കിടന്നുകൊണ്ട് പറന്നവൾ
ശരീരത്തിൽ ഒരു കൊതുകുവന്നു കുത്തിയാൽപോലും ഓടിച്ചുകളയാൻ സാധിക്കാതെ നിശ്ചലയായി കിടക്കേണ്ടിവന്നിട്ടും ദൈവത്തെ സ്തുതിച്ചുകൊണ്ടേയിരുന്നു സരസു തോമസ്. ഇടക്കാലത്ത് സരസുവിന്‍റെ മൊബൈൽ ഫോണിലെ റിംഗ്ടോണ്‍ എന്തായിരുന്നു എന്നു കേൾക്കുക: എത്ര സ്തുതിച്ചാലും മതിവരില്ല, നിന്‍റെ സ്നേഹം വർണിച്ചീടാൻ നാവുകൾ പോരാ...

തിരുവനന്തപുരത്തെ ചെഷയർ ഹോമിലിരുന്നുകൊണ്ട് ലോകത്തെ സ്നേഹാർദ്രമായി നോക്കിക്കണ്ട സരസു തോമസ് ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് യാത്രയായി. സരസുവിനെ അടുത്തറിയുന്പോൾ അറിയാതെ ചിന്തിച്ചുപോകും, ബാല്യം മുതൽ ജീവിതപരീക്ഷണങ്ങൾ നേരിട്ട ഒരാൾക്കു ദൈവത്തെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുമോ? സ്വന്തം ജീവിതത്തെ ഇത്രമേൽ സ്നേഹിക്കാൻ സാധിക്കുമോ? നീണ്ട 58 വർഷത്തെ നിശ്ചലത സരസുവിന്‍റെ ആന്തരിക അവയവങ്ങളെപ്പോലും ബാധിച്ചിരുന്നു. പ്രധാന അവയവങ്ങളുടെ പ്രവർത്തനങ്ങളുടെ താളംപോലും പലപ്പോഴും തെറ്റി. പലതവണ അത്യാസന്നനിലയിൽ ആശുപത്രിയിലായി. അപ്പോഴെല്ലാം സ്വന്തം മനസിന്‍റെ കരുത്തുകൊണ്ട് സരസു വീണ്ടും ജീവിതത്തിലേക്കു മടങ്ങിവന്നു.

2017 ഒക്ടോബറിൽ ആശുപത്രിയിലായപ്പോൾ കുടൽ ചുരുങ്ങിയതുകൊണ്ട് ഇനി സാധാരണ ഭക്ഷണമൊന്നും കഴിക്കാൻ കഴിയില്ലെന്നു ഗ്യാസ്ട്രോ എൻറോളജിസ്റ്റ് പറഞ്ഞിരുന്നു.
ഇനിയും കടുത്ത പരീക്ഷണമോ? എന്നു കണ്ണീരോടെ പ്രാർഥിക്കുന്പോൾ ദൈവത്തിന്‍റെ സാന്ത്വനശബ്ദം താൻ കേട്ടു എന്നു സരസു തോമസ് പറഞ്ഞിരുന്നു. അടുത്തദിവസം വയർ പരിശോധിച്ച ഡോക്ടർ രോഗം സുഖപ്പെട്ടതായി അറയിക്കുകയും ചെയ്തു

തളർന്നുപോയ ശരീരമാണെങ്കിലും ശക്തമായ മനസും ഇച്ഛാശക്തിയും ഉണ്ടായിരുന്നാൽ എന്തും ഈ ലോകത്ത് നേടാം എന്നുള്ള ഒരു നിശബ്ദ പ്രഖ്യാപനം പോലെ സരസു ജീവിച്ചു. കുറേ മനുഷ്യസ്നേഹികൾ സരസുവിനെ അറിഞ്ഞു. ഭുരിപക്ഷവും അറിയാതെപോയി. സരസു പക്ഷേ, എല്ലാവരെയും സ്വന്തം ഹൃദയത്തോടുതന്നെ ചേർത്തുപിടിച്ചിരുന്നു.

സരസുവിന്‍റെ മനസും അക്ഷരങ്ങളും സുകൃതംപകരാൻ വേണ്ടി മാത്രമായിരുന്നു.
കഴുത്തിനു താഴെ ചലനമറ്റ് സ്ട്രെച്ചറിൽക്കിടന്നിരുന്ന സരസു തോമസിന് അനക്കാൻ ആകെ കഴിഞ്ഞിരുന്നത് രണ്ടു കൈകളിലെയും മൂന്നു വിരലുകൾ മാത്രം. കമിഴ്ന്നുകിടന്നുകൊണ്ട് വളരെ വേദനയും പ്രയാസവും അനുഭവിച്ചാൽത്തന്നെ ഒരു ദിവസം എഴുതാൻ കഴിയുന്നത് ചില വരികൾ മാത്രം. കണ്ണിനു തൊട്ടടുത്ത് പുസ്തകം വച്ചാൽ മാത്രമേ വായിക്കാനും കഴിയൂ. അതിനാൽ വളരെ കുറച്ച് മാത്രമേ വായിക്കാനും സാധിച്ചിട്ടുള്ളൂ. എന്നിട്ടും ആത്മകഥയുൾപ്പെടെ മൂന്നു പുസ്തകങ്ങൾ രചിച്ചു. കഥകൾ, കവിതകൾ, നാടകം എന്നിവയും എഴുതി. അവസാന നാളുകളിൽ ഒരു നീണ്ട കഥയുടെ പണിപ്പുരയിലുമായിരുന്നു.

പത്തനംതിട്ട ജില്ലയിലെ കുന്പളാംപൊയ്ക പള്ളിക്കൽ വീട്ടിൽ പി.ജി. തോമസിന്‍റെയും അന്നാമ്മയുടെയും എട്ടാമത്തെ മകളായി 1955 ജനുവരി പത്തിനാണ് ജനനം. അതീവ സൗന്ദര്യവും ബുദ്ധിശക്തിയും ഉണ്ടായിരുന്ന കുട്ടിയെ അഞ്ചാമത്തെ വയസിലാണ് പോളിയോ ബാധിക്കുന്നത്.

പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും ഒരാളുടെ സഹായം വേണ്ടിവരുന്ന അവസ്ഥയും ഏറെ പരിതാപകരമായിരുന്നു. സരസുവിന്‍റെ വാക്കുകൾ പകർത്താം ""പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുക എന്നത് എളുപ്പമല്ല. വളരെയേറെ നിരാശയും വേദനയും അനുഭവിച്ച ഒരു കാലയളവ് എന്‍റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്...’’

കതക് അടയുന്നതും തുറക്കുന്നതുമായ ശബ്ദം കേട്ടു കൊണ്ട് നീറിപ്പിടഞ്ഞ പകലുകളും രാത്രികളും. എന്നാൽ ദുരിതങ്ങളുടെ തീച്ചൂളയിൽ നിന്നും സരസു പുറത്ത് കടന്നു. അവസാന കാലങ്ങളിൽ പുഞ്ചിരിയോടെ സരസുതോമസ് പറഞ്ഞിരുന്നത് "ആശ്രയത്വത്തിന്‍റെ അവസ്ഥ ഇന്നും എന്‍റെ ശരീരത്തിനുണ്ട്. എന്നാൽ എന്‍റെ മനസ് മറ്റൊരു നിലയിലെത്തി. അത് ദൈവത്തിന്‍റെ കാരുണ്യം ഒന്നുകൊണ്ട് മാത്രമാണ്. ദൈവത്തെ ആശ്രയിച്ച് ജീവിക്കുന്പോൾ ലഭിക്കുന്ന ആനന്ദവും, ആത്മവിശ്വാസവും ഞാൻ ഓരോ നിമിഷവും അനുഭവിക്കുകയാണ്. ബൈബിൾ തന്‍റെ മഹാസ്വാധീനമാണെന്നും സരസു പറയുമായിരുന്നു. തന്നിലൂടെ ദൈവനിയോഗങ്ങൾ പ്രാവർത്തികമാകുന്നുണ്ടെന്നും അവർ വിശ്വസിച്ചു.

’ജയത്തിനുണ്ടോ കുറുക്കുവഴി’ എന്ന പുസ്തകം ആ വിശ്വാസത്തിൽ നിന്നും ജീവൻ വച്ചതാണ്. ചുറ്റുമുള്ളവരെ, യുവതലമുറയെ പ്രചോദിപ്പിക്കുവാൻ ഏറെ കഷ്ടപ്പെട്ട് കമിഴ്ന്നു കിടന്നു സരസുതോമസ് എഴുതി.

അപകടമേറ്റ് തകർന്ന ശരീരത്തിൽനിന്നും എഴുന്നേറ്റ് മികച്ച ഓട്ടക്കാരനായി മാറിയ ജോണി ഫുൾട്ടണ്‍ മുതൽ ജോനിയുടെ വരെ ജീവിത വിജയങ്ങൾ വികലാംഗരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ജീവിക്കുന്ന അമേരിക്കയിലെ ജോനി ഇറേക്സണ്‍ ടാഡ തന്നെയായിരുന്നു സരസു തോമസിന്‍റെ ഏറ്റവും വലിയ പ്രചോദനവും. നീന്തൽക്കുളത്തിൽ വച്ചുണ്ടായ അപകടത്തെ തുടർന്നു ചലിക്കുവാൻ കഴിയാതെ വന്ന ജോനി വായ് കൊണ്ട് വരയ്ക്കുകയും എഴുതുകയും ചെയ്തിരുന്നു.

ഇന്‍റർനെറ്റിൽ അനായാസം സെർച്ച് നടത്തി വിവരങ്ങൾ സ്വന്തമാക്കുവാൻ കഴിയുന്ന സരസ പത്രവാർത്തകളിൽ നിന്നും മറ്റും കണ്ടെടുത്ത അറിവുകളാണ് പുസ്തകത്തിൽ ഉപയോഗിച്ചിരുന്നത്. സ്വന്തം അനുഭവങ്ങളും ജീവിത വീക്ഷണവും കൂടിച്ചേർന്നപ്പോൾ അതൊരു മികച്ച സൃഷ്ടിയായി മാറി. സ്വന്തം ആഗ്രഹപ്രകാരം 1978-ൽ തിരുവനന്തപുരത്തെത്തിയ സരസു തോമസ് ചെഷയർ ഹോമിൽ ഒരു വലിയ സ്നേഹസാന്നിധ്യം ബാക്കിയാക്കിയാണ് യാത്രയായതും. എഴുതി തുടങ്ങിയ നീണ്ടകഥയും ഇവിടെ ബാക്കിയാകുന്നു.

എസ്. മഞ്ജുളാദേവി