തിമിംഗലസ്രാവുകളുടെ നാട്ടിൽ ഒരിടവേള
കപ്പൽ യാത്രയ്ക്കിടെയാണ് തിമിംഗലസ്രാവുകളുടെ പരാക്രമങ്ങൾ നേരിൽ കാണാനിടയായത്. അയർലൻഡിൽ വച്ചായിരുന്നു അറ്റ്‌ലാന്‍റിക്കിലൂടെയുള്ള യാത്ര.

ഓർക്കാപ്പുറത്താണ് കപ്പൽ പുറംകടലിൽ നങ്കൂരമിട്ടത്. താമസിയാതെ നങ്കൂരം ലിഫ്റ്റ് ചെയ്യുമെന്ന് അനൗദ്യോഗിക വിവരം ലഭിച്ചു. അതിനിടെയാണ് ആ കാഴ്ച!

ഡെക്കിൽ ആൾക്കൂട്ടം. കടൽപ്പരപ്പിൽ വന്പൻ സ്രാവുകളുടെ പുളച്ചിൽ! ചാഞ്ചാട്ടം! നല്ല ജിംനാസ്റ്റിക്സ് അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ, ഗീർവനത്തിലെ സിംഹത്തിന്‍റെ കരുത്തോടെ കുതിച്ചുമറിയുന്നു. ഡോൾഫിനുകളെ വെല്ലുന്ന വിസ്മയ കടൽക്കാഴ്ച. ടൂറിസ്റ്റുകൾ കപ്പൽ ഡെക്കിൽ കൂട്ടംകൂട്ടമായി നിൽക്കുന്നു, ഈ അത്യപൂർവ കാഴ്ച കാണാൻ. പലരുടെയും കൈകളിൽ അൾട്രാ മോഡേൺ ബൈനോക്കുലേഴ്സുമുണ്ട്.

""വെയ്‌ൽ ഷാർക്...!'' ഒരു സായ്പ് ബൈനോക്കുലറിലൂടെ വീക്ഷിച്ചുകൊണ്ട് ഉറപ്പിച്ചുപറഞ്ഞു. കപ്പൽച്ചാലുകളിൽ വെയ്‌ൽ ഷാർക്കുകൾ പ്രശ്നങ്ങൾ സൃഷ്‌ടിക്കാറുണ്ട്. ഇമ്മാതിരിയുള്ള വലിയ കപ്പലുകൾക്ക് യാത്രയിൽ അത്ര ഭീഷണിയാകില്ലെങ്കിലും ബോട്ടുകൾക്കും പായ്ക്കപ്പലുകൾക്കും ചെറിയ ഷിപ്പുകൾക്കുമൊക്കെ പ്രശ്നമാകാറുണ്ട്. വളരെ അപൂർവമായിട്ടാണെങ്കിലും മനുഷ്യരെ വരെ തിമിംഗല സ്രാവുകൾ ആക്രമിച്ചിട്ടുണ്ട്.

തിമിംഗലസ്രാവുകൾ കൂട്ടമായി കടൽപ്പരപ്പിൽ വെയിൽ കായാൻ മേളിക്കാറുണ്ട്. വെയിൽകൊള്ളുക വെയ്‌ൽ ഷാർക്കുകളുടെ ജന്മശീലമാണ്-മറ്റൊരു യാത്രികന്‍റെ അഭിപ്രായം.

തിമിംഗലങ്ങൾ കടലിലേക്കും കരയിലേക്കും വച്ച് ഏറ്റവും വലിയ ജീവിയാണെങ്കിലും കടലിന്‍റെ ആവാസവ്യവസ്ഥയിൽ സ്രാവുകൾ വിസ്മയപ്പെടുത്തുന്ന അധിപന്മാരാണ്; പ്രത്യേകിച്ച് തിമിംഗലസ്രാവുകൾ. സ്രാവുകളിൽ ഏറ്റവും വലിയ ഇനം. മീനുകളിൽ ഏറ്റവും വന്പൻ. പന്ത്രണ്ട് മീറ്റർ മുതൽ 22 മീറ്റർ വരെ നീളവും അതിനൊത്തവണ്ണമുള്ള ഭീമൻസ്രാവ്!

വെയ്‌ൽ ഷാർക്കിന്‍റെ മുതുകിന് പച്ചകലർന്ന ചാരനിറം കാണാം. അഞ്ചു ചെകിളപ്പൂക്കൾ. അതിന്‍റെ ദ്വാരങ്ങൾ. മൂന്നെണ്ണം ചിറകിന്‍റെ തൊട്ടുമുകളിൽ കാണാം. വാൽച്ചിറകിന്‍റെ മുകൾഭാഗം കീഴ്ഭാഗത്തേക്കാൾ നീണ്ടതാണ്. ഒരു മനുഷ്യനെ നിഷ്പ്രയാസം വീഴ്ത്താൻ മാത്രം വിസ്താരമാർന്ന വലിയ വായ്. അതിൽ അസ്ത്രംപോലുള്ള അസംഖ്യം പല്ലുകൾ. പക്ഷേ സാധാരണയായി അവറ്റ മനുഷ്യരെ ഉപദ്രവിക്കാറില്ല. ചെകിളപ്പൂക്കളിലൂടെ സമുദ്രത്തിലെ സസ്യപ്ലവകങ്ങൾ അരിച്ചെടുത്ത് ആഹരിക്കുന്നു.

മിക്ക സ്രാവുകളും കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. എന്നാൽ മുട്ടയിടുന്ന ചുരുക്കം ഇനങ്ങളിൽപ്പെടുന്നതാണ് വെയ്‌ൽ ഷാർക്. തണ്ണിമത്തന്‍റെ വലിപ്പമുള്ള കൗതുകമാർന്ന കൂടുകളിൽ നിക്ഷേപിക്കപ്പെടുന്ന മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് മൂന്നടിയോളം നീളം കാണും.

കാർപറ്റ് സ്രാവുകൾ, മൂക്കൻ സ്രാവുകൾ, കടുവ സ്രാവുകൾ, ചുറ്റികത്തലയൻ സ്രാവുകൾ, ഡോഗ് ഷാർക്കുകൾ, ഗിത്താർ ഷാർക്കുകൾ, ചടയൻ സ്രാവുകൾ, കണ്ണൻകോടി സ്രാവുകൾ അങ്ങനെപോകുന്നു സ്രാവ് ഇനങ്ങൾ. ഇവയിൽ പലതും കേരള തീരക്കടലിൽ കാണപ്പെടുന്നുണ്ട്.

തിമിംഗല സ്രാവിന്‍റെ മാംസം ഭക്ഷ്യയോഗ്യമാണ്. അതിന്‍റെ കരളിൽനിന്ന് ഉത്പാദിപ്പിക്കുന്ന ലിവർ ഓയിൽ വിറ്റാമിൻ എയുടെ കലവറയാണ്. ചിറകിൽനിന്ന് ഉണ്ടാക്കിയെടുക്കുന്ന സൂപ്പ് വിലയേറിയ കോൺടിനെന്‍റൽ സീ ഫുഡാണ്. വാനിറ്റി ബാഗുകൾ, വാളുറകൾ, ഷൂസുകൾ, ഓർണമെന്‍റ്സ് ബോക്സ് എന്നിവ നിർമിക്കാൻ അതിന്‍റെ തുകൽ ഉപയോഗിക്കുന്നു. എല്ലുകൾ വളനിർമാണത്തിനും പല്ലുകൾ കൗതുകവസ്തുക്കൾ നിർമിക്കുന്നതിനും ഉപകരിക്കുന്നു.

വംശനാശ ഭീഷണി നേരിടുന്നതായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള വെയ്ൽ ഷാർക്കുകൾ 1972-ലെ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിതമാണ്.

കപ്പൽച്ചാൽ വിട്ടൊഴിഞ്ഞ് തിമിംഗല സ്രാവുകൾ കടൽപ്പരപ്പ് ഇളക്കിമറിച്ച് കടന്നുപോയി. അപൂർവകാഴ്ചകളുടെ അകലുന്ന ലൈവ് ജലതരംഗങ്ങൾ. വാസ്തവത്തിൽ കപ്പൽ യാത്രികർക്ക് അസുലഭ കാഴ്ചകളുടെ വിരുന്നൊരുക്കാൻകൂടിയാണ് ഇവിടെ നങ്കൂരമിട്ടത്. ഒരുപക്ഷേ അതിനുവേണ്ടി മാത്രമെന്നു പറഞ്ഞാലും ശരി.

കപ്പലും കടൽപ്പരപ്പിലൂടെ നീന്തിത്തുടങ്ങി. തിമിംഗലസ്രാവുകളെപ്പോലെ! ഫ്രീസ്റ്റൈൽ സ്വിമ്മേഴ്സിനെപ്പോലെ!