തിരുവനന്തപുരം: പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയുടെ ഭാഗമായി ലഭിക്കേണ്ട പെൻഷൻ തുകകൾ കൃത്യസമയത്ത് വിതരണം ചെയ്യുന്നതിനായി അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടലെ ക്രമാതീതമായ കാലതാമസം: സർക്കാരിനും പ്രവാതിയെ സമീപിച്ചു.
എതിർകക്ഷികളായ നോർക്ക വകുപ്പിനും പ്രവാസി ക്ഷേമനിധിബോർഡിനും നോട്ടീസ് അയക്കാൻ കോടതി ഇടക്കാല ഉത്തരവിട്ടു. കഴിഞ്ഞ നിരവധി മാസങ്ങളായി പെൻഷൻ വിതരണം അവതാളത്തിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
2025 സെപ്റ്റംബർ മുതൽ 2025 ഡിസംബർ വരെയുള്ള 14 മാസങ്ങളിൽ പെൻഷൻ വിതരണം 11 മുതൽ 39 ദിവസം വരെ വൈകിയാണ് വിതരണം ചെയ്തത്.
ഇതുമൂലം പെൻഷനെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന പ്രായമായ പ്രവാസികൾക്ക് ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഏതാനും മാസങ്ങൾക്കുമുമ്പ് ക്ഷേമനിധിബോർഡ് പ്രവാസി ലീഗൽ സെല്ലിന് കൊടുത്ത മറുപടിയിൽ മാസാമാസം പിരിഞ്ഞുകിട്ടാനുള്ള അംശാദായത്തിന്റെ കുറവാണ് പെൻഷൻ വിതരണം താമസിക്കുന്നതെന്ന് പറഞ്ഞിരുന്നു.
മാത്രമല്ല, മാസാമാസം പിരിഞ്ഞുകിട്ടുന്ന തുക പെൻഷന് കൊടുക്കേണ്ട തുകയേക്കാൾ വളരെ കുറവാണെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ വിഹിതം ഇന്ന് കൊടുത്തുകൊണ്ടിരിക്കുന്ന രണ്ട് ശതമാനത്തിൽ നിന്നും ഗണ്യമായി ഉയർത്തി പെൻഷൻ വിതരണത്തിൽ സ്ഥിരത കൈവരുത്തണമെന്നും പ്രവാസി ലീഗൽ സെൽ ആവശ്യപ്പെടുന്നു.
മാസവരുമാനത്തിന്റെ ലഭ്യതയെ ആശ്രയിച്ചല്ല പെൻഷൻ വിതരണം നടക്കേണ്ടത്; ഇത് നിയമപ്രകാരം ഉറപ്പുനൽകിയിരിക്കുന്ന ഒരു സാമൂഹിക സുരക്ഷാ അവകാശമാണെന്ന് പിഎൽസി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാർക്കും ക്ഷേമബോർഡിനും നോട്ടീസ് നൽകിയതോടൊപ്പം അവരുടെ മറുപടി സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. കേസ് ഫെബ്രുവരി 12ന് വീണ്ടും പരിഗണിക്കും.
Tags : pravasi legal cell kerala high court