അർജന്‍റീന ഫാൻസിന്‍റെ കഥയുമായ് മിഥുൻ മാനുവൽ
മലയാളസിനിമ ഏറെ പ്രതീക്ഷയോടെ നോക്കുന്ന യുവസംവിധായനാണ് മിഥുൻ മാനുവൽ തോമസ്. നാലു സിനിമകളാണ് മിഥുന്‍റേതായി ഇതുവരെ എത്തിയത്. എങ്കിലും ഇരുത്തം വന്ന ഒരു സംവിധാ യകന്‍റെ കൈത്തഴക്കം തന്‍റെ സിനിമകളിൽ പ്രകടമാക്കാൻ മിഥുനു കഴിഞ്ഞിട്ടുണ്ട്.

വൈവിധ്യമാർന്ന പ്രമേയങ്ങളും അവയുടെ ആവിഷ്കാര രീതിയുമെല്ലാം ഈ ചെറുപ്പക്കാരനിൽ വലിയ പ്രതീക്ഷ നൽകുന്നു. ആട്, ആൻ മരിയ കലിപ്പിലാണ്, അലമാര, ആട്-2 എന്നീ സിനിമകളിൽ ആട് 2 നേടിയ വൻ സ്വീകാര്യതയിലൂടെ താരമൂല്യമുള്ള സംവിധായകനായി മാറി മിഥുൻ. അർജന്‍റീന ഫാൻസ് ഇൻ കാട്ടൂർകടവ് എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് മിഥുൻ ഇപ്പോൾ. തന്‍റെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു, ഈ യുവ സംവിധായകൻ...

ആട് 2-വിന്‍റെ മെഗാ വിജയത്തിനു ശേഷം പുതിയ ചിത്രവുമായി എത്തുകയാണ്. ചിത്രത്തിന്‍റെ വിശേഷങ്ങൾ?

വളരെ ലളിതമായി പറയുന്ന ഒരു ഫീൽ ഗുഡ് ചിത്രമാണ് അർജന്‍റീന ഫാൻസ് ഇൻ കാട്ടൂർ കടവ്. മലയാളത്തിലെ എണ്ണം പറഞ്ഞ ചെറുകഥാകൃത്തുക്കളിൽ ഒരാളായ അശോകൻ ചെരുവിൽ ഒരു ആഴ്ചപ്പതിപ്പിൽ എഴുതിയ കഥയുടെ അതേ പേരിലുള്ള ചലച്ചിത്ര ആവിഷ്കാരമാണ് അർജന്‍റീന ഫാൻസ് ഇൻ കാട്ടൂർ കടവ്. അതു ഫുട്ബോൾ ആരാധകരുടെ കഥയാണ്. കഥ വായിച്ചപ്പോൾ തന്നെ അതിൽ ഒരു സിനിമയുണ്ടെന്ന് എനിക്കു തോന്നി. ഞാനും വലിയൊരു ഫുട്ബോൾ ആരാധകനാണ്. ലോകകപ്പ് വരുന്ന സമയത്ത് തോരണം കെട്ടാനും ചേരിതിരിഞ്ഞു നമ്മുടെ ടീമിനു ജയ് വിളിക്കാനും പോയിട്ടുള്ളതാണ് ഞാനും.

താരനിരയിൽ കാളിദാസിനൊപ്പം ഒരുപിടി പുതുമുഖങ്ങളുമുണ്ടല്ലോ?

ചിത്രത്തിനു മൊത്തത്തിൽ ഫ്രഷ് ഫീൽ കിട്ടാൻ വേണ്ടിയാണ് പുതുമുഖങ്ങളെ ഓഡീഷൻ ചെയ്തെടുക്കുന്നത്. ഇവരിൽ പ്രേക്ഷകർക്കു പരിചിതനായി എത്തുന്നത് തീവണ്ടി ഫെയിം സഫറാണ്. ഞാനും സഫറും മുന്പ് ഷോർട് ഫിലിമിൽ ഒന്നിച്ചു വർക്ക് ചെയിതിട്ടുള്ളതാണ്. ബാക്കി എല്ലാവരും പുതിയ ആൾക്കാരാണെന്നു പറയാം. കാളിദാസ് ജയറാമിന്‍റെ പ്രായവും ഗെറ്റപ്പ് ചെയ്ഞ്ചുകളുമാണ് ചിത്രത്തിലേക്കു പരിഗണിക്കാൻ കാരണം. വളരെ സ്വീറ്റ് പയ്യനെയാണു കാളിദാസ് അവതരിപ്പിക്കുന്നത്.

ഓഡീഷനിലൂടെ വലിയൊരു നിര പുതു മുഖങ്ങൾ ചിത്രത്തിൽ എത്തുന്നുണ്ട്. വലിയൊരു തയാറെടുപ്പ് ഉണ്ടാ യിരുന്നോ?

സത്യത്തിൽ ഇതിന്‍റെ പ്ലോട്ട് മാത്രമേ ചെറുതായി ഉള്ളു. പ്രമേയപരമായി ചെറുതെങ്കിലും അതിന്‍റെ കാൻവാസ് വളരെ വലുതാണ്. മൂന്നു കാലഘട്ടത്തിലെ ഫുട്ബോൾ ലോകകപ്പ് ചിത്രത്തിലെത്തുന്നുണ്ട്.

കുറ ച്ചു പോർഷൻ കഥ നടക്കുന്നത് ദുബാ യിലാണ്. ഒരു ഗ്രാമത്തിനെ മുഴുവൻ ചിത്രത്തിൽ കാണിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ നാൽപതോളം കഥാ പാത്രങ്ങൾക്കായി ഓഡീഷൻ നടത്തി, അവർക്കു ട്രെയിനിംഗ് കൊടുത്താണ് ഈ ഷൂട്ടിംഗിലേക്കു എത്തുന്നത്.

കരിയറിലേക്കു നോക്കുന്പോൾ തിരക്കഥാകൃത്തായുള്ള തുടക്കം. ഇപ്പോൾ മെഗാ വിജയം നേടിയ ചിത്രത്തിന്‍റെ സംവിധായകനായി മുൻ നിരയിൽ. എങ്ങനെയായിരുന്നു സഞ്ചാരം?

മറ്റൊരു പരിചയവുമില്ലാതെ തിരക്കഥാകൃത്തായാണ് ഞാൻ സിനിമയിലേക്കു എത്തുന്നത്. സിനിമ വളരെ വലിയ പാഷനായിരുന്നു. തിരക്കഥ എഴുതി കുറച്ച് അലഞ്ഞു. അതിനിടയിലാണ് അജു വർഗീസിനെ പരിചയപ്പെടുന്നത്. പിന്നെ അജു മുഖേന കുറച്ചു പേരെ പരിചയപ്പെട്ടു.

അങ്ങനെയാണ് ഓം ശാന്തി ഓശാന നടക്കുന്നത്. അതിനു ശേഷം ഒരു ഷോർട് ഫിലം ചെയ്യാം എന്നതായിരുന്നു പ്ലാൻ. അതായിരുന്നു ആട്. എന്നാൽ അതു ഷോർട് ഫിലിമാക്കാതെ, അതൊരു വലിയ സിനിമയാക്കി ചെയ്യാൻ പറഞ്ഞത് സുഹൃത്തായ വിജയ് ബാബുവും അജു വർഗീസുമൊക്കെ ചേർന്നാണ്. അതാര് സംവിധാനം ചെയ്യും എന്ന ചോദ്യം ഉയർന്നപ്പോൽ നീ തന്നെ സംവിധാനം ചെയ്യ് എന്ന തീരുമാനവും അവരാണ് എന്നോട് പറയുന്നത്. അങ്ങനെയാണ് ഞാൻ സംവിധായകനാകുന്നത്.

സംവിധാനം ചെയ്ത ആദ്യ ചിത്രം പരാജയം സംഭവിച്ചപ്പോൾ എന്തു തോന്നി?

പരാജയം എന്നത് എപ്പോഴും വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ് എല്ലാവർക്കും. ആദ്യ ചിത്രം പരാജയപ്പെട്ടപ്പോൾ കോണ്‍ ഫിഡൻസ് പകുതിയായി. എങ്കിലും സിനിമ ചെയ്യുക എന്നതാണ് നമ്മുടെ എന്നത്തേയും ആഗ്രഹം. അങ്ങനെയാണ് മറ്റൊരു കഥയുമായി എത്തുന്നത്. ആൻ മരിയ കലിപ്പിലാണ് പ്രേക്ഷകർ സ്വീകരി ച്ചപ്പോൾ അലമാര താഴെപ്പോയി. പിന്നീട് ആട് 2 വലിയ വിജയമായി മാറി.

കരിയറിനെ മാറ്റിമറിച്ച ഷാജി പാപ്പൻ എന്ന കഥാപാത്രത്തെ കണ്ടെത്തുന്നത്?

അങ്ങനെയൊരു ആളെ എനിക്കു മുൻ പരിചയമൊന്നുമില്ല. നമ്മുടെ നാട്ടിലും വടംവലി മത്സരത്തിന് ആൾക്കാരെത്തുന്നതാണ് ആകെ നമുക്കറിയാവുന്നത്. അതു കൊണ്ടുതന്നെ ഒരു റഫറൻസും ഈ കഥാപാത്രത്തിനില്ലായിരുന്നു.

നമ്മുടെ ഒരു സുഹൃത്തിനോട് മറ്റൊരാൾ പറഞ്ഞ യാത്രാനുഭവത്തിൽ നിന്നുമാണ് ആട് എന്ന സിനിമയുടെ ത്രെഡ് കിട്ടുന്നത്. അവിടെ നിന്നും എഴുതി വന്നപ്പോഴാണ് ഷാജി പാപ്പനും ഒപ്പം കുറേ സഞ്ചാരികളുമൊക്കെയായി കഥ വികസിച്ചത്.

മിഥുൻ മാനുവൽ എന്ന സംവിധായകൻ ന്യൂ ജനറേഷൻ തരംഗത്തിൽ എത്തിയ ആളാണ്. എന്നാൽ താങ്കളുടെ സിനിമകൾ നമുക്കു പരിചിതമായ സിനിമ വഴികളിലൂടെയുള്ളതാണല്ലോ?

ചിലപ്പോൾ എന്നെ സ്വാധീനിച്ചിട്ടുള്ള സിനിമകൾ അങ്ങനെയുള്ളവ ആയതിനാലാണ്. സത്യൻ അന്തിക്കാട് സാറിന്‍റെയും ലോഹിതദാസ് സാറിന്‍റെയും രണ്‍ജി പണിക്കർ സാറിന്‍റെയുമൊക്കെ തിരക്കഥകളുടെ വലിയൊരു ആരാധകനാണ് ഞാൻ.

നമ്മൾ കാണുന്നതും വായിച്ചറിയുന്ന തുമൊക്കെ തനി നാടനോ മണ്ണിന്‍റെ മണമുള്ളതോ നമുക്കു പരിചയമുള്ളതോ ആയ കഥാ പാത്രങ്ങളാണ്. ഓം ശാന്തി ഓശാ നയിലും ആടിലും ആൻ മരിയയിലും അലമാരയിലും പുതിയ ചിത്രത്തി ലുമടക്കം നമുക്കു ചുറ്റുപാടുമുള്ള ലോകത്തിൽ നിന്നുമുള്ള പ്രമേയത്തിൽ വന്ന സിനിമകളാണ്. എന്നാൽ നാളെ ഒരു നഗര പശ്ചാത്തലത്തിലുള്ള സിനിമ ചെയ്യില്ല എന്നല്ല, അതും ചെയ്യുമായിരിക്കും. പക്ഷേ, കൂടുതൽ ഇഷ്ടം ഇത്തരം സിനിമകൾ ചെയ്യാനാണ്.

സിനിമകളുടെ പേരു നൽകുന്പോൾ ഏറെ കൗതുകമുള്ള തെരഞ്ഞെടുപ്പ് വരുന്നത്?

അതു യാദൃച്ഛികമായി സംഭവി ക്കുന്നതാണ്. എന്‍റെ ചിത്രങ്ങളൊക്കെ തുടങ്ങിയത് എ എന്ന ഇംഗ്ലീഷ് അക്ഷരമാലയിലാണ്. എ പടങ്ങളുടെ സംവിധായകൻ എന്നു സുഹൃത്തുക്കളൊക്കെ പറയാറുണ്ട്. അതിൽ ഒരു മാറ്റം വേണം എന്ന തോന്നലിൽ അടുത്ത സിനിമ ചെയ്യാൻ തുടങ്ങുന്പോഴാണ് ഈ ചിത്രം വരുന്നത്. അതും എയിൽ തുടങ്ങുന്നതായി മാറി.

ആട്-2 പോലെ വന്പൻ സിനിമ ഒരുക്കിയ താങ്കളിൽ നിന്നും സൂപ്പർസ്റ്റാർ ചിത്രമാണ് അടുത്തതായി പ്രേക്ഷകർ പ്രതീക്ഷിച്ചത്. അനൗണ്‍സ് ചിത്രങ്ങൾ?

കോട്ടയം കുഞ്ഞച്ചൻ 2 ആണ് അനൗണ്‍സ് ചെയ്ത ചിത്രം.അതിന്‍റെ രചന നടക്കുന്നതേയുള്ളു. ഞാൻ തന്നെയാണ് എഴുതുന്നത്. വളരെ പ്രതീക്ഷയുള്ള സിനിമയാണത്. പലർക്കും കണ്‍വിൻസിംഗ് ആകുന്ന രീതിയിൽ ആ ചിത്രം ഒരുക്കണം. എന്നിട്ടു മാത്രമേ നമ്മൾ ആ സിനിമ തുടങ്ങുകയുള്ളു. ജയസൂര്യയുടെ ടർബോ പീറ്ററും പിന്നാലെ എത്തുന്നുണ്ട്.

ഷാജി പാപ്പനെപ്പോലെ ടർബോ പീറ്ററായി ജയസൂര്യ എന്ന നടനിൽ നിന്നും വീണ്ടുമൊരു മാസ് കഥാപാത്രത്തെ പ്രതീക്ഷിക്കാമോ?

ടർബോ പീറ്റർ ഷാജി പാപ്പനെ പോലെയുള്ളൊരു കഥാപാത്രമല്ല. മാസ് ആണ് എന്നാൽ ഒരു കോമഡി ത്രില്ലർ സ്വഭാവത്തിലാണ് ആ കഥാപാത്രം പോകുന്നത്.