അടിച്ചുപൊളിക്കലും പൊളിച്ചടുക്കലും
സ്കൂൾ യൂണിഫോമിന്‍റെ കുടുക്കുകൾ ഒക്കെ അഴിച്ചുകളഞ്ഞ് സ്വതന്ത്രരായി കോളജിലെത്തുന്ന വിദ്യാർഥികൾ. ഒരു അക്വേറിയത്തിന്‍റെ സംരക്ഷണത്തിൽനിന്ന് വിശാലമായ ജലാശയത്തിലേക്ക് നീന്തിയെത്തുന്ന ജലജീവിയുടെ ആഹ്ലാദത്തിമിർപ്പിലാണവർ. ഉൗർജവും ഉത്സാഹവും ഉച്ചസ്ഥായിയിലെത്തിനിൽക്കുന്ന ആ പ്രായത്തിൽ ജീവിതം ആസ്വദിക്കാനും മറ്റുള്ളവരിൽനിന്നു വ്യത്യസ്തത പാലിക്കാനും ഭാഷയിലും വേഷത്തിലും മാറ്റം വരുത്താൻ വിദ്യാർഥി(നി)കൾ തത്പരരായിത്തീരുന്നു. ഫലമോ?

സ്നേഹവും സേവനത്വരയും കരുതലും കരുണയും നിറഞ്ഞുനിൽക്കുന്ന ഒന്നാംതരം സമയമാണ് കൗമാര, യൗവന കാലഘട്ടം. (പ്രളയകാലത്തു നാം തൊട്ടറിഞ്ഞതല്ലേ നിസ്വാർഥസേവനനിരതരായ നമ്മുടെ യുവാക്കളെ).

ചുറുചുറുക്കോടെ എപ്പോഴും അക്ഷമരായി നിൽക്കുന്ന വിദ്യാർഥികൾ മനസിലാക്കട്ടെ കോളജ് ജീവിതം ആരോഗ്യകരമായി ആസ്വദിക്കാൻ ധാരാളം പഴുതുകളുണ്ടെന്ന്. മത്സരബുദ്ധിയോടെതന്നെ പഠനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും മുഴുകുക, പാഠപുസ്തകത്തിനപ്പുറം അറിവിന്‍റെ പുതിയ മേച്ചിൽപ്പുറങ്ങളിലേക്കു കടക്കുക, ഭാഷാപരിജ്ഞാനം (ഒഴിച്ചുകൂടാനാവാത്തത്) വർധിപ്പിക്കുക... അങ്ങനെ എന്തെല്ലാം.

ബാർബർ നിർദേശിക്കുന്ന കേശഭാരവും തയ്യൽക്കാരൻ തീരുമാനിക്കുന്ന വികൃതവേഷങ്ങളുമായി വിഡ്ഢിക്കോമരങ്ങളെപ്പോലെ കാലം തള്ളാൻ അനുവദിക്കാതെ മാതാപിതാക്കളും അധ്യാപകരും ഒറ്റക്കെട്ടായി നിന്ന് അവർക്കു ലക്ഷ്യബോധം നൽകണം. അടിച്ചുപൊളിക്കലും പൊളിച്ചടുക്കലും അല്ല അഴിച്ചുപണിയും പൊളിച്ചെഴുത്തുമാണ് ഇന്നു നമ്മുടെ കലാലയങ്ങളിൽ നടക്കേണ്ടത്.

സിസിലിയാമ്മ പെരുന്പനാനി
ഫോൺ: 9447168669