x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈദ്യപരിശോധന രംഗത്തെ വേറിട്ട സംരംഭകന്‍, ഡിഡിസി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. അജിത് കെ. ജോയ്

സെബിന്‍ ജോസഫ്
Published: August 14, 2026 03:36 PM IST | Updated: August 14, 2026 05:09 PM IST

ഡോ. അജിത് ജോയ്

രോഗനിര്‍ണയ-ചികിത്സാരംഗത്ത് നിര്‍മിതബുദ്ധി ഉള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ നിക്ഷേപം നടത്തിയ വൈദ്യപരിശോധനാ രംഗത്തെ മികച്ച സംരംഭകന്‍.

ഇന്ത്യയിലെ അറിയപ്പെടുന്ന ന്യൂക്ലിയര്‍ മെഡിസിന്‍ ഡോക്ടറായ അജിത് ജോയ്, ഡോക്ടേഴ്സ് ഡയഗണോസ്റ്റിക് സെന്‍റര്‍ പ്രൈവറ്റ് ലിമിറ്റഡ് (DDC), ഡിഡിസി വെല്‍നസ് സെന്‍റര്‍ (DDC WELLNESS CENTER), ഡിഡിസി ഫാര്‍മസി (DDC PHARMACY), ഡിഡിസി പാത്ത് ലാബ് (DDC PATHLAB), ഡിഡിഎന്‍എംആര്‍സി പെറ്റ്സ്‌കാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, സീവീസ് ഇമേജിംഗ് ആന്‍ഡ് ഹെല്‍ത്ത് റിസേര്‍ച്ച്, മോളിക്കുലാര്‍ സൈക്ലോട്രോണ്‍, മോളിക്കുലാര്‍ റേഡിയോ ഫാര്‍മസി, അരാമിസ് എഐ എന്നിവയുടെ സാരഥിയാണ്.

കേരളത്തില്‍ ലാബ് ടെസ്റ്റ്, ഇമേജിംഗ് ഉള്‍പ്പെടെ മെഡിക്കല്‍ പരിശോധനാ രംഗത്ത് ആശുപത്രികള്‍ക്ക് പുറത്തെ ആദ്യത്തെ ആധുനിക സമഗ്ര സ്വകാര്യ പരിശോധനാ കേന്ദ്രം ഡിഡിസി ലാബ് ആണ്. ന്യൂക്ലിയര്‍ മെഡിസിന്‍ ഡേറ്റാബേസുമായി ബന്ധിപ്പിച്ചിട്ടുള്ള അരാമിസ് എഐ സാങ്കേതിക വിദ്യ ഡിഡിസി ലാബിലുണ്ട്. ഡോ. അജിത് ജോയ് നേതൃത്വം നല്‍കുന്ന അരാമിസ് എഐ, യുഎസ്എഫ്ഡിഎ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്.

ഡോ. അജിത് ജോയിയുടെ പിതാവ് ജോയ് ജോസഫ് 1983ലാണ് ഡിഡിസി ഗ്രൂപ്പ് സ്ഥാപിച്ചത്. എറണാകുളം എംജി റോഡിലെ ആദ്യ ലാബില്‍നിന്ന് ഡിഡിസി ഗ്രൂപ്പ് ഇപ്പോള്‍ 44 ലാബിലേക്ക് വളര്‍ന്നു. ഡിഡിസി ലാബിനെ കൂടാതെ ഡയഗണോസിംഗ് റിസേര്‍ച്ചില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ 1991 ല്‍ ഡിഡിആര്‍സി ആരംഭിച്ചു.

K-Rail Survey

ഡിഡിസിയും ഡിഡിആര്‍സിയും ഒരു മാനേജ്മെന്‍റിന്‍റെ കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2006 നുശേഷം ഡിഡിആര്‍സിയില്‍ ഡിഡിസിക്ക് അമ്പതു ശതമാനം പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. 2014 ല്‍ ഡിഡിസി സ്ഥാപക ചെയര്‍മാന്‍ ജോയ് ജോസഫ് മരിക്കുമ്പോള്‍ ഡിഡിആര്‍സിക്ക് 69 ലാബുകളാണുണ്ടായിരുന്നത്.

ഡോ. അജിത് ജോയ് സാരഥ്യം ഏറ്റെടുത്തതോടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഡിഡിആര്‍സി ലാബുകള്‍ സ്ഥാപിച്ചു. ഇരു കമ്പനികളും വേര്‍പിരിയുന്ന 2021 ല്‍ ഡിഡിസിക്ക് 18 ലാബും ഡിഡിആര്‍സിക്ക് 220 ലാബുമാണ് ഉണ്ടായിരുന്നത്.

തുടക്കം ഗുഡ് ഷെപ്പേര്‍ഡ് ആശുപത്രിയില്‍നിന്ന്

മൂവാറ്റുപുഴ കടവൂര്‍ കിഴക്കേഭാഗം കര്‍ഷക കുടുംബത്തിലാണ് ഡോ. അജിത് ജോയിയുടെ പിതാവ് ജോയ് ജോസഫ് ജനിച്ചത്. ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എയറോനോട്ടിക്കല്‍ എന്‍ജിനിയറായി ഔദ്യോഗിക ജീവിതം തുടങ്ങി. എഴുപതുകളുടെ തുടക്കത്തില്‍ രോഗബാധിതനായ പിതാവിനെ ശുശ്രൂഷിക്കുന്നതിനായി എയര്‍ഫോഴ്സ് ജീവിതം മതിയാക്കി ജോയ് ജോസഫ് നാട്ടിലെത്തി.

ഇതിനിടെ, കുടുംബം എറണാകുളത്തേക്ക് താമസം മാറിയിരുന്നു. പിതാവിനെ ചികിത്സിക്കുന്നതിനും പ്രായമായ മുത്തച്ഛനെയും മുത്തശ്ശിയെയും ശുശ്രൂഷിക്കുന്നതിനുമായി കടവന്ത്രയില്‍ ഗുഡ് ഷെപ്പേര്‍ഡ് എന്ന ആശുപത്രി ആരംഭിച്ചു. ഇതേസമയം തന്നെ, ഇന്ത്യയിലെ തന്നെ ആദ്യത്തെ പാരാമെഡിക്കല്‍ അക്കാഡമിയായ കൊച്ചിന്‍ സ്‌കൂള്‍ ഓഫ് പാരാമെഡിക്കല്‍ കടവന്ത്രയില്‍ ആരംഭിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും കെനിയ, ടാന്‍സാനിയ, നൈജീരിയ ഉള്‍പ്പെടെ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍ കൊച്ചിന്‍ സ്‌കൂള്‍ ഓഫ് പാരാമെഡിക്കല്‍സിലെത്തി.

പാരാമെഡിക്കല്‍ സ്‌കൂളിനൊപ്പം തന്നെ ഒരു സ്വകാര്യ പരിശോധനാ സ്ഥാപനം ആരംഭിച്ചുകൂടാ എന്ന ചിന്തയില്‍നിന്നാണ് 1983 ല്‍ ഡോക്ടേഴ്സ് ഡയഗണോസ്റ്റിക് സെന്‍റര്‍ (ഡിഡിസി) ആരംഭിക്കുന്നത്. ജോയ് ജോസഫിനൊപ്പം എറണാകുളം സിറ്റി ആശുപത്രിയിലെ പതോളജിസ്റ്റായ ഡോ. അരവിന്ദ് ബാബുവും ഡിഡിസിയില്‍ ചേര്‍ന്നു. 1986 ല്‍ ഡോ. അരവിന്ദ് ബാബു ഗള്‍ഫിലേക്ക് ജോലിക്കായി മടങ്ങി.

ഇതിനുശേഷം, 1987ല്‍ പ്രഫസര്‍ ഡോ. എം. ബലരാമന്‍ നായര്‍ ഡിഡിസി ഗ്രൂപ്പിന്‍റെ ഭാഗമായി. 1991 ല്‍ റിസേര്‍ച്ച് ഡിവിഷന്‍ കൈകാര്യം ചെയ്യുന്നതിനായി ഡിഡിആര്‍സി തിരുവനന്തപുരത്ത് സ്ഥാപിച്ചു. 2006 ല്‍ അജയ് പിരമളിന്റെ, പിരമള്‍ ഗ്രൂപ്പ് ഡിഡിആര്‍സിയില്‍ അമ്പതുശതമാനം സംയുക്തപങ്കാളിത്വം എടുത്തു.

ഡിഡിആര്‍സി വെല്‍സ്പ്രിംഗ്, ഡിഡിആര്‍സി പിരമള്‍ എന്നിങ്ങനെ ബ്രാന്‍ഡ് നെയിമുകള്‍ മാറി. 2009ല്‍ പിരമള്‍ ഗ്രൂപ്പ് അവരുടെ ഓഹരികള്‍ ഫോര്‍ട്ടിസ് ഗ്രൂപ്പിന് കൈമാറുകയും ഡിഡിആര്‍സി എസ്ആര്‍എല്‍ രൂപം കൊള്ളുകയും ചെയ്തു.

2021 ഏപ്രിലില്‍ ഡിഡിആര്‍സിയിലുള്ള നിക്ഷേപം ഡിഡിസി ഗ്രൂപ്പ് പൂര്‍ണമായും എസ്ആര്‍എല്‍ ഗ്രൂപ്പിന് കൈമാറി. ഡിഡിസി ഗ്രൂപ്പ് 1983 മുതല്‍ പൂര്‍ണ്ണമായും ജോയ് ജോസഫിന്റെ ഫാമിലി ഓണര്‍ഷിപ്പില്‍ തുടര്‍ന്ന് പ്രവര്‍ത്തിച്ചു വരുന്നു .

ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന

2020 - 2021 കോവിഡ് മഹാമാരിയുടെ സമയത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടത്തിയത് ഡോക്ടര്‍ അജിത് ജോയിയുടെ നേതൃത്വത്തില്‍ ഡിഡിആര്‍സിയിലാണ്. 2020ല്‍ ദിവസം 25,000 ലധികം ടെസ്റ്റുകള്‍ നടത്തിയിരുന്നു.

ഡിഡിആര്‍സി ഗ്രൂപ്പിന്റെ 220 സെന്ററുകളില്‍ 32 എണ്ണം കോവിഡ് പരിശോധനയ്ക്കു വേണ്ടി മാത്രം ക്രമീകരിച്ചു. ഇന്‍റേണല്‍ ലോജിസ്റ്റിക് വച്ച് കേരളത്തിലെ വിവിധ സ്ഥലത്തുനിന്ന് സാമ്പിളുകള്‍ നേരിട്ട് ശേഖരിച്ചാണ് ടെസ്റ്റുകള്‍ നടത്തിയിരുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ ആരോഗ്യവിഭാഗം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പരിശോധന ഡിഡിആര്‍സി ദിവസവും നടത്തിയിരുന്നു. കോവിഡ് പരിശോധനയില്‍ സ്വകാര്യമേഖലയില്‍ കേരള സര്‍ക്കാരിന്‍റെ നട്ടെല്ല് ഡിഡിആര്‍സി ആയിരുന്നു.

ഡിഡിഎന്‍എംആര്‍സി

കേരളത്തില്‍ സ്വകാര്യ മേഖലയില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ ഡിവിഷന്‍ ആരംഭിക്കുന്നത് ഡോ. അജിത് ജോയിയാണ്. 2003ല്‍ അമൃത, ആര്‍സിസി ആശുപത്രികളില്‍ മാത്രമേ ന്യൂക്ലിയര്‍ മെഡിസിന്‍ ഡിവിഷന്‍ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യ മൊത്തം 250 ആശുപത്രികളില്‍ മാത്രം.

2003 ഒക്ടോബറില്‍ തിരുവനന്തപുരത്ത് ഡിഡിഎന്‍എംആര്‍സി (ഡോക്ടേഴ്സ് ഡയഗ്‌നോസ്റ്റിക് ന്യൂക്ലിയര്‍ മെഡിസിന്‍ റിസേര്‍ച്ച് സെന്‍റര്‍) ആരംഭിച്ചു. സിംഗിള്‍ ഫോട്ടോണ്‍ എമിഷന്‍ ടോമോഗ്രാഫി (SPECT-Scan) ഡിഡിഎന്‍എംആര്‍സി യില്‍ ആരംഭിച്ചു.

ന്യൂക്ലിയാര്‍ മെഡിസിന്‍ ടെസ്റ്റുകള്‍ അധികം പ്രചാരത്തിലില്ലായിരുന്ന കാലത്ത് 3.5 കോടി രൂപയുടെ മെഷീനാണ് സ്ഥാപിച്ചത്. റേഡിയോ ആക്ടീവ് മരുന്നു ശരീരത്തില്‍ കുത്തിവച്ചാണ് പരിശോധന നടത്തിയിരുന്നത്.

ശരീരത്തിലെ ഏതു ഭാഗമാണ് പരിശോധിക്കേണ്ടത്, അവിടുത്തെ കോശങ്ങളില്‍വരുന്ന സിഗ്‌നലുകള്‍ (ഗാമ വികിരണങ്ങള്‍) പിടിച്ചെടുത്താണ് രോഗനിര്‍ണയം നടത്തുക. തൈറോയിഡ്, വൃക്ക, ഹൃദയം, കരള്‍, പിത്താശയം, എല്ലുകള്‍, തലച്ചോറ് എന്നിവയുടെ പരിശോധനകള്‍ ഡിഡിഎന്‍എംആര്‍സിയില്‍ നടത്തി വരുന്നു.

ഊട്ടി ബോര്‍ഡിംഗ് സ്‌കൂള്‍, കഴക്കൂട്ടം സൈനിക സ്‌കൂള്‍, ചിന്മയ വിദ്യാലയ എറണാകുളം എന്നിവിടങ്ങളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ഡോ. അജിത് ജോയ്, 1993 ല്‍ കര്‍ണാടക BLDEAS മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി.

റേഡിയേഷന്‍ മെഡിസിന്‍ സെന്‍റര്‍ (BARC Mumbai) , ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ന്യൂക്ലിയാര്‍ മെഡിസിനില്‍ സ്പെഷലൈസ് ചെയ്തു. 2005 അവസാനത്തോടെ ഡിഡിഎന്‍എംആര്‍സി തിരുവനന്തപുരത്തിന്റെ ചുമതലയേറ്റെടുത്തു.

ഇതോടൊപ്പം, സ്വാകാര്യമേഖലയില്‍ തൈറോയിഡ് ചികിത്സയ്ക്കുള്ള അയഡിന്‍ തെറാപ്പി ആരംഭിച്ചു. ടോക്സിക് തെറാപ്പിയില്‍ അയഡിന്‍ 131 ആണ് ഉപയോഗിക്കുന്നത്. 2006 ല്‍ ഡിഡിഎന്‍എംആര്‍സി കേരളത്തിലെ രണ്ടാമത്തെ 64 slice കാര്‍ഡിയാക് & ഹോള്‍ ബോഡി CT സ്‌കാന്‍ തിരുവനന്തപുരത്ത് ഉള്ളൂരില്‍ സ്ഥാപിച്ചു.

2009 ല്‍ സീവീസ് ഇമേജിംഗ് എന്ന പുതിയ കമ്പനിയുടെ കീഴില്‍ 64 slice CT സ്‌കാന്‍ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ സ്ഥാപിച്ചു. കിംസ് ആശുപത്രിയില്‍ ഇതിനു പുറകെ 2011 ല്‍ ന്യൂക്ലിയര്‍ മെഡിസിന്‍ SPECT ഗാമ ക്യാമറയും തൈറോയിഡ് കാന്‍സര്‍ തെറാപ്പിയും ആരംഭിച്ചു.

2014 ല്‍ ഇതേ ആശുപത്രിയില്‍ കേരളത്തിലെ രണ്ടാമത്തെ PET CT യും 1.5 Tesla MRI സ്‌കാനും സ്ഥാപിച്ചു. എട്ടു വര്‍ഷത്തെ നടത്തിപ്പിനുശേഷം സെന്‍റര്‍ കിംസ് ആശുപത്രിക്ക് കൈമാറി.

2017ല്‍ തിരുവനന്തപുരം ഉള്ളൂരെ ഡിഡിഎന്‍എംആര്‍സിയില്‍ കേരളത്തിലെ നാലാമത്തെ PET CT യും കേരളത്തിലെ ആദ്യത്തെ 16 Slice SPECT CT യും തൈറോയിഡ് കാന്‍സര്‍ തെറാപ്പി, DOTA തെറാപ്പി, PSMA തെറാപ്പി എന്നിവക്കുള്ള വാര്‍ഡും ആരംഭിച്ചു.

2026 ല്‍ തൃശൂരിലും കൊച്ചിയിലും ഡിഡിഎന്‍എംആര്‍സി യുടെ മൂന്നാമത്തെയും നാലാമത്തെയും ഡിജിറ്റല്‍ PET CT, ഡയഗ്‌നോസ്റ്റിക് SPECT CT, ന്യൂക്ലിയര്‍ മെഡിസിന്‍ തെറാപ്പി വാര്‍ഡ് എന്ന സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന സെന്‍ററുകളുടെ പണി പുരോഗമിക്കുന്നു.

K-Rail Survey

മോളിക്കുലാര്‍ സൈക്ലോട്രോണ്‍

കാന്‍സര്‍ രോഗനിര്‍ണ്ണയത്തിനായി ഏറ്റവും അനിവാര്യമായ PET CT സ്‌കാനിംഗ് നടത്തുമ്പോള്‍ രോഗികളില്‍ കുത്തിവയ്ക്കുന്നതിനുള്ള ഫ്ളൂറോഡിയോക്സിഗ്ലൂക്കോസ് (FDG) എന്ന റേഡിയോ ഐസോടോപ്പ് മരുന്ന് ആദ്യ കാലത്ത് മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നീ സ്ഥലങ്ങളില്‍ നിന്ന് വിമാന മാര്‍ഗമാണ് എല്ലാ ദിവസവും കേരളത്തിലേക്ക് വന്നിരുന്നത്.

ഈ കാലഘട്ടത്തില്‍ കേരളത്തില്‍ ഡിഡിഎന്‍എംആര്‍സി യുടെ രണ്ട് PET CT ഉള്‍പ്പെടെ നാല് സെന്ററുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

FDG എന്ന ഈ റേഡിയോ ഐസോടോപ്പ് മരുന്ന് ഓരോ 110 മിനിറ്റ് കഴിയുമ്പോഴും പകുതിയായി കുറയുന്നതിനാല്‍ ഇതിന്റെ ലഭ്യത കേരളത്തില്‍ വളരെ വിരളവും വില വളരെ കൂടുതലും ആയിരുന്നു.

ഈ പ്രതിസന്ധി മറി കടക്കാനായാണ് കേരളത്തില്‍ മരുന്ന് ഉത്പാദിപ്പിക്കുവാന്‍ ആവശ്യമായ മെഡിക്കല്‍ സൈക്ലോട്രോണ്‍ എന്ന ആശയം ഡോക്ടര്‍ അജിത്തിന്‍റെ നേതൃത്വത്തില്‍ രൂപംകൊള്ളുന്നത്.

പിന്നീട് 2017ല്‍ മോളിക്കുലാര്‍ സൈക്ലോട്രോണ്‍സ് എന്ന കമ്പനിയുടെ കീഴില്‍ കേരളത്തിലെ ഏക മെഡിക്കല്‍ സൈക്ലോട്രോണ്‍ കൊച്ചി പുതുവൈപ്പില്‍ ആരംഭിച്ചു.

മോളിക്കുലാര്‍ സൈക്ലോട്രോണ്‍ എന്ന സ്ഥാപനത്തില്‍നിന്ന് കേരളത്തിന് അകത്തും പുറത്തുമായി 23 കാന്‍സര്‍ ആശുപത്രികള്‍ക്ക് പെറ്റ് ഐസോടോപ്പ് മരുന്ന് വിതരണം ചെയ്യുന്നുണ്ട്.

പ്രഫസര്‍ ഡോക്ടര്‍ MRA പിള്ളൈ ആണ് (Ex . ചീഫ് എക്‌സിക്യൂട്ടീവ് ഓഫ് BRIT) മോളിക്കുലാര്‍ സൈക്ലോട്രോണ്‍സിന്റെ ഗ്രൂപ്പ് ഡയറക്ടര്‍. കേരളത്തില്‍ സൈക്ലോട്രോണ്‍ സ്ഥാപിച്ചതോടെ നിരവധി ആശുപത്രികളില്‍ PET CT ആരംഭിക്കുവാന്‍ സാധിച്ചു.

കൂടാതെ, 2025ല്‍ പുതുവൈപ്പിനില്‍ മോളിക്കുലാര്‍ റേഡിയോ ഫാര്‍മസിയും ആരംഭിച്ചു. ഇതോടൊപ്പം ന്യൂക്ലിയര്‍ മെഡിസിന്‍ SPECT സ്‌കാനിനു ആവശ്യമായ കോള്‍ഡ് കിറ്റുകളുടെ ഉത്പാദനവും തുടങ്ങി. ഇന്ത്യയിലെ നാല്പതോളം സ്‌കാനിംഗ് സെന്ററുകള്‍ ഇത് ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യയില്‍ തൈറോയിഡ് കാന്‍സറിന്‍റെ രോഗ നിരക്ക് കേരളത്തിലാണ് ഏറ്റവും കൂടുതല്‍. സര്‍ജറിക്കുശേഷം അവശേഷിക്കുന്ന തൈറോയിഡ് കോശങ്ങളെ പൂര്‍ണ്ണമായും ശരീരത്തില്‍നിന്നും നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ചികിത്സയാണ് 131 അയോഡിന്‍ ലാര്‍ജ് ഡോസ് തെറാപ്പി.

ഇതിനായി ആവശ്യമുള്ള 131 അയോഡിന്‍റെ ലഭ്യത ഇന്ത്യയില്‍ കുറവായതിനാല്‍ മോളിക്കുലാര്‍ റേഡിയോ ന്യൂക്ലിയൈയ്ഡ് ഫാര്‍മസി 2025ല്‍ സൗത്ത് ആഫ്രിക്കയില്‍നിന്നും റഷ്യയില്‍ നിന്നും 131 അയോഡിന്‍ ഇറക്കുമതി ചെയ്ത് രോഗികള്‍ക്കാവശ്യമായ ഡോസില്‍ ആശുപത്രികളില്‍ എത്തിക്കാവുന്ന രീതിയില്‍ ഒരു സെന്‍ട്രല്‍ റേഡിയോ ഫാര്‍മസി പുതുവൈപ്പിനില്‍ ആരംഭിച്ചു.

K-Rail Survey

കാന്‍സര്‍ രോഗ നിര്‍ണയത്തിനും ചികിത്സക്കും ആവശ്യമായ, വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന പെപ്റ്റൈഡ്സ് നിര്‍മിക്കാന്‍ മോളിക്യൂലാര്‍ റേഡിയോ ഫാര്‍മസി വരും മാസങ്ങളില്‍ ഉദ്ദേശിക്കുന്നു.

കാന്‍സര്‍ രോഗികളുടെ വര്‍ധനവ് സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രമാതീതമായി കൂടുന്നതിനാലും കാന്‍സര്‍ തെറാപ്പി സെന്‍ററുകളില്‍ PET CT സംവിധാനത്തിന്‍റെ ആവശ്യകത കണക്കിലെടുത്തും മോളിക്കുലാര്‍ സൈക്ലോട്രോണ്‍സ് 2026ല്‍ രണ്ടാമത്തെ സെന്ററിന്റെ നിര്‍മാണം പാലക്കാട്ട് ആരംഭിച്ചു.

2027 ഓഗസ്റ്റില്‍ പാലക്കാടുള്ള ഈ സ്ഥാപനം FDG യുടെ വിതരണത്തിനായി സജ്ജമാകും.

അരാമിസ് എഐ

രോഗനിര്‍ണയം, ന്യൂക്ലിയര്‍ മെഡിസിന്‍ ചികിത്സ എന്നിവയ്ക്കു പുറമേ ഡോ. അജിത് ജോയ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഡിക്കല്‍ സാങ്കേതിക വിദ്യ എന്നിവയില്‍ നിക്ഷേപം നടത്തുന്നു. ഡോ. അജിത്തിനു നിക്ഷേപമുള്ള ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് കമ്പനിയാണ് അരാമിസ് Imaging. അരാമിസ് സാങ്കേതിക വിദ്യ യുഎസ് FDA അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്.

അരാമിസില്‍ സിടി, എംആര്‍ഐ, പെറ്റ് സിടി Analysis ഒരു വര്‍ക്ക് സ്റ്റേഷന്‍റെ കീഴില്‍ വരും. മെഡിക്കല്‍ Imaging ലാംഗ്വേജായ ഡൈക്കോമാണ് ഉപയോഗിച്ചിരിക്കുന്നത്. ആശുപത്രിയിലെ മൊത്തം ഉപകരണങ്ങളിലേക്ക് കണക്ടിവിറ്റി കൊടുക്കാന്‍ പറ്റുന്ന PACS എന്ന സംവിധാനം ഇതിലുണ്ട്.

ക്ലൗഡ് ബേസില്‍ ഒരു ബ്രൗസറില്‍നിന്ന് ക്ലിക്ക് ചെയ്യാന്‍ പറ്റുന്ന രീതിയിലാണ് ഡെവലപ് ചെയ്തിരിക്കുന്നത്. അരാമിസിന്‍റെ സെയില്‍സ് ഓഫീസ് ദുബായിലും ഡെവലപ്മെന്‍റ് ഓഫീസ് തിരുവനന്തപുരം ടെക്നോപാര്‍ക്കിലുമാണ്.

കൂടാതെ, അരാമിസ് Imaging നു ഏഴോളം സോഫ്റ്റ്വെയര്‍ Products ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ റേഡിയോളജി ഡേറ്റ ബേസായ റേഡിയോ പീഡിയയുമായി അരാമിസ് നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്.

പരിശോധന നടത്തുമ്പോള്‍ ഡോക്ടര്‍ക്കു തോന്നുന്ന സംശയങ്ങള്‍ക്കുള്ള മറുപടി റേഡിയോ പീഡിയയില്‍നിന്ന് കണ്ടെത്തുമ്പോള്‍ തന്നെ ഇമേജ് നോക്കാനും കഴിയുന്നതാണ്. ടൈപ്പിംഗ്, വോയിസ് കമാന്‍ഡ് കൊടുത്താല്‍ ആവശ്യമായ വിവരം റേഡിയോ പീഡിയയില്‍നിന്ന് ലഭിക്കുന്ന രീതിയിലാണ് ഡെവലപ് ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ വാലിഡേഷനും ട്രയല്‍സും കഴിഞ്ഞ ടെക്നോളി ഫിലിപ്പീന്‍സ്, തായ്ലന്‍ഡ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ട്. നിലിവല്‍ ഡിഡിസി സെന്‍ററുകളില്‍ ഇതു കണക്ട് ചെയ്തിട്ടുണ്ട്.

വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയിലും ഗവേഷണത്തിലുമാണ് ഡോ. അജിത് ജോയിക്ക് താത്പര്യം. മെഡിക്കല്‍ രംഗത്ത് ഗവേഷണം നടത്തുന്ന വിവിധ കമ്പനികളില്‍ ഡോക്ടര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഒരു ബ്രത്ത് ടെസ്റ്റില്‍നിന്ന് ട്യൂബര്‍കുലോസിലും ശ്വാസകോശ കാന്‍സറും കണ്ടെത്തുന്ന പരീക്ഷണത്തിന്‍റെ ഭാഗമാണ്. ഇതിനുള്ള മെഷീനുകള്‍ നിര്‍മിച്ച് ക്ലിനക്കല്‍ ട്രയലുകള്‍ നടത്തിവരുന്നു. കുട്ടികളിലെ ലേണിംഗ് ഡിസെബിലിറ്റി കണ്ടെത്തുന്നതിന് ജര്‍മനി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ കേരളത്തില്‍ വൈകാതെ നടപ്പിലാക്കും.

വളരെയധികം പണച്ചെലവുള്ള ഈ സംവിധാനം നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ് രാജ്യങ്ങളിലെ കിന്‍ഡര്‍ ഗാര്‍ഡണില്‍ പരിശീലിപ്പിക്കുന്നുണ്ട്. കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് അജിത് ജോയിയുടെ ലക്ഷ്യം.

360 ഡിഗ്രി ഹെല്‍ത്ത് കെയര്‍

കൊച്ചിയിലും തൃശൂരിലും ഡിഡിസി വൈകാതെ പ്രവര്‍ത്തനം തുടങ്ങും. കോട്ടയത്ത് തെറാപ്പി സെന്റര്‍ ആരംഭിക്കും. നിലവില്‍ ഡിഡിസിക്ക് 44 ലാബുകളാണ് ഉള്ളത്. 2026 അവസാനത്തോടെ 85 ലാബുകള്‍ ആരംഭിക്കും.

മൂന്നു മാസത്തിനുള്ളില്‍ ഏറ്റവും വലിയ ജീനോമിക്സ് ഐഎച്ച്സി ഡിവിഷന്‍ ആരംഭിക്കും. പുതിയകാവില്‍ സെന്‍ട്രല്‍ പ്രോസസിംഗ് ലാബ് തുടുങ്ങും. കേരളത്തില്‍ ഒരു മെഗാ ലാബ് ഇല്ല എന്നതിനു പരിഹാരമായിരിക്കും ഇത്.

മോളിക്കുലാര്‍ ബയോളജി, ജീനോമിക്സ്, മൈക്രോ ബയോളജി, പതോളജി, ഇമ്മ്യുണൈസ്ഡ് കെമിസ്ട്രി (കാന്‍സര്‍ ഡയഗണോസിസ് സ്പെക്ട്രം), അഡ്വാന്‍സ്ഡ് മൈക്രോബയോളജി എന്നിവ ലാബില്‍ ഉണ്ടാകും.

സാമ്പിളിന്റെ താപനില സന്തുലിതമായി നില നിര്‍ത്തേണ്ടത് ആവശ്യമാണ്. അതിനാല്‍, അഞ്ചു മുതല്‍ എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വിവിധ സെന്‍ററുകള്‍ സ്ഥാപിച്ച് ഒരു പ്രോസിംഗ് ലാബില്‍ എത്തിച്ച് പരിശോധന നടത്തുന്നു. നിലവില്‍ തൃപ്പൂണിത്തുറ, കോട്ടയം, പാലാ എന്നിവിടങ്ങളില്‍ സെന്‍ട്രല്‍ പ്രോസസിംഗ് യൂണിറ്റുണ്ട്.

ഡിഡിസി വെല്‍നസിനു കീഴില്‍ ഡിജിറ്റല്‍ മാമോഗ്രാം, എക്സ്റേ, ഓഡിയോളജി, കണ്ണു പരിശോധന, ഹോംനേഴ്സിംഗ് ഉള്‍പ്പെടെ നടത്തുന്ന സെന്‍റര്‍ സ്ഥാപിക്കും. പാലിയേറ്റീവ് കെയര്‍ നടത്തുന്നവര്‍ക്ക് ഡോക്ടറുടെ പ്രിസ്‌ക്രിബ്ഷന്‍ അടിസ്ഥാനത്തില്‍ ഹോംനേഴ്സിംഗ് നല്‍കും.

ഡിഡിസി വെല്‍നസ്-ഹോളിസ്റ്റിക് അപ്രോച്ചസ് ടു മെഡിസിന്‍ ആണ് നല്‍കുന്നത്. വൈകാതെ വെല്‍നസ് സെന്‍ററിനൊപ്പം ഡെന്റല്‍ ഡിവിഷന്‍ ആരംഭിക്കും.

ഫാറ്റ് റിഡക്ഷന്‍ കോസ്മറ്റോളജി. 360 ഡിഗ്രി ഹെല്‍ത്ത് കെയര്‍, ഫിസിയോ തെറാപ്പി, ഹോംകെയര്‍, ഹോം നഴ്സിംഗ്, മരുന്നുകളുടെ ഹോം ഡെലിവറി, ഹോം സാമ്പിള്‍ കളക്ഷന്‍, ആംബുലന്‍സ് എന്നീ സേവനങ്ങള്‍ ചെയ്തു വരുന്നു.

നിലവില്‍ എറണാകുളം, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലാണ് വെല്‍നസ് സെന്‍ററുകള്‍ ഉള്ളത്.

K-Rail Survey

കണ്ണൂര്‍ വാരിയേഴ്സ് ഫുട്ബോള്‍ ടീം

സ്‌കൂള്‍ പഠനകാലം മുതല്‍ അത്ലറ്റിക്സിലും ഗെയിംസിലും തിളങ്ങിയ ഡോ. അജിത് ജോയ്, സംസ്ഥാന ഫുട്‌ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയിലെ കണ്ണൂര്‍ വാരിയേഴ്സ് ഫുട്ബോള്‍ ടീമിന്റെ എട്ടു പ്രമോട്ടര്‍മാരില്‍ ഒരാളാണ്.

2025 സീസണിലെ ജേതാക്കളാണ് കണ്ണൂര്‍ വാരിയേഴ്സ്. അജിത് ജോയിയുടെ തന്നെ സംരംഭമായ ജോയ് സ്‌പോര്‍ട്‌സ് ആണ് കണ്ണൂര്‍ വാരിയേഴ്സില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.

തൃപ്പുണിത്തുറയില്‍ ബെയ്ലിം സ്പോര്‍ട്സ് നടത്തുന്ന ഫുട്‌ബോള്‍ ടര്‍ഫ്, ബൗളിംഗ് മെഷീനോട് കൂടിയ ക്രിക്കറ്റ് പ്രാക്ടിസിങ് പിച്ച് എന്നിവയും അജിത് ജോയിയുടെ സ്‌പോര്‍ട്‌സ് സംരംഭങ്ങളാണ്.

ജോയ് മൂവീ പ്രൊഡക്ഷന്‍സ്

ചലച്ചിത്ര നിര്‍മാണം, പ്രൊഡക്ഷന്‍ സ്റ്റുഡിയോ എന്നീ മേഖലകളിലും ഡോ. അജിത് ജോയ് സാന്നിധ്യമറിയിച്ചിട്ടുണ്ട്. വിചിത്രം, മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്, ചാള്‍സ് എന്റര്‍പ്രൈസസ്, ആട്ടം എന്നീ സിനിമകള്‍ നിര്‍മിച്ചത് അജിത് ജോയിയുടെ ജോയ് മൂവീസ് ആണ്. ആട്ടം സിനിമയ്ക്ക് നിരവധി ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു.

ഇന്ത്യന്‍ ഫിലിം ഫെസ്റ്റ്‌വല്‍ ഓഫ് ലോസ് ആഞ്ചലസ് ഗ്രാന്‍ഡ് ജൂറി അവാര്‍ഡ് (2023), 2023 ലെ മികച്ച സിനിമ, തിരക്കഥ, എഡിറ്റിംഗ് എന്നീ മൂന്ന് വിഭാഗങ്ങളിലെ ദേശീയ പുരസ്‌കാരങ്ങള്‍, മികച്ച സിനിമയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്, FIPRESCI ബെസ്റ്റ് ഫിലിം ഓഫ് ഇന്ത്യ അവാര്‍ഡ്, കേരള ക്രിട്ടിക്‌സ് അവാര്‍ഡ് തുടങ്ങിയവയെല്ലാം ആട്ടം കരസ്ഥമാക്കി.

ബെയ്ലിം കോണ്ടന്റ് ഫാക്ടറി എന്ന സ്റ്റാര്‍ട്ട് അപ്പ് ഡോക്ടര്‍ അജിത് ജോയിയുടെ പുതിയ സംരംഭമാണ്. ആധുനിക രീതിയില്‍ വിഷ്വല്‍ ആന്‍ഡ് ഓഡിയോ കോണ്ടന്‍റ് ക്രിയേഷന്‍ നടത്തുവാന്‍ ശേഷിയുള്ള സംരംഭമാണ് ബെയ്ലിം.

K-Rail Survey

കളറിംഗ് സ്റ്റുഡിയോ, ഡബ്ബിംഗ് സ്യൂട്ട്, വിഎഫ്എക്സ്, ആനിമേഷന്‍ എന്നീ സേവനങ്ങളും ബെയ്ലിം നല്‍കുന്നു. എഡ്യൂക്കേഷന്‍ സെഗ്മെമെന്റിലേക്ക് കൂടി കടക്കുവാന്‍ ഒരുങ്ങുകയാണ് ബെയ്ലിം. ബെയ്ലിം അക്കാദമി എന്ന പുതിയ ഡിവിഷന്‍ ഏപ്രില്‍ 2026ല്‍ പ്രവര്‍ത്തനം ആരംഭിക്കും.

ദുബായില്‍ സില്‍വര്‍ ഓക്ക് പ്രോപ്പര്‍ട്ടീസ് എന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കറിംഗ് കമ്പനിയും അജിത് ജോയിയുടേതായുണ്ട്. നിലവില്‍ വില്പന, വാങ്ങല്‍, ബ്രോക്കറിംഗ് ആണ് നടത്തുന്നത്.

വൈകാതെ നിര്‍മാണമേഖലയിലേക്ക് കടക്കും. ജോയി ജോസഫ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍, എഡ്യുക്കേഷന്‍ ഫൗണ്ടേഷന്‍ എന്നിവ വൈകാതെ ആരംഭിക്കും. ദീപിക ബിസിനസ് എക്സലന്‍സ് അവാര്‍ഡ്, ചലച്ചിത്ര നിര്‍മാണ രംഗത്തെ ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഡോ. അജിത് ജോയിക്ക് ലഭിച്ചിട്ടുണ്ട്.

യൂറോപ്യന്‍ ന്യൂക്ലിയാര്‍ മെഡിസിന്‍ സൊസൈറ്റി, സൊസൈറ്റി ഓഫ് ന്യൂക്ലിയാര്‍ മെഡിസിന്‍ അമേരിക്ക, ഇന്ത്യന്‍ ന്യൂക്ലിയാര്‍ മെഡിസിന്‍, യൂറോപ്യന്‍ റേഡിയോളജി അസോസിയേഷന്‍ എന്നിവയില്‍ മെംബര്‍ ആണ്.

അമ്മ എല്‍സി ജോസഫ് ഡിഡിസി മാനേജിംഗ് ഡയറക്ടറാണ്. പതോളജിസ്റ്റായ ഡോ. സ്മിത അജിത്താണ് ഭാര്യ. മക്കള്‍: എറിക് ജോസഫ് (മാസ്റ്റേഴ്സ് ഇന്‍ കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് ബ്രിസ്ബെയിന്‍, ഓസ്ട്രേലിയ), സേറ മറിയ (പത്താംക്ലാസ്, ക്രിസ്തുജയന്തി സ്‌കൂള്‍), നീല്‍ പോള്‍ ജോസഫ് (എട്ടാംക്ലാസ്, ക്രിസ്തുജയന്തി സ്‌കൂള്‍). അഡ്വ. അനിത ജോസഫ് (ദുബായ്), ഡോ. ആശ ജോസഫ്. (ഡയല്‍ ഡയഗണോസ്റ്റിക്സ്) എന്നിവര്‍ സഹോദരങ്ങളാണ്.

Tags : ICONSOFSUCCESS DRAJITHJOY DDCLAB JOYJOSEPH

Recent News

Corehub Up