മനസേ, ഇതാ ഗാനരസം!
വിശേഷണങ്ങളെ വെല്ലുന്നതാണ് രാഹുൽ വെല്ലാൽ എന്ന പ്രതിഭയുടെ സ്ഥാനം. പാടിത്തുടങ്ങിയാൽ അവൻ കേൾവിക്കാരെ നിഷ്കളങ്കമായ മറ്റൊരു ലോകത്തേക്കു കൊണ്ടുപോകും, ചെറുപുഞ്ചിരിയോടെ.. രാഹുലിനെ കേൾക്കുക...

ഒരു പതിനൊന്നുവയസുകാരനോടു സംസാരിക്കുകയായിരുന്നു. അവൻ ആദ്യം പറഞ്ഞ നമസ്തേയിൽത്തന്നെ മനസുപതിഞ്ഞു- അത്രയ്ക്കു കുട്ടിത്തവും ഇത്തിരി നാണംകലർന്ന കൗതുകവുമുണ്ടായിരുന്നു അതിൽ.

അവനോടു ചോദിച്ചു: ക്ലാസിൽ കൂട്ടുകാർ പാട്ടുപാടാൻ ആവശ്യപ്പെടാറുണ്ടോ?

ഉവ്വ്. ടീച്ചർമാർ നല്ല മൂഡിലാണെങ്കിൽ എന്നോടു പാടാൻ പറയും. സ്കൂൾ വാർഷികത്തിന് ഞാൻ സിനിമാപ്പാട്ടു പഠിച്ചു പാടാറുണ്ട്.

ഏതാണ് പഠിക്കാൻ ഏറ്റവും ഇഷ്ടമുള്ള വിഷയം?

കണക്ക്

ഹോബികൾ എന്തൊക്കെയാണ്?

എനിക്ക് നായ്ക്കുട്ടികളെ വലിയ ഇഷ്ടമാണ്. അടുത്ത വീട്ടിലുള്ള നായ്ക്കുട്ടിയോടൊപ്പം കളിക്കാൻ പോകും. ക്രിക്കറ്റ് കളിക്കാനും ഇഷ്ടമാണ്. പിന്നെ അമ്മയുടെ കൂടെ സമയം ചെലവിടും.

പാട്ടുപഠിക്കുന്നത് സ്കൂളിലെ വിഷയങ്ങൾ കൂടുതൽ നന്നായി പഠിക്കാൻ സഹായിക്കാറുണ്ടോ?

ഉവ്വ്. ഓർമശക്തി കൂട്ടാൻ സംഗീതം നല്ലതാണ്. കൂടുതൽ ഏകാഗ്രതയും കിട്ടുന്നുണ്ട്.
ഇത്രയും പറഞ്ഞ് അവൻ അകത്തെ മുറിയിലേക്ക് ഓടിപ്പോയി. പിറ്റേന്ന് അവന് ആറാം ക്ലാസിലെ ഫൈനൽ പരീക്ഷയായിരുന്നു.


ഇനി അവനെ നിങ്ങളുമൊന്നു കണ്ടും കേട്ടും നോക്കൂ. യുട്യൂബ് എടുത്ത് അവന്‍റെ പേരായ രാഹുൽ വെല്ലാൽ എന്നു തെരയുക. തുടക്കത്തിൽ അവൻ പാടിയ ഒരു കീർത്തനം കാണാം- പിബരേ രാമരസം.. ആഹിർഭൈരവ് രാഗത്തെ അവൻ ഒരു ചെറുപുഞ്ചിരിയോടെ നിങ്ങളുടെ മനസിലേക്ക് കുടിയിരുത്തുകയാണ്., ഭക്തിഭാവം നിറയ്ക്കുകയാണ്.. കേട്ടവർ പറയുന്നു- നീ ഞങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കുന്നുവല്ലോ.., കുഞ്ഞേ, നീ ആരാണ്!

ഏതാണ്ട് ഒന്നരക്കൊല്ലംകൊണ്ട് 43 ലക്ഷത്തോളം തവണയാണ് ആളുകൾ ആ കീർത്തനം കേട്ടിരിക്കുന്നത്. ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത്. കേൾവിക്കാരിലേക്കു പിന്നീടു വരാം. ആദ്യം അവരുടെ ചോദ്യം നോക്കാം- കുഞ്ഞേ, നീ ആരാണ്?

മകനെക്കുറിച്ച് അച്ഛൻ

ബംഗളുരുവിൽ പ്രശസ്ത ഐടി സ്ഥാപനമായ ഐബിഎമ്മിൽ ജോലിചെയ്യുന്ന രവിശങ്കർ വെല്ലാലിനും ഭാര്യ ഹേമ സൂര്യനാരായണയ്ക്കും സംഗീതപാരന്പര്യമൊന്നുമില്ല. സ്മാർട്ട്ഫോണ്‍ യുഗമായതോടെയാണ് രണ്ടുപേരും കൂടുതൽ പാട്ടുകൾ കേട്ടുതുടങ്ങിയത്. മകൻ രാഹുലിന് അന്നു കഷ്ടിച്ചു രണ്ടര വയസേയുള്ളൂ. പക്ഷേ അവൻ വളരെപ്പെട്ടെന്നു പാട്ടുകൾ തിരിച്ചറിയാനും സ്വന്തം ശബ്ദങ്ങൾവച്ചു പുനരാവിഷ്കാരിക്കാനും തുടങ്ങി. അങ്ങനെയവർ അവനെ കർണാടക സംഗീതം പഠിപ്പിക്കാൻ തീരുമാനിച്ചു.

രവിശങ്കർ പറയുന്നു: പാട്ടുപഠിപ്പിക്കണമെന്നുറപ്പിച്ച സമയത്ത് ബംഗളുരുവിൽ ഒട്ടനവധി ഗുരുക്കന്മാരെ സമീപിച്ചിരുന്നു. തീരെ ചെറിയ പ്രായമാണെന്നു പറഞ്ഞ് മിക്കവരും അവനെ പഠിപ്പിക്കാൻ തയാറായില്ല. അതിനാൽ മൂന്നരവയസായപ്പോൾ അവനെ ശ്ലോകങ്ങൾ പഠിപ്പിക്കാൻ ചേർത്തു. സങ്കീർണമായ ശ്ലോകങ്ങൾ പരിശീലിച്ചതോടെ അവന് വാക്കുകൾ പെട്ടെന്നു വഴങ്ങി. അങ്ങനെ നാലു വയസുള്ളപ്പോൾ വിദ്വാൻ സുചേതൻ രംഗസ്വാമിയുടെ അടുത്തെത്തി. അദ്ദേഹം അവനെ പഠിപ്പിക്കാമെന്നു സമ്മതിച്ചു.

അദ്ദേഹത്തിന്‍റെ സ്ഥലം വളരെ ദൂരത്തായിരുന്നു. ബസവനഗുഡിയിലെ ഞങ്ങളുടെ വീട്ടിൽനിന്ന് രണ്ടുമണിക്കൂറോളം യാത്രയുണ്ട്. എന്നിട്ടും ഇനിയും അധികം കാത്തിരിക്കാനാവില്ലെന്ന ചിന്തയിലായിരുന്നു ഞങ്ങൾ. കാരണം കുട്ടികളുടെ താത്പര്യങ്ങൾ വളരെ എളുപ്പത്തിൽ മാറിയേക്കാമല്ലോ. ആഴ്ചയിൽ രണ്ടോ മൂന്നോ ക്ലാസുകൾ. എന്നാൽ എല്ലാത്തവണയും ഞങ്ങൾക്കത് വലിയ ഓട്ടമായിരുന്നു. ഞാൻ ഓഫീസിൽനിന്നു വന്നശേഷം വൈകീട്ട് ആറിനാണ് അവനെ ഗുരുവിനടുത്ത് കൊണ്ടുപോകാറ്. ഒന്പതു മണിയാകണം അവിടെനിന്നു തിരിക്കാൻ. അതുകൊണ്ടുതന്നെ അവൻ കാറിലിരുന്നാണ് പ്രാക്ടീസ് ചെയ്യുക പതിവ്. വീട്ടിലെത്തിയാൽ അവനു പിന്നെ മറ്റൊന്നിനും സമയമില്ലായിരുന്നു. സിസ്കോ കന്പനിയിൽ ജോലിചെയ്തിരുന്ന ഭാര്യ രാജിവച്ച് അവന്‍റെ കാര്യങ്ങളിൽ മാത്രമായി മുഴുകി.

ഇപ്പോൾ വിദുഷി കലാവതി അവധൂതിനു കീഴിലാണ് സംഗീതം പഠിക്കുന്നത്. ദിവസവും മൂന്നുമണിക്കൂർ വരെ അവൻ പ്രാക്ടീസ് ചെയ്യും. രാവിലെ ആറരയ്ക്ക് എഴുന്നേൽക്കും. ഞാൻ വൈകീട്ട് ഓഫീസിൽനിന്നു തിരിച്ചെത്തിയശേഷമാണ് അവൻ പരിശീലനം നടത്തുന്നത്. തുടക്കംമുതൽ അങ്ങനെയാണ് ശീലം. അവനും അതാണ് ഇഷ്ടം. എനിക്ക് സംഗീതത്തെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും പാടിയതു നന്നായോ ഇല്ലേ എന്ന് അവനു ഞാൻ പറഞ്ഞുകേൾക്കണം. ഇപ്പോൾ കർണാടക സംഗീതത്തിനു പുറമേ മൃദംഗവും പിയാനോയും അഭ്യസിക്കുന്നുണ്ട്.

കച്ചേരികൾ, പുരസ്കാരങ്ങൾ

അബുദാബിയിൽ കഴിഞ്ഞവർഷമാദ്യമായിരുന്നു രാഹുലിന്‍റെ രാജ്യത്തിനു പുറത്തെ ആദ്യ കച്ചേരി. അവിടെ സർവമംഗളസഭയിൽ ഉദ്ഘാടന കച്ചേരിയായിരുന്നു അത്. നിറഞ്ഞ സദസ്സിൽനിന്ന് തുടക്കംമുതൽക്കേ വിസ്മയകരമായ പ്രതികരണമാണ് ലഭിച്ചത്. അബുദാബിപോലെയുള്ള ഒരിടത്ത് അത് തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് രവിശങ്കർ പറയുന്നു. ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ പാടിയതാണ് മറ്റൊരു സുന്ദരാനുഭവം. അതൊരനുഗ്രഹമായാണ് ഈ കുടുംബം കാണുന്നത്.

രാജ്യത്തെ ഒട്ടുമിക്ക പ്രധാനവേദികളിലും നടത്തിയ കച്ചേരികൾക്കു പുറമേ സിംഗപ്പുർ, നൈജീരിയ എന്നിവിടങ്ങളിലും രാഹുൽ പാടിയിട്ടുണ്ട്. സ്വയം ആസ്വദിച്ചാണ് ഓരോ വേദികളിലും പാടുന്നത്. അത്രയും അയത്നലളിതമായാണ് അവന്‍റെ ആലാപനമെന്നത് ആ മുഖത്തെ ചിരിയിൽ കാണാം. അതു വളരെ സ്വാഭാവികമായി വരുന്നതാണ്. തുടക്കകാലത്തുപോലും ഒരു സ്റ്റേജ് ഫിയർ അവനുണ്ടായിട്ടില്ലെന്ന് രവിശങ്കർ പറഞ്ഞു.

അതേസമയം കച്ചേരികൾ ഇപ്പോൾ വളരെക്കുറച്ചേ ചെയ്യുന്നുള്ളൂ. അക്കാര്യം അവന്‍റെ ഇഷ്ടത്തിനു വിട്ടുകൊടുത്തിരിക്കുകയാണ് രവിശങ്കറും ഹേമയും. പാടുന്നതിനോട് ഒരിക്കലും അവന് മടുപ്പുതോന്നരുതെന്ന ആഗ്രഹവും അതിനുപിന്നിലുണ്ട്. ഏപ്രിൽ എട്ടിന് ബംഗളുരുവിലെ വാണി പബ്ലിക് സ്കൂളിലാണ് അടുത്ത കച്ചേരി.

ഷണ്മുഖാനന്ദ എം.എസ്. സുബ്ബലക്ഷ്മി ഫെലോഷിപ്, കേന്ദ്രസർക്കാരിന്‍റെ സിസിആർടി സ്കോളർഷിപ് എന്നിവയടക്കം ഒട്ടേറെ പുരസ്കാരങ്ങൾ രാഹുലിനു ലഭിച്ചിട്ടുണ്ട്. എന്നാൽ പുരസ്കാരങ്ങൾകൊണ്ട് അളക്കാവുന്നതല്ല ഈ ചെറുപ്രായത്തിലെ അവന്‍റെ പ്രതിഭ.

കഴിഞ്ഞദിവസം പുറത്തിറങ്ങിയ പുതിയ മ്യൂസിക് വീഡിയോ അടക്കം രാഹുൽ പാടിയവയെല്ലാം യുട്യൂബിൽ സൂപ്പർഹിറ്റുകളാണ്. ഒറ്റയ്ക്കും മറ്റുള്ളവരോടൊപ്പവും പാടിയവ ഇതിനകം രണ്ടരക്കോടിയിലേറെ തവണ പ്ലേ ചെയ്യപ്പെട്ടു. രാഹുലിന്‍റെ ശബ്ദം ആശ്വാസമായിക്കാണുന്ന ലക്ഷക്കണക്കിനുപേരുണ്ട്. അതുകൊണ്ടുതന്നെയാണ് പലരും കമന്‍റുകളിൽ ചോദിക്കുന്നത്- മകനേ, നീ ആരാണ്, ഏതു പുണ്യാവതാരമാണ് എന്ന്.

എന്നാൽ ഈ കമന്‍റുകളൊന്നും രാഹുൽ കാണാറില്ല. സോഷ്യൽ മീഡിയയിൽനിന്ന് അവനൊരു അകലം വച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേജ് അടക്കമുള്ളവ അച്ഛനുമമ്മയുമാണ് കൈകാര്യം ചെയ്യുന്നത്. കേൾവിക്കാർ എത്രതന്നെ പ്രശംസിച്ചാലും അവന് അവസാനവാക്ക് ഞങ്ങളിൽനിന്നു വേണം. എല്ലായ്പ്പോഴും ചോദിക്കും- എങ്ങനെയാണ് ഞാൻ പാടിയത്, നന്നായോ?. എവിടെയെങ്കിലും തെറ്റിയോ എന്ന്- രവിശങ്കർ പറയുന്നു.

ഇതാ ഒരു കേൾവിക്കാരി

രാഹുലിന്‍റെ പിബരേ രാമരസത്തെക്കുറിച്ച് സാന്ദർഭികമായി ഒരാളോടു പറഞ്ഞു. മറുപടി വിസ്മയിപ്പിക്കുന്നതായിരുന്നു. അദ്ദേഹത്തിന്‍റെ അഞ്ചാംക്ലാസുകാരിയായ മകൾ കഴിഞ്ഞ കുറേ മാസങ്ങളായി ഈ കീർത്തനം കേട്ടാണ് ഉറങ്ങുന്നതത്രേ! ഒരു ചന്ദനത്തിരിയുടെ സുഗന്ധവും തുടർച്ചയായി രാഹുലിന്‍റെ പാട്ടും വേണം അവൾക്കുറങ്ങാൻ. ഇടക്കാലത്ത് കടുത്ത പനിയുമായി കിടപ്പിലായപ്പോൾ ഇത് എത്രതവണ കേട്ടിട്ടുണ്ടാകുമെന്നുപോലും അറിയില്ല. അസുഖത്തിന്‍റെ പ്രയാസങ്ങൾ അവൾ മറികടന്നത് ഈ കീർത്തനത്തിന്‍റെ സഹായത്താലാണ്. പരീക്ഷകളുടെ തലേന്നും തുടർച്ചയായി ഇതു കേൾക്കും. സുന്ദരമായ ആത്മവിശ്വാസമാണ് രാഹുൽ പാട്ടിലൂടെ പകർന്നുതരുന്നതെന്ന് അച്ഛനും പറയുന്നു. പ്രശസ്ത അവതാരകൻ സനൽ പോറ്റിയും ധരിത്രിയുമാണ് ആ അച്ഛനും മകളും.

ഹരിപ്രസാദ്‌