ലിഫ്റ്റിന്‍റെ പ്രവർത്തനം നിലച്ചു; പ്രതിശ്രുത വരനടക്കം ഒന്പതു പേർ ലിഫ്റ്റിൽ കുടുങ്ങി
Thursday, April 25, 2024 2:56 AM IST
തൊടുപുഴ: വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റിൽ പ്രതിശ്രുതവരനും സ്ത്രീകളുമടക്കം ഒന്പത് പേർ അരമണിക്കൂറോളം കുടുങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12.50 ഓടെ തൊടുപുഴ വെങ്ങല്ലൂർ ജംഗ്ഷനിലെ യുകെ സ്റ്റോർ എന്ന സ്ഥാപനത്തിലാണ് സംഭവം. മൂന്നാം നിലയിൽ നിന്ന് ഗ്രൗണ്ട് ഫ്ളോറിലേക്ക് വരുന്നതിനിടെ ഒന്നും രണ്ടും നിലയ്ക്കിടയിലാണ് ലിഫ്റ്റിന്‍റെ പ്രവർത്തനം നിലച്ചത്.

നാല് സ്ത്രീകളും സ്ഥാപനത്തിലെ ജീവനക്കാരനും ഉൾപ്പെടെയാണ് ലിഫ്റ്റിലുണ്ടായിരുന്നത്. ലിഫ്റ്റിനുള്ളിലെ ഫാനും നിലച്ചതോടെ ഇരുട്ടിൽ ശ്വാസം മുട്ടുന്ന സ്ഥിതിയായിരുന്നു. ലിഫ്റ്റിൽ കുടുങ്ങിയ ഒരാളാണ് അഗ്നിരക്ഷാസേനയെ വിളിയിച്ചത്.

അഗ്നിരക്ഷാസേനയെത്തി ഓപ്പറേറ്റിംഗ് ലിവർ ഉപയോഗിച്ച് ആദ്യം തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ലിഫ്റ്റ് കീ ഉപയോഗിച്ച് ശ്രമിച്ചെങ്കിലും പൂർണമായി തുറക്കാനായില്ല. തുറന്ന ചെറിയ വിടവിലൂടെ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ ലിഫ്റ്റിന്‍റെ ഉള്ളിൽ ഇറങ്ങിയാണ് ആളുകളെ പുറത്തെത്തിച്ചത്.

ലിഫ്റ്റിൽ കുടുങ്ങിയ ഒരാൾക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത് പരിഭ്രാന്തിക്കിടയാക്കി. രക്ഷാ പ്രവർത്തനത്തിനിടെ അഗ്നിരക്ഷാസേനാംഗത്തിന്‍റെ കൈക്ക് മുറിവുമേറ്റു. ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.