Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മനസേ, ഇതാ ഗാനരസം!
വിശേഷണങ്ങളെ വെല്ലുന്നതാണ് രാഹുൽ വെല്ലാൽ എന്ന പ്രതിഭയുടെ സ്ഥാനം. പാടിത്തുടങ്ങിയാൽ അവൻ കേൾവിക്കാരെ നിഷ്കളങ്കമായ മറ്റൊരു ലോകത്തേക്കു കൊണ്ടുപോകും, ചെറുപുഞ്ചിരിയോടെ.. രാഹുലിനെ കേൾക്കുക...
ഒരു പതിനൊന്നുവയസുകാരനോടു സംസാരിക്കുകയായിരുന്നു. അവൻ ആദ്യം പറഞ്ഞ നമസ്തേയിൽത്തന്നെ മനസുപതിഞ്ഞു- അത്രയ്ക്കു കുട്ടിത്തവും ഇത്തിരി നാണംകലർന്ന കൗതുകവുമുണ്ടായിരുന്നു അതിൽ.
അവനോടു ചോദിച്ചു: ക്ലാസിൽ കൂട്ടുകാർ പാട്ടുപാടാൻ ആവശ്യപ്പെടാറുണ്ടോ?
ഉവ്വ്. ടീച്ചർമാർ നല്ല മൂഡിലാണെങ്കിൽ എന്നോടു പാടാൻ പറയും. സ്കൂൾ വാർഷികത്തിന് ഞാൻ സിനിമാപ്പാട്ടു പഠിച്ചു പാടാറുണ്ട്.
ഏതാണ് പഠിക്കാൻ ഏറ്റവും ഇഷ്ടമുള്ള വിഷയം?
കണക്ക്
ഹോബികൾ എന്തൊക്കെയാണ്?
എനിക്ക് നായ്ക്കുട്ടികളെ വലിയ ഇഷ്ടമാണ്. അടുത്ത വീട്ടിലുള്ള നായ്ക്കുട്ടിയോടൊപ്പം കളിക്കാൻ പോകും. ക്രിക്കറ്റ് കളിക്കാനും ഇഷ്ടമാണ്. പിന്നെ അമ്മയുടെ കൂടെ സമയം ചെലവിടും.
പാട്ടുപഠിക്കുന്നത് സ്കൂളിലെ വിഷയങ്ങൾ കൂടുതൽ നന്നായി പഠിക്കാൻ സഹായിക്കാറുണ്ടോ?
ഉവ്വ്. ഓർമശക്തി കൂട്ടാൻ സംഗീതം നല്ലതാണ്. കൂടുതൽ ഏകാഗ്രതയും കിട്ടുന്നുണ്ട്.
ഇത്രയും പറഞ്ഞ് അവൻ അകത്തെ മുറിയിലേക്ക് ഓടിപ്പോയി. പിറ്റേന്ന് അവന് ആറാം ക്ലാസിലെ ഫൈനൽ പരീക്ഷയായിരുന്നു.
ഇനി അവനെ നിങ്ങളുമൊന്നു കണ്ടും കേട്ടും നോക്കൂ. യുട്യൂബ് എടുത്ത് അവന്റെ പേരായ രാഹുൽ വെല്ലാൽ എന്നു തെരയുക. തുടക്കത്തിൽ അവൻ പാടിയ ഒരു കീർത്തനം കാണാം- പിബരേ രാമരസം.. ആഹിർഭൈരവ് രാഗത്തെ അവൻ ഒരു ചെറുപുഞ്ചിരിയോടെ നിങ്ങളുടെ മനസിലേക്ക് കുടിയിരുത്തുകയാണ്., ഭക്തിഭാവം നിറയ്ക്കുകയാണ്.. കേട്ടവർ പറയുന്നു- നീ ഞങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കുന്നുവല്ലോ.., കുഞ്ഞേ, നീ ആരാണ്!
ഏതാണ്ട് ഒന്നരക്കൊല്ലംകൊണ്ട് 43 ലക്ഷത്തോളം തവണയാണ് ആളുകൾ ആ കീർത്തനം കേട്ടിരിക്കുന്നത്. ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത്. കേൾവിക്കാരിലേക്കു പിന്നീടു വരാം. ആദ്യം അവരുടെ ചോദ്യം നോക്കാം- കുഞ്ഞേ, നീ ആരാണ്?
മകനെക്കുറിച്ച് അച്ഛൻ
ബംഗളുരുവിൽ പ്രശസ്ത ഐടി സ്ഥാപനമായ ഐബിഎമ്മിൽ ജോലിചെയ്യുന്ന രവിശങ്കർ വെല്ലാലിനും ഭാര്യ ഹേമ സൂര്യനാരായണയ്ക്കും സംഗീതപാരന്പര്യമൊന്നുമില്ല. സ്മാർട്ട്ഫോണ്‍ യുഗമായതോടെയാണ് രണ്ടുപേരും കൂടുതൽ പാട്ടുകൾ കേട്ടുതുടങ്ങിയത്. മകൻ രാഹുലിന് അന്നു കഷ്ടിച്ചു രണ്ടര വയസേയുള്ളൂ. പക്ഷേ അവൻ വളരെപ്പെട്ടെന്നു പാട്ടുകൾ തിരിച്ചറിയാനും സ്വന്തം ശബ്ദങ്ങൾവച്ചു പുനരാവിഷ്കാരിക്കാനും തുടങ്ങി. അങ്ങനെയവർ അവനെ കർണാടക സംഗീതം പഠിപ്പിക്കാൻ തീരുമാനിച്ചു.
രവിശങ്കർ പറയുന്നു: പാട്ടുപഠിപ്പിക്കണമെന്നുറപ്പിച്ച സമയത്ത് ബംഗളുരുവിൽ ഒട്ടനവധി ഗുരുക്കന്മാരെ സമീപിച്ചിരുന്നു. തീരെ ചെറിയ പ്രായമാണെന്നു പറഞ്ഞ് മിക്കവരും അവനെ പഠിപ്പിക്കാൻ തയാറായില്ല. അതിനാൽ മൂന്നരവയസായപ്പോൾ അവനെ ശ്ലോകങ്ങൾ പഠിപ്പിക്കാൻ ചേർത്തു. സങ്കീർണമായ ശ്ലോകങ്ങൾ പരിശീലിച്ചതോടെ അവന് വാക്കുകൾ പെട്ടെന്നു വഴങ്ങി. അങ്ങനെ നാലു വയസുള്ളപ്പോൾ വിദ്വാൻ സുചേതൻ രംഗസ്വാമിയുടെ അടുത്തെത്തി. അദ്ദേഹം അവനെ പഠിപ്പിക്കാമെന്നു സമ്മതിച്ചു.
അദ്ദേഹത്തിന്റെ സ്ഥലം വളരെ ദൂരത്തായിരുന്നു. ബസവനഗുഡിയിലെ ഞങ്ങളുടെ വീട്ടിൽനിന്ന് രണ്ടുമണിക്കൂറോളം യാത്രയുണ്ട്. എന്നിട്ടും ഇനിയും അധികം കാത്തിരിക്കാനാവില്ലെന്ന ചിന്തയിലായിരുന്നു ഞങ്ങൾ. കാരണം കുട്ടികളുടെ താത്പര്യങ്ങൾ വളരെ എളുപ്പത്തിൽ മാറിയേക്കാമല്ലോ. ആഴ്ചയിൽ രണ്ടോ മൂന്നോ ക്ലാസുകൾ. എന്നാൽ എല്ലാത്തവണയും ഞങ്ങൾക്കത് വലിയ ഓട്ടമായിരുന്നു. ഞാൻ ഓഫീസിൽനിന്നു വന്നശേഷം വൈകീട്ട് ആറിനാണ് അവനെ ഗുരുവിനടുത്ത് കൊണ്ടുപോകാറ്. ഒന്‍പതു മണിയാകണം അവിടെനിന്നു തിരിക്കാൻ. അതുകൊണ്ടുതന്നെ അവൻ കാറിലിരുന്നാണ് പ്രാക്ടീസ് ചെയ്യുക പതിവ്. വീട്ടിലെത്തിയാൽ അവനു പിന്നെ മറ്റൊന്നിനും സമയമില്ലായിരുന്നു. സിസ്കോ കന്പനിയിൽ ജോലിചെയ്തിരുന്ന ഭാര്യ രാജിവച്ച് അവന്റെ കാര്യങ്ങളിൽ മാത്രമായി മുഴുകി.
ഇപ്പോൾ വിദുഷി കലാവതി അവധൂതിനു കീഴിലാണ് സംഗീതം പഠിക്കുന്നത്. ദിവസവും മൂന്നുമണിക്കൂർ വരെ അവൻ പ്രാക്ടീസ് ചെയ്യും. രാവിലെ ആറരയ്ക്ക് എഴുന്നേൽക്കും. ഞാൻ വൈകീട്ട് ഓഫീസിൽനിന്നു തിരിച്ചെത്തിയശേഷമാണ് അവൻ പരിശീലനം നടത്തുന്നത്. തുടക്കംമുതൽ അങ്ങനെയാണ് ശീലം. അവനും അതാണ് ഇഷ്ടം. എനിക്ക് സംഗീതത്തെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും പാടിയതു നന്നായോ ഇല്ലേ എന്ന് അവനു ഞാൻ പറഞ്ഞുകേൾക്കണം. ഇപ്പോൾ കർണാടക സംഗീതത്തിനു പുറമേ മൃദംഗവും പിയാനോയും അഭ്യസിക്കുന്നുണ്ട്.
കച്ചേരികൾ, പുരസ്കാരങ്ങൾ
അബുദാബിയിൽ കഴിഞ്ഞവർഷമാദ്യമായിരുന്നു രാഹുലിന്റെ രാജ്യത്തിനു പുറത്തെ ആദ്യ കച്ചേരി. അവിടെ സർവമംഗളസഭയിൽ ഉദ്ഘാടന കച്ചേരിയായിരുന്നു അത്. നിറഞ്ഞ സദസ്സിൽനിന്ന് തുടക്കംമുതൽക്കേ വിസ്മയകരമായ പ്രതികരണമാണ് ലഭിച്ചത്. അബുദാബിപോലെയുള്ള ഒരിടത്ത് അത് തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് രവിശങ്കർ പറയുന്നു. ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ പാടിയതാണ് മറ്റൊരു സുന്ദരാനുഭവം. അതൊരനുഗ്രഹമായാണ് ഈ കുടുംബം കാണുന്നത്.
രാജ്യത്തെ ഒട്ടുമിക്ക പ്രധാനവേദികളിലും നടത്തിയ കച്ചേരികൾക്കു പുറമേ സിംഗപ്പുർ, നൈജീരിയ എന്നിവിടങ്ങളിലും രാഹുൽ പാടിയിട്ടുണ്ട്. സ്വയം ആസ്വദിച്ചാണ് ഓരോ വേദികളിലും പാടുന്നത്. അത്രയും അയത്നലളിതമായാണ് അവന്റെ ആലാപനമെന്നത് ആ മുഖത്തെ ചിരിയിൽ കാണാം. അതു വളരെ സ്വാഭാവികമായി വരുന്നതാണ്. തുടക്കകാലത്തുപോലും ഒരു സ്റ്റേജ് ഫിയർ അവനുണ്ടായിട്ടില്ലെന്ന് രവിശങ്കർ പറഞ്ഞു.
അതേസമയം കച്ചേരികൾ ഇപ്പോൾ വളരെക്കുറച്ചേ ചെയ്യുന്നുള്ളൂ. അക്കാര്യം അവന്റെ ഇഷ്ടത്തിനു വിട്ടുകൊടുത്തിരിക്കുകയാണ് രവിശങ്കറും ഹേമയും. പാടുന്നതിനോട് ഒരിക്കലും അവന് മടുപ്പുതോന്നരുതെന്ന ആഗ്രഹവും അതിനുപിന്നിലുണ്ട്. ഏപ്രിൽ എട്ടിന് ബംഗളുരുവിലെ വാണി പബ്ലിക് സ്കൂളിലാണ് അടുത്ത കച്ചേരി.
ഷണ്മുഖാനന്ദ എം.എസ്. സുബ്ബലക്ഷ്മി ഫെലോഷിപ്, കേന്ദ്രസർക്കാരിന്റെ സിസിആർടി സ്കോളർഷിപ് എന്നിവയടക്കം ഒട്ടേറെ പുരസ്കാരങ്ങൾ രാഹുലിനു ലഭിച്ചിട്ടുണ്ട്. എന്നാൽ പുരസ്കാരങ്ങൾകൊണ്ട് അളക്കാവുന്നതല്ല ഈ ചെറുപ്രായത്തിലെ അവന്റെ പ്രതിഭ.
കഴിഞ്ഞദിവസം പുറത്തിറങ്ങിയ പുതിയ മ്യൂസിക് വീഡിയോ അടക്കം രാഹുൽ പാടിയവയെല്ലാം യുട്യൂബിൽ സൂപ്പർഹിറ്റുകളാണ്. ഒറ്റയ്ക്കും മറ്റുള്ളവരോടൊപ്പവും പാടിയവ ഇതിനകം രണ്ടരക്കോടിയിലേറെ തവണ പ്ലേ ചെയ്യപ്പെട്ടു. രാഹുലിന്റെ ശബ്ദം ആശ്വാസമായിക്കാണുന്ന ലക്ഷക്കണക്കിനുപേരുണ്ട്. അതുകൊണ്ടുതന്നെയാണ് പലരും കമന്റുകളിൽ ചോദിക്കുന്നത്- മകനേ, നീ ആരാണ്, ഏതു പുണ്യാവതാരമാണ് എന്ന്.
എന്നാൽ ഈ കമന്റുകളൊന്നും രാഹുൽ കാണാറില്ല. സോഷ്യൽ മീഡിയയിൽനിന്ന് അവനൊരു അകലം വച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേജ് അടക്കമുള്ളവ അച്ഛനുമമ്മയുമാണ് കൈകാര്യം ചെയ്യുന്നത്. കേൾവിക്കാർ എത്രതന്നെ പ്രശംസിച്ചാലും അവന് അവസാനവാക്ക് ഞങ്ങളിൽനിന്നു വേണം. എല്ലായ്പ്പോഴും ചോദിക്കും- എങ്ങനെയാണ് ഞാൻ പാടിയത്, നന്നായോ?. എവിടെയെങ്കിലും തെറ്റിയോ എന്ന്- രവിശങ്കർ പറയുന്നു.
ഇതാ ഒരു കേൾവിക്കാരി
രാഹുലിന്റെ പിബരേ രാമരസത്തെക്കുറിച്ച് സാന്ദർഭികമായി ഒരാളോടു പറഞ്ഞു. മറുപടി വിസ്മയിപ്പിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ അഞ്ചാംക്ലാസുകാരിയായ മകൾ കഴിഞ്ഞ കുറേ മാസങ്ങളായി ഈ കീർത്തനം കേട്ടാണ് ഉറങ്ങുന്നതത്രേ! ഒരു ചന്ദനത്തിരിയുടെ സുഗന്ധവും തുടർച്ചയായി രാഹുലിന്റെ പാട്ടും വേണം അവൾക്കുറങ്ങാൻ. ഇടക്കാലത്ത് കടുത്ത പനിയുമായി കിടപ്പിലായപ്പോൾ ഇത് എത്രതവണ കേട്ടിട്ടുണ്ടാകുമെന്നുപോലും അറിയില്ല. അസുഖത്തിന്റെ പ്രയാസങ്ങൾ അവൾ മറികടന്നത് ഈ കീർത്തനത്തിന്റെ സഹായത്താലാണ്. പരീക്ഷകളുടെ തലേന്നും തുടർച്ചയായി ഇതു കേൾക്കും. സുന്ദരമായ ആത്മവിശ്വാസമാണ് രാഹുൽ പാട്ടിലൂടെ പകർന്നുതരുന്നതെന്ന് അച്ഛനും പറയുന്നു. പ്രശസ്ത അവതാരകൻ സനൽ പോറ്റിയും ധരിത്രിയുമാണ് ആ അച്ഛനും മകളും.
ഹരിപ്രസാദ്
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top