അപ്പാനി ശരത്തിന്‍റെ സാഹസിക പരിശീലനം
വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രത്തിൽ മാട എന്ന നായക കഥാപാത്രത്തെ യുവ നടൻ അപ്പാനി ശരത് അവതരിപ്പിക്കുന്നു. തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ കോഴിപ്പോരും ആവേശത്തോടെ എത്തുന്നു.

ജെല്ലിക്കെട്ട് മത്സരത്തിന്‍റെ ഒരുക്കങ്ങളും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളും അതിൽ പങ്കെടുക്കുന്നവരുടെ ഹൃദയ സ്പർശിയായ ജീവിത മുഹൂർത്തങ്ങളുമാണ് സിനിമയിൽ ദൃശ്യവത്ക്കരിക്കുന്നത്. തമിഴിലെ പ്രശസ്ത താരങ്ങൾക്കൊപ്പം മലയാളത്തിലെ പ്രമുഖരും അഭിനയിക്കുന്നുണ്ട്. റിച്ച് മൾട്ടി മീഡിയയുടെ ബാനറിൽ ജയറാം ശിവറാം നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സുശാന്ത് ശ്രീനി നിർവ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം ജയറാം ശിവറാം എഴുതുന്നു.

ജല്ലിക്കെട്ടിന്‍റെ പിന്നാന്പുറങ്ങൾ പ്രമേയമായ സിനിമയുടെ ചിത്രീകരണത്തിന്‍റെ മുന്നോടിയായി പഴനിയിൽ പരിശീലന ക്യാന്പ് നടത്തിയിരുന്നു. വളരെ അക്രമാസക്തരായ ജല്ലിക്കെട്ട് മത്സര കാളകളുടെ അടുത്ത് ചെല്ലുക എന്നതു ശ്രമകരമാണ്. ഏകദേശം മൂന്നു ദിവസത്തെ ശ്രമഫലമായാണ് അപ്പാനി ശരത്തിന് കാളയെ അഴിക്കാനും നടത്താനും സാധിച്ചത്. ജല്ലിക്കെട്ട് കാളകളുടെ അടുത്തേക്കു ചെല്ലാൻ പോലും പേടിയാണ്. കാളകളുടെ ഭയാനകമായ രൂപംതന്നെ ഏവരെയും ഭയപ്പെടുത്തും. പരിശീലകൻ ഉണ്ടെങ്കിലും ഞാൻ തന്നെയാണ് എല്ലാം ചെയ്യാൻ ശ്രമിക്കുന്നത്.

എന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണിത്. ജീവൻ പണയം വച്ചിട്ടാണ് കാളയുടെ അടുത്തേക്കു പോകുന്നത്. ഈ വേഷം ഗംഭീരമാകും. അത്രയ്ക്ക് ആത്മവിശ്വാസമുണ്ടെനിക്ക്’ ശരത്ത് പറഞ്ഞു. ജല്ലിക്കെട്ടിനോടൊപ്പം കോഴിപ്പോരും എത്തുന്നുണ്ട്. ശരത്ത് അതിലും പരിശീലനം നേടുന്നുണ്ട്. എല്ലാ അർഥത്തിലും തമിഴ് ജീവിത സംസ്ക്കാരത്തിന്‍റെ തനിമ ഈ ചിത്രത്തിലുണ്ടാകും’ - സംവിധായകൻ വിനോദ് ഗുരുവായൂർ പറഞ്ഞു.

തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നടക്കാറുള്ള പഴനിയിലെ നെയ്ക്കാരപെട്ടിയിൽ 16ന് ഷൂട്ടിംഗ് ആരംഭിക്കും. വാർത്ത പ്രചരണം: എ.എസ്. ദിനേശ്.