പി.രാജ്കുമാർ
ഹൈദരാബാദ്: തെലുങ്കാനയിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി സ്വന്തം മക്കളെ ഉൾപ്പെടെ ആറു പേരെ വകവരുത്തിയ സംഭവത്തിലെ പ്രതി പി.രാജ്കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി.
രംഗറെഡ്ഡി ജില്ലയിലെ കോത്തൂരിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചതു രാജ്കുമാറാണെന്ന് സ്ഥിരീകരിച്ചത്.
മൃതദേഹത്തിനു സമീപം കീടനാശിനി കുപ്പിയും ഉണ്ടായിരുന്നു. പ്രതി ജീവനൊടുക്കിയതാകാമെന്നു കേസ് അന്വേഷണത്തിനു നേതൃത്വം നല്കുന്ന ഹൈദരാബാദ് സിറ്റി പോലീസ് കമ്മിഷണര്‍ തരുണ്‍ ജോഷി അറിയിച്ചു.
ഭാര്യ പാര്‍വതി, നാലു വയസുള്ള മകൻ, 18 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരെയും പരാതി നൽകിയ പെൺകുട്ടിയെയും അവരുടെ അമ്മ, മുത്തശി എന്നിവരെയുമാണ് രാജ്കുമാർ വെള്ളിയാഴ്ച രാത്രി കൊലപ്പെടുത്തിയത്.