പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (എഫ്സിആർഎ) ബിൽ 2026 വിശദമായ പരിശോധനയ്ക്കായി സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് (ജെപിസി) വിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ലോക്സഭയിൽ പ്രതിപക്ഷ കക്ഷികളുമായി സമവായത്തിലെത്താനും ജനപ്രതിനിധികളുടെ നിർദേശങ്ങൾ തേടുന്നതിനുമാണ് ബിൽ സമിതിക്ക് മുൻപാകെ സമർപ്പിക്കുന്നത്. വർഷകാല സമ്മേളനത്തിന്റെ അവസാന ഘട്ടത്തിലാണ് ഈ സുപ്രധാന നീക്കം.
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെയും ഇതര സംഘടനകളുടെയും ശക്തമായ എതിർപ്പും ആശങ്കകളും പരിഗണിച്ചാണ് ബിൽ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചത്. 2010-ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ മാറ്റം വരുത്തുന്നതിനായി 2026 മാർച്ച് 25-നാണ് ഈ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. പുതിയ വ്യവസ്ഥകളിൽ വിശദമായ ചർച്ച ഉറപ്പാക്കാൻ പ്രതിപക്ഷ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന വിലയിരുത്തലിലാണ് കേന്ദ്രം മുന്നോട്ട് പോയത്.
തുടർന്ന് രൂപീകരിച്ച 31 അംഗ സംയുക്ത പാർലമെന്ററി കമ്മിറ്റി ബില്ലിലെ ഓരോ വകുപ്പുകളും വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. വരാനിരിക്കുന്ന പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ചയ്ക്കുള്ളിൽ തന്നെ ജെപിസി റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ബിൽ സംയുക്ത സമിതിക്ക് വിട്ട നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് സഭാ നടപടികൾ പിരിഞ്ഞത്.
Tags : FCRA Parliament LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash