ഒഴിവാക്കരുത് ഏത്തപ്പഴം
ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിനു ഗുണകരമാണ് ഏത്തപ്പഴം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിതമാക്കുന്നതിനു സഹായകമെന്നു പഠനം. മാത്രമല്ല സോഡിയം കുറവും. കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയടങ്ങിയതിനാൽ ഏത്തപ്പഴം ബിപി നിയന്ത്രിതമാക്കുമെന്ന് ഗവേഷകർ. അതു ഹൃദയാഘാതം, സ്ട്രോക്ക്, മറ്റു ഹൃദയരോഗങ്ങൾ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. പൊട്ടാസ്യം കോശങ്ങളിലൂടെ ശരീരമെന്പാടും സഞ്ചരിക്കുന്നു. ഇത് തലച്ചോറിലേക്ക് ഓക്സിജനെത്തിക്കുന്നതിനു രക്തചംക്രമണ വ്യവസ്ഥയ്ക്കു സഹായകമാകുന്നു. ഹൃദയമിടിപ്പ് ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും ശരീരത്തിൽ ജലത്തിന്‍റെ സംതുലനം നിലനിർത്തുന്നതിനും പൊട്ടാസ്യത്തിന്‍റെ സാന്നിധ്യം സഹായകം. ഏത്തപ്പഴത്തിൽ പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്നതരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്‍റെ തോതു കുറയ്ക്കുന്നതിനു സഹായകം. ഒപ്പം നല്ല കൊളസ്ട്രോളിന്‍റെ തോതു നിലനിർത്തുന്നതിനും സഹായകം.

ദിവസവും

ഏത്തപ്പഴത്തിൽ ബി വിറ്റാമിനുകൾ ധാരാളം. ഇവ നാഡികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. അതിലുളള പൊട്ടാസ്യം ബുദ്ധിപരമായ കഴിവുകൾ ഉൗർജ്വസ്വലമാക്കി നിലനിർത്തുന്നു. വിറ്റാമിനുകളായ ബി6, സി, എ, ഡയറ്ററി നാരുകൾ, ബയോട്ടിൻ, കാർബോഹൈഡ്രേറ്റ്, മഗ്നീഷ്യം, സിങ്ക്, റൈബോഫ്ളാവിൻ, മാംഗനീസ്, ഇരുന്പ് തുടങ്ങി ധാരാളം പോഷകങ്ങളുടെ ഇരിപ്പിടമാണ് ഏത്തപ്പഴം.

വിളർച്ചാസാധ്യത ഒഴിവാക്കുന്നതിന്

വിളർച്ചാസാധ്യത ഒഴിവാക്കുന്നതിന് ഇരുന്പ് സഹായകം. ഇരുന്പ് ധാരാളമടങ്ങിയ മറ്റു വിഭവങ്ങൾക്കൊപ്പം വിറ്റാമിൻ സി അടങ്ങിയ ഏത്തപ്പഴവും ശീലമാക്കിയാൽ ക്ഷീണം, തലവേദന, ശ്വാസം കിട്ടാതെ വരിക, ഹൃദയതാളത്തിലെ ക്രമരഹിതമായ അവസ്ഥ തുടങ്ങി വിളർച്ചയുമായി ബന്ധമുള്ള ലക്ഷണങ്ങൾ അകറ്റാം.

കണ്ണുകളുടെ ആരോഗ്യത്തിന്

ഏത്തപ്പഴത്തിൽ വിറ്റാമിൻ എ ധാരാളം. കൊഴുപ്പിൽ ലയിക്കുന്നതരം വിറ്റാമിനാണിത്. കണ്ണുകളുടെ ആരോഗ്യത്തിനും നിശാന്ധത ഒഴിവാക്കുന്നതിനും വിറ്റാമിൻ എ അത്യന്താപേക്ഷിതം. പ്രായമായവരിൽ അന്ധതയ്ക്കുളള മുഖ്യകാരണമാണു മാകുലാർ ഡീജനറേഷൻ. അതിനുളള സാധ്യത കുറയ്ക്കുന്നിന് ഏത്തപ്പഴം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതു സഹായകമെന്നു പഠനങ്ങൾ.

ആമാശയത്തിന്‍റെ ആരോഗ്യത്തിന്

ആമാശയ അൾസറിന് ഇടയാക്കുന്ന അസിഡിറ്റിയും തുടർന്നുണ്ടാകുന്ന നെഞ്ചെരിച്ചിലും മറ്റും ഒഴിവാക്കുന്നതിന് ഏത്തപ്പഴം ഗുണപ്രദം. സ്വാഭാവിക അന്‍റാസിഡ് ആയി പ്രവർത്തിക്കുന്നു. ആമാശയത്തിന്‍റെ ഉൾഭിത്തിയിൽ പ്രത്യേക ആവരണം തീർത്ത് ആസിഡുകളിൽ നിന്നു സംരക്ഷണം നല്കുന്നതിനും ഏത്തപ്പഴം ഉത്തമം. ഏത്തപ്പഴത്തിലുളള പ്രോട്ടെയ്സ് ഇൻഹിബിറ്റേഴ്സ് ആമാശയ അൾസറിനിടയാക്കുന്ന ബാക്ടീരിയയിൽ നിന്നു സംരക്ഷണം നല്കുന്നു. വിളഞ്ഞു പാകമായി പഴുത്ത നാടൻ ഏത്തപ്പഴം മലബന്ധം കുറയ്ക്കുന്നതിനും ഫലപ്രദം. അതിലുളള ജലത്തിൽ ലയിക്കാത്ത തരം നാരുകൾ കുടലിലൂടെ മാലിന്യങ്ങളുടെ നീക്കം എളുപ്പമാക്കുന്നു. വിഷപദാർഥങ്ങളെയും ഘനലോഹങ്ങളെയും ശരീരത്തിൽ നിന്നു പുറന്തളളുന്നതിനും ഗുണപ്രദം.
കുടലിൽ കാണപ്പെടുന്ന മിത്രങ്ങളായ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് ഉത്തേജകമായി ഏത്തപ്പഴത്തിലുളള ഫ്രക്റ്റോ ഒലിഗോ സാക്കറൈഡ് പ്രവർത്തിക്കുന്നു. ദഹനരസം ഉത്പാദിപ്പിക്കുന്നതിനും പോഷകങ്ങളുടെ ആഗിരണത്തിനും അതു സഹായകം. ദഹനശേഷി മെച്ചപ്പെടുന്നതിനും ഉപദ്രവകാരികളായ ബാക്ടീരിയകളെ തടയുന്നതിനും ു സഹായകം.

അതിസാരത്തെത്തുടർന്നു ശരീരത്തിൽ നിന്നു നഷ്ടമാകുന്ന ഇലക് ട്രോളൈറ്റുകളെ തിരിച്ചുപിടിക്കുന്നതിനു സഹായകമായ ഭക്ഷണമാണ് ഏത്തപ്പഴം. അതിലുളള ജലത്തിൽ ലയിക്കുന്നതരം പെക്റ്റിൻ നാരുകൾ കുടലിൽ ദ്രവഭക്ഷണത്തിൽ നിന്നുള്ള പോഷക ആഗിരണത്തിനു സഹായകം.

കാൻസർ സാധ്യത കുറയ്ക്കാൻ

വൃക്കകൾ, കുടലുകൾ എന്നിവയിലെ കാൻസർസാധ്യത കുറയ്ക്കുന്നതിന് ഏത്തപ്പഴം ഗുണപ്രദമെന്ന് പഠനം. അതിലുളള ആൻറിഓക്സിഡൻറ് ഫീനോളിക് സംയുക്തങ്ങൾ കോശങ്ങളിൽ അടിഞ്ഞുകൂടുന്ന ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കുന്നു.

അഴകുളള ചർമത്തിന്

ചർമത്തിന്‍റെ ഇലാസ്തിക നിലനിർത്തുന്നതിനു സഹായകമായ വിറ്റാമിൻ സി, ബി6 തുടങ്ങിയ പോഷകങ്ങൾ ഏത്തപ്പഴത്തിൽ ധാരാളം.ഏത്തപ്പഴത്തിലുളള ആന്‍റിഓക്സിഡൻറുകളും മാംഗനീസും ഫ്രീറാഡിക്കലുകളുടെ ആക്രമണത്തിൽനിന്നു ചർമകോശങ്ങളെ സംരക്ഷിക്കുന്നു. ചർമത്തിന്‍റെ തിളക്കവും ചെറുപ്പവും നിലനിർത്തുന്നതിന് ഏത്തപ്പഴം പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നതു ഗുണകരം. ഏത്തപ്പഴത്തിൽ 75 ശതമാനം ജലാംശമുണ്ട്. ഇത് ചർമം ഈർപ്പമുളളതാക്കി സൂക്ഷിക്കുന്നതിനു സഹായകം. ചർമം വരണ്ട് പാളികളായി അടരുന്നതു തടയുന്നു.

-ടിജിബി