x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോയൽ സ്റ്റാർട്ട്...


Published: March 18, 2026 11:56 PM IST | Updated: March 18, 2026 11:56 PM IST

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്‍റി-20 ക്രിക്കറ്റിൽ നിലവിലെ കിരീടധാരികളായ രജത് പാട്ടിദാർ നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർസിബി) കിരീടം നിലനിർത്താനുള്ള മുന്നൊരുക്കത്തിലാണ്.

ഇന്ത്യയുടെ റണ്‍മെഷീൻ വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കൽ, ഫിൽ സാൾട്ട് അടങ്ങുന്ന വെടിക്കെട്ട് ബാറ്റിംഗ് നിരയ്ക്കൊപ്പം മികച്ച ഓൾ റൗണ്ടർമാർ ടീമിന്‍റെ മുതൽക്കൂട്ടാണ്. ബൗളിംഗ് നയിക്കുന്നത് ഭുവനേശ്വർ കുമാർ.

ഐപിഎൽ തുടങ്ങിയ സീസണ്‍ മുതൽ ബംഗളൂരുവിനൊപ്പംനിന്ന കോഹ്‌ലിക്ക് കഴിഞ്ഞ വർഷമാണ് കിരീടം സ്വന്തമാക്കാനായത്. അതും യുവതാരം രജത് പാട്ടീദാറിന്‍റെ നായകത്വത്തിന് കീഴിൽ. എന്നാൽ, കപ്പുയർത്താൻ മുന്നിൽനിന്ന് നയിച്ചത് കോഹ്‌ലിയുടെ റണ്‍സ് ഒഴുക്കുന്ന ബാറ്റാണ്. ആ ബാറ്റിലാണ് ബഗളൂരുവിന്‍റെ ആത്മവിശ്വാസം തുളുന്പുന്നത്. ഫിൽ സാൾട്ട് വെടിക്കെട്ടിന് കേമനാണ്. ദേവദത്ത് പടിക്കലും സ്കോർ ഉയർത്തും.

ഓൾറൗണ്ടർമാരായ ടിം ഡേവിഡ്, റൊമാരിയോ ഷെഫേർഡ്, വെങ്കിടേഷ് അയ്യർ, ക്രുണാൽ പാണ്ഡ്യ എന്നിവരും വെടിക്കെട്ട് ബാറ്റിംഗിൽ കഴിവു തെളിയിച്ചവരാണ്. വിക്കറ്റ് കീപ്പറായി ഇന്ത്യൻ താരം ജിതേഷ് ശർമയ്ക്കൊപ്പം ജോർദാൻ കോക്സാണുള്ളത്.

ബെഥേൽ പവർ

ജേക്കബ് ബെഥേൽ, ലിയാം ലിവിംഗ്സ്റ്റണ്‍ എന്നിവരും സാഹചര്യത്തിനനുസരിച്ച് കളിക്കുന്ന താരങ്ങളാണ്. തന്‍റെ ബാറ്റിംഗിന്‍റെ ചൂട് ഇന്ത്യക്കെതിരായ ട്വന്‍റി-20 ലോകകപ്പ് സെമിയിലെ സെഞ്ചുറിയിലൂടെ ബെഥേൽ തെളിയിച്ചു.

ഭുവനേശ്വർ കുമാർ നയിക്കുന്ന ബൗളിംഗ് നിരയും ശക്തം. ജോഷ് ഹെയ്സൽവുഡ്, ജേക്കബ് ഡഫി, യഷ് ദയാൽ, അഭിനന്ദൻ സിംഗ്, സ്വപ്നിൽ സിംഗ്, നുവാൻ തുഷാര തുടങ്ങിയവരും ബൗളിംഗിൽ കരുത്താകും. രാജസ്ഥാനിൽനിന്നുള്ള 19കാരൻ കനിഷ്ക് ചൗഹാൻ ഓഫ് ബ്രേക്ക് ബൗളിംഗുമായി ഓൾറൗണ്ട് പ്രതിഭ തെളിയിക്കാൻ അവസരം കാത്തിരിക്കുന്നു.

അതേസമയം, ടൂർണമെന്‍റിലെ ആദ്യ മത്സരങ്ങളിൽ ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡ് കളിക്കില്ലെന്നത് തിരിച്ചടിയാണ്. പരിക്കിന്‍റെ പിടിയിലായ താരം വിശ്രമത്തിലാണ്. 2025 സീസണിൽ ആർസിബിയുടെ കിരീടനേട്ടത്തിൽ ഹെയ്സൽവുഡിന്‍റെ പേസ് ആക്രമണം നിർണായക പങ്കുവഹിച്ചിരുന്നു.

28ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ഉദ്ഘാടന മത്സരത്തിൽ ബംഗളൂരു സീസണിന് തുടക്കം കുറിക്കും. ആർസിബിയുടെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

Tags : IPL T20 cricket RCB

Recent News

Corehub Up