നിർവാഹകർ ശ്രദ്ധിക്കുക
ചടങ്ങിനു ക്ഷണിതാക്കളെ സ്നേഹപൂർവം ആനയിക്കുന്ന ആതിഥേയൻ ആദരവും നന്ദിയും അർഹിക്കുന്നു. ചെങ്ങമേളം, സംഗീതം, അലങ്കാരങ്ങൾ, വേദിയിൽ രസകരമായ ഭക്ഷണം.... ഒന്നിനും കുറവു വരില്ല.

വേദിക്കുമുൻപിൽ ആകർഷകമായ ദാഹശമനി കിയോസ്കുകളിൽ കാണുന്നതോ കിന്നരിമേൽക്കൂര. പല നിറത്തിലുള്ള മധുരപാനീയങ്ങൾ നിരത്തിവച്ചിരിക്കുന്നു. രണ്ടോ മൂന്നോ പയ്യന്മാർ ഉത്്സാഹത്തോടെ ഗ്ലാസുകൾ നിറച്ചുകൊണ്ടേയിരിക്കും. പ്രമേഹരോഗികൾക്കുപോലും ചെറുത്തുനിൽക്കാനാവാത്ത ആകർഷണീയത.

നൂറുകണക്കിന് ആളുകൾക്ക് പാനീയം പകരുന്ന നൂറുകണക്കിന് ഗ്ലാസുകൾ രണ്ടേ രണ്ടു ബക്കറ്റുകളിലെ വെള്ളത്തിൽ മുക്കിപ്പൊക്കി വീണ്ടും മേശയിൽ നിരത്തുന്പോൾ അവയിൽ പതിയിരിക്കുന്ന അപകടം വളരെ വലുതാണ്. മഞ്ഞപ്പിത്തം, ടൈഫോയ്ഡ് മുതൽ എലിപ്പനിയും ചുമയും തുമ്മലും ജലദോഷവും വരെ വഹിക്കാനിടയുള്ളവർ ഉണ്ടാകും. വിയർത്തുവരുന്ന ജനങ്ങൾ ഒന്നൊഴിയാതെ വായിൽ ചേർത്തു കുടിക്കുന്ന പാത്രങ്ങൾ, ധാരാളം വെള്ളത്തിൽ കഴുകിയില്ലെങ്കിൽ പകർച്ചവ്യാധികളുടെ ഉറവിടമായിമാറും.

വെള്ളം ലഭിക്കുന്ന ടാപ്പുകൾക്കു സമീപം കിയോസ്കുകൾ സജ്ജീകരിക്കുക. പാനീയങ്ങൾക്കൊപ്പം വേണ്ടിയവർക്ക് ശുദ്ധജലം നൽകുക. കടലാസ് കപ്പുകൾ ഉപയോഗിക്കുക. ഒന്നിലധികം കിയോസ്കുകൾ ഉണ്ടായിരിക്കുക. എല്ലാറ്റിനും ഉപരി ശുചിത്വബോധവും മൈത്രീഭാവവും പ്രസന്നതയും ഉള്ള മിടുക്കരെ മാത്രം സേവനത്തിനായി ഏർപ്പാടാക്കുക.അശ്രദ്ധയുടെ ഈ കോണുകൾ നമുക്ക് മറക്കാതിരിക്കാം.

സിസിലിയാമ്മ പെരുമ്പനാനി
ഫോൺ: 9447168669