2018ലെ കേട്ടുമറക്കാത്ത പാട്ടുകൾ
ഓരോതവണ കേൾക്കുന്പോഴും പുതുമ തോന്നുന്ന പാട്ടുകളാണ് കാലത്തെ മറികടന്നു മിന്നുന്നത്. കുറേനാൾ കഴിഞ്ഞ് അപ്രതീക്ഷിതമായി കേൾക്കുന്പോൾ ഓരോ പാട്ടും ഓരോ ജീവിതാനുഭവത്തെ മനസിൽ കൊണ്ടുവരണം. അതാണ് നല്ല പാട്ടുകൾ... കാലം മനസുകളിലേക്കു വരയ്ക്കുന്ന രേഖകൾ...

2018ൽ സംഗീതപ്രേമികൾ ഏറ്റുപാടിയ പാട്ടുകളേതൊക്കെ എന്നു നോക്കുകയാണിവിടെ. മലയാളത്തിലും തമിഴിലും ഹൃദയങ്ങളിൽ അടയാളമിട്ട പാട്ടുകൾ. യുട്യൂബിൽ ഏറെത്തവണ കേട്ട, ചർച്ചചെയ്യപ്പെട്ട പാട്ടുകൾ.. അഭിരുചികൾക്കനുസരിച്ച് ഇഷ്ടവും ഇഷ്ടക്കുറവും ഉണ്ടാകാമെന്ന സാക്ഷ്യത്തോടെ..

മലയാളത്തിന്‍റെ മാണിക്യങ്ങൾ

1. മാണിക്യ മലരായ പൂവി...
ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഈ പാട്ടിനെക്കുറിച്ച് മലയാളികളല്ലാത്തവർപോലും ചർച്ചചെയ്തു. എനിക്ക് ഒരൊറ്റ വാക്കുപോലും മനസിലായില്ല, പക്ഷേ മനോഹരമായ അനുഭവം, സംഗീതം- ഒരാൾ യുട്യൂബിൽ എഴുതിയിട്ടതിങ്ങനെ. ഷാൻ റഹ്്മാൻ, വിനീത് ശ്രീനിവാസൻ ടീമിന്‍റെ ഈ പാട്ട് യുട്യൂബിൽ എട്ടുകോടിയിലെറെ തവണ പ്ലേ ചെയ്യപ്പെട്ടു.
2. രാസാത്തി...
വിനീത്-ഷാൻ ദ്വയം വീണ്ടും സുന്ദരമായൊരു പാട്ടുമായെത്തി. അരവിന്ദന്‍റെ അതിഥികൾ എന്ന ചിത്രത്തിലെ ഈ പാട്ട് എത്രതവണ കേട്ടു എന്നുപോലും പലർക്കും നിശ്ചയമില്ല. ഓരോ തവണ കേൾക്കുന്പോഴും ഇതിനോടുള്ള ഇഷ്ടംകൂടുന്നു എന്നാണ് സംഗീതപ്രേമികളുടെ പക്ഷം. വിനീതിനൊപ്പം ലിയ സൂസൻ വർഗീസിന്‍റെ ശബ്ദം. വരികൾ എഴുതിയത് ബി.കെ. ഹരിനാരായണൻ.
3. ആരാരോ...
കൂടെ എന്ന ചിത്രത്തിലെ പാട്ടുകൾ ഏതാണ്ടെല്ലാം സുന്ദരമായിരുന്നു. അവയിൽ ഹൃദയത്തെ തഴുകുന്ന ആരാരോ എന്ന പാട്ടിനോട് ശ്രോതാക്കൾക്ക് ഇഷ്ടക്കൂടുതലുണ്ട്. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് സംഗീതം നൽകിയത് രഘു ദീക്ഷിത്. ആൻ ആമിയുടേതാണ് സ്വരം. ഈ ചിത്രത്തിലെ വാനവില്ലേ, മിന്നാമിന്നി എന്നീ പാട്ടുകളും ശ്രോതാക്കൾ നെഞ്ചോടുചേർത്തവയാണ്.
4. ജീവാംശമായ്...
അടുത്തകാലത്തുകേട്ട സുന്ദരമായ മെലഡിയാണ് തീവണ്ടി എന്ന ചിത്രത്തിലെ ഈ പാട്ട്. ഒരുപക്ഷേ ഏറ്റവുമധികം കവർ വേർഷനുകൾ പുറത്തിറങ്ങിയ പുതിയ മലയാളഗാനവും ഇതായിരിക്കും. ഹരിശങ്കർ എന്ന ഗായകന്‍റെ ശബ്ദത്തിലെ അതിസുന്ദരമായ പുതുമയാണ് പ്രധാന ആകർഷണം. ഒപ്പം ശ്രേയ ഘോഷാലിന്‍റെ ആലാപനം. ബി.കെ. ഹരിനാരായണന്‍റെ വരികൾ, കൈലാസ് മേനോന്‍റെ സംഗീതം.

5. ലാ ലാ ലാലേട്ടാ...
മോഹൻലാലിനെ പരിചയമില്ലാത്ത കുഞ്ഞുങ്ങളെപ്പോലും ആകർഷിച്ചു എന്നതാണ് മോഹൻലാൽ എന്ന ചിത്രത്തിലെ ഈ പാട്ടിന്‍റെ പ്രധാന സവിശേഷത. മോഹൻലാലിന്‍റെ സിനിമാജീവിതത്തിലെ പ്രധാന ചിത്രങ്ങൾ ഈ പാട്ടിന്‍റെ വരികളിൽ തെളിയുന്നുണ്ട്. ഇന്ദ്രജിത്തിന്‍റെ മകൾ പ്രാർഥനയാണ് മനോഹരമായി ഈ പാട്ടു പാടിയിരിക്കുന്നത്. മനു മൻജിത്തിന്‍റെ വരികൾ പാട്ടിലാക്കിയത് ടോണി ജോസഫ് പള്ളിവാതുക്കലും നിഹാൽ സാദിഖും.

വിരലെണ്ണങ്ങളിൽ പെടുത്താനാവാത്ത ഒരുപാട്ടും ഇക്കൊല്ലം മലയാളത്തിലിറങ്ങി. അത് എം. ജയചന്ദ്രന്‍റെ വിരൽസ്പർശമേറ്റ കൊണ്ടോരാം... ആയിരുന്നു. ഒടിയൻ സിനിമ പുറത്തിറങ്ങുംമുന്പ് ഇൻസ്റ്റന്‍റ് ഹിറ്റ് ആവുകയായിരുന്നു ആ പാട്ട്. റഫീഖ് അഹമ്മദിന്‍റേതാണ് വരികൾ. സുദീപ് കുമാറും ശ്രേയ ഘോഷാലുമാണ് ഗായകർ. ഒടിയനിലെ മാനം തുടുക്കണ് എന്ന പാട്ടും ഏറെ ശ്രദ്ധേയമായി മുന്നേറുന്നു.

തകർപ്പൻ തമിഴ്

1. സൊഡക്കു മേലേ...
തമിഴിന്‍റെ മുഖമുദ്രയായ കൂത്തു നന്പറുകളിൽ മുന്പൻ. ആന്തണി ദാസന്‍റെ അസാധ്യമായ ഡെലിവറി. സൂര്യയുടെ താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിലെ സൊഡക്കുമേലെയെ അക്ഷരാർഥത്തിൽ ജനം ആഘോഷിച്ചു. അനിരുദ്ധ് രവിചന്ദറിന്‍റേതാണ് പവർഫുൾ സംഗീതം. വരികളെഴുതിയത് മണി അമുതവും വിഗ്നേഷ് ശിവനും ചേർന്ന്.
2. മഴൈ കുരുവി...
റഹ്്മാൻ മാജിക്. ചെക്ക ചിവിന്ത വാനം എന്ന ചിത്രത്തിലെ മഴൈ കുരുവിയെ ഹൃദയങ്ങളിലേക്കു പറത്തിയത് അതാണ്- സാക്ഷാൽ എ.ആർ. റഹ്്മാന്‍റെ ശബ്ദ, സംഗീത മാന്ത്രികത. ഒരു യുട്യൂബ് കമന്‍റ് വായിക്കാം: അടുത്തുതന്നെ രോഗങ്ങൾ മാറ്റാൻ മരുന്നുകളുടെ കൂട്ടത്തിൽ ഡോക്ടർമാർ എ.ആർ. റഹ്്മാന്‍റെ പാട്ടുകൾ നിർദേശിച്ചുതുടങ്ങും- പത്തുതവണ രാവിലെ, പത്തുതവണ ഉച്ചയ്ക്ക്, പത്തുതവണ ഉറങ്ങാൻ പോകുന്നതിനു മുന്പ്...
3. റൗഡി ബേബി...
മാരി 2 ഉയർത്തിയ അലകൾ അടങ്ങുന്നില്ല. ചുരുങ്ങിയസമയംകൊണ്ട് നാലുകോടിയോളം തവണ റൗഡി ബേബി എന്ന പാട്ട് പ്ലേചെയ്തുകഴിഞ്ഞു. യുവാൻ ശങ്കർ രാജയുടേതാണ് സംഗീതം. ധനുഷ്, ധീ എന്നിവരുടെ സ്വരം. ഹിറ്റ് ചാർട്ടുകളിൽ മുൻനിരയിലുണ്ട് ഈ പാട്ട്.
4. ചിന്ന മച്ചാൻ...
അടുത്തവർഷം പുറത്തിറങ്ങാനിരിക്കുന്ന പ്രഭുദേവയുടെ ചാർലി ചാപ്ലിൻ2 ഏറെ ശ്രദ്ധയാകർഷിക്കുന്നത് ചിന്ന മച്ചാ എന്ന പാട്ടിലൂടെയാണെന്ന് നിസംശയം പറയാം. നാടൻ ഈണത്തിലുള്ള ഈ പാട്ട് ഭാഷയ്ക്കപ്പുറം വളർന്നുകഴിഞ്ഞു. ടിക് ടോക് വീഡിയോകൾക്ക് ഇപ്പോൾ ഏറ്റവുമധികം പശ്ചാത്തലമാകുന്നത് ഈ പാട്ടുതന്നെ. ചെല്ല തങ്കയ്യയുടെ വരികൾക്ക് ഈണമിട്ടത് അമരീഷ്. സെന്തിൽ ഗണേഷും രാജലക്ഷ്മിയുമാണ് ഗായകർ.
5. ഗുലേബാ...
അടിപൊളിയുടെ അങ്ങേയറ്റം. പ്രഭുദേവയുടെ ഗുലേബക്കാവലി എന്ന ചിത്രത്തിൽനിന്ന് ജനങ്ങൾ ഏറ്റുപാടിയ പാട്ട്. വിവേക്-മെർവിൻ ഈണത്തിൽ അനിരുദ്ധ് രവിചന്ദറും മെർവിൻ സോളമനും ചേർന്നാണ് ആലാപനം. അനിരുദ്ധിന്‍റെ ഉൗർജം ശ്രദ്ധേയം. എട്ടുകോടിയിലേറെ തവണ യുട്യൂബിൽ പ്ലേ ചെയ്യപ്പെട്ട പാട്ട്. റിയാലിറ്റി ഷോകളിലെ പതിവു സാന്നിധ്യം.

എണ്ണത്തിൽപ്പെടാതെയും ശ്രദ്ധിക്കപ്പെടാതെയും പോയ സുന്ദരഗാനങ്ങൾ ഇതിന്‍റെ പലമടങ്ങുണ്ടാകും. കേൾക്കാത്ത, കേൾക്കാനിരിക്കുന്ന പാട്ടുകളാണല്ലോ മധുരതരം.

ഹരിപ്രസാദ്