തൃശൂർ: സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിനു ജില്ലയിൽ തുടക്കമായി. 86 ഗ്രാമപഞ്ചായത്തുകൾ, 16 ബ്ലോക്കുകൾ, ഏഴു നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിൽ നിന്നായി അയ്യായിരത്തോളം കലാകായിക പ്രതിഭകളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.
വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിൽ അത്ലറ്റിക്സ്, ക്രിക്കറ്റ് ഇനങ്ങളോടെ മത്സരങ്ങൾക്ക് തിരിതെളിഞ്ഞു. കോവിഡിനു ശേഷം രണ്ടു വർഷത്തെ ഇടവേള കഴിഞ്ഞ് നടക്കുന്ന കലാ കായിക മാമാങ്കത്തെ ആവേശത്തോടെ എല്ലാവരും ഏറ്റെടുക്കുകയാണെന്ന് ഹൈസ്കൂൾ മൈതാനത്ത് മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ പറഞ്ഞു. ഷോട്ട്പുട്ട് എറിഞ്ഞാണ് അദ്ദേഹം മത്സരങ്ങൾക്കു തുടക്കം കുറിച്ചത്. വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, മുൻ അത്്ലറ്റ് അബ്ദുള്ള, യൂത്ത് പ്രോഗ്രം ഓഫീസർ സി.ടി. സബിത, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
17 വരെയാണു മത്സരങ്ങൾ. വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ട്, എസ്എൻ കോളജ് നാട്ടിക, ചെന്ത്രാപ്പിന്നി എസ്എൻ വിദ്യാഭവൻ, ജില്ലാ പഞ്ചായത്ത് ഹാൾ, ടിഎസ്ജിഎ തൃപ്രയാർ, തൃശൂർ അക്വാട്ടിക് കോംപ്ലക്സ്, ഏങ്ങണ്ടിയൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഓഡിറ്റോറിയം, മുണ്ടൂർ കൈപ്പറന്പ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് സ്പോർട്സ് ഇനങ്ങൾ.
റീജണൽ തിയറ്റർ, ജവഹർ ബാലഭവൻ (2 വേദികൾ), തൃശൂർ ബിഎഡ് കോളജ്, ജില്ലാ പഞ്ചായത്ത് ഹാൾ തുടങ്ങിയവ കലാ മത്സരങ്ങൾക്കു വേദിയാകും. 15 - 20 വയസുവരെയുള്ള ആണ്‍കുട്ടി
കൾ/ പെണ്‍കുട്ടികൾ, 20-40 വയസ് വരെ വനിത/ പുരുഷ വിഭാഗങ്ങളിലാണു മത്സരം.
ഇന്ന് റീജണൽ തിയറ്ററിൽ മൈം, ഏകാങ്ക നാടകം (മലയാളം, ഇംഗ്ലീഷ്) ജവഹർ ബാലഭവൻ വേദി ഒന്നിൽ കളിമണ്‍ ശില്പ നിർമാണം, പുഷ്പാലങ്കാരം, മെഹന്തി, ജില്ലാ ഞ്ചായത്ത് ഹാളിൽ ചിത്രരചന, കാർട്ടൂണ്‍, ക്വിസ്, വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിൽ അത്ലറ്റിക്സ് മത്സരങ്ങളും നടക്കും.