ശല്യമാകുന്ന കുശലങ്ങൾ
കുശലാന്വേഷണം നല്ലതുതന്നെ. കണ്ടാല്‍ മിണ്ടാത്തതും ഒരിക്കലും ചിരിക്കാത്തതും സൗഹൃദത്തിന്‍റെ ലക്ഷണങ്ങളല്ല എന്നും നമുക്കറിയാം. പക്ഷേ അസ്ഥാനത്തും അസമയത്തും നടത്തുന്ന ലോഹ്യംപറച്ചിലുകള്‍ ഗുണത്തേക്കാള്‍ അധികം ദോഷം വരുത്തിവയ്ക്കുകയേ ഉള്ളൂ.

ഓഫീസിലിരുന്നു തിരക്കിട്ടു ജോലിചെയ്യുന്ന ഒരാളുടെയടുത്ത് നാട്ടുകാര്യവും വീട്ടുകാര്യവും പറയുവാന്‍ ശ്രമിക്കുന്നയാളുടെ പ്രവൃത്തി അരോചകമാണ്. പരീക്ഷയ്ക്കു തയാറാകുന്ന ഒരു വിദ്യാർഥിയും ക്ഷേമാന്വേഷണം സ്വീകരിക്കാവുന്ന ഒരു മാനസികാവസ്ഥയിലായിരിക്കില്ല. അർധബോധാവസ്ഥയില്‍ കിടക്കുന്ന വ്യക്തിയോട് ഞാനാരാണെന്നു മനസിലായോ എന്ന് ആവർത്തിച്ചു ചോദിച്ച് അയാളുടെ മനസിനെ മഥിക്കുന്നയാള്‍ ചെയ്യുന്നതും തെറ്റ്. രോഗി തിരിച്ചറിഞ്ഞാല്‍ അതു ചോദ്യകർത്താവിന്‍റെ സാമർഥ്യം. ഇല്ലെങ്കിലോ? എല്ലാവർക്കുംകൂടി പറഞ്ഞു രസിക്കാനൊരു തമാശ.

യാത്ര പുറപ്പെടാന്‍ കെട്ടിപ്പെറുക്കി ഒരുങ്ങുന്നവരോട്, സ്ഥലംമാറ്റവും വീടൊഴിയലും മറ്റുമായി തിരക്കിൽപ്പെട്ടവരോട്, സ്റ്റേജില്‍ കയറും മുമ്പ് പ്രസംഗമോ പ്രഭാഷണമോ പാട്ടോ തയാറാക്കുന്നവരോട് നടത്തുന്ന അർഥശൂന്യമായ കുശലംപറച്ചില്‍ തീർത്തും വർജ്യമാണ്. ക്ഷീണിതനായി, ജോലിസ്ഥലത്ത് തലകുമ്പിട്ടിരുന്നു മയങ്ങുന്നവനെ വിളിച്ചുണർത്തി എന്താ ഉറങ്ങുവാണോ എന്നു ചോദിക്കുന്ന സഹപ്രർത്തകന്‍റെ ലോഹ്യം തീർത്തും അലോഹ്യംതന്നെ.

ചോദ്യകർത്താവിനും സ്വീകർത്താവിനും യോജ്യമായ സമയവും സന്ദർഭവും കൊച്ചുവര്‍ത്തമാനങ്ങൾക്കായി കണ്ടെത്താം.