‘കുടിവെള്ളത്തില്‍' പരിശോധന തുടങ്ങി
Thursday, April 18, 2024 5:03 AM IST
കൊച്ചി: കൊടുംചൂടില്‍ കുടിവെള്ള വിപണിയില്‍ കച്ചവടം പൊടിപൊടിക്കുമ്പോള്‍ പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ജില്ലയില്‍ ഡെങ്കിപ്പനിയടക്കമുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി. വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ശീതളപാനീയ വില്പന കേന്ദ്രങ്ങൾ, ജ്യൂസ് കടകള്‍, വഴിയോര കടകള്‍, കുടിവെള്ള ഉല്‍പ്പാദന കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന.

സംശയം തോന്നിയ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വൈകാതെ തന്നെ പരിശോധനാഫലം വരും. വൃത്തിയില്ലാത്തതും അംഗീകാരമില്ലാത്തതുമായവയ്ക്ക് എതിരേ നടപടി സ്വീകരിക്കും. ചൂട് കനത്തതോടെ കൊച്ചി നഗരത്തിലടക്കം വഴിയോരങ്ങളിലും മറ്റുമായി നിരവധി ശീതളപാനിയ കേന്ദ്രങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്.

അതിനിടെ ജില്ലയില്‍ ജലദൗര്‍ലഭ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാചകാവശ്യത്തിനടക്കം വെള്ളം അംഗീകൃത വിതരണക്കാരില്‍ നിന്ന് വാങ്ങണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. കുടിവെള്ളം വിതരണം നടത്തുന്ന വാഹനങ്ങളില്‍ ‘കുടിവെള്ളം' എന്ന് രേഖപ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ട്.

ടാങ്കര്‍ ഉടമകള്‍ നിയമാനുസൃതമായി ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ എടുക്കണം. 20 ലിറ്റര്‍ കാനുകളില്‍ ഐഎസ്‌ഐ സര്‍ട്ടിഫിക്കറ്റും നിയമാനുസൃത ലേബലുമില്ലാതെ കുടിവെള്ള വില്പന നടത്തരുതെന്നും നിര്‍ദേശമുണ്ട്.

വൃത്തിയുള്ള സ്ഥലത്തുനിന്നു മാത്രം വെള്ളം കുടിക്കുക, ജ്യൂസുകള്‍ നിർമിക്കാനുപയോഗിക്കുന്ന ജലം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കണമെന്നും ആറ് മാസം കൂടുമ്പോള്‍ വെള്ളം പരിശോധനക്ക് വിധേയമാക്കണമെന്നും, തൊഴിലാളികള്‍ വ്യക്തിശുചിത്വം പാലിക്കണമെന്നും വ്യാപരികള്‍ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.