x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂലൈയിലും പണപ്പെരുപ്പം ഉയർന്നു

വെബ്ഡെസ്ക്
Published: August 12, 2026 11:11 PM IST | Updated: August 12, 2026 11:11 PM IST

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഭക്ഷണസാധനങ്ങളുടെ വില ഉയർന്ന തോതിൽ തുടരുന്നതിനാൽ ജൂലൈയിൽ ഇന്ത്യയിൽ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ചില്ലറ പണപ്പെരുപ്പം തുടർച്ചയായ നാലാം മാസവും ഉയർന്നു.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ജൂലൈയിൽ 4.45 ശതമാനത്തിലെത്തി.

ജൂണിൽ 4.38 ശതമാനമായിരുന്നു. തുടർച്ചയായ രണ്ടാം മാസമാണ് പണപ്പെരുപ്പ നിരക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യമായ നാലു ശതമാനത്തിനു മുകളിലെത്തുന്നത്. ഏപ്രിലിൽ 3.48 ശതമാനമായിരുന്ന പണപ്പെരുപ്പം അതിനുശേഷം ഒരു ശതമാനത്തോളം വർധിച്ചു.

ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റമാണ് ഈ വർധനയ്ക്കു പ്രധാന കാരണം. ഉപഭോക്തൃ ഭക്ഷ്യവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണിലെ 5.32 ശതമാനത്തിൽനിന്ന് ജൂലൈയിൽ 5.52 ശതമാനമായി ഉയർന്നു. ഗ്രാമീണ മേഖലയിലെ ഭക്ഷ്യപണപ്പെരുപ്പം 5.79 ശതമാനമായി ഉയർന്നപ്പോൾ നഗരപ്രദേശങ്ങളിൽ ഇത് 5.05 ശതമാനമായിരുന്നു.

സാന്പത്തികവർഷത്തിന്‍റെ തുടക്കത്തിൽ കണ്ട പണപ്പെരുപ്പ പ്രവണതയിൽനിന്ന് വലിയൊരു മാറ്റം സംഭവിച്ചതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. മൊത്ത പണപ്പെരുപ്പം ഏപ്രിലിലെ 3.48 ശതമാനത്തിൽനിന്ന് മേയിൽ 3.93 ശതമാനമായും ജൂണിൽ 4.38 ശതമാനമായും ജൂലൈയിൽ 4.45 ശതമാനമായും വർധിച്ചു.

ഗ്രാമപ്രദേശങ്ങളിൽ വിലക്കയറ്റ സമ്മർദം

ഗ്രാമപ്രദേശങ്ങളിൽ വിലക്കയറ്റ സമ്മർദം തുടർച്ചയായി ഉയർന്ന നിലയിൽ തുടരുകയാണ്. ജൂണിലെ 4.74 ശതമാനത്തിൽനിന്ന് ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പ നിരക്ക് 4.84 ശതമാനമായി ഉയർന്നു. അതേസമയം, നഗരപ്രദേശങ്ങളിലെ പണപ്പെരുപ്പം 3.93 ശതമാനത്തിൽനിന്ന് 3.96 ശതമാനമായി നേരിയ വർധന രേഖപ്പെടുത്തി.

തെലുങ്കാന തന്നെ മുന്നിൽ

സംസ്ഥാനങ്ങൾക്കിടയിലും പണപ്പെരുപ്പ നിരക്കിൽ വലിയ വ്യത്യാസങ്ങൾ പ്രകടമാണ്. വൻകിട സംസ്ഥാനങ്ങളിൽ വച്ച് ഏറ്റവും ഉയർന്ന മൊത്തം പണപ്പെരുപ്പം രേഖപ്പെടുത്തിയത് തെലുങ്കാനയിലാണ് (6.32 %). ആന്ധ്രാപ്രദേശ് (5.72 %), തമിഴ്നാട് (5.44 %), മധ്യപ്രദേശ് (4.91%), കർണാടക (4.89 %) എന്നിവയാണ് തൊട്ടുപിന്നിൽ. കേരളത്തിന്‍റെ പണപ്പെരുപ്പം 4.01 ശതമാനവുമായി ദേശീയ ശരാശരിയിലും താഴെയാണ്.

അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പണപ്പെരുപ്പം വളരെ കുറഞ്ഞ തോതിലായിരുന്നു. മിസോറാമിൽ 1.84 ശതമാനവും, മേഘാലയയിൽ 2.31 ശതമാനവും, ത്രിപുരയിൽ 2.32 ശതമാനവുമാണ് പണപ്പെരുപ്പം രേഖപ്പെടുത്തിയത്. ഡൽഹിയിലെ പണപ്പെരുപ്പവും താരതമ്യേന കുറഞ്ഞ നിലയിലായിരുന്നു (2.68 ശതമാനം).

 

Tags : Inflation rose Business ConsumerPriceIndex

Recent News

Corehub Up