x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉത്തരാഖണ്ഡിൽ ഗുരുദ്വാര കൈയേറി നിഹാംഗ് സംഘം; തീർത്ഥാടകനെ മേൽക്കൂരയിൽ ബന്ദിയാക്കി വൻ സംഘർഷം


Published: June 21, 2026 11:47 PM IST | Updated: June 21, 2026 11:47 PM IST

രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിലെ നഗ്രാസുവിലുള്ള ഗുരുദ്വാരയിൽ ആയുധധാരികളായ നിഹാംഗ് സിഖ് സംഘം അതിക്രമിച്ചു കയറി തീർത്ഥാടകനെ ബന്ദിയാക്കി. ജൂൺ 16-ന് ചമോലിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തങ്ങളുടെ നാല് കൂട്ടാളികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആറംഗ നിഹാംഗ് സംഘം മാരകായുധങ്ങളുമായി ഗുരുദ്വാരയുടെ മേൽക്കൂരയിൽ നിലയുറപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച ഈ അനിശ്ചിതാവസ്ഥയെ തുടർന്ന് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

രുദ്രപ്രയാഗ് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റും സൂപ്രണ്ടും, ഗർവാൾ കമ്മീഷണറും സംഭവസ്ഥലത്തെത്തി നിഹാംഗുകളുമായി ചർച്ച നടത്തിയെങ്കിലും ഇവർ താഴെയിറങ്ങാൻ തയ്യാറായിരുന്നില്ല. ചമോലിയിലെ കർണപ്രയാഗിൽ ഹോട്ടലിന് സമീപം പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മുൻപ് നടന്ന അക്രമ സംഭവങ്ങളിലേക്ക് നയിച്ചത്. ഇതിൽ പഞ്ചാബിലെ മൊഹാലി സ്വദേശികളായ നാല് നിഹാംഗുകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് നഗ്രാസുവിലെ ഗുരുദ്വാരയിൽ ഇവർ അതിക്രമം നടത്തിയത്.

Tags : Nihangs Uttarakhand Latest News

Recent News

Corehub Up