ഒഴിവുകാലം കഴിയുംമുന്പേ
പഠനത്തിലും പരീക്ഷയിലും മുഴുകി ഒന്നിനും സമയമില്ലാതെ ഓടിക്കൊണ്ടിരിക്കയല്ലായിരുന്നോ നമ്മുടെ കുട്ടികൾ! സ്വാഭാവികമായ, സാവകാശമുള്ള ഒരു ജീവിതം നയിക്കാൻ അവസരമില്ലാതെ ഒരു അധ്യയനവർഷം കടന്നുപോയി.

ഇപ്പോൾ തിരക്കു തീർന്നില്ലേ? വേലയുടെ വേവലാതികളിൽനിന്ന് ഒഴിഞ്ഞ് കളിക്കാനും കുളിക്കാനും ഗൃഹജോലികൾ ആസ്വദിക്കാനും കുസൃതികൾ കാട്ടാനും ബാലകൗമാരങ്ങൾക്ക് അവസരങ്ങൾ നല്കുക. മാതാപിതാക്കൾക്കു കുട്ടികളെയും കുട്ടികൾക്കു മാതാപിതാക്കളെയും അറിയാനും അനുഭവിക്കാനും ആസ്വദിക്കാനും കഴിയട്ടെ. വേനൽക്കാല ക്യാന്പുകൾക്കും അവധിക്കാല ട്യൂഷൻ ക്ലാസുകൾക്കും പകരം വിനോദയാത്രകളായിരിക്കട്ടെ കുടുംബസമേതം.

വീട്ടിലെ എല്ലാ ജോലികളും എല്ലാവരും ചേർന്നു ചെയ്യാനും സന്ദർശനങ്ങളിൽ കൂടി രക്തബന്ധങ്ങളും സുഹൃത്ബന്ധങ്ങളും അടുത്തനുഭവിക്കാനും മാതാപിതാക്കൾ മക്കൾക്കു സൗകര്യമൊരുക്കുക. കറിവയ്ക്കാനും കീറിയതു തയ്ക്കാനും ചെടിനനയ്ക്കാനും തുണിയലക്കാനും സന്നദ്ധരാകട്ടെ കുട്ടികൾ. വായനയാകാം, കളികളാകാം.

പകരം ഒരു മൊബൈൽ ഫോണും കൈപ്പിടിയിലൊതുക്കി രാവും പകലും കിടക്കയിൽ കിടന്നു സ്കൂളവധിക്കാലം കഴിക്കുന്ന കുഞ്ഞുങ്ങൾ ഇനി എന്നാണ് കുടുംബജീവിതത്തിന്‍റെ മാധുര്യം നുകരാൻ പോകുന്നത്? കുട്ടികൾക്കെന്നപോലെ അവരുടെ ഇലക്‌ട്രോണിക് മീഡിയകൾക്കും അവധി കൊടുക്കാം. ഒഴിവുകാലം കഴിയുംമുന്പേ ഉണർന്നു ചിന്തിക്കൂ അമ്മമാരേ.

സിസിലായമ്മ പെരുന്പനാനി
ഫോൺ: 9447168669