സ്നേഹത്തിന്‍റെ ചൂട്
എല്ലാ മതഗ്രന്ഥങ്ങളും സ്നേഹത്തിന്‍റെ മനോഹാരിതയെ ആദരിക്കയും മഹത്വപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സുവിശേഷത്തിൽ ദീർഘക്ഷമയും കരുണയുമുള്ള, അസൂയയും ആത്മപ്രശംസയുമില്ലാത്ത അധർമത്തിൽ ആനന്ദിക്കാത്ത, അഹങ്കരിക്കാത്ത, പരുഷമല്ലാത്ത, ക്ഷോഭിക്കാത്ത, വിദ്വേഷം വച്ചുപുലർത്താത്ത നിസ്വാർഥസ്നേഹത്തെപ്പറ്റി പഠിപ്പിക്കുന്നു.

ഭഗവത്ഗീഥയിൽ സ്നേഹത്തിൽനിന്ന് ഉരുത്തിരിയുന്ന ഭക്തിയും അതു നമുക്കുപ്രദാനംചെയ്യുന്ന ആന്തരികശാന്തിയും സൗഖ്യവും എത്ര വലുതാണെന്ന് ഓർമപ്പെടുത്തുന്നു. വിശുദ്ധ ഖുറാൻ അനുശാസിക്കുന്നതും സ്നേഹത്തിൽനിന്നുളവാകുന്ന സഹിഷ്ണുതയും അതുവഴി ലഭ്യമാകുന്ന സമാധാനവുംതന്നെ.നൈമിഷികമായി മുളപൊട്ടുന്ന ഊഷ്മളപ്രേമത്തെ നിർമലമായ സ്നേഹമെന്ന് അവകാശപ്പെടുന്നവരുടെ ഹ്രസ്വവീക്ഷണത്തെപ്പറ്റി പലപ്പോഴും അവർ ബോധവാന്മാരല്ല.

അവന്‍റെ അടിപൊളി ബൈക്കോ അവളുടെ പരിമളരുദ്രത്തിന്‍റെ സുഗന്ധമോ ആയിരിക്കാം ആരാധനയ്ക്ക് ആധാരം. അന്ധമായ പ്രേമത്തിന്‍റെ ചുഴിയിലകപ്പെട്ട അപക്വമനസുകൾ എന്തും ചെയ്യാൻ തയാറാകുന്നു. ഊഷ്മളമായി സ്നേഹിച്ച് സ്നേഹിച്ച് ചൂട് അധികരിക്കുന്പോൾ പങ്കാളിയെ ചുട്ടുകരിക്കാൻവരെ ഭ്രാന്തമാകുന്ന ഹൃദയത്തിൽ കരുണ എവിടെ.

സ്നേഹാധിക്യംമൂലം ഭാര്യയെ പൂട്ടിയിട്ടു പുറത്തുപോകുന്ന പുരുഷനും ഭർത്താവിനെയും കുഞ്ഞുങ്ങളെയും പിന്തള്ളി താൻ സ്നേഹിക്കുന്ന പുരുഷനൊപ്പം പോകുന്ന സ്ത്രീയം കാട്ടുന്നത് അക്ഷന്തവ്യമായ അധർമമാണ്.കയവും കയറും അന്വേഷിച്ചു നടക്കുന്ന പെൺകുട്ടികളും പെട്രോളും ലൈറ്ററും കൈയിൽ കരുതുന്ന പുരുഷന്മാരും ഇല്ലാത്ത സമൂഹം വേണോ. പക്വതയാർന്ന സ്നേഹമെന്നത് അച്ഛനമ്മമാർ പഠിപ്പിക്കുകയും മാതൃക കാട്ടുകയും ചെയ്തേ തീരു.

സിസിലിയാമ്മ പെരുന്പനാനി
ഫോൺ: 9447168669