ക്ഷമ ചോദിച്ചാൽ പോരേ‍?
ക്ഷമ ചോദിക്കൽ എന്ന സംജ്ഞയേക്കാൾ അർഥസംപു‌ഷ്ടമായത് ക്ഷമയാചിക്കൽ, മാപ്പപേക്ഷ തുടങ്ങിയ പദപ്രയോഗങ്ങളാണ്. തെറ്റു ചെയ്തുവെന്ന ദൃഢമായ ബോധം ഉണ്ടാക്കുക, ആ തെറ്റു മറ്റൊരു വ്യക്തിയിലോ സമൂഹത്തിലോ ക്ഷതമേൽക്കാൻ ഇടയാക്കി എന്ന് മനസിലാക്കുക. അതിനു പരിഹാരമായി ഒരാൾക്കു ചെയ്യാവുന്ന മാന്യമായ ആശയ പ്രകാശനമാണ് ക്ഷമയാചിക്കൽ. ആത്മാർഥതയാണ് ഇതിന്‍റെ മുഖ്യഘടകം. മാപ്പ് അപേക്ഷിക്കുന്നത് വെറും അധരവ്യായാമമായി അധഃപതിച്ചാൽ അതെന്നും പ്രകടനം മാത്രമായി മാറും.

പല കുബുദ്ധികളും പ്രയോഗിക്കുന്ന ഒരു തന്ത്രമുണ്ട്. തങ്ങളുടെ മനസിൽ ഉരുത്തിരിയുന്ന വൃത്തികെട്ട വിചാരങ്ങളും വികാരങ്ങളും അറയ്ക്കുന്ന പദപ്രയോഗങ്ങളും എതിരാളികൾക്കുനേരേ അവജ്ഞയോടെ മനഃപൂർവം തൊടുത്തുവിടുക. അത് എത്ര പേരിൽ എത്തിക്കാമോ അത്രയും സാമർഥ്യമെന്നു കരുതുക. അവഹേളിക്കപ്പെടുന്ന വ്യക്തിയോ സമൂഹമോ തറപറ്റുകയും വളരെപ്പേർ വിമർശിക്കുകയും ചെയ്തു കഴിയുന്പോൾ വക്താവിനു തൃപ്തിയായി. അപ്പോൾ ഒരു ക്ഷമ ചോദിക്കൽ നടത്തിയാൽ താൻ മാന്യനായി എന്നു വിചാരിക്കുന്നയാൾ ക്ഷമയർഹിക്കാത്ത അപരാധമാണു ചെയ്യുന്നത്.

വിദ്യാർഥികളുടെയിടയിലും ഒരുതരം ഇൻസ്റ്റന്‍റ് ക്ഷമ ചോദിക്കൽ പ്രഹസനം വ്യാപകമാണ്. ഇന്നാ പിടിച്ചോ എന്ന മട്ടിൽ ഒരു പ്രയോഗശൈലി! മുതിർന്നവരും മുന്തിയ സ്ഥാനത്തുള്ളവരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

സിസിലിയാമ്മ പെരുമ്പനാനി