തിരിഞ്ഞുനോക്കുന്പോൾ
ഇങ്ങിനി വരാത്തവണ്ണം ജീവിതപങ്കാളി കടന്നുപോയിക്കഴിയുന്പോൾ ആ വ്യക്തിയുമായുള്ള ബന്ധത്തിലേക്കു തിരിഞ്ഞുനോക്കിപ്പോകുന്നു ജീവിച്ചിരിക്കുന്നയാൾ. വിരഹദുഃഖത്തോടൊപ്പം ഹൃദയം തകരുന്ന കുറ്റബോധത്തിൽ മനസുരുകാൻ വിധിക്കപ്പെട്ടവരാണു പലരും.

ഭാര്യയെ അവളുടെ വീട്ടിൽ പോകാനനുവദിക്കാതെ തന്‍റെ അധീശത്വം സ്ഥാപിച്ചപ്പോൾ താനെന്തു നേടി? കണ്ണീരൊഴുക്കുന്ന തന്‍റെ പ്രിയതമ ഇനി വരില്ല, ദയനീയമായി യാചിക്കാൻ, തന്നോടൊപ്പം മുട്ടിയുരുമ്മിയിരുന്നു സിനിമ കാണാൻ, പുറത്തുപോയി ആഹാരം കഴിക്കാൻ, സ്വതന്ത്രമായി കുറച്ചു പണം ചെലവാക്കാൻ ഇവയൊക്കെ സാധിച്ചുകൊടുക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.

പുരുഷൻ എന്ന വലിയ പദവി കാത്തുസൂക്ഷിക്കാനുള്ള ബാലിശമായ ഒരു വ്യഗ്രത മാത്രമായിരുന്നില്ലേ അന്ന്! ബോധപൂർവമായ മറവികൾ, നീട്ടിവയ്ക്കലുകൾ, പൂട്ടിക്കെട്ടലുകൾ, വാശിപിടിത്തങ്ങൾ. ഇവയെല്ലാം ഇന്നു കൊടിയ നിരാശയുടെ പടുകുഴിയിൽ എത്തിക്കുകയല്ലേ ചെയ്തത്?

വൈധവ്യം പേറുന്ന ഭാര്യക്കും ഉണ്ടാവാം ഒരിക്കലും തീർക്കാനാവാത്ത കുറ്റബോധം. തന്‍റെ പ്രിയനു പറ്റിയ മഠയത്തരമോ ചിന്താശൂന്യതയോ സഹാനുഭൂതിയോടെ വീക്ഷിച്ച് സാന്ത്വനം നൽകുന്നതിനു പകരം സ്വന്തം സാമർഥ്യം സ്ഥാപിക്കാനായി ആ മനുഷ്യനെ ബന്ധുക്കളുടെ മുൻപിൽ അപഹാസ്യനാക്കിയതോർത്ത് പരിതപിച്ചിട്ടെന്തു കാര്യം. ഒരു നല്ല വാക്കോ തലോടലോ ചുംബനമോ കൊടുത്തു ആശ്വസിപ്പിക്കാൻ തന്നിലെ അഹന്ത സമ്മതിച്ചില്ല എന്നതു മാത്രമല്ലേ സത്യം.

പിന്നീടു ദുഃഖിക്കാൻ ഇടവരുന്ന പ്രവൃത്തികൾ കുടുംബാന്തരീക്ഷത്തിൽ ഉണ്ടാകാതെയിരിക്കാൻ ആരംഭത്തിലേ തീരുമാനമെടുത്താൽ അദ്ഭുത ഫലങ്ങൾ ഉണ്ടാകില്ലേ? ദന്പതിമാർ ശ്രദ്ധിക്കുക.

സിസിലിയാΩ പെരുബ്ബനാനി
ഫോൺ: 9447168669