പീലാർമുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി: കർഷകർക്കു വെള്ളം ലഭിക്കുന്നില്ല
Sunday, April 21, 2024 6:11 AM IST
ചാലക്കുടി: പീലാർമുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽനിന്നു കർഷകർക്കു യഥാസമയം വെള്ളം ലഭിക്കുന്നില്ലെന്നു പരാതി. പദ്ധതിയുടെ ആരംഭഘട്ടത്തിൽ ആഴ്ചയിൽ രണ്ടുവട്ടം കർഷകർക്കു വെള്ളം സുലഭമായി ലഭിച്ചിരുന്നു.

ഇപ്പോൾ ഒരേസമയം രണ്ട് മോട്ടോർ പ്രവർത്തിപ്പിക്കാമെങ്കിലും പൈപ്പ് പൊട്ടലും നിരന്തരമായി. വൈദ്യുതി തകരാറുമൂലവും കർഷകർക്കു കൃഷിയാവശ്യത്തിനു വെള്ളം ലഭിക്കാത്ത അവസ്ഥയിലായി.

ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന വൈദ്യുതിതടസവും പമ്പിംഗ് മുടങ്ങുന്നതിനു കാരണമാണ്. വൈദ്യുതി തകരാർ പരിഹരിക്കാൻ വേണ്ടത്ര ജീവനക്കാരില്ലെന്ന മറുപടിയാണ് കെഎസ്ഇബി കുറ്റിച്ചിറ ഡിവിഷൻ അധികൃതർ നല്കുന്നത്.

വർഷങ്ങൾക്കുമുമ്പ് കുറ്റിച്ചിറ കെഎസ്ഇബി ഡിവിഷൻ പരിധി ഉയർത്തിയെങ്കിലും അതിനനുസരിച്ചുളള ജീവനക്കാരെ ഇവിടെ നിയമിച്ചിട്ടില്ല എന്നാണ് അസിസ്റ്റന്‍റ് എക്സ്ക്യൂട്ടീവ് എൻജിനീയർ പറയുന്നത്. അടിയന്തരമായി കുറ്റിച്ചിറ സബ് ഡിവിഷനിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നു സാമൂഹിക പ്രവർത്തകൻ കെ.എം. ജോസ് ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. വൈദ്യുതി തകരാർ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നു നാട്ടുകാരും ആവശ്യപ്പെട്ടു.