സിറ്റി പോലീസിന്‍റെ ഫേസ്ബുക്ക് പേജിൽ കമ്മീഷണർക്കെതിരെ "പൂരപ്പൊങ്കാല'
Monday, April 22, 2024 1:24 AM IST
സ്വന്തം ലേഖകൻ

തൃശൂർ: അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തൃശൂർ പൂരം അലങ്കോലമാക്കിയ പോലീസിനും സിറ്റി പോലീസ് കമ്മീഷണർക്കുമെതിരെ സിറ്റി പോലീസിന്‍റെ ഫേസ്ബുക്ക് പേജിൽ പൂരക്കമ്പക്കാരുടെ "പൊങ്കാല'. കടുത്ത ഭാഷയിൽ പോലീസിനെതിരെ കമന്‍റുകൾ നിറയുകയാണ്. പോലീസിനെ അനുകൂലിക്കാൻ ആരും വന്നിട്ടില്ല.

സുരക്ഷിതമായി പൂരം നടത്തുന്നതും, സുരക്ഷിതമായി പൂരം ആസ്വദിക്കാൻ സൗകര്യം ഒരുക്കുന്നതും രണ്ടാണ് എന്ന് ചിലർ ഓർമപ്പെടുത്തിയിട്ടുണ്ട്. അതെങ്കിലും മനസിലാക്കാനുള്ള വിവരവും വെള്ളിയാഴ്ചയുമുള്ള അധികാരികളെയാണ് തൃശൂരിന് വേണ്ടതെന്നും കമന്‍റിലുണ്ട്. ചരിത്രത്തിലാദ്യമായി നിയന്ത്രിച്ച് നിയന്ത്രിച്ച് പൂരം നിർത്തിച്ചു എന്ന ക്രെഡിറ്റ് കമ്മീഷണർക്ക് എടുക്കാം, സിറ്റി പോലീസ് കമ്മീഷണർക്ക് നമസ്കാരം, അടുത്ത കൊല്ലവും ഇതുപോലെ പൂരം കുളമാക്കണേ തുടങ്ങിയ കമന്‍റുകളുംഎഫ് ബി പോസ്റ്റിനു താഴെയുണ്ട്. പൂരത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാത്ത പോലീസുകാരെ ഡ്യൂട്ടിക്കിട്ടതിലും സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്.

വരും വർഷങ്ങളിൽ കേരള ടൂറിസത്തിന് തൃശൂർ പൂരവുമായി ബന്ധപ്പെട്ടുള്ള വരുമാനം കുറയുന്നതിന് പോലീസിന്‍റെ ഈ നടപടികൾ കാരണമാകുമെന്നും ചിലർ ആശങ്ക പ്രകടിപ്പിക്കുന്നു.
തൃശൂർ പൂരം നശിപ്പിച്ച കേരള പോലീസ് അപമാനം എന്ന് ഒരുപാടുപേർ കമന്‍റ് ചെയ്തിട്ടുണ്ട്. അടുത്തവർഷം എനിക്കും പോലീസാകണം എന്നിട്ട് പൂരം നന്നായി കാണണം എന്ന് മറ്റൊരു രസകരമായ കമന്‍റ്. രാത്രി വെടിക്കെട്ട് പകൽ സമയത്ത് നടത്താൻ വഴിയൊരുക്കിയതിന് നന്ദി അശോകേട്ടാ എന്നാണ് വെടിക്കെട്ട് പ്രേമികളുടെ കൂരമ്പ്.

അടുത്ത തവണ 3,500 പോലീസുകാർ എന്നത് മുപ്പത്തയ്യായിരം ആക്കി രാമവർമപുരത്തെ പോലീസ് ക്യാമ്പിൽവച്ച് പൂരം നടത്താൻ തിരുവുള്ളമുണ്ടാകണം. അടിയങ്ങൾ ആരും അവിടേക്കു വരാതെ തീണ്ടാപ്പാടകലെ പഞ്ചപുച്ഛമടക്കി നിന്നോളം - മറ്റൊരു പൂരപ്രേമി. രാത്രി പൂരം മുടക്കിയതിന് പോലീസിനെതിരെ എവിടെയാണ് സാർ പരാതി കൊടുക്കേണ്ടതെന്ന 'നിഷ്കളങ്ക' ചോദ്യവും കൂട്ടത്തിലുണ്ട്. പൂരം കഴിഞ്ഞെങ്കിലും പോലീസിനെതിരെയുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ കുടമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. കുഴിമുന്നലിന്‍റെ ശക്തിയുള്ള വിമർശനങ്ങളും കൂട്ടത്തിലുണ്ട്.