കുട്ടനെല്ലൂർ ചിലങ്കപ്പാടത്തെ തീപിടിത്തം മൂന്നു ദിവസമായിട്ടും അണയ്ക്കാനായില്ല
Sunday, April 28, 2024 7:18 AM IST
പുത്തൂർ: ചിലങ്കപ്പാടത്തെ തീപിടിത്തം മൂന്ന് ദിവസം പിന്നിട്ടിട്ടും അണയ്ക്കാനായില്ല. പുകയിൽ മൂടി ദേശീയപാത.വ്യാഴാഴ്ച ഉച്ചയ്ക്കാണു തീപിടിത്തം ഉണ്ടായത്. വെള്ളിയാഴ്ച തീ കൂടുതൽ പ്രദേശത്തേക്ക് പടർന്നതേടെ തൃശൂരിൽ നിന്നും അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

എന്നാൽ ഏക്കർ കണക്കിന് വരുന്ന പാടത്തിന് നടുവിലേക്ക് അഗ്നിരക്ഷാസേനയുടെ വാഹനം എത്തിക്കാൻ സാധിക്കാതിരുന്നത് പ്രതിസന്ധിയിലായി. സമീപത്തെ സ്ഥാപനങ്ങളിലേക്ക് തീപടരാതെ നിയന്ത്രിക്കാൻ മാത്രമാണ് കഴിഞ്ഞത്.

നിറയെ പുല്ല് വളർന്ന പാടത്ത് തീ പടർന്നതോടെ പ്രദേശമാകെ പുകയിൽ മൂടിയ സ്ഥിതിയായി . ദേശീയപാതയോരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും തീപിടിച്ചതോടെ രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെട്ടു.

പലതവണ അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയെങ്കിലും വാഹനം തീ പടരുന്ന സ്ഥലത്തേക്ക് എത്തിക്കാൻ കഴിയാതെ വരുന്നത് പ്രതിസന്ധി രൂക്ഷമാക്കി. രണ്ട് ദിവസം കൊണ്ട് ഏക്കർ കണക്കിന് സ്ഥലമാണ് കത്തിയമർന്നത്. പുക ദേശിയ പാതയിലേക്ക് വാപിച്ചതോടെ വാഹന യാത്രക്കാരും ദുരിതത്തിലായി.

തിരുവില്വാമലയിൽ ക്വാറിയിൽ തീപിടിത്തം

തിരുവില്വാമല: തിരുവില്വാമല അമ്പലംവഴിക്കു സമീപമുള്ള ക്വാറിയിൽ തീപിടിത്തം. ഇന്നലെ രാത്രി എട്ടരയോടെയാണ് താഴ്ച്ചയിലുള്ള ക്വാറിയുടെ അടിഭാഗത്തുനിന്നും തീപടർന്നു പിടിച്ചത്. നാട്ടുകാരും ആലത്തൂരിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് തീയണച്ചു. പഴയന്നൂർ പോലീസും സ്ഥലത്തെത്തിയിരുന്നു.