അന്വേഷണത്തിനു തുന്പുണ്ടായത് അയൽവീട്ടിലെ എംബിഎ വിദ്യാർഥിയുടെ വാഹന ഭ്രമം
Saturday, October 8, 2022 12:46 AM IST
വടക്കഞ്ചേരി: ചുവട്ടുപാടത്ത് വീട്ടിനുളളിൽ ദന്പതികളെ ബന്ധികളാക്കി കവർച്ച നടത്തിയ കേസിനു തുന്പുണ്ടാക്കിയത് അയൽവാസിയായ എംബിഎ വിദ്യാർഥിയുടെ വാഹന ഭ്രമം. കവർച്ച നടന്ന സാം പി. ജോണിന്‍റെ അയൽവാസി ഇസ്മായിലിന്‍റെ മകൻ 23 കാരൻ അർഷകിന്‍റെ വാഹന ഭ്രമമാണ് കവർച്ചാസംഘം എത്തിയ കാറും ബൈക്കും തിരിച്ചറിയാൻ അന്വേഷണസംഘത്തെ സഹായിച്ചത്. സംഭവദിവസം രാത്രി ഏഴേ മുക്കാലോടെ അർഷക് വീട്ടിൽനിന്നും ചുവട്ടുപാടം സെന്‍ററിലെ കടയിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് ദേശീയ പാതയുടെ സർവീസ് റോഡിൽ ചാര കളറിലുള്ള ഹോണ്ട സിറ്റി കാർ കിടക്കുന്നത് കണ്ടത്. കാർ സ്റ്റാർട്ടാക്കി എസി ഓണ്‍ ചെയ്താണ് കിടന്നിരുന്നത്. പഴയ മോഡൽ കാറിലെ പുതിയ നന്പർ പ്ലേറ്റും കൂടുതൽ ശ്രദ്ധിക്കാൻ ഇടയായതായി അർഷക് പറഞ്ഞു. കെഎൽ 11 നന്പർ തുടങ്ങുന്ന സീരീസിൽ നന്പറുകളുടെ എണ്ണ കൂടുതൽ സംശയം ഉണ്ടാക്കി.
ഇതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് കവർച്ച നടന്ന വിവരം സാം പി. ജോണ്‍ അർഷകിന്‍റെ വീട്ടിലെത്തി പറയുന്നത്. ഇതു കാറിനെക്കുറിച്ച് കൂടുതൽ അറിയാൻ അർഷക്കിനു ജിജ്ഞാസയായി. പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിനും അർഷക് ഈ വിവരങ്ങൾ കൈമാറിയിരുന്നു. ഒരു ദിവസം മുഴുവൻ അന്വേഷണ സംഘത്തോടൊപ്പം അർഷക്കും പ്രതികൾക്കായി കറങ്ങി. അങ്ങനെയാണ് കാർ നന്പർ വ്യാജമാണെന്നും യഥാർഥ പ്രതികളിലേക്കും അന്വേഷണം എത്തിയത്. ഇന്നലെ പ്രതികളുമായി പോലീസ് സംഘം വീട്ടിൽ തെളിവെടുപ്പിന് എത്തിയപ്പോൾ അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി ആർ. അശോകൻ അർഷകിനെ വിളിച്ചുവരുത്തി തിങ്ങി കൂടിയ നാട്ടുകാരുടെ മധ്യേ പ്രത്യേകം അഭിനന്ദിച്ചു.
കുട്ടിക്കാലം മുതൽ അർഷക്കിന് വാഹനങ്ങളോടു വലിയ കന്പമാണ്. വാഹനത്തിന്‍റെ ചെറിയ ഒരു ഭാഗം കണ്ടാൽ മതി അത് ഏത് വാഹനമാണെന്നും ഏത് മോഡലാണെന്നുമൊക്കെ പറയും. ബംഗളൂരുവിൽ പഠിക്കുന്ന അർഷക്കിന്‍റെ യാത്രകളിലെല്ലാം വാഹന നിരീക്ഷണമാണ് കൂടുതലും. കേസന്വേഷണം നല്ല രീതിയിൽ നടത്തിയ അന്വേഷണ സംഘത്തെ വീട്ടുകാർ ഏറെ അഭിനന്ദിച്ചു.