എഴുത്ത് ഇഷ്ടം അഭിനയം അതിലേറെ
ചിരപരിചിതമായ ജീവിതങ്ങൾ കഥാപാത്രങ്ങളായി വെള്ളിത്തിരയിലെത്തുന്പോൾ എവിടെയെക്കെയോ പ്രേക്ഷകരെ സ്പർശിക്കാറുണ്ട്. മലയാളത്തിലെ യുവതലമുറയിലെ ശ്രദ്ധേയ കലാകാരൻ ഡിനോയ് പൗലോസ് അത്തരത്തിലുള്ള ഒരു താരമാണ്. സൂപ്പർ ഹിറ്റ് ചിത്രം തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ തിരക്കഥാകൃത്തായും അഭിനേതാവായുമാണ് ഡിനോയ് പൗലോസിനെ പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. പിന്നീട് പത്രോസിന്‍റെ പടപ്പുകളിൽ നായകനായും കയ്യടി നേടി.

ഇപ്പോൾ വിശുദ്ധ മെജോ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ ഇഷ്ടം നേടിയിരിക്കുകയാണ് ഈ കലാകാരൻ. സിനിമ സ്വപ്നംകണ്ട് വർഷങ്ങളായി അലഞ്ഞ ഡിനോയ് പൗലോസിന്‍റെ സിനിമ യാത്രയെക്കുറിച്ച്...

പ്രിയപ്പെട്ട മെജോ

വളരെ സാധാരണക്കാരനായ യുവാവാണ് മെജൊ. സിനിമകളിൽ പതിവായ കാണുന്ന കഥാപാത്രമല്ലത്. മറ്റുള്ളവരിൽനിന്നും ഒറ്റപ്പെട്ടുള്ള ജീവിതമാണ് അയാളുടേത്. ചെറുപ്പം മുതൽ അയാളുടെ മനസിലുണ്ടായിരുന്ന പ്രണയ നായികയെ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്നു. അവൾ സമൂഹത്തിൽ വളരെ ആക്ടീവായി ഇടപെടുന്ന പ്രകൃതമാണ്.
പ്രണയിനിയെ കാണുന്നതോടെ തന്‍റെ സേഫ് ആയ ഇടത്തിൽനിന്നും മാറി അവൾക്കൊപ്പം പുതിയ മേഖലകളെ കണ്ടെത്തുന്നതും അതിനായുള്ള അയാളുടെ ശ്രമങ്ങളും അവൾ പ്രണയം തിരിച്ചറിയുന്നതുമൊക്കെ രസകരമായി അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. മെജോയുടെ സുഹൃത്തായ കഥാപാത്രത്തെയാണ് മാത്യു തോമസ് അവതരിപ്പിക്കുന്നത്.

എഴുത്തും അഭിനയവും

തണ്ണീർമത്തൻ ദിനങ്ങളിലാണ് ആദ്യമായി തിരക്കഥ എഴുതുന്നത്. പിന്നീട് പത്രോസിന്‍റെ പടപ്പുകൾക്കും വിശുദ്ധ മെജോയ്ക്കുവേണ്ടിയും എഴുതി. അഭിനയമാണ് എന്‍റെ പാഷൻ. കൂടുതൽ ശ്രദ്ധയും പരിശ്രമവും അഭിനയത്തിനാണ് നൽകുന്നത്. സിനിമയിലേക്ക് എത്താനുള്ള വഴിയായിരുന്നു എഴുത്ത്. സിനിമ പശ്ചാത്തലമൊന്നുമില്ലാതെ സിനിമയെന്ന സ്വപ്നത്തിനു പിന്നാലെ ഇറങ്ങിത്തിരിക്കുകയായിരുന്നു. 12 വർഷമായുള്ള ശ്രമങ്ങളാണ് ഇന്ന് ഇവിടെ നിർത്തുന്നത്. പല വഴികളിൽ സഞ്ചരിച്ചുവെങ്കിലും കഴിഞ്ഞ ആറു വർഷമായാണ് കൃത്യമായ വഴിയിലെത്തിയത്. സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്താണ് അഭിനയം തുടങ്ങുന്നത്. തണ്ണീർമത്തൻ ദിനങ്ങളിലെ വേഷമാണ് ബ്രേക്ക് തരുന്നത്. പത്രോസിന്‍റെ പടപ്പുകളിലെ ടോണി എന്ന കഥാപാത്രവും പ്രേക്ഷകരുടെ ശ്രദ്ധ നേടിത്തന്നു. തണ്ണീർമത്തൻ കഴിഞ്ഞ് എഴുതിയ ചിത്രമായിരുന്നു വിശുദ്ധ മെജോ. കോവിഡിന്‍റെ വരവോടെ മാറ്റി വയ്ക്കുകയായിരുന്നു.

നിർമാണ ടീമിന്‍റെ പിന്തുണ

വിനോദ് ഷൊർണൂർ, ജോമോൻ ടി. ജോണ്‍, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അവരെ സംബന്ധിച്ചു ഒരു സിനിമ ചെയ്യുന്പോൾ മലയാളത്തിലെ മുൻനിര നായകന്മാരെ കിട്ടും. എനിക്കു തോന്നുന്നു അവർക്ക് ഞങ്ങളോടുള്ള സ്നേഹംകൊണ്ടാണ്് വിശുദ്ധ മെജോ പോലൊരു ചെറിയ സിനിമ നിർമിച്ചതെന്ന്.
എന്നെ സംബന്ധിച്ച് അതു വലിയ പിന്തുണയാണ്. കാമറാമാനായ ജോമോൻ ടി. ജോണിനും എഡിറ്ററായ ഷമീർ മുഹമ്മദിനും പണം മുടക്കുന്നു എന്നതിനപ്പുറം സിനിമയിൽ കൃത്യമായ ഇൻപുട്ട് നൽകാൻ കഴിയുന്നവരാണ്. അത് ഞങ്ങൾക്കും ആത്മവിശ്വാസം പകർന്നു.

പുതിയ വിശേഷങ്ങൾ

എറണാകുളം വൈപ്പിനാണ് എന്‍റെ സ്വദേശം. അമ്മയും ചേട്ടനും ഞാനും ചേരുന്നതാണ് കുടുംബം. സഹോദരിമാരുടെ വിവാഹം കഴിഞ്ഞു. ഐടി മേഖല കുറച്ചുനാൾ ജോലി ചെയ്തതിനു ശേഷമാണ് സിനിമയ്ക്കു പിന്നാലെ തിരിക്കുന്നത്.
സിനിമകൾ ചെയ്യാനും പ്രേക്ഷകരുടെ ഇഷ്ടം നേടാനുമാണ് ആഗ്രഹം. സിനിമയിൽ തുടക്കക്കാരനാണ് ഞാൻ. നല്ല സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എഴുത്തിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. പ്രേക്ഷകരെ രസിപ്പിച്ചു കഥ പറയാനാണ് ശ്രമിക്കുന്നത്.
ഞാൻതന്നെ തിരക്കഥ ഒരുക്കിയ പ്രോജക്ടാണ് ഇനി ചെയ്യുന്നത്. പത്രോസിന്‍റെ പടപ്പുകളുടെ എഡിറ്ററായിരുന്ന സംഗീത് പ്രതാപ് സംവിധാനം ചെയ്യുന്നു.

ലിജിൻ കെ. ഈപ്പൻ