ഗൃഹാതുരസ്മരണകളുമായി ചെമന്ന പെട്ടി
ഓരോ ഇന്ത്യക്കാരന്‍റെയും ഓർമകളിൽ ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചകളുമായി ഒരു ഡോക്യുമെന്‍ററി ഫിലിം. ഇന്ത്യയിലെ തപാൽ വകുപ്പിന്‍റെ ചരിത്രവും വർത്തമാനവുമായി പുറത്തിറങ്ങിയ ചെറു ചിത്രത്തിന്‍റെ പേര് ചെമന്ന പെട്ടി. വിദേശ മേളകളിൽ ഉൾപ്പെടെ ചെമന്നപെട്ടി കയറിയിറങ്ങിയതോടെ ആരാധകരേറി. ഡോക്യുമെന്‍ററി ഫിലിമുകളിൽ പലപ്പോഴും കാണാറുള്ള നിർവികാരതയെ അതിജീവിച്ചുകൊണ്ടാണ് ഈ ചിത്രം കാഴ്ചക്കാരിലെത്തുന്നത്. കാഞ്ഞിരപ്പള്ളി സ്വദേശിയായ പയസ് സ്കറിയ പൊട്ടങ്കുളമാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

റബർ പ്ലാന്‍ററും ബിസിനസ്‌കാരനുമായ പയസ് പൊട്ടങ്കുളം വിദ്യാഭ്യാസകാലത്തുതന്നെ നാടകത്തോടും സിനിമയോടും അതീവ താത്പര്യം കാണിച്ചിരുന്നു. ചെമന്ന പെട്ടിയുടെ വിജയം പുതിയ പരീക്ഷണങ്ങൾക്കുള്ള ധൈര്യമായിരിക്കുന്നുവെന്നാണ് പയസ് പറയുന്നത്.

തിരുവിതാംകൂറിലെ ആദ്യ അഞ്ചലാപ്പീസായ ആലപ്പുഴയുടെ കീഴിൽ ആർ ബ്ലോക്കിൽ 1972-ൽ തുടങ്ങിയ വേന്പനാട്ടുകായൽ പോസ്റ്റ് ഓഫീസിന്‍റെ ഇന്നത്തെ സ്ഥിതി കാണിക്കുകയും പറയുകയും ചെയ്യുന്നിടത്ത് ഡോക്യുമെന്‍ററി അതിന്‍റെ സൗന്ദര്യം പാരമ്യതയിലെത്തിക്കുന്നു.

വേന്പനാടിന്‍റെ ഹരിതഭംഗി പകർത്തിയിരിക്കുന്ന കാമറ അതിന്‍റെ ജോലി അതിമനോഹരമായി പൂർത്തിയാക്കിയിട്ടുണ്ട്. സന്തോഷ് അനിമയാണ് കാമറമാൻ. വേന്പനാട്ടുകായൽ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത് പുഴക്കരയിലാണ്. അവിടേക്കു വരികയും പോകുകയും ചെയ്യുന്ന പോസ്റ്റ് വുമണും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന വിരലിലെണ്ണാവുന്ന നാട്ടുകാരുമാണ് ഇതിലെ കഥാപാത്രങ്ങൾ.

മൊബൈൽഫോണും ഇന്‍റർനെറ്റും സോഷ്യൽ മീഡിയയും നാടു വാഴാൻ തുടങ്ങിയതോടെ പ്രസക്തി നഷ്ടപ്പെട്ട പോസ്റ്റ് ഓഫീസുകൾ കേരളത്തിലെ മാത്രമല്ല, രാജ്യമെങ്ങുമുള്ള കാഴ്ചയാണ്. കത്ത് എഴുതുന്ന രീതി ആളുകൾ ഉപേക്ഷിച്ചതോടെ പോസ്റ്റ് ഓഫീസുകൾ വിജനമായി. ആളൊഴിഞ്ഞ പോസ്റ്റ് ഓഫീസുകൾ മാത്രമല്ല, ഈ ചിത്രം കാണുന്നവരെ വ്യാകുലപ്പെടുത്തുന്നത്. വ്യക്തിബന്ധത്തിന്‍റെ ഏറ്റവും വലിയ പങ്കുവയ്ക്കലായിരുന്ന കത്ത് എഴുത്തിന്‍റെ സുഖവും ഒരു തലമുറയെ ഓർമിപ്പിക്കും.

2016-ൽ മുംബൈയിലെയും ഡൽഹിയിലെയും ഇന്‍റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിലെ എക്സലൻസി അവാർഡും പ്രത്യേക പരാമർശവും നേടിയ ചെമന്ന പെട്ടിക്ക് ഇപ്പോൾ വിദേശ ഫിലിം ഫെസ്റ്റിവലിലേക്കും ക്ഷണം ലഭിച്ചിരിക്കുകയാണ്.

13.30 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചിട്ടുള്ളത് ആനന്ദ് ശങ്കർ ആണ്. ശബ്ദം നല്കിയിരിക്കുന്നത് പ്രഫസർ അലിയാർ. പോസ്റ്റ് ഓഫീസുകളുടെ കഥ പറയുന്ന ചിത്രം ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റിന്‍റെ പ്രശംസയും നേടിക്കഴിഞ്ഞു.

സാങ്കേതികവിദ്യയുടെ കുത്തൊഴുക്കിൽ കാൽച്ചുവട്ടിലെ മണ്ണൊലിച്ചുനില്ക്കുന്ന തപാൽ വകുപ്പിന് പുതിയ ദിശാബോധം നല്കാൻ ഈ ഡോക്യുമെന്‍ററി പ്രേരണയാകുമെന്നതിൽ സംശയമില്ല. അതിന്‍റെ കാരണക്കാരനായതിൽ സംവിധായകന് അഭിമാനിക്കുകയുമാവാം.