Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പറ്റില്ല, യാന്ത്രികമായ പാട്ടെഴുത്ത്
കവിയും ഗാനരചയിതാവുമായ മനോജ് കുറൂർ നോവലെഴുത്തിന്റെ തിരക്കിലാണ്. വായനക്കാർ ഹൃദയപൂർവം സ്വീകരിച്ച നിലം പൂത്തുമലർന്ന നാൾ എന്ന നോവലിനു ശേഷമുള്ള പുതിയ രചന ഏതാണ് അവസാനഘട്ടത്തിലെത്തിനിൽക്കുന്പോൾ പാട്ടെഴുത്തിനെക്കുറിച്ചു പറയുകയാണ് അദ്ദേഹം.
ഒരിക്കൽ ഇങ്ങോട്ടാവശ്യപ്പെട്ടതുപ്രകാരം ഒരു സംവിധായകനെ കാണാൻ എറണാകുളത്ത് ഒരു ഫ്ളാറ്റിൽ ചെന്നതാണ് ഗാനരചയിതാവ്. വലിയ താത്പര്യമുണ്ടായിട്ടു പോയതല്ല. പരിചയക്കാരനായ സംഗീതസംവിധായകൻകൂടി നിർബന്ധിച്ചപ്പോൾ സമ്മതിച്ചതാണ്. ചെന്നപ്പോൾ സംവിധായകൻ പറഞ്ഞു: ഒരു വിരഹഗാനമെഴുത്. വിരഹഗാനം എന്നുപറഞ്ഞാൽ എന്താണ് അതിന്റെ സന്ദർഭം എന്നു തിരിച്ചുചോദിച്ചു.
അതൊന്നും പറയാൻ പറ്റില്ലെന്നു സംവിധായകന്റെ മറുപടി. ഇത് ഒരു പുരുഷന്റെ വിരഹമാണോ സ്ത്രീയുടെ വിരഹമാണോ എന്നെങ്കിലും പറയാമോ എന്നായി ഗാനരചയിതാവ്. അതും പറയാൻ പറ്റില്ല. കുറച്ചുസമയം അങ്ങനെ പോയി. പിന്നെ ശരി എന്നാൽ എന്നു പറഞ്ഞ് പുറത്തിറങ്ങി. ഒപ്പമുണ്ടായിരുന്ന സംഗീതസംവിധായകനോടു ഗാനരചയിതാവു പറഞ്ഞു- എന്റെ പൊന്നു സുഹൃത്തേ, എനിക്കിതു പറ്റില്ല! അതാണ് മനോജ് കുറൂർ. സിനിമാപ്പാട്ടിന്റെ ലോകത്ത് യന്ത്രങ്ങൾക്കു മറ്റെന്തു സാധ്യമായാലും വരികളെഴുതാൻ സർഗാത്മകമായൊരു മനസുതന്നെ വേണമെന്ന് ഉറച്ചു വിശ്വസിക്കുന്നയാൾ.
ഉസ്താദിനൊപ്പം
കല്യാണം കഴിഞ്ഞ് മൂന്നാംദിവസമാണ് ചെന്നൈയിലേക്കു വിളിവരുന്നത്. സാക്കിർ ഹുസൈൻ വന്നിട്ടുണ്ട്, വാദ്യങ്ങളുമായി ബന്ധപ്പെട്ട വരികൾവേണം. മനോജ് വന്നേമതിയാകൂ എന്നാണ് ആവശ്യം. ഷാജി. എൻ. കരുണിന്റെ മോഹൻലാൽ ചിത്രമായ വാനപ്രസ്ഥത്തിന്റെ പാട്ടുകൾക്ക് നേരത്തേ വരികൾ എഴുതിക്കൊടുത്തിരുന്നു. സംഗീതസംവിധാനം നിർവഹിക്കുന്നത് സാക്ഷാൽ സാക്കിർ ഹുസൈനാണ്. അസാധ്യ പ്രതിഭയായ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനായത് ജീവിതത്തിൽ കിട്ടാവുന്ന വലിയ അനുഭവമായി മനോജ് കരുതുന്നു.
മോഹിനിയാട്ടവും കഥകളിപ്പദങ്ങളുമൊക്കെ വരുന്ന സന്ദർഭങ്ങളാണ് പാട്ടുകളിൽ. സാക്കിർ ഹുസൈന് കാര്യമായ ബന്ധമില്ലാത്തവ. എന്നിട്ടും അദ്ദേഹം വിസ്മയിപ്പിക്കുന്ന മ്യൂസിക് സെൻസോടെ ഈണങ്ങൾ ഒരുക്കി. വരികൾ പാടിയത് വെണ്മണി ഹരിദാസാണ്.
റെക്കോർഡിംഗ് വേളയിലെ ഒരനുഭവം മനോജ് ഓർക്കുന്നതിങ്ങനെ:
സ്റ്റുഡിയോയിൽ ഹെഡ്ഫോണ് ചെവിയിൽവച്ച് ഇരിക്കുകയാണ് സാക്കിർ ഹുസൈൻ. കീബോർഡിൽ വിരലുകൾ ചലിക്കുന്നുണ്ട്. അല്പം കഴിഞ്ഞപ്പോൾ അദ്ദേഹം പെട്ടെന്നു പുറത്തിറങ്ങി. മുഖം വല്ലാതെ വാടിയിരിക്കുന്നു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം വളരെ സങ്കടത്തോടെ പറയുകയാണ്- ടെൻഡുൽക്കർ ഒൗട്ട്!
ക്രിക്കറ്റ് കമന്ററി കേട്ടുകൊണ്ടാണ് അദ്ദേഹം കീബോർഡിൽ ഈണമൊരുക്കിയിരുന്നത്. പ്രതിഭകൾ പലപ്പോഴും അന്പരപ്പിക്കുന്നത് അങ്ങനെയെന്ന് മനോജ്.
ചെണ്ടയുടെ താളം
ചെണ്ടയും കഥകളിയും ചെറുപ്പംമുതൽക്കേ താളം നിറച്ച മനസാണ് മനോജിന്റേത്. പ്രശസ്ത ചെണ്ടമേള വിദ്വാൻ കുറൂർ ചെറിയ നാരായണൻ നന്പൂതിരിയുടെ മകനായ മനോജ് അച്ഛനിൽനിന്നാണ് തായന്പകയും കഥകളിമേളവും അഭ്യസിച്ചത്. എഴുതുന്ന പദ്യമായാലും ഗദ്യമായാലും അതിൽ സ്വയമറിയാതെ ഒരു താളം കടന്നുകൂടാറുണ്ടെന്ന് മനോജ് പറയുന്നു. അതുകൊണ്ടുതന്നെ സംഗീതസംവിധായകർ എത്ര സങ്കീർണമായ റിഥം സ്ട്രക്ചർ ഒരുക്കിയാലും അതിനൊത്ത വരികൾ എഴുതാനാവും.
നാടൻ താളങ്ങളും ആധുനിക മലയാള കവിതയും എന്നവിഷയത്തിലാണ് മനോജ് ഗവേഷണബിരുദം നേടിയത്. പത്തിലേറെ വർഷമെടുത്ത് കേരളത്തിലെ അറുപതോളം കലകളുടെ നാടൻ താളങ്ങൾ ശേഖരിച്ചു. താളങ്ങളെക്കുറിച്ചുള്ള ഡെമോണ്സ്ട്രേഷനുകൾക്കുവേണ്ടി ഇപ്പോഴും ചെണ്ടകൊട്ടും. ചുരുങ്ങിയതു 12 വർഷം പഠിച്ചാലാണ് ചെണ്ടയെടുത്ത് കഥകളിവേദിയിൽ കയറാനാകുന്നത്. വേഷക്കാരന് ഇഷ്ടമായില്ലെങ്കിൽ അയാൾ തിരിഞ്ഞുനോക്കും.
ചടങ്ങുകൾ മുഴുവൻ അറിഞ്ഞിരിക്കണം, നല്ല സാധകം വേണം. വേഷക്കാരുടെ മനോധർമത്തിനനുസരിച്ച് കൂടാനും ഓരോ നടന്റെയും പ്രത്യേകതകൾ മനസിലാക്കാനും കഴിയണം. അങ്ങനെ വല്ലാത്തൊരു പ്രയത്നമാണ് കഥകളിച്ചെണ്ടക്കാരനാകുക എന്നത്. അതു പറ്റാതെ തൊഴുതു നമസ്കരിച്ച് ഇറങ്ങിയവരിൽ പ്രശസ്തരുമുണ്ട്.
എനിക്കിപ്പോഴും സിനിമാപ്പാട്ടെഴുതുന്നതിനേക്കാൾ ചെണ്ടകൊട്ടുന്നതാണ് ഇഷ്ടം. അതുകൊണ്ടുതന്നെ സിനിമയിൽ അവസരമന്വേഷിച്ച് ഒരിടത്തും പോകാറില്ല. സാഹിത്യബോധമില്ലാത്ത ചില സിനിമാസംവിധായകരുണ്ട്. അവർ നമ്മളെഴുതുന്ന വരികളിലെ നല്ല വാക്കുകൾ ചിലപ്പോൾ വെട്ടും. കവിതയിൽ നമ്മളൊരിക്കലും എഴുതാത്ത വാക്കുകൾ പാട്ടിൽ ചിലപ്പോൾ എഴുതേണ്ടിവരും. സിനിമയിൽ എഴുതില്ല എന്നു തീരുമാനിച്ച സന്ദർഭംപോലുമുണ്ട്.
എന്നിട്ടും സംവിധായകൻ ഷാജി എൻ. കരുണ്‍ പറഞ്ഞതുപ്രകാരം സ്വപാനം എന്ന ചിത്രത്തിനുവേണ്ടി ആറു പാട്ടുകൾ എഴുതി. ഈണങ്ങളൊരുക്കുന്നത് ശ്രീവത്സൻ ജെ.മേനോൻ ആയിരുന്നു എന്നത് കൂടുതൽ സന്തോഷകരമായിരുന്നു. അദ്ദേഹത്തോടൊപ്പം ജോലിചെയ്യുന്നത് രസകരമാണ്. ഒരുമിച്ചുള്ള ജോലി ആസ്വദിക്കാം. എഴുതിയശേഷം ട്യൂണ്‍ ചെയ്യുകയായിരുന്നോ അതോ ട്യൂണിനൊപ്പിച്ച് എഴുതുകയായിരുന്നോ എന്നുപോലും അവസാനം ഓർമയുണ്ടാകില്ല. അതിലെ "ഒരുവേള രാവിന്നകം' എന്നുതുടങ്ങുന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. റേഡിയോ മിർച്ചിയുടെ പുരസ്കാരവും ലഭിച്ചു- മനോജ് പറയുന്നു.
വേണം, സ്വതന്ത്ര സംഗീതം
"മുക്കുറ്റി തിരുതാളി' ആയാലും "ആച്ചാമരം' ആയാലും വളരെ വ്യത്യസ്തമായ പദഘടനയുള്ള പാട്ടുകളെഴുതിയ കാവാലം നാരായണപ്പണിക്കരെയാണ് ഗാനരചയിതാക്കളിൽ ഏറെയിഷ്ടം. അപ്പോഴും മനസിൽ മാതൃകയായി കിടക്കുന്നത് പാശ്ചാത്യ പോപ് ഗാനങ്ങളാണ്. "ഹോട്ടൽ കാലിഫോർണിയ'യുടെ വരികൾ എനിക്ക് കാണാപാഠമാണ്. നമ്മളെ ഞെട്ടിക്കുകയും തകർത്തു തരിപ്പണമാക്കുകയും ചെയ്യുന്ന വരികളാണ് അതിൽ. അതുപോലെ വരികളും സംഗീതവുമുള്ള പാട്ട് മലയാളത്തിലുണ്ടായെങ്കിൽ എന്ന് ആശിക്കാറുണ്ട്.
നമുക്കിവിടെ സ്വതന്ത്ര സംഗീതമില്ല. സിനിമാപ്പാട്ടിന്റെ സന്ദർഭത്തിന് അനുസരിച്ചുള്ള സംഗീതമേയുള്ളൂ. ലാറ്റിൻ അമേരിക്കയിലെല്ലാം എന്തെങ്കിലും മനുഷ്യാവകാശ പ്രശ്നങ്ങൾ വന്നാൽ പാട്ടിലൂടെയാണ് അതിനോടുള്ള ആദ്യ പ്രതികരണംപോലും. അതിനൊരു കൃത്രിമത്വമുണ്ട്. നമുക്കിവിടെ അത്തരം സംഗീതമില്ല. മ്യൂസിക് ഡയറക്ടർമാർ ഹാർമോണിയത്തിൽനിന്ന് എഴുന്നേറ്റ് നാട്ടിലേക്ക് ഇറങ്ങണം.
കേരളത്തിൽ ഇത്രയധികം താളങ്ങളും വാദ്യങ്ങളുമില്ലേ. അവ സിനിമാപ്പാട്ടുകളിൽ എത്ര ഉപയോഗിച്ചിട്ടുണ്ട്? ആ വാദ്യങ്ങൾ മാത്രം ഉപയോഗിച്ച് എത്നിക് മ്യൂസിക് ഉണ്ടാക്കണമെന്നല്ല പറയുന്നത്. മറിച്ച് അവകൂടി ഉൾപ്പെടുന്ന ഒരു സംഗീത സംസ്കാരം ഉണ്ടാകണമെന്നാണ്. ഒറ്റയ്ക്കൊരു വ്യക്തി ശ്രമിച്ചാൽ നടക്കുന്ന ഒന്നല്ല അത്- മനോജ് പറയുന്നു.
താളങ്ങളും വിവിധ സംഗീതധാരകളും ഭാഷകളും കാലവും മനോജ് കുറൂരിന്റെ കവിതകളിലും ലേഖനങ്ങളിലും സൗന്ദര്യം നിറയ്ക്കുന്നുണ്ട്. സംഘകാലവും തുടർന്ന് കേരളത്തിൽ രൂപപ്പെട്ടുവന്ന സാംസ്കാരിക, രാഷ്ട്രീയ സാഹചര്യങ്ങളും വരച്ചുവച്ച നിലം പൂത്തുമലർന്ന നാളിനുശേഷം എഴുതുന്ന നോവലിൽ തുടർന്നുള്ള കാലമാണ് പറയുന്നത്. മതങ്ങളുടെയും ജാതിവ്യവസ്ഥയുടെയും അധികാരത്തിന്റെയും രൂപീകരണം ചർച്ചയാകുന്നു.
തമിഴിലെ ഒട്ടേറെ ഗ്രന്ഥങ്ങൾ വായിച്ചതിന്റെ ബലത്തിലാണ് ആദ്യനോവലിലേക്ക് എത്തിയത്. പ്രാചീന തമിഴ് രാഗങ്ങൾ അവിടെയൊരിടത്തും ഉപയോഗിക്കുന്നില്ലെന്ന് സംഗീതസംബന്ധമായ തമിഴ് ഗ്രന്ഥങ്ങളിൽനിന്നു വ്യക്തമായി. അവ ആകെ ഉപയോഗിക്കുന്നത് കേരളത്തിൽ കഥകളി സംഗീതത്തിലാണ്. അതുകൊണ്ടുതന്നെ അതിർത്തികൾ കടന്നുള്ള അന്വേഷണങ്ങൾക്കും കലർപ്പുകൾക്കും പ്രസക്തിയേറുന്നതായി മനോജ് പറയുന്നു.
ചങ്ങനാശേരി എൻഎസ്എസ് കോളജിൽ മലയാളവിഭാഗം അധ്യാപകനാണ് മനോജ് കുറൂർ. ഭാര്യ സന്ധ്യാദേവി, മക്കൾ ശ്രീദേവി, വിശാഖ് എന്നിവർക്കൊപ്പം കോട്ടയത്തു താമസിക്കുന്നു.
ഹരിപ്രസാദ്
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
Latest News
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top