ലോകമലയാളിയുടെ സ്വന്തം പത്രം
മലയാളത്തിലെ ആദ്യ ദിനപത്രം തന്നെ മലയാളികൾക്ക് ആദ്യ ഓണ്‍ലൈൻ പത്രവും സമ്മാനിച്ചു എന്നത് ഒരു ചരിത്രനിയോഗമാണ്. പത്രപ്രവർത്തന രംഗത്തു പല പുതുമകൾക്കും തുടക്കമിടുകയും ഇതര മാധ്യമസ്ഥാപനങ്ങൾക്ക് മാതൃകയാവുകയും ചെയ്ത ദീപിക ഡിജിറ്റൽ രംഗത്തും ഈ മികവ് ആവർത്തിച്ചു. ദീപിക ഡോട്ട് കോം രണ്ടു പതിറ്റാണ്ടു പൂർത്തിയാകുന്പോൾ ഓണ്‍ലൈൻ രംഗത്തും വേറിട്ട മുഖവും സ്വാധീനവുമാണ് ദീപിക.

ദീപിക ഓണ്‍ലൈൻ പത്രത്തിനു പിന്നാലെ ഈ ലോകത്ത് ഒരു വിപ്ലവം തന്നെയാണുണ്ടായത്. ഒരു കംപ്യൂട്ടറും ഇന്‍റർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ ആർക്കും ഓണ്‍ലൈൻ പത്രം തുടങ്ങാമെന്ന സ്ഥിതിയിലേക്കു വരെ കാര്യങ്ങളെത്തിയിരിക്കുന്നു. അതിന്‍റെ പരിണിതഫലവും സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നു. സൈറ്റുകളുടെ ഹിറ്റ് കൂട്ടാനുള്ള തത്രപ്പാടിൽ വാർത്തകളിലെ സത്യസന്ധത പലർക്കും അവസാന പരിഗണനാ വിഷയമായി മാറിയിരിക്കുന്നു. ഭാവനകൾ വാർത്തകളായി പരിണമിക്കുന്ന ഈ കാലഘട്ടത്തിലും ലക്ഷക്കണക്കിനു വായനക്കാർക്കു വാർത്തകളിലെ വിശ്വാസത്യതയുടെ അടയാളമാണ് ദീപിക ഡോട്ട് കോം. അതുകൊണ്ടു തന്നെ മലയാള ഓണ്‍ലൈൻ മാധ്യമരംഗത്ത് സുവർണമുദ്രിതമാണ് ദീപിക ഡോട്ട് കോമിന്‍റെ ചുവടുകൾ. അതിന്‍റെ വിപുലമായ ലോകം തന്നെ ഈ കുതിപ്പിനു തെളിവ്.

ദീപിക ഡോട്ട് കോം - www.deepika.com

1997 ഒക്ടോബർ ഒന്നിന് തുടക്കം. ദീപിക ഓണ്‍ലൈൻ എന്ന പേരിലായിരുന്നു ആരംഭം. ഡോട്ട്കോം വന്നതോടെ അതിനൊപ്പം ലോകമലയാളികളുടെ പ്രിയപ്പെട്ട പത്രമായി ദീപികയും ലോകമെങ്ങുമെത്തി. അഞ്ചു ഭൂഖണ്ഡങ്ങളിലായി ലക്ഷക്കണക്കിനു വായനക്കാർ. എല്ലാ പ്രധാന രാജ്യങ്ങളിലേക്കും നീളുന്ന റിപ്പോർട്ടിംഗ് നെറ്റ്‌‌വർക്ക്. രാത്രി പകൽ വ്യത്യാസമില്ലാതെ നോണ്‍ സ്റ്റോപ്പ് അപ്ഡേറ്റിംഗ്. ലേറ്റസ്റ്റ് ന്യൂസ് അപ്ഡേഷനിൽ എക്കാലവും ഒന്നാമത്. ആയാസരഹിതമായ വായന, ഏറ്റവും സൗകര്യപ്രദവുമായ ഇ പേപ്പർ, പ്രവാസി, സിനിമ, വൈറൽ, സാന്പത്തികം, സ്പോർട്സ്, നാട്ടുവിശേഷം, സ്പെഷൽ ഫീച്ചർ, ആരോഗ്യം, ഓട്ടോമൊബൈൽ, ടെക്, കാർഷികം തുടങ്ങി വായനയുടെ വിസ്മയലോകം തന്നെയാണ് ദീപിക ഡോട്ട് കോം ഓരോ ദിവസവും വായനക്കാർക്കു മുന്നിൽ തുറക്കുന്നത്.

രാഷ്‌‌‌‌ട്രദീപിക ഡോട്ട് കോം - www.rashtradeepika.com

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രചാരമുള്ള സായാഹ്ന ദിനപത്രമായ രാഷ്ട്രദീപിക ഓണ്‍ലൈൻ രംഗത്തേക്കു കടന്നുവന്നപ്പോൾ അതൊരു ശ്രദ്ധേയ മുന്നേറ്റമായിരുന്നു. അന്വേഷണാത്മക ഓണ്‍ലൈൻ പത്രപ്രവർത്തനത്തിൽ പുതിയ ചരിത്രമെഴുതിക്കുകയാണ് രാഷ്‌‌ട്രദീപിക ഡോട്ട് കോം. ചുരുങ്ങിയ കാലംകൊണ്ട് ലക്ഷക്കണക്കിനു വായനക്കാരെയാണു രാഷ്‌‌ട്രദീപിക ഡോട്ട് കോം നേടിയിരിക്കുന്നത്. കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട പല വാർത്തകളും ബ്രേക്ക് ചെയ്യാൻ ഇതിനകം രാഷ്‌‌ട്രദീപിക ഡോട്ട് കോമിനു കഴിഞ്ഞു.

ദീപിക ഗ്ലോബൽ ഡോട്ട് കോം - www.deepikaglobal.com

തത്സമയ വാർത്തകളുടെ ഇംഗ്ലീഷ് പതിപ്പാണ് ദീപിക ഗ്ലോബൽ ഡോട്ട് കോം. മലയാളം പത്രങ്ങളിൽ ഇംഗ്ലീഷ് വാർത്തകൾക്കായി ആദ്യമായി ഒരു വെബ്സൈറ്റ് തുടങ്ങിയതും ദീപിക തന്നെ. പ്രവാസി മലയാളികളിലെ പുതുതലമുറയ്ക്കു നാട്ടിലെ വാർത്തകൾ നിത്യം ഉപയോഗിക്കുന്ന ഭാഷയിൽ ലഭ്യമാക്കുകയെന്ന ദൗത്യമാണ് ദീപിക ഗ്ലോബൽ ഡോട്ട്കോം നിർവഹിക്കുന്നത്.

വിസിറ്റർ കേരള ഡോട്ട് കോം - www.visitorkerala.com

യാത്രകളെ പ്രണയിക്കുന്നവർക്കായി ദീപികയുടെ സമ്മാനമാണ് വിസിറ്റർ കേരള വെബ്സൈറ്റ്. വിനോദസഞ്ചാര കേന്ദ്രങ്ങളും അതുമായി ബന്ധപ്പെട്ട വിവരങ്ങളും ഒറ്റക്ലിക്കിൽ നിങ്ങളുടെ മുന്നിലെത്തും.

കരിയർ ദീപിക ഡോട്ട്കോം - www.careerdeepika.com

മലയാളത്തിൽ ആദ്യമായി ഒരു തൊഴിൽ പ്രസിദ്ധീകരണം പുറത്തിറക്കിയ പത്രമായ ദീപിക അതേ പേരിൽത്തന്നെ തൊഴിൽ അവസരങ്ങൾ പരിചയപ്പെടുത്തുന്നു കരിയർ ദീപിക ഡോട്ട് കോമിലൂടെ.

ദീപിക മാട്രിമോണിയൽ ഡോട്ട് കോം - www.deepikamatrimonial.com

വൈവാഹിക പരസ്യരംഗത്ത് മലയാളത്തിൽ എക്കാലത്തെയും വിശ്വസ്തനാമമായ ദീപിക ഓണ്‍ലൈൻ രംഗത്തും ഇക്കാര്യത്തിൽ ഏറെ മുന്നിലാണ്. മലയാളത്തിലെ മാട്രിമോണിയൽ വെബ്സൈറ്റുകളിൽ മുൻനിരയിലാണ് ദീപിക മാട്രിമോണിയൽ ഡോട്ട്കോമിന്‍റെ സ്ഥാനം. ഇതിനകം ആയിരക്കണക്കിനു യുവതീ യുവാക്കൾ ദീപികയുടെ വെബ്സൈറ്റിലൂടെ ജീവിതപങ്കാളികളെ കണ്ടെത്തി സംതൃപ്തരായി ജീവിക്കുന്നു.

ദീപിക ക്ലാസിഫൈഡ്സ് ഡോട്ട് കോം - www.deepikaclassifieds.com

ക്ലാസിഫൈഡ് പരസ്യങ്ങൾ എത്രയും വേഗം ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കുന്നതാണ് ദീപികക്ലാസിഫൈഡ്സ് ഡോട്ട് കോം. സൗജന്യമായി പരസ്യം രജിസ്റ്റർ ചെയ്യാനും ഇതിൽ സൗകര്യമുണ്ട്.

ദീപിക മൊബൈൽ ആപ്പ്

വാർത്തകൾ മൊബൈൽ ഫോണിൽ മലയാളത്തിൽ വായിക്കാൻ ലഭ്യമായിട്ടുള്ള ന്യൂസ് ആപ്പുകളിൽ മുൻനിരയിലുണ്ട് ദീപിക മൊബൈൽ ആപ്. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ് പ്രവർത്തിക്കും. ഡേ-നൈറ്റ് ഓപ്ഷൻ, മികച്ച വിന്യാസം, ഇന്‍റർനെറ്റ് കണക്ഷൻ ഇല്ലാത്തപ്പോഴും വായിക്കാവുന്ന ഓഫ്ലൈൻ മോഡ് എന്നിങ്ങനെ നിരവധി സവിശേഷതകളാൽ സന്പന്നമാണ് ദീപിക ആപ്പ്.

സോഷ്യൽ മീഡിയയിൽ

ആധുനിക ലോകത്തിന്‍റെ പുതിയ മുഖമായി മാറിയിരിക്കുന്ന സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് ദീപിക. ലക്ഷക്കണക്കിനു പേർ ലൈക്ക് ചെയ്തിരിക്കുന്ന ദീപിക ഫേസ്ബുക്ക് പേജ് വിശ്വാസ്യതയുള്ള വാർത്തകളുമായി എപ്പോഴും സജീവമാണ്. രാഷ്ട്രദീപികയുടെ ഫേസ്ബുക്ക് പേജിലും ആയിരക്കണക്കിനു ഫോളോവേഴ്സ് ഉണ്ട്. ട്വിറ്ററിലും ഇതര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ദീപികയുടെ സാന്നിധ്യമുണ്ട്.

ന്യൂസ് ആപ്പുകളിൽ

ഡെയ്‌ലി ഹണ്ട്, പേപ്പർ ബോയി, യുസിന്യൂസ് തുടങ്ങി പ്രമുഖ ന്യൂസ് ആപ്പുകളിൽ മുൻനിരയിൽ ഇടംപിടിച്ചിട്ടുണ്ട് ദീപികയും രാഷ്ട്രദീപികയും. നിരവധി വായനക്കാർ ഈ ന്യൂസ് ആപ്പുകളിലൂടെ ദീപിക വെബ്സൈറ്റിൽ സന്ദർശകരായിട്ടുണ്ട്.

വാട്ട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പ്

സന്ദേശങ്ങളും വാർത്തകളും കൈമാറാൻ ഇന്നു സമൂഹം വ്യാപകമായി ഉപയോഗിച്ചുവരുന്ന വാട്ട്സ് ആപ്പിലും ദീപിക ഓണ്‍ലൈൻ സേവനങ്ങൾ സജീവമാണ്.
9349599120 എന്ന വാട്ട്സ് ആപ്പ് നമ്പരിലേക്ക് വാട്ട്സ് ആപ്പ് വഴി news എന്നു മെസേജ് അയച്ചാൽ ദീപിക ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം. പ്രധാന വാർത്തകൾ അപ്പപ്പോൾ നിങ്ങളുടെ വാട്ട്സ് ആപ്പിൽ എത്തും.

ഇ പേപ്പർ

ഏറ്റവും സൗകര്യപ്രദവും ലളിതവുമായ ഇ -പേപ്പർ ദീപിക സവിശേഷതയാണ്. അച്ചടിച്ചു കിട്ടുന്ന പത്രം വായിച്ചുശീലിച്ചവർക്ക് അതേ സംതൃപ്തിയും സൗകര്യവുമാണ് ഇ പേപ്പർ വഴി ലഭിക്കുക. ഇഷ്ടപ്പെട്ട വാർത്തകൾ തെരഞ്ഞെടുപ്പു വായിക്കാനും മുറിച്ചെടുക്കാനും സോഷ്യൽ മിഡിയയിലേക്കോ മെയിലിലേക്കോ അയയ്ക്കാനും സൗകര്യമുണ്ട്. ദീപികയ്ക്കും രാഷ്‌ട്രദീപികയ്ക്കും ഇ പേപ്പർ ലഭ്യമാണ്.

ജോണ്‍സണ്‍ പൂവന്തുരുത്ത്