ദന്പതികളെ ആക്രമിച്ച് ബന്ദികളാക്കി കവർച്ച; രണ്ടുപേർ കൂടി പിടിയിൽ
Saturday, October 8, 2022 12:46 AM IST
വടക്കഞ്ചേരി: ദേശീയപാത ചുവട്ടുപാടത്ത് ദന്പതികളെ ആക്രമിച്ച് ബന്ദികളാക്കി 25 പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന കേസിൽ രണ്ട് പേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തമിഴ്നാട് നാമക്കൽ സ്വദേശികളായ സന്തോഷ് കുമാർ (28), ചക്രവർത്തി (25) എന്നിവരെയാണ് പിടികൂടിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. നേരത്തെ രണ്ട് സ്ത്രീകളടക്കം ആറ് പേർ പിടിയിലായിരുന്നു. കേസിൽ ഇനി രണ്ട് പേരെ കൂടി കിട്ടാനുണ്ട്. ഇവരും തമിഴ്നാട് സ്വദേശികളാണ്.
അന്വേഷണസംഘ തലവൻ ആലത്തൂർ ഡിവൈഎസ്പി ആർ. അശോകൻ, സിഐ ആദംഖാൻ, എസ്ഐ സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ ഉച്ചയോടെ എല്ലാ പ്രതികളേയും വീട്ടിലെത്തിച്ച് വിശദമായ തെളിവെടുപ്പു നടത്തിയത്. പ്രതികളെ വീട്ടുകാരും തിരിച്ചറിഞ്ഞു. കാറിലും ബൈക്കിലുമായി എത്തിയ സംഘം ദേശീയ പാതയുടെ സർവീസ് റോഡിൽ നിന്നും വീടിനടുത്ത തോട്ടം വഴിയാണ് വീട്ടിലെത്തിയത്. സംഭവ പിറ്റേന്ന് പോലീസ് നായ മണം പിടിച്ച് ഓടിയതും ഇതേ വഴിയിലൂടെയായിരുന്നു. നേരത്തെ പിടിയിലായ കേശവൻ എന്നയാളാണ് കവർച്ചയുടെ ആസൂത്രകൻ. മധുരയിൽ മറ്റൊരു കവർച്ചയുമായി ബന്ധപ്പെട്ടാണ് സംഘം പോലീസ് പിടിയിലായത്. അന്വേഷണം വഴിതിരിച്ചുവിടാനായിരുന്നു കെഎൽ 11 എന്ന വ്യാജ നന്പർ സംഘം എത്തിയ ഹോണ്ട സിറ്റി കാറിൽ സ്ഥാപിച്ചിരുന്നത്. ഈ കാർ കവർച്ചാ സംഘത്തിന്‍റെതു തന്നെയാണെന്ന് ഡിവൈഎസ്പി അശോകൻ പറഞ്ഞു. പിന്നീട് തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതികളിലേക്ക് എത്താൻ കഴിഞ്ഞത്. കൊലപാതക കേസുകളിൽപ്പെട്ടവരാണ് സംഘത്തിലുള്ളത്. ഒറ്റപ്പെട്ട വലിയ വീടുകൾ നിരീക്ഷിച്ചാണ് ഇവർ ആസൂത്രിതമായി കവർച്ച നടത്തുന്നത്. പിടിക്കപ്പെടാതിരിക്കാനും കവർച്ചകൾക്കു തടസമില്ലാതിരിക്കാനുമാണ് രാത്രി നേരത്തെയുള്ള കവർച്ചയും വീട്ടുകാരെ വീഴ്ത്താൻ പുതിയ നന്പറുകളും പുറത്തിറക്കുന്നത്.
ഇത്തരം കവർച്ചാ സംഘങ്ങൾ നിരവധിയുണ്ടെന്നാണ് അന്വേഷണങ്ങളിൽ പോലീസിനു ലഭിക്കുന്ന വിവരം. കഴിഞ്ഞ മാസം 22 ന് രാത്രി ഒന്പത് മണിയോടെയാണ് കെഎസ്ആർടിസിയിൽ നിന്നും റിട്ടയർ ചെയ്ത ചുവട്ടുപ്പാടം പുതിയേടത്ത് സാം പി. ജോണിന്‍റെ വീട്ടിൽ കവർച്ച നടന്നത്.