Movies
ഖലീഫയിൽ മോഹൻലാൽ വന്നതിനെക്കുറിച്ച് പൃഥ്വിരാജ്. മാമ്പറയ്ക്കൽ അഹമ്മദ് ആലി എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നത്.
തന്നോടുള്ള സ്നേഹംകൊണ്ടുകൂടിയായിരിക്കാം മോഹൻലാൽ ആ വേഷം ചെയ്തതെന്ന് പൃഥ്വിരാജ് പറഞ്ഞു.
മാമ്പറയ്ക്കൽ അഹമ്മദ് ആലിയായി ലാലേട്ടൻ അഭിനയിക്കണം എന്നത് ഞങ്ങൾ എല്ലാവരുടെയും ആഗ്രഹമായിരുന്നു. അദ്ദേഹത്തെ സമീപിച്ചപ്പോൾ, എന്നോടുള്ള സ്നേഹംകൊണ്ടായിരിക്കാമെന്ന് ഞാൻ കരുതുന്നു, മോനേ ഉറപ്പായും ചെയ്യാം എന്ന് പറഞ്ഞു. അദ്ദേഹം വന്ന് കഥാപാത്രം ചെയ്തു.
ഈ സിനിമയിൽ കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷൻ മാത്രമേയുള്ളൂ. അത് മാത്രമേ പ്രതീക്ഷിക്കാവൂ. ദൈവം അനുഗ്രഹിച്ച് നിങ്ങൾ എല്ലാവർക്കും സിനിമ ഇഷ്ടപ്പെട്ട് വലിയ വിജയമാവുകയാണെങ്കിൽ, തീർച്ചയായും ഇതിന് രണ്ടാംഭാഗമുണ്ടാവും.
അതിൽ മാമ്പറയ്ക്കൽ അഹമ്മദ് ആലിയുടെ കഥ ഞങ്ങൾ പറയുകയും ചെയ്യും. ഖലീഫ ഒന്നാം ഭാഗം മാമ്പറയ്ക്കൽ ആമിർ അലിയുടെ കഥയാണ്.
ആ കഥയിൽ സംഭാഷണങ്ങളിലൂടെയും സംഭവങ്ങളിലൂടെയും അഹമ്മദ് ആലി ആരായിരുന്നുവെന്നും അദ്ദേഹത്തിന്റെ ലോകവും കഥയും എന്തായിരുന്നുവെന്ന് ചില സൂചനകൾ നിങ്ങൾക്ക് ലഭിക്കും. പൃഥ്വിരാജ് പറഞ്ഞു.
തെന്നിന്ത്യൻ താരം മാളവിക ശർമയാണ് നായിക. പ്രതികാരം സുവർണ ലിപികളാൽ എഴുതപ്പെടും എന്നാണ് സിനിമയുടെ ടാഗ്.
Movies
മോഹൻലാൽ തനിക്ക് മേക്കപ്പിട്ടു തന്ന അനുഭവം വെളിപ്പെടുത്തി കലാഭവൻ ഷാജോൺ. മോഹൻലാലിനൊപ്പം വിദേശത്ത് സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഷാജോണ്‍ ഈ അസുലഭ നിമിഷം ലഭിച്ചത്.
ഷോയ്ക്ക് പോയപ്പോൾ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു പോയ ഷാജോണിന് മോഹൻലാൽ തന്നെ നേരിട്ട് മേക്കപ്പ് ചെയ്തു കൊടുക്കുകയായിരുന്നു.
ഷാജോണിന്റെ കുറിപ്പ് വായിക്കാം
‘‘ചില മറവികൾ ചിലപ്പോൾ..
ലാലേട്ടന്റെ ഒപ്പം ഷോയ്ക്ക് പോയപ്പോൾ ഞാൻ എന്റെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു.. എന്ത് ചെയ്യും എന്നോർത്ത് സ്റ്റേജിന്റെ ബാക്കിൽ നിൽക്കുമ്പോഴാണ് വിജീഷിനെ (ലാലേട്ടന്റെ പഴ്സനൽ അസിസ്റ്റന്റ്) കാണുന്നത്.. കാര്യം പറഞ്ഞു. എനിക്ക് മേക്കപ്പ് ചെയ്യാനുള്ള ഐറ്റംസ് തന്നു ഒന്ന് സഹായിക്കാമോ ചോദിച്ചു..ലാലേട്ടൻ അറിയരുതേ എന്നും ഞാൻ പറഞ്ഞു.. കുറച്ചു കഴിഞ്ഞു വിജീഷ് വന്നു വിളിച്ചു.. ഞാൻ ചെല്ലുമ്പോൾ ലാലേട്ടൻ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നു.
‘ഇരിക്ക് മോനെ.. നിനക്കു ഞാൻ മേക്കപ്പ് ചെയ്തു തരാം’ എന്ന് പറഞ്ഞു... ഒന്ന് ഞെട്ടി.. ആ ഞെട്ടലിൽ.. വലിയ ഭാഗ്യമാണ് എന്ന് അറിഞ്ഞിട്ടും ഞാൻ വേണ്ട എന്ന് പറഞ്ഞു.. പക്ഷേ ലാലേട്ടൻ നിർബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു.
ഈ സ്നേഹത്തിന് ചേർത്ത് നിർത്തലിന് ദൈവത്തിന് ഒരുപാട് നന്ദി. സ്വപ്നം പോലും കാണാത്ത കാര്യങ്ങൾ ജീവിതത്തിൽ നടത്തി തരുന്നതിന്. ചില മറവികൾ ചിലപ്പോൾ... നമുക്ക് ഒരിക്കലും മറക്കാത്ത ഓർമകൾ തരും.’’
Movies
അധികം ആർക്കും അറിയാത്ത മോഹൻലാൽ കുടുംബത്തിലെ രഹസ്യം വെളിപ്പെടുത്തി വിസ്മയ. മോഹൻലാലും സുചിത്രയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് വിസ്മയ പറഞ്ഞത്. അച്ഛൻ ഒരു ദിവസം എട്ടു മുതൽ പത്തു തവണ വരെയെങ്കിലും അമ്മയെ വിളിക്കുമെന്നും അച്ഛന്റെ തിരക്കിൽ അത് തനിക്കൊരു അത്ഭുതമായി തോന്നുന്നുണ്ടെന്നുമാണ് വിസ്മയ പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
പിന്നാലെ ഇതിന് മറുപടിയുമായി സുചിത്രയുമെത്തി. ''പണ്ടൊക്കെ ഞാന്‍ എപ്പോഴും അങ്ങോട്ട് വിളിക്കുമായിരുന്നു. അപ്പോള്‍ ചേട്ടന് ഭയങ്കര തിരക്കിലായിരിക്കും.
സുചി ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കാമോ ഇവിടെ കുറച്ചാളുകള്‍ എന്നൊക്കെ പറയും. ഞാന്‍ കൃത്യം പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കുമ്പോഴും അതേ മറുപടിയാകും. അതോടെ എന്നെ വിളിച്ചു തുടങ്ങി. വിളിച്ചാല്‍ ആദ്യം ചോദിക്കുന്നത് ഇന്ന് വര്‍ക്കൗട്ട് ചെയ്തേയെന്നാണ്'' എന്നായിരുന്നു സുചിത്രയുടെ മറുപടി.
അതേസമയം വിസ്മയയുടെ അരങ്ങേറ്റചിത്രം പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. മൂന്ന് ദിവസം കൊണ്ട് തുടക്കം നേടിയത് 23 കോടിയ്ക്ക് മുകളിലാണ്. ആദ്യത്തെ ഞായറാഴ്ചയായ ഇന്നലെ മാത്രം ചിത്രം ഇന്ത്യയില്‍ നിന്നും നേടിയത് 4.25 കോടിയാണ്. ഇന്ത്യയില്‍ നിന്നും ചിത്രം 12 കോടി നേടിയപ്പോള്‍ വിദേശത്തു നിന്നും നേടിയത് 11 കോടിയധികമാണ്.
Movies
മോഹൻലാലിനെയും ആയുഷ്മാൻ ഖുറാനെയെയും പ്രധാന കഥാപാത്രങ്ങളാക്കി താൻ പ്ലാൻ ചെയ്ത ബോളിവുഡ് ചിത്രം ഉപേക്ഷിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് നൽകിയ വിശദീകരണം സിനിമാലോകത്ത് വീണ്ടും ചർച്ചയാകുന്നു.
മോഹൻലാലിനെപ്പോലൊരു ഇതിഹാസ നടനെ സെക്കൻഡറി കഥാപാത്രമായി പരിഗണിക്കാമെന്ന് പ്രൊഡക്ഷൻ കമ്പനി നിലപാടെടുത്തതോടെയാണ് താൻ ആ ബോളിവുഡ് പ്രോജക്ട് പൂർണമായും ഉപേക്ഷിച്ചതെന്ന് ജൂഡ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, മോഹൻലാലിനെക്കുറിച്ച് അത്തരത്തിലൊരു പരാമർശം നടത്തിയത് ചിത്രത്തിലെ മറ്റൊരു നായകനായ ആയുഷ്മാൻ ഖുറാനിയാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചില തെറ്റിദ്ധാരണകൾ പ്രചരിച്ചിരുന്നു.
ഈ തെറ്റിദ്ധാരണകൾക്ക് വിരാമമിട്ടുകൊണ്ടാണ് ജൂഡ് ആന്തണി ഇപ്പോൾ പുതിയ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആയുഷ്മാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജൂഡ് ഇക്കാര്യം വ്യക്തമാക്കിയത്. മോഹൻലാൽ സാറിനെക്കുറിച്ചുള്ള ആ പരാമർശത്തിന് പിന്നിൽ സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനി മാത്രമാണെന്നും, അതിൽ ആയുഷ്മാന്‍ യാതൊരു പങ്കോ ബന്ധമോ ഇല്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ജൂഡിന്റെ ഈ പുതിയ പോസ്റ്റിന് താഴെ പിന്തുണയുമായി ആയുഷ്മാൻ ഖുറാനയും കമന്റുമായി എത്തിയിട്ടുണ്ട്.
‘ഇത്രയും നല്ല വ്യക്തിത്വമുള്ള ഒരാളെ കണ്ടുമുട്ടാൻ സാധിച്ചതിൽ അതിയായ സന്തോഷം. ഒന്ന് വ്യക്തമാക്കട്ടെ, മോഹൻലാൽ സാറിനെക്കുറിച്ചുള്ള എന്റെ പരാമർശത്തിനു കാരണം നിർമാതാവിനെക്കുറിച്ചായിരുന്നു, അതില്‍ ആയുഷ്മാൻ ഖുറാനയ്ക്ക് യാതൊരു ബന്ധവുമില്ല. ഞങ്ങൾക്കിടയിൽ പരസ്പര ബഹുമാനം മാത്രമേയുള്ളൂ. ഉടൻ തന്നെ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മോഹൻലാൽ സാറിനൊപ്പം ചെയ്യാനിരുന്ന തിരക്കഥയിൽ അദ്ദേഹം അതിയായ സന്തോഷം പ്രകടിപ്പിച്ചിരുന്നു, എന്നാൽ നിർഭാഗ്യവശാൽ അത് നടന്നില്ല. അത് നടക്കാത്തതെ പോയതിലും അദ്ദേഹത്തിന് ഒരു പങ്കുമില്ല. എങ്കിലും, ഇത്രയധികം കഴിവും പ്രതിഭയുമുള്ള ഒരു അഭിനേതാവിനെ പരിചയപ്പെടാൻ കഴിഞ്ഞതിൽ ഞാൻ ആത്മാർഥമായി സന്തോഷിക്കുന്നു. എന്നെങ്കിലും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.’’ജൂഡിന്റെ വാക്കുകള്‍.
‘‘നിങ്ങളുടെ സിനിമയുടെ വലിയൊരു ആരാധകനാണ് ഞാൻ; ഉടൻ തന്നെ നമുക്കൊരുമിച്ച് പ്രവർത്തിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോഹൻലാൽ സാറിന്റെ വർക്കുകളോട് എനിക്ക് വലിയ ബഹുമാനമാണുള്ളത്; അദ്ദേഹം ഒരു ഇതിഹാസതാരമാണ്.
എന്നെങ്കിലുമൊരിക്കൽ അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ മാത്രം യോഗ്യതയുള്ള ഒരാളായി മാറാൻ എനിക്ക് കഴിയുമെന്ന് ഞാൻ പ്രത്യാശിക്കുന്നു,’’ആയുഷ്മാൻ ഖുറാനയുടെ മറുപടി.
Movies
മോഹൻലാലിന്റെ നേതൃത്വത്തിൽ ഡിസ്നിയിൽ നടക്കേണ്ടിയിരുന്ന ഷോ മാറ്റിവച്ചു. മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടാത്തതിനാലാണ് ഷോ മാറ്റിവയ്ക്കേണ്ടി വന്നത്.
മോഹൻലാലിന് മാത്രമാണ് വിസ ലഭിക്കാതിരുന്നത്. കെ.എസ്. ചിത്രയും മനോജ് കെ. ജയനും അടങ്ങുന്ന മറ്റു താരങ്ങൾ ഓസ്ട്രേലിയയിലെത്തിയിരുന്നു. വിസ ലഭിക്കുമെന്ന വിശ്വാസത്തിൽ മോഹൻലാൽ സിംഗപൂർ വരെ എത്തിയിരുന്നു. എന്നാൽ എല്ലാ രീതിയിലും പരിശ്രമിച്ചിട്ടും താരത്തിന് വിസ ലഭിച്ചില്ല. അതിനാൽ ഷോ കാൻസൽ ചെയ്യുകയായിരുന്നു. പകരം സിംഗപൂരിൽ നിന്നും മോഹൻലാൽ ന്യൂസിലാൻഡിലേയ്ക്ക് പോകും. ചിത്ര ഉൾപ്പെടുന്ന സംഘവും ന്യൂസിലാൻഡിൽ എത്തും. തുടർന്ന് അവിടെ ഷോ നടത്തും.
സംഭവത്തിൽ വൈകാരിമായി ക്ഷമ ചോദിച്ച് മോഹൻലാൽ വീഡിയോ സന്ദേശം അയച്ചു. വിസ കിട്ടിയില്ലെന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്ന് അറിയില്ലെന്നും വീഡിയോ സന്ദേശത്തിൽ മോഹൻലാൽ പറയുന്നുണ്ട്.
'സാങ്കേതിക പിഴവാണോ അതോ ക്ലറിക്കൽ മിസ്റ്റേക്കാണോ എന്താണെന്ന് ഞാൻ അതിൻ്റെ കൂടുതൽ കാര്യങ്ങളിലേയ്ക്ക് പോകുന്നില്ല. എന്റെ കുറ്റമായി തന്നെ ഞാൻ അത് നിങ്ങളോട് പറയുന്നു. എനിക്ക് വരാൻ പറ്റുന്നില്ല. ഞാൻ ഒഴിച്ച് എല്ലാവരും അവിടെയുണ്ട്. എനിക്കറിയില്ല എന്ത് പറയണമെന്ന്. ഞാൻ ക്ഷമ ചോദിക്കുന്നു' എന്നാണ് വീഡിയോ സന്ദേശത്തിൽ മോഹൻലാൽ പറഞ്ഞിരിക്കുന്നത്.
Movies
25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലെത്തിയതിന്റെ സന്തോഷം പങ്കുവച്ച് നടി ചിപ്പി രഞ്ജിത്ത്. തുടക്കം സിനിമയിൽ വിസ്മയ മോഹൻലാലിന്റെ അമ്മയായിട്ടാണ് ചിപ്പി എത്തുന്നത്.
‘25 വർഷത്തിനു ശേഷം സിനിമ ചെയ്തിരിക്കുന്നു. ആശിർവാദ് സിനിമാസിനും ആന്റണി പെരുമ്പാവൂരിനും സുചിത്ര മോഹൻലാലിനും നന്ദി. വിസ്മയയ്ക്ക് എല്ലാ ആശംസകളും’ എന്ന കുറിപ്പോടെയാണ് ചിപ്പി സിനിമയിൽ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവച്ചത്.
2000ൽ റിലീസ് ചെയ്ത ‘കാറ്റുവന്നു വിളിച്ചപ്പോൾ’ എന്ന ചിത്രത്തിലായിരുന്നു ചിപ്പി ഏറ്റവും ഒടുവിലായി വേഷമിട്ടത്. ഇതിന് പിന്നാലെ സിനിമയിൽ നിന്നും ഇടവേളയെടുത്ത ചിപ്പി ടെലിവിഷൻ രംഗത്ത് സജീവമായിരുന്നു.
തുടക്കത്തിലെ ‘തളിരോമലേ’ എന്ന ഗാനരംഗത്തിൽ ചിപ്പി എത്തിയത് ആരാധകരെ ഇരട്ടി സന്തോഷത്തിലാക്കിയിരുന്നു.
Movies
മാസങ്ങളായി ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചലച്ചിത്രമാണ് "തുടക്കം". മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ മകൾ വിസ്മയയുടെ ആദ്യ ചലച്ചിത്രം, 2018 എന്ന മെഗാഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ എന്നിങ്ങനെയുള്ള കാരണങ്ങളാൽ വാനോളം പ്രതീക്ഷകളുമായാണ് ആദ്യദിവസം പ്രേക്ഷകർ തിയേറ്ററിലേയ്ക്കെത്തിയത്. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ സിനിമ ഒരു ഘട്ടത്തിലും കാഴ്ചക്കാരെ ബോറടിപ്പിക്കുന്നില്ല എന്നു മാത്രമല്ല, വ്യത്യസ്തമായൊരു ദൃശ്യാനുഭവമായി ചലച്ചിത്രം മാറുകയും ചെയ്യുന്നു.
കേരളത്തിലുൾപ്പെടെ ദക്ഷിണേന്ത്യയിൽ കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നായികാ പ്രാധാന്യമുള്ള രണ്ടു ചലച്ചിത്രങ്ങളാണ് പ്രീതി മുകുന്ദൻ നായിയായ "ബ്ലാസ്റ്റ്" എന്ന തമിഴ് സിനിമയും സാമന്ത നായികയായ "മാ ഇണ്ടി ബങ്കാരം" എന്ന തെലുങ്ക് സിനിമയും. ഈ നിരയിലേയ്ക്ക് ചേർത്തു വയ്ക്കാവുന്ന ഒരു മലയാളം സിനിമയാണ് "തുടക്കം".
ദുർബ്ബലരെന്ന് പൊതുവെ ചുറ്റുവട്ടത്തുള്ളവരോ വില്ലൻ കഥാപാത്രങ്ങളോ കരുതുന്ന സ്ത്രീ കഥാപാത്രത്തിന്റെ അപ്രതീക്ഷിതമായ പരിവർത്തനമാണ് ഈ മൂന്ന് ചലച്ചിത്രങ്ങളിലും കഥയുടെ ഗതിമാറ്റുന്നത്. സ്ത്രീകളെ ഇരകളും അബലകളുമായി അവതരിപ്പിക്കുന്ന ഭൂരിപക്ഷം ചലച്ചിത്രങ്ങൾക്കിടയിൽ തികച്ചും വിപരീതമായ പ്രതിച്ഛായയിൽ എത്തുന്ന ഇത്തരം നായികാ വേഷങ്ങൾ എക്കാലവും സവിശേഷമായ ശ്രദ്ധ നേടാറുണ്ട്. കഥയുടെ പുതുമയും സംവിധാന മികവും അവിടെ പ്രാധാന്യമർഹിക്കുന്നു.
തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലെ അമാനുഷിക ഛായയുള്ള നായികാ കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഒരു സാധാരണക്കാരിയായ പെൺകുട്ടിയായി തുടക്കത്തിലെ നായികയായ മീനു അവതരിപ്പിക്കപ്പെടുന്നു. അതിനാൽ തന്നെ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കുത്തനെ ഉയരുന്ന ഇന്നത്തെ പശ്ചാത്തലത്തിൽ "തുടക്കം" ഒരു മോട്ടിവേഷണൽ മൂവി കൂടിയാവുകയാണ്.
വെറുമൊരു ത്രില്ലർ എന്നതിനപ്പുറം, സമൂഹത്തിന്, പ്രത്യേകിച്ച് പെൺകുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും മികച്ചൊരു സന്ദേശംകൂടി നൽകാൻ കഴിഞ്ഞിരിക്കുന്നത് സംവിധായകന്റെയും രചയിതാക്കളുടെയും വിജയമാണ്. തന്റെ ആദ്യത്തെ ചലച്ചിത്രം തന്നെ ഇത്തരത്തിൽ മൂല്യമുള്ള ഒരു സൃഷ്ടിയായി പരിഗണിക്കപ്പെടുന്നതിൽ വിസ്മയയ്ക്കും അഭിമാനിക്കാം. അതിനുമപ്പുറം, തനിക്ക് ലഭിച്ച ആദ്യ നായികാ വേഷത്തെ തൻമയത്വത്തോടെ ഗംഭീരമാക്കാൻ വിസ്മയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകനിൽ നോവും, അഭിമാനവും, ആവേശവും നിറയ്ക്കുന്ന അഭിനയ - പ്രകടന മുഹൂർത്തങ്ങൾ പലതുണ്ട്.
വലിയ സങ്കീർണതകളൊന്നുമില്ലാതെ സാവകാശം വികസിച്ചുവരുന്ന കഥയും കാര്യമായ ട്വിസ്റ്റുകളൊന്നുമില്ലാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ശൈലിയുമാണ് തുടക്കത്തിന്റേത്. കൊടും ക്രൂരനായ ഒരു ക്രിമിനൽ യാദൃശ്ചികമായി ഒരു പെൺകുട്ടിയെ നോട്ടമിടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും ഇത്തരം സംഭവങ്ങൾ ഉപരിപ്ലവമായി ഒരു നാട്ടിൽപുറത്തെ ജനങ്ങളെ എങ്ങനെ സ്വാധീനിക്കാമെന്നതും കഥയുടെ ഭാഗമായി മാറുന്നു. ഇരയായേക്കാവുന്ന പെൺകുട്ടിയെ വേട്ടക്കാരനെക്കാൾ ക്രൂരതയോടെ നോക്കുന്ന കാഴ്ചക്കാരും ഒരു യാഥാർഥ്യമാണെന്ന് ചലച്ചിത്രം പറഞ്ഞുവയ്ക്കുന്നു.
ലിനീഷ് നെല്ലിക്കലിന്റെ കഥയും, ജൂഡ് ആന്തണിയും, അഖിൽ കൃഷ്ണയും കൂടി ചേർന്നെഴുതിയ തിരക്കഥയും മികവ് പുലർത്തുന്നു. വില്ലൻമാരും നല്ലവരുമായ കഥാപാത്രങ്ങൾ വ്യക്തമായ ക്യാരക്ടറുകളോടെ മിഴിവാർജിച്ചു നിൽക്കുന്നത് ആ മികവിന്റെ ലക്ഷണങ്ങളാണ്. ജൂഡ് ആന്തണിയുടെ സംവിധാനമികവ് ഒരിക്കൽകൂടി മലയാളി പ്രേക്ഷകർ ഇവിടെ തിരിച്ചറിയുന്നു. ആന്റണി പെരുമ്പാവൂരിന്റെ മകനായ ആശിഷ് ജോ ആന്റണിയും ബോബി കുര്യനും അവതരിപ്പിച്ച വില്ലൻ വേഷങ്ങൾ എടുത്തു പറയേണ്ടവയാണ്.
മലയാള സിനിമയ്ക്ക് ഭാവി പ്രതീക്ഷയായി മറ്റൊരു താരപുത്രൻകൂടി രംഗപ്രവേശം ചെയ്തിരിക്കുന്നുവെന്ന് ആശിഷിന്റെ കാര്യത്തിൽ അടിവരയിട്ടുപറയാം. തുടക്കത്തിലെ, കൊടും ക്രൂരനായ സൈക്കോ വില്ലൻ വേഷം ആശിഷിൽ ഭദ്രമായിരുന്നു. സായ് കുമാർ അവതരിപ്പിച്ച, നായികയുടെ പിതാവിന്റെ വേഷം, മനോജ് കെ ജയന്റെ സി.ഐ. വേഷം തുടങ്ങിയവയും എടുത്തു പറയേണ്ടതാണ്. കാമിയോ റോളിൽ ഒരു സീനിൽ നിറഞ്ഞാടിയ മോഹൻലാലിന്റെ കഥാപാത്രം ആവോളം കയ്യടി നേടി.
ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം, ചമൻ ചാക്കോയുടെ എഡിറ്റിംഗ്, ജോമോൻ ടി. ജോണിന്റെയും അഖിൽ ജോർജിന്റെയും ഛായാഗ്രഹണം, യാനിക് ബെൻ- സ്റ്റണ്ട് സിൽവ ടീമിന്റെ ആക്ഷൻ തുടങ്ങിയവയെല്ലാം തുടക്കത്തിന്റെ മാറ്റ് വർധിപ്പിച്ചു.
ചുരുക്കത്തിൽ "തുടക്കം" ഒരു നല്ല തുടക്കം തന്നെ എന്നു വിലയിരുത്താം. വിസ്മയ മോഹൻലാലിന്റെയും ആശിഷ് ജോ ആന്റണിയുടെയും തുടക്കം എന്ന നിലയിൽ മാത്രമല്ല, സമൂഹം നേരിടുന്ന വലിയ പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിടാൻ കാഴ്ചക്കാർക്ക് കരുത്തു നൽകുന്ന, മയക്കുമരുന്നിനും കുറ്റകൃത്യങ്ങൾക്കും എതിരായ മികച്ച സന്ദേശങ്ങൾ നൽകുന്ന, സ്ത്രീ ശാക്തീകരണത്തിന് കരുത്തുപകരുന്ന വിജയചിത്രങ്ങളുടെ നീണ്ട നിര പിന്നാലെ വരട്ടെ എന്ന് ആഗ്രഹിക്കാം.
Movies
മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി അഭിനയിച്ച ചിത്രം തുടക്കം ഗംഭീരമാണെന്ന് പ്രേക്ഷകപ്രതികരണം. സിനിമയുടെ ആദ്യ ഷോ കഴിഞ്ഞു. രാവിലെ 10.45-നായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദർശനം.
സിനിമ കണ്ടിറങ്ങിയവർക്ക് ഇഷ്ടമായെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. ചിത്രത്തിന് മറ്റു സ്ഥലങ്ങളിൽ നിന്നും പോസിറ്റീവ് അഭിപ്രായമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മക്കളുടെ ചിത്രം നല്ലതാണ് എന്നല്ലേ അമ്മ പറയൂവെന്നും എല്ലാവരും കണ്ട് അഭിപ്രായം പറയണമെന്ന് സുചിത്ര മോഹൻലാൽ പറഞ്ഞു.
2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
ചിത്രത്തിലെ രണ്ടാമത്തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹൻലാൽ നിർണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
Movies
വിസ്മയ മോഹൻലാൽ നായികയായി തുടക്കം കുറിക്കുന്ന തുടക്കം എന്ന ചിത്രത്തിൽ അമ്മ സുചിത്രയെ കൂടി അഭിനയിപ്പിക്കാൻ ശ്രമിച്ചതിനെക്കുറിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്.
മോഹൻലാൽ വരെ സമ്മതിച്ചുവെന്നും എന്നാൽ അവസാനം ചേച്ചി കാലുമാറിയെന്നും തമാശരൂപേണ ജൂഡ് പറഞ്ഞു.
''ചേച്ചിയുടെ അടുത്ത് ഞാൻ ഒരുപാട് ചോദിച്ചു. ചേച്ചി കൂടി വന്നാലേ ഇത് പൂർത്തിയാവുകയുള്ളൂ എന്ന് പറഞ്ഞു. പക്ഷേ ചേച്ചി വന്നില്ല. ചേച്ചി അവസാന നിമിഷം കാലുവാരി. ഫുൾ ഫാമിലി പടത്തിനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. ലാൽ സാർ അടക്കം അത് സമ്മതിച്ചതായിരുന്നു. പക്ഷേ ചേച്ചി പറഞ്ഞു, ഞാൻ ഇല്ല, ഇല്ലായെന്ന്''. ജൂഡ് ആന്തണി ജോസഫ് പറഞ്ഞു. ബസിൽ ഒരു യാത്രക്കാരിയായി ഇരുന്നാലെങ്കിലും മതിയെന്ന് പറഞ്ഞെന്നും എന്നാൽ ചേച്ചി സമ്മതിച്ചില്ലെന്ന് ആന്റണി പെരുമ്പാവൂരും പറയുന്നു.
2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
ചിത്രത്തിലെ രണ്ടാമത്തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹൻലാൽ നിർണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
Movies
സിനിമ എന്നും തന്റെ മനസിലുണ്ടായിരുന്നുവെന്നും എന്നാൽ തനിക്ക് ആത്മവിശ്വാസം ഒട്ടും ഉണ്ടായിരുന്നില്ലെന്നും നടി വിസ്മയ മോഹൻലാൽ. തന്റെ ശരീരപ്രകൃതിയും മലയാളം അറിയില്ലാത്തതുമാണ് ആത്മവിശ്വാസം ഇല്ലാതാക്കിയതെന്ന് വിസ്മയ പറയുന്നു.
റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം തുടക്കത്തിന്റെ പ്രമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിസ്മയ മോഹന്‍ലാല്‍.
''തിയേറ്റര്‍ ചെയ്യാന്‍ എനിക്ക് എന്നും താല്പര്യമുണ്ടായിരുന്നു. അതേസമയം തന്നെ എനിക്ക് അതിയായ സഭാകമ്പവുമുണ്ട്. പക്ഷെ സ്റ്റേജില്‍ നില്ക്കുമ്പോള്, പെര്‍ഫോം ചെയ്യുമ്പോഴാണ് എനിക്ക് ശരിക്കും ഞാന്‍ ജീവിച്ചിരിക്കുന്നതായി അനുഭവപ്പെട്ടത്.
ഇതെനിക്ക് ചെയ്യാന്‍ ഇഷ്ടമാണെന്ന് തിരിച്ചറിഞ്ഞു. തിയേറ്റര്‍ ഇഷ്ടപ്പെടുമ്പോഴും സിനിമ ചെയ്തു നോക്കണം എന്ന് മനസിലുണ്ടായിരുന്നു. പക്ഷെ പുറത്ത് പറയാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. കുറച്ച് വര്‍ഷങ്ങള്‍ മുമ്പാണ് അമ്മയോട് ആഗ്രഹം പറയുന്നത്.
ഇപ്പോള്‍ ഇത് സംഭവിച്ചു. ഇപ്പോഴല്ലെങ്കില്‍, പിന്നെയില്ല എന്നത് പോലെയായിരുന്നു. ഈ കഥയുമായി ജൂഡ് ചേട്ടന് വരികയായിരുന്നു. നീ യെസ് പറയാനാണോ നോ പറയാനാണോ പോകുന്നതെന്ന് അമ്മ ചോദിച്ചു കൊണ്ടിരുന്നു. ഞാനും തീരുമാനം മാറ്റിക്കൊണ്ടിരുന്നു. എന്റെ ശരീരപ്രകൃതിയും മലയാളം ശരിയായി സംസാരിക്കാന്‍ അറിയില്ല എന്നതിനെക്കുറിച്ചൊക്കെ ഓവര്‍ തിങ്കിംഗ് ആയിരുന്നു. പക്ഷെ ഒടുവില്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.
ആദ്യത്തെ ദിവസത്തിസംസാരിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍.െ തലേന്ന് രാത്രി ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. സൂപ്പര്‍ നെര്‍വസായിരുന്നു. പക്ഷെ ചെയ്തു. പോകെ പോകെ എളുപ്പമായി. എന്നാല്‍ അവസാനം വരെ ഉള്ളില്‍ നെര്‍വസ് ആയിരുന്നു. എങ്കിലും ആദ്യത്തെ ദിവസത്തിന്റെ തലേദിവസം ഉണ്ടായിരുന്ന അത്രയും ഉണ്ടായിരുന്നില്ലെന്നും വിസ്മയ പറയുന്നു. എനിക്കിത് ചെയ്യാനാകുമോ? ശരിയാകുമോ? എന്നൊക്കെയുള്ള ചിന്തകളുണ്ടായിരുന്നു. പക്ഷെ സ്വയം വിശ്വസിക്കുകയും ചെയ്തു. ചെയ്തേ തീരൂ, അതിനാല്‍ നല്ലത് പ്രതീക്ഷിച്ച് ചെയ്തു. വിസ്മയ പറഞ്ഞു.
Movies
ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ചതിൽ തന്നോട് ആരുമൊന്നും ചോദിച്ചിട്ടില്ലെന്നും എല്ലാ സ്വാതന്ത്ര്യവും നൽകിയാണ് അച്ഛൻ തങ്ങളെ വളർത്തിയതെന്നും വിസ്മയ മോഹൻലാൽ.
ആദ്യമായി അഭിനയിക്കാൻ പോയപ്പോൾ അച്ഛൻ പ്രത്യേകിച്ച് ഉപദേശം ഒന്നും നൽകിയില്ലെന്നും ഇത് നിന്റെ സ്വന്തം യാത്രയാണ്, അനുഭവങ്ങളിലൂടെ സ്വയം പഠിച്ച് മുന്നോട്ട് പോകണമെന്നുമാണ് പറഞ്ഞതെന്നും വിസ്മയ പറയുന്നു. ചേട്ടനോട് താൻ എല്ലാക്കാര്യങ്ങളും പങ്കുവയ്ക്കുന്നതെന്നും ഈ സിനിമ യാത്രയിലുടനീളം പാറപോലെ തന്റെ കൂടെ നിന്നത് അമ്മയാണെന്നും വിസ്മയ പറഞ്ഞു.
വിസ്മയയുടെ വാക്കുകൾ
എനിക്ക് എപ്പോഴും നാടകങ്ങളോട്, ആ തിയറ്റർ ആർട്ടിനോട് ഭയങ്കര താല്പര്യമായിരുന്നു. പക്ഷേ, സത്യം പറഞ്ഞാൽ എനിക്ക് ഭയങ്കര സ്റ്റേജ് ഫ്രൈറ്റുള്ള ആളാണ്. ഇപ്പോൾ നിങ്ങളുടെ മുന്നിൽ ഈ അഭിമുഖത്തിൽ ഇരിക്കുമ്പോൾ പോലും എനിക്ക് ഉള്ളിൽ വലിയ പേടിയുണ്ട്! പക്ഷേ എന്തോ... ഞാൻ ആ സ്റ്റേജിൽ നിൽക്കുമ്പോഴും അഭിനയിക്കുമ്പോഴും മാത്രമാണ് ശരിക്കും ജീവസ്സുറ്റവളായി എനിക്ക് തോന്നാറുള്ളത്. "വൗ, എനിക്ക് ഇത് ചെയ്യാൻ ഒത്തിരി ഇഷ്ടമാണ്" എന്ന് അപ്പോൾ ഉള്ളിൽ തോന്നും.
നാടകമാണ് എന്റെ ലോകം എന്ന് എല്ലാവരോടും പറയുമ്പോഴും, ഉള്ളിന്റെയുള്ളിൽ സിനിമയും ഒന്നു ശ്രമിച്ചു നോക്കണം എന്ന വലിയൊരു ആഗ്രഹമുണ്ടായിരുന്നു. അത് പുറത്തു പറയാനുള്ള ഒരു ആത്മവിശ്വാസം എനിക്കില്ലായിരുന്നു എന്ന് മാത്രം. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഞാൻ അമ്മയോട് ഈ ആഗ്രഹം പറഞ്ഞു. ഒടുവിൽ ജൂഡേട്ടന്റെ (ജൂഡ് ആന്റണി) സിനിമയിലൂടെ ഈ ഒരു അവസരം വന്നപ്പോൾ, ‘ഇത് ഇപ്പോൾ ചെയ്തില്ലെങ്കിൽ ഇനിയിപ്പോൾ ഒരിക്കലുമില്ല’ എന്ന ചിന്തയിൽ ധൈര്യം സംഭരിച്ച് മുന്നോട്ട് ഇറങ്ങിത്തിരിക്കുകയായിരുന്നു.
അഭിനയത്തിലേക്ക് വരാൻ ഞാൻ ഇത്രയും വൈകിയത് തന്നെ ഇതിനെ വളരെ ഗൗരവത്തോടെ കണ്ടതുകൊണ്ടാണ്. കാരണം, കാത്തുസൂക്ഷിക്കേണ്ട ഒരു വലിയ പാരമ്പര്യവും പ്രതീക്ഷകളും നമുക്ക് മുന്നിലുണ്ടല്ലോ!
സത്യത്തിൽ ഈ ഒരു നല്ല അവസരം വന്നപ്പോൾ അത് കളയാൻ എനിക്ക് തോന്നിയില്ല. ജൂഡ് ചേട്ടന്റെ കൈവശം ഈ കഥയുണ്ടായിരുന്നു. ‘നീ ഇത് ചെയ്യുന്നുണ്ടോ ഇല്ലയോ, ഒരു തീരുമാനം പറയൂ’ എന്ന് അമ്മ ചോദിച്ചുകൊണ്ടേയിരുന്നു. ഞാൻ ഒരുപാട് ചിന്തിച്ച് ആശയക്കുഴപ്പത്തിലായിരുന്നു.
എന്റെ ശരീരപ്രകൃതി, എനിക്ക് മലയാളം തനിമയോടെ സംസാരിക്കാൻ അറിയില്ലെന്ന വസ്തുത... മലയാളം സംസാരിക്കുമെങ്കിലും ഇവിടെ ജനിച്ചു വളർന്നവരുടെ ആ ഒഴുക്കും തനി സ്ലാങ്ങും എനിക്കില്ലല്ലോ! അങ്ങനെ ഒരുപാട് കാര്യങ്ങൾ ചിന്തിച്ചുകൂട്ടി. പക്ഷേ ഒടുവിൽ, ‘എന്തായാലും ധൈര്യമായി ഇറങ്ങിത്തിരിക്കുക തന്നെ’ എന്ന് ഞാൻ തീരുമാനിച്ചു.
എന്റെ അമ്മ നൽകിയ പിന്തുണ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നു! ഈ യാത്രയിലുടനീളം അമ്മ കൂടെയുണ്ടായിരുന്നു. എനിക്ക് മനസിലുള്ളതെല്ലാം തുറന്നു പറയാൻ കഴിയുന്നൊരാളാണ് അമ്മ. എനിക്ക് ഇത് ചെയ്യാൻ എത്രത്തോളം ആഗ്രഹമുണ്ടായിരുന്നു എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. ഈ പ്രക്രിയയിൽ ഉടനീളം എനിക്കൊപ്പം പാറപോലെ ഉറച്ചുനിന്നത് അമ്മയായിരുന്നു.
എന്ത് ഉപദേശത്തിനും ഞാൻ ആദ്യം സമീപിക്കുന്നത് ഏട്ടനെയാണ്. ഞാൻ ഏട്ടനോട് സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ‘ടെൻഷനൊന്നും അടിക്കാതെ പോയി നന്നായി ആസ്വദിച്ച് ചെയ്യ്’ എന്നാണ് പറഞ്ഞത്. അച്ഛൻ ആണെങ്കിൽ... ‘ഇത് നിന്റെ സ്വന്തം യാത്രയാണ്, നീ തന്നെ അനുഭവങ്ങളിലൂടെ കാര്യങ്ങൾ കണ്ടെത്തി മുന്നോട്ട് പോകണം’ എന്നാണ് പറഞ്ഞത്. ഷൂട്ടിംഗ് സെറ്റിൽ വെച്ച് കാര്യങ്ങൾ കുറച്ചുകൂടി സ്ലോ ഡൗൺ ചെയ്യാൻ അച്ഛൻ എന്നോട് പറഞ്ഞു.
കാരണം പേടിയും ടെൻഷനും കാരണം ഞാൻ കാര്യങ്ങൾ വേഗത്തിൽ ചെയ്തു തീർക്കാൻ ശ്രമിക്കുമായിരുന്നു. അത് ഒഴിവാക്കാനാണ് അച്ഛൻ പറഞ്ഞത്. അതല്ലാതെ മറ്റു ഉപദേശങ്ങളൊന്നും തന്നിട്ടില്ല. പൊതുവേ ജീവിതത്തിൽ കാര്യങ്ങൾ സ്വയം കണ്ടെത്തി ചെയ്യാനാണ് അച്ഛൻ ഞങ്ങളെ എപ്പോഴും അനുവദിച്ചിട്ടുള്ളത്. നമ്മൾ ആരാണെന്ന് സ്വയം മനസിലാക്കാനുള്ള ആ സ്വാതന്ത്ര്യം അച്ഛൻ തന്നു.
ആദ്യ ദിവസം ഞാൻ സെറ്റിൽ ചെന്നപ്പോൾ എനിക്ക് ഒരു വരി ഡയലോഗ് പോലും ശരിയായി പറയാൻ കഴിഞ്ഞില്ല! ഞങ്ങൾ വീണ്ടും വീണ്ടും അത് ശ്രമിച്ചുകൊണ്ടിരുന്നു. ‘അയ്യോ ഞാൻ എങ്ങനെ ഈ സിനിമ മുഴുവൻ ചെയ്യും’ എന്ന് ഞാൻ ചിന്തിച്ചു.
‘അയ്യോ, നമ്മൾ എന്താണ് ഈ കാണിച്ചു വച്ചത്’ എന്ന് ജൂഡേട്ടനും മനസ്സിൽ വിചാരിച്ചിട്ടുണ്ടാകും! പിന്നെ പുള്ളി പറഞ്ഞു, ‘സ്ക്രിപ്റ്റ് തൽക്കാലം മാറ്റി വയ്ക്ക്, ഞാൻ ഒരു സാഹചര്യം തരാം, അതിനനുസരിച്ച് അഭിനയിക്ക്. താനേ മലയാളം വന്നാൽ മലയാളം പറയൂ, ഇല്ലെങ്കിൽ ഇംഗ്ലിഷ്... അല്ലെങ്കിൽ അർത്ഥമില്ലാത്ത വാക്കുകൾ പറയൂ... പക്ഷേ ആ സാഹചര്യം മനസ്സിലാക്കി അഭിനയിക്കൂ.’ അത് എന്നെ കൂടുതൽ സ്വതന്ത്രയാക്കി.
തുടക്കത്തിലെ ആ വലിയ പേടിയും തടസങ്ങളും മാറാൻ അത് സഹായിച്ചു. ഞാൻ ഇത്രയും കാലം പല മലയാളം വാക്കുകളും തെറ്റായാണ് ഉപയോഗിച്ചിരുന്നതെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്! ചെറിയ ചെറിയ വ്യത്യാസങ്ങൾ ഞാൻ മനസിലാക്കി. പിന്നെ, ഇവിടെ ജീവിക്കാത്തതുകൊണ്ട് എനിക്ക് നഷ്ടപ്പെട്ട ഒരു വലിയ സംസ്കാരത്തെ തിരികെ പിടിക്കുന്നത് പോലെ വളരെ മനോഹരമായി തോന്നി ആ ദിവസങ്ങൾ.
അഭിനയിക്കുമ്പോൾ കൂടുതൽ ബുദ്ധിമുട്ടായി തോന്നിയത് മലയാളം സംസാരിക്കുന്നത് തന്നെയാണ്. അഭിനയത്തിലും പേടിയുണ്ടായിരുന്നുവെങ്കിലും അത് മറ്റ് കലാരൂപങ്ങളുമായി ബന്ധപ്പെടുത്താൻ എനിക്ക് പറ്റിയിരുന്നു.
കവിത എഴുതുമ്പോൾ വികാരങ്ങൾ നമ്മുടെ ഉള്ളിൽ നിന്ന് പുറത്തേക്ക് വരികയാണ്. അഭിനയത്തിൽ വികാരങ്ങളെ ഉള്ളിലേക്ക് ആവാഹിച്ച് ശരീരത്തിലൂടെ പുറത്തു കാണിക്കുന്നു. പക്ഷേ മലയാളം സംസാരം എന്റെ ചിന്തയിൽ നിന്ന് വരുന്ന ഒന്നല്ല, അത് സ്വാഭാവികമായി എനിക്ക് വരുന്ന ഭാഷയല്ലാത്തതുകൊണ്ട് അതിനെ മനസിൽ നിന്ന് ശരീരത്തിലേക്ക് ആവാഹിച്ച് അഭിനയിക്കുക എന്നതായിരുന്നു എനിക്ക് ഏറ്റവും ബുദ്ധിമുട്ട്. അതുകൊണ്ടാണ് ഞാൻ സ്ക്രിപ്റ്റ് ഒരു മാസം മുമ്പേ വാങ്ങി കാണാപാഠം പഠിച്ചത്. അങ്ങനെ ചെയ്യുമ്പോൾ അഭിനയിക്കുമ്പോൾ ഭാഷയെക്കുറിച്ച് കൂടുതൽ ആലോചിച്ച് പേടിക്കേണ്ടി വരില്ലല്ലോ.
കഥയെക്കുറിച്ച് എത്രത്തോളം പറയാൻ പറ്റുമെന്ന് അറിയില്ല. എങ്കിലും ഒരു കാര്യം ഞാൻ പറയാം, ഇതിൽ എന്റെ അഭിനയം പകുതി മാത്രമേയുള്ളൂ! കാരണം 'മീനു' എന്ന എന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് ആദിത്യ ലക്ഷ്മിയാണ്.
എനിക്ക് സ്വന്തമായി ഡബ്ബ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ തനത് മലയാളം സ്ലാങ് എനിക്ക് ഇനിയും നന്നാവാനുണ്ട്. സിനിമയിൽ എന്റെ കൂട്ടുകാരിയായി അഭിനയിക്കുന്നതും ആദിത്യയാണ്. അച്ഛനും 'മെസ്സി' എന്ന വളർത്തുനായയ്ക്കുമൊപ്പം ജീവിക്കുന്ന ഒരു സാധാരണ പെൺകുട്ടിയാണ് മീനു. സായ് കുമാർ അങ്കിളാണ് അച്ഛനായി അഭിനയിക്കുന്നത്. എന്റെ അച്ഛനും ഉണ്ട് സിനിമയിൽ... പക്ഷേ പടം ഇറങ്ങുന്നതിന് മുമ്പ് റോളിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ല. മീനു എന്ന കഥാപാത്രം പ്രചോദനം നൽകുന്ന, ധൈര്യമുള്ള, വളരെ കൂൾ ആയ ഒരു പെൺകുട്ടിയാണ്. അവളെപ്പോലെ ധൈര്യമുള്ളവളാകാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് വേണമെങ്കിൽ പറയാം!
എനിക്ക് എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യണം എന്നുണ്ട്. ആളുകൾക്ക് പ്രചോദനം നൽകുന്നത് നല്ലതാണ്, എങ്കിലും ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ കാണിക്കുന്ന എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാനാണ് എനിക്ക് താല്പര്യം. ആശിഷ് ആയിരുന്നു കൂടെ അഭിനയിച്ചതിൽ ഒരാൾ. ഞങ്ങൾ രണ്ടുപേരും തുടക്കക്കാരായതുകൊണ്ട് പരസ്പരം പിന്തുണയ്ക്കാൻ അത് സഹായിച്ചു. സായ് കുമാർ അങ്കിളും അച്ഛനും അഭിനയിക്കുന്നത് കാണുന്നത് തന്നെ വലിയൊരു അനുഭവമാണ്. സായ് കുമാർ അങ്കിൾ ഒരുപാട് ഉപദേശങ്ങളും ടിപ്പുകളും തന്നിരുന്നു. സെറ്റിലുള്ള എല്ലാവരും വളരെ ക്ഷമയോടെയാണ് എന്നോട് പെരുമാറിയത്. സമ്മർദ്ദം കൂടുമ്പോൾ തെറ്റുകൾ കൂടുകയേയുള്ളൂ... അതുകൊണ്ട് ആ ചിന്തകളെ മാറ്റിവെച്ച് അഭിനയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ശ്രമിച്ചു.
Movies
ഒരിടയ്ക്ക് തന്റെ ശരീരഭാരം നൂറു കിലോ അടുത്തുണ്ടായിരുന്നവെന്നും അന്ന് പടികൾ കയറുമ്പോൾ ശ്വാസം മുട്ടിയിരുന്നുവെന്നും അതിൽ നിന്നും മാറ്റമുണ്ടായത് തായ്ലാൻഡിൽ പോയതിന് ശേഷമാണെന്നും വിസ്മയ മോഹൻലാൽ.
പത്തുദിവസത്തെ യാത്രയ്ക്കായാണ് തായ്ലാൻഡിലേയ്ക്ക് പോയതെന്നും എന്നാൽ പിന്നീട് തന്നെ ജീവിതം അവിടെ പിടിച്ചു നിർത്തുകയായിരുന്നുവെന്നും വിസ്മയ പറയുന്നു. തുടക്കം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിസ്മയ.
"അത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായിരുന്നു. അന്ന് ഞാൻ തീർത്തും ഫിറ്റല്ലായിരുന്നു. ഫിറ്റ്നസും ശരീരഭാരവും രണ്ടും രണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. 98 കിലോ ഭാരമുണ്ടെങ്കിലും ഒരാൾ ഫിറ്റായിരിക്കാം. പക്ഷേ ഞാൻ ഏകദേശം 100 കിലോ ഭാരമുണ്ടായിരുന്ന സമയത്ത് പടികൾ കയറാൻ പോലും ബുദ്ധിമുട്ടായിരുന്നു.
കയറിയാൽ ശ്വാസം മുട്ടും. എന്റെ സുഹൃത്തുക്കൾ പോലും "എന്തിനാണ് ഇത്രയും കിതയ്ക്കുന്നത്?" എന്ന് ചോദിക്കുമായിരുന്നു. അങ്ങനെയിരിക്കെയാണ് തായ്ലൻഡിൽ പോയത്. അവിടെ എന്തെങ്കിലും പുതിയത് പരീക്ഷിക്കാമെന്ന് വിചാരിച്ചു. കോ സാമുയിയിലെ ഫിറ്റ്കോ എന്ന സ്ഥലത്താണ് മുവായ് തായ് പരിശീലനം തുടങ്ങിയത്. ആദ്യമൊന്നും അത് എനിക്ക് ഇഷ്ടമായിരുന്നില്ല.
വളരെ ബുദ്ധിമുട്ടുള്ള പരിശീലനമാണെന്ന് തോന്നി. പിന്നീട് കോവിഡ് വന്നു. അതോടെ നാട്ടിലേക്ക് മടങ്ങാതെ അവിടെ തന്നെ തുടരുകയായിരുന്നു. അപ്പോഴാണ് ഈ പരിശീലനം ഞാൻ ശരിക്കും ആസ്വദിക്കാൻ തുടങ്ങിയത്. കലകളായാലും ആയോധനകലകളായാലും ഒരു പ്രത്യേകതയുണ്ട്. അത് ചെയ്യുമ്പോൾ മറ്റെല്ലാ ചിന്തകളും മാറും. ആ നിമിഷത്തിൽ ചെയ്യേണ്ട കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.
ഒരു മണിക്കൂർ നേരത്തേക്ക് പഞ്ച്, കിക്ക്, പരിശീലനം എന്നിവയെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. അത് മനസിനെയും മാറ്റിമറിക്കും. എന്റെ പരിശീലകൻ 10 കിക്കുകൾ ചെയ്യാൻ പറഞ്ഞാൽ ഞാൻ ഒമ്പതിൽ നിർത്തുമായിരുന്നു. അപ്പോൾ അദ്ദേഹം പറയും, "നീ എല്ലായ്പ്പോഴും അവസാനത്തേതിന് തൊട്ടുമുൻപാണ് നിർത്തുന്നത്. ഒരു കിക്ക് കൂടി ചെയ്താൽ മതി."
അതിന് ശേഷം വീണ്ടും 30 കിക്കുകൾ കൂടി ചെയ്യിപ്പിക്കും. തുടങ്ങി വെച്ച കാര്യം പൂർത്തിയാക്കണമെന്ന മനോഭാവം അത് മനസിൽ വളർത്തി. ആ അനുഭവത്തിന് ഞാൻ എന്നും നന്ദിയുള്ളവളാണ്. ഇപ്പോൾ മുവായ് തായ് പരിശീലനം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ശരീരഭാരം കുറയ്ക്കുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യം.
എനിക്ക് യാത്ര ചെയ്യണമെന്ന് തോന്നി. രണ്ടോ മൂന്നോ ആഴ്ച അവിടെ ചെലവഴിക്കാമെന്നാണ് ആദ്യം കരുതിയത്. പക്ഷേ പിന്നീട് എട്ടോ ഒമ്പതോ മാസം അവിടെ തന്നെ താമസിച്ചു. തായ്ലൻഡിനെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു. അവിടെ എനിക്ക് വലിയ സ്വാതന്ത്ര്യം അനുഭവപ്പെട്ടു. ബൈക്കെടുത്ത് എവിടേക്കും പോകാം. ആ ജീവിതരീതി എനിക്ക് വളരെ ഇഷ്ടമായിരുന്നു''.- വിസ്മയ പറഞ്ഞു.
Movies
പൃഥ്വിരാജ്– വൈശാഖ് ചിത്രം ‘ഖലീഫ’യുടെ ഡബ്ബിംഗ് പൂർത്തിയാക്കി മോഹൻലാൽ. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് അണിയറപ്രവർത്തകർ സിനിമയുടെ പുതിയ അപ്ഡേറ്റ് അറിയിച്ചത്. ചിത്രത്തിൽ ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന അതിഥിതാരമായാണ് മോഹൻലാൽ എത്തുന്നത്.
‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന കഥാപാത്രത്തിന്റെ കഥ പറയുന്ന ‘ഖലീഫ’യുടെ രണ്ടാംഭാഗത്തിൽ മോഹൻലാല്‍ നായകനായി എത്തും. പൃഥ്വിരാജ് നായകനാകുന്ന ‘ഖലീഫ’യുടെ ആദ്യഭാഗം ഓണം റിലീസായി ഓഗസ്റ്റ് 20ന് റിലീസാകും. സിനിമയിൽ വില്ലനായി ബോളിവുഡ് താരം നീൽ നിഥിൻ മുകേഷ് എത്തുന്നു. നടന്റെ മോളിവുഡ് അരങ്ങേറ്റം കൂടിയാണിത്.
സ്വർണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റർറ്റൈനെർ ആണ് ‘ ഖലീഫ’. മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമാകും. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്നാണ് സിനിമയുടെ ടാഗ്ലൈൻ.'
‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം കഴിഞ്ഞ വർഷം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിന്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Movies
ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിനു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പിന്തുണ പ്രഖ്യാപിച്ച നടിയും മോഹൻലാലിന്റെ മകളുമായ വിസ്മയ മോഹൻലാലിനു നേരെ സൈബർ ആക്രമണം.
വിസ്മയയുടെ പ്രതികരണത്തിന് പിന്നാലെ വിവിധ സാമൂഹ്യ മാധ്യമ പേജുകളിലും മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലും വിവിധ പോസ്റ്റുകൾക്ക് താഴെയുമായാണ് അധിക്ഷേപ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.
പൃഥ്വിരാജിന്റെ ഗതി എന്താണെന്ന് അച്ഛനോട് ചോദിച്ചാൽ പറഞ്ഞു തരും, പെട്ടെന്നൊരു പൗരബോധം!, സിനിമയ്ക്ക് ആളെ കൂട്ടാൻ ചില പ്രതികരണങ്ങൾ നടത്തിയാൽ മതിയെന്ന് ആരെങ്കിലും ഉപദേശിച്ചിരുന്നോ?,
പഹൽഗാമിൽ മതം ചോദിച്ച് പാവം മനുഷ്യരെ കൊന്നപ്പോൾ മിണ്ടാട്ടം മുട്ടിയവർക്ക് ഇപ്പോൾ സംസാരിക്കാൻ കഴിവ് കിട്ടിയതിൽ സന്തോഷം, ലാലേട്ടന്റെ പേര് കളഞ്ഞല്ലോ, ഇനി ഞാനും എന്റെ കുടുംബവും തിയറ്ററിലേക്ക് ഇല്ല... എന്നിങ്ങനെ പോകുന്നു കമന്റുകൾ.
‘സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ? പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അതിശക്തമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു’ എന്നാണ് വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
Kerala
കൊച്ചി: യൂട്യൂബര്‍ ചെകുത്താന് എന്ന അജു അലക്സിന് നേരെ ആക്രമണം. മോഹന്‍ലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് വെള്ളിയാഴ്ച രാത്രി അഞ്ചംഗ സംഘം അജു അലക്സിനെ ആക്രമിച്ചത്. എറണാകുളം ഇടപ്പള്ളിയില്‍ വച്ചായിരുന്നു സംഭവം.
തട്ടുകടയില്‍ നിന്നും അജുവും സുഹൃത്തും ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴാണ് കാറിലെത്തിയ അഞ്ചംഗ സംഘം മര്‍ദിച്ചത്. "ദൃശ്യം 3' സിനിമയ്ക്കെതിരെയും മോഹന്‍ലാല്‍ ആരാധകര്‍ക്കെതിരെയും മോശമായി സംസാരിച്ചതാണ് പ്രകോപനത്തിന് കാരണം. ആക്രമണത്തില്‍ നെഞ്ചിനുള്‍പ്പെടെ പരിക്കേറ്റ അജു അലക്സ് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.
ആശുപത്രിയില്‍ എത്തിയും സംഘത്തിലുള്ള ഒരാള്‍ അജു അലക്സിനെ ആക്രമിച്ചു. ഈ ആക്രമണത്തില്‍ ഇയാളുടെ താടിയെല്ലിനും പരിക്കേറ്റു. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കളമശേരി പോലീസ് കേസെടുത്തു. എന്നാല്‍ പ്രതികളെ പിടികൂടിയിട്ടില്ല.
അതേസമയം, 2024ല്‍ മോഹന്‍ലാലിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് അജു അലക്സിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താര സംഘടനയായ 'അമ്മ'യുടെ അന്നത്തെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലായിരുന്നു അജുവിനെതിരെ കേസെടുത്തത്.
Movies
മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ യൂറോപ്യന്‍ പര്യടനത്തിലെ വിവിധ വേദികളില്‍ നിന്നുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ തരംഗമായിരുന്നു. വിശേഷിച്ചും താരസുന്ദരിമാർക്കൊപ്പമുള്ള മോഹന്‍ലാലിന്റെ നൃത്തം.
അതില്‍ ഏറ്റവും വൈറല്‍ ആയത് സാനിയ ഇയ്യപ്പനും സ്വാസികയ്ക്കുമൊപ്പമുള്ള ഒരു ഡാന്‍ഡ് വീഡിയോ ആയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം വേദിയില്‍ നൃത്തം ചെയ്ത അനുഭവം പങ്കുവയ്ക്കുകയാണ് നടി സാനിയ ഇയ്യപ്പന്‍. ക്ലബ്ബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് സാനിയ ഇതേക്കുറിച്ച് പറയുന്നത്.
ആദ്യം ഡാന്‍സിന്റെ പ്രാക്റ്റീസിന് വന്നപ്പോള്‍ ലാൽ സാര്‍ ഇല്ലാതെയാണ് ഞാന്‍ പഠിച്ചത്. പറക്ക പറക്ക എന്ന ഡാന്‍സ് ഒക്കെ പഠിക്കുന്ന സമയത്ത് ഉള്ളില്‍ ഒരു നാണം ഒക്കെ ആയിരുന്നു. സാറിനൊപ്പം എങ്ങനെയാണ് ഡാന്‍സ് ചെയ്യുന്നത് എന്നൊക്കെ.
എങ്ങനെയായിരിക്കും എക്സ്പ്രഷന്‍സ് ഒക്കെ ചെയ്യാന്‍ പോകുന്നത് എന്നൊക്കെ ആലോചിച്ചു. സ്റ്റേജ് റിഹേഴ്സലിന്റെ സമയത്ത് സാര്‍ ഓരോന്ന് ചെയ്യുമ്പോള്‍ ഭയങ്കര തമാശയൊക്കെയായിട്ട് നമ്മളെ കംഫര്‍ട്ടബിള്‍ ആക്കിയിരുന്നു.
പക്ഷേ സ്റ്റേജില്‍ ചെയ്യുന്ന അതേപോലെ ആയിരിക്കില്ല. അപ്പോള്‍ നമുക്ക് അറിയില്ല സ്റ്റേജില്‍ എന്തായാരിക്കുമെന്ന്. ജര്‍മനിയിലെ ഷോയില്‍ റംസാന്റെ കൂടെ ആയിരുന്നു എന്റെ ആദ്യത്തെ ഡാന്‍സ്. അത് കഴിഞ്ഞ് ഞാന്‍ ആ ഡ്രസ് ഒക്കെ ഇട്ട് വന്നു. സാര്‍ ബാക്ക് സ്റ്റേജില്‍ നില്‍ക്കുകയാണ്. ഓള് ദി ബെസ്റ്റ് ഒക്കെ പറഞ്ഞു. ഓഡിയന്‍സ് ക്രേസി ആയിരുന്നു.
സാര്‍ ഇങ്ങനെ ലൈവ് ആയി വന്ന് പെര്‍ഫോം ചെയ്യുന്നത് കുറേ നാളിന് ശേഷമാണെന്ന് തോന്നുന്നു. പറക്ക പറക്ക എന്ന ഡാന്‍സ് ചെയ്യുന്ന സമയത്ത് സത്യസന്ധമായി പറഞ്ഞാല്‍ സ്റ്റേജില്‍ ആണെന്ന കാര്യം ഞാന്‍ മറന്നുപോയി. ഇത് കൂട്ടി പറയുന്നതല്ല.
ക്രൗഡും എനിക്ക് ഓര്‍മയില്ല. ആദ്യത്തെ വീഡിയോ ഇറങ്ങിയതില്‍ കാണാം പൂന്തോട്ടത്തില്‍ വിട്ട ഒരു പൂമ്പാറ്റ പാറുന്നത് പോലെയായിരുന്നു ഞാന്‍. സാര്‍ എന്നെ തിരിക്കുന്ന ഭാഗമൊക്കെയുണ്ട്. അവിടെയൊക്കെ ഞാന്‍ അങ്ങ് അലിഞ്ഞ് പോകുന്നതുപോലെ ആയിരുന്നു. ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍ എന്ന് എല്ലാവരും കുറേ കമന്റ്സ് ഒക്കെ ഇട്ടിരുന്നു. അതൊരു മൊമെന്റ് ആയിരുന്നു സാറിന്റെ കൂടെ ഡാൻസ് ചെയ്യാന്‍ പറ്റുക എന്നത്. ആ അവസരം കിട്ടിയതില്‍ വലിയ സന്തോഷമുണ്ട് എനിക്ക്. സാനിയ ഇയ്യപ്പന്‍ വ്യക്തമാക്കി.
NRI
ഡാളസ്: ഫിഫ ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സിനിമാ താരം മോഹൻലാൽ ഗാലറിയിലെത്തി. ഡാളസിൽ നടന്ന സ്പെയിൻ - ഫ്രാൻസ് പോരാട്ടവും അറ്റ്ലാന്റയിൽ നടന്ന അർജന്റീന - ഇംഗ്ലണ്ട് പോരാട്ടവും കാണാൻ മോഹൻലാലും സംഘവും എത്തിയിരുന്നു.
ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ, സിനിമാ താരം ഫഹദ് ഫാസിൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി എന്നിവരും മോഹൻലാലിനൊപ്പം വിഐപി ബോക്സിൽ സെമി ഫെെനൽ കാണാനെത്തിയിരുന്നു.
സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ മോഹൻലാലിന്റെ ദൃശ്യങ്ങൾ തെളിഞ്ഞപ്പോൾ മലയാളി കാണികളിൽ നിന്നും ഉയർന്ന ആർപ്പുവിളികൾ കൊണ്ട് ഡാളസ് സ്റ്റേഡിയം ഒരു നിമിഷം കേരളത്തിലെ കളി മൈതാനങ്ങളെ ഓർമിപ്പിച്ചു.
Kerala
കൊച്ചി: ലഹരിവിരുദ്ധ പോരാട്ടത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കേരള സർക്കാരിനൊപ്പം കൈകോർക്കുന്നു. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' എന്ന ലഹരിവിരുദ്ധ പദ്ധതിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. കൊച്ചിയിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ കേരളത്തിന്റെ ലഹരിവിരുദ്ധ ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാലിനൊപ്പമാകും വിജയ് പങ്കെടുക്കുക.
ചെന്നൈയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. തമിഴ്നാട് മുഖ്യമന്ത്രിയുമായി അരമണിക്കൂറിലേറെ നീണ്ട ചർച്ചകൾ നടത്തിയിരുന്നുവെന്നും, ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് അദ്ദേഹം പൂർണ പിന്തുണ ഉറപ്പുനൽകിയെന്നും മന്ത്രി വ്യക്തമാക്കി.
കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടി പങ്കെടുക്കുന്ന രീതിയിൽ എറണാകുളത്ത് വലിയൊരു പൊതുപരിപാടി സംഘടിപ്പിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ലഹരിക്കെതിരായ ഈ വലിയ പോരാട്ടത്തിൽ കേരളത്തോടൊപ്പം കൈകോർക്കാൻ സന്നദ്ധനായ തമിഴ്നാട് മുഖ്യമന്ത്രിക്ക് ആഭ്യന്തര മന്ത്രി പ്രത്യേകം നന്ദി രേഖപ്പെടുത്തി.
Movies
മകൻ പ്രണവിന് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ. പ്രണവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ആശംസ. ഏറ്റവും പ്രിയപ്പെട്ട അപ്പുവിന് പിറന്നാൾ ആശംസകൾ എന്നാണ് താരം കുറിച്ചിരിക്കുന്നത്.
വെള്ള ഷർട്ടും നീല ജീൻസും ധരിച്ചാണ് പ്രണവ് ചിത്രത്തിൽ ഉള്ളത്. വെള്ളമുണ്ടും വെള്ള ഷർട്ടുമാണ് മോഹൻലാലിന്റെ വേഷം. താടി നീട്ടിവളർത്തിയ ലുക്കിലാണ് ചിത്രത്തിൽ മോഹൻലാൽ.
Movies
കിരീടം 4K പ്രിവ്യൂ ഷോയിൽ വികാരാധീനനായി നടൻ മോഹൻലാൽ. പ്രിവ്യൂ ഷോയ്ക്ക് പിന്നാലെ ആരാധകരോട് സംസാരിക്കവെയാണ് മോഹൻലാൽ വികാരാധീനനായത്.
ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയ പലരും ഇന്ന് കൂടെയില്ലെന്ന് പറഞ്ഞപ്പോൾ മോഹൻലാലിന്റെ കണ്ണുകൾ നിറഞ്ഞു. തനിക്ക് ആദ്യമായി ദേശീയ പുരസ്കാരം ലഭിച്ച ചിത്രത്തിന്റെ സംവിധായകൻ സിബി മലയിലിന് മോഹൻലാൽ നന്ദി പറഞ്ഞു.
'എന്റെ ജീവിതത്തിൽ വളരെ അപൂർവമായി സംഭവിക്കാവുന്ന ഒരു കാര്യമാണ്. 48 വർഷത്തെ സിനിമാ അഭിനയത്തിൽ എടുത്തുപറയാവുന്ന സിനിമകളിൽ ഒന്നാണ് കിരീടം. ആദ്യമായി ദേശീയ പുരസ്കാരം കിട്ടിയ സിനിമ. സിബിക്ക് നന്ദി. എന്റെ രണ്ടാമത്തെ ദേശീയ പുരസ്കാരവും സിബിയുടെ സിനിമയിലായിരുന്നു', മോഹൻലാൽ ഓർമിച്ചു.
'ഒരുപാട് പ്രത്യേകതകളുണ്ട്. ഒരേസമയം സന്തോഷവും സങ്കടവുമാണ്. കൂടെയുണ്ടായിരുന്ന ഒരുപാട് പേരെ സ്ക്രീനിൽ കാണുമ്പോൾ പെട്ടെന്ന് 37 വർഷങ്ങൾ പിറകിലേക്ക് സഞ്ചരിച്ചു. ഒരുപാട് പേർ നമ്മളെ വിട്ടുപോയി. ഇങ്ങനെയൊരു സിനിമയെടുക്കാൻ ഇങ്ങനെയുള്ള ആളുകളൊന്നും നമ്മുടെ കൂടെയില്ലല്ലോ എന്ന് ഞാൻ സിബിയോട് ചോദിച്ചു. അതിന്റെ സങ്കടമുണ്ട്', അദ്ദേഹം പറഞ്ഞു.
'വളരെ വൈകാരികമായൊരു സിനിമയാണത്. 37 വർഷങ്ങൾക്ക് മുമ്പുള്ള സൗകര്യങ്ങൾവെച്ചു ചെയ്തതാണ്. ഇന്ന് ആ സിനിമ ചെയ്തിരുന്നെങ്കിൽ വളരെ വ്യത്യസ്തമായിരിക്കും.
അന്നത്തെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇങ്ങനെയൊരു സിനിമ എടുത്തു എന്ന് പറയുന്നത് വലിയ കാര്യമാണ്. കിരീടം കാണുമ്പോൾ കുറച്ചധികം ഇമോഷണൽ ആവും. ചില സിനിമകൾക്കുമാത്രം സംഭവിക്കുന്ന കാര്യമാണ്, ചില സിനിമകൾക്ക് എന്നല്ല ഈ സിനിമയ്ക്കാവും കൂടുതൽ. പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ഓർക്കുന്നു, നന്ദി', മോഹൻലാൽ കൂട്ടിച്ചേർത്തു.
1989-ൽ പുറത്തിറങ്ങിയ കിരീടം റീ- റിലീസിന് ഒരുങ്ങുകയാണ്. 37 വർഷങ്ങൾക്കുശേഷം വെള്ളിയാഴ്ച വീണ്ടും തിയേറ്ററിലെത്തും. ഡോൾബി അറ്റ്മോസിൽ 4K ദൃശ്യമികവിലാണ് റീ- റിലീസ്.
മലയാള സിനിമാ ചരിത്രത്തിൽ ഇടംനേടിയ ചിത്രമാണ് ലോഹിതദാസ് - സിബി മലയിൽ ടീമിന്റെ കിരീടം. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി സേതുമാധവൻ മാറി.
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി (NFDC) സഹകരിച്ച് സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് കിരീടം നിർമിച്ചത്.
തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), കുണ്ടറ ജോണി, കനകലത എന്നീ മൺമറഞ്ഞ താരങ്ങൾ ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്തു.
ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി, മണിയൻപിള്ള രാജു, ഉഷ, യദു കൃഷ്ണൻ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവച്ച സിനിമയുടെ ഛായാഗ്രാഹണം നിർവഹിച്ചത് എസ്. കുമാറാണ്. എൽ. ഭൂമിനാഥൻ ആണ് ചിത്രസംയോജകൻ. കൈതപ്രത്തിന്റെ വരികൾക്ക് സംഗീതം നൽകിയത് ജോൺസൺ.
മേക്കപ്പ്: വേലപ്പൻ, ആർട്ട്: സി.കെ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: കെ.ആർ ഷൺമുഖം, കോസ്റ്റ്യൂംസ്: നാഗരാജ്, കളറിസ്റ്റ്: രംഗ, കോർഡിനേറ്റർ: വിജയലക്ഷ്മി മോഹൻദാസ്, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, അറ്റ്മോസ് മിക്സിംഗ്: ഹരി നാരായണൻ, റീസ്റ്റോറേഷൻ: NFDC- NFAI, 4K റീമാസ്റ്ററിങ്: പ്രസാദ് കോർപ്പ്, ഹൈ സ്റ്റുഡിയോസ്, ട്രെയ്ലർ കട്സ്: ഡോൺ മാക്സ്, മാർക്കറ്റിങ് & ഡിസ്ട്രിബ്യൂഷൻ: ഹൈസ്സിൻ ഗ്ലോബൽ വെഞ്ചേഴ്സ്, ഡിസൈൻസ്: അർജ്ജുൻ, ഹൈ സ്റ്റുഡിയോസ്, സൂരജ് സൂരൻ, സ്റ്റിൽസ്: സുകുമാരൻ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Kerala
കൊച്ചി: കൈവശമുള്ള രണ്ടു ജോഡി ആനക്കൊമ്പുകളും ആനക്കൊമ്പില്‍ തീര്‍ത്ത 17 ശില്പങ്ങളും ക്രമപ്പെടുത്താന്‍ നടന് മോഹന്‍ലാല്‍ സമര്‍പ്പിച്ച അപേക്ഷയില്‍ നടപടികള്‍ വേഗത്തിലാക്കി വനംവകുപ്പ്. അനധികൃതമായി കൈവശംവച്ചിട്ടുള്ള വസ്തുക്കള്‍ ക്രമപ്പെടുത്താനുള്ള അവസരം വനംവകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതു പ്രയോജനപ്പെടുത്തിയാണ് മോഹന്‍ലാല്‍ അപേക്ഷ സമര്‍പ്പിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടിലെത്തി പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത് എവിടെനിന്നുലഭിച്ചുവെന്ന വിവരങ്ങള്‍ വനംവകുപ്പ് പരിശോധിച്ചു ശരിവച്ചുകഴിഞ്ഞാല്‍ നിയമപരമായി ആനക്കൊമ്പടക്കം എല്ലാ വസ്തുക്കളും മോഹന്‍ലാലിനു സൂക്ഷിക്കാം. ഇതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കാണു നടപടികളുടെ ചുമതല.തന്റെ കൈവശമുള്ള രണ്ടു ജോഡി ആനക്കൊമ്പുകളെക്കുറിച്ചും ആനക്കൊമ്പില്‍ തീര്‍ത്ത 13 കരകൗശല വസ്തുക്കളെക്കുറിച്ചുമുള്ള വിവരങ്ങളാണ് മോഹന്‍ലാല്‍ കൈമാറിയത്. ഈ വസ്തുക്കള്‍ എങ്ങനെ കൈവശം വന്നു എന്നതുസംബന്ധിച്ച വിശദീകരണങ്ങളും അദ്ദേഹം അധികൃതര്‍ക്കു നല്കി.
മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അന്ന് വനംവകുപ്പ് ഇവ കസ്റ്റഡിയിലെടുക്കുകയും ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ചെയ്തു.
പിന്നീട് മോഹന്‍ലാലിന് ഉടമസ്ഥാവകാശം ലഭിച്ചെങ്കിലും നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ ഹൈക്കോടതി ആ ഉടമസ്ഥാവകാശം റദ്ദാക്കുകയായിരുന്നു.ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് വന്യജീവി ഉത്പന്നങ്ങള്‍ കൈവശമുള്ളവര്‍ക്ക് അതു വെളിപ്പെടുത്താന്‍ വനംവകുപ്പ് പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
Movies
ആരാധകർ ആവേശത്തോടെ കാത്തിരുന്ന ആ കോംബോ ഒടുവിൽ യാഥാർഥ്യമായി. മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. നെടുങ്കണ്ടം മിറാക്കിൾ എന്നാണ് സിനിമയുടെ പേര്.
ശ്യാം പുഷ്കരനൊപ്പം പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷൈജു ഖാലിദാണ് കാമറ. സംഗീതം നിർവഹിക്കുന്നത് സുഷിൻ ശ്യാമും എഡിറ്റർ സൈജു ശ്രീധരനുമാണ്.
മലയാള സിനിമയിലെ പ്രഗൽഭർ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരി ആണ്. കോസ്റ്റ്യൂംസ് മഷർ ഹംസയും മേക്കപ്പ് റോണക്സ് സേവ്യറുമാണ്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ അച്ചു ബേബി ജോൺ ആണ് ചിത്രം നിർമിക്കുന്നത്. ഭാവന റിലീസ് ആണ് ചിത്രത്തിന്റെ വിതരണം. തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നിവിടങ്ങളിലായിട്ടായിരിക്കും ചിത്രീകരണം.
Movies
ബി ടൗണിനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹിറ്റ് കൂട്ടുകെട്ട്, അക്ഷയ്കുമാർ-പ്രിയദർശൻ വീണ്ടും ഒന്നിക്കുന്നു. സംവിധായകന് പ്രിയദര്‍ശനും നടന് അക്ഷയ്കുമാറും തങ്ങളുടെ ഒന്‍പതാമത്തെ ചിത്രത്തിനായാണ് കൈകോര്‍ക്കുന്നത്. പ്രമുഖ നിര്‍മാണ കമ്പനിയായ ടിപ്സ് ഒരുക്കുന്ന ബിഗ് ബജറ്റ് പ്രോജക്റ്റിന്റെ ചിത്രീകരണം ഡിസംബറോടെ ആരംഭിക്കും.
ഹേരാ ഫേരി 3 - എന്ന ചിത്രത്തിന്റെ സംവിധാന ചുമതലയിൽനിന്ന് പ്രിയദര്ശന് പിന്മാറിയതോടെയാണ് പുതിയ പ്രോജക്റ്റിന് അതിവേഗം വഴിതെളിഞ്ഞത്. പ്രിയദര്ശന് തന്നെ കഥയൊരുക്കുന്ന ചിത്രം പക്കാ കോമഡി-ത്രില്ലര്‍ ജോണറിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. മുന്‍പ് കോമഡിയും സസ്പെന്‍സും നിറഞ്ഞ നിരവധി ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും, തന്റെ കരിയറില്‍ ഇതുവരെ പരീക്ഷിക്കാത്ത തികച്ചും വ്യത്യസ്തമായ ശൈലിയിലായിരിക്കും ഈ സിനിമയെന്ന് പ്രിയദര്ശന് പറഞ്ഞു. ഭൂത് ബംഗ്ല എന്ന ചിത്രത്തിനുശേഷം തിരക്കഥാകൃത്ത് രോഹന് ശങ്കറും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്.
ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന മോഹന്‍ലാല്‍ ചിത്രം താത്കാലികമായി മാറ്റിവച്ചതായാണ് വിവരം. തിരക്കഥകളില്‍ തിരുത്തലുകള്‍ ആവശ്യമായി വന്നതിനാലാണ് മാറ്റം. മോഹൻലാൽ പ്രോജക്റ്റ് അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് പ്രിയദര്ശന് വ്യക്തമാക്കി.
Movies
അരണ്ട വെളിച്ചത്തിൽ ഒറ്റപ്പെട്ട ഒരു വീട്. വീട്ടിലേക്കു നീളുന്ന വഴിയിൽ കൗതുകമുള്ള ഒരു വെളുത്ത നായ. ഒരു വിൽച്ചെയറിൽ സായ് കുമാർ. പിന്നിൽ ബോബി കുര്യൻ, മനോജ് കെ. ജയൻ, ഗണേഷ് കുമാർ കുറേക്കൂടി വലുപ്പത്തിൽ പുതുമുഖം ആശിഷ് ജോ ആന്റണി, വിസ്മയ മോഹൻലാൽ, മോഹൻലാൽ എന്നിവർ...തുടക്കം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററിലാണ് ഇതൊക്കെയുള്ളത്.
2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ. ചീഫ് അ സോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. പിആർഒ-വാഴൂർ ജോസ്.
Movies
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ കിരീടം വീണ്ടും തിയറ്ററുകളിലേക്ക്. മോഹൻലാൽ-ലോഹിതദാസ്- സിബി മലയിൽ ടീമിന്റെ ക്ലാസിക് ചിത്രം ജൂലൈ 10-ന് പ്രേക്ഷകരിലേക്കെത്തും. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ഇന്നും വാഴ്ത്തപ്പെടുന്ന സേതുമാധവൻ എന്ന കഥാപാത്രത്തെ പുത്തൻ ദൃശ്യാനുഭവത്തോടെ ആസ്വദിക്കാൻ അവസരമൊരുങ്ങുകയാണ്. 4കെ ദൃശ്യമേന്മയിലും ഡോൾബി അറ്റ്മോസ് സൗണ്ട് ക്വാളിറ്റിയിലുമായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക.
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ച് സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് കിരീടം നിർമിച്ചത്. മനുഷ്യരിലെ നിസഹായതയെ ആഴത്തിൽ പ്രതിഫലിപ്പിക്കാനറിയുന്ന, മനുഷ്യമനസിന്റെ ആഴങ്ങളറിയുന്ന മാസ്റ്റർ സ്റ്റോറി ടെല്ലറുടെ, സിബി മലയിൽ എന്ന ക്രാഫ്റ്റ്മാന്റെ, ജോൺസൺ എന്ന സംഗീത മാന്ത്രികന്റെ സിനിമ.
സേതുമാധവനും അച്യുതൻ നായരുമായി മോഹൻലാൽ-തിലകൻ ഓൺസ്ക്രീൻ രസതന്ത്രം സൃഷ്ടിച്ച ഭാവമുഹൂർത്തങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇന്നും നൊമ്പരമായി മാറിയ സിനിമ. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാകെ തകർന്ന്, ഒരു ചെറുപ്പക്കാരൻ കുറ്റവാളിയും ഗുണ്ടയുമായി മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം.
മോഹന്‍ലാല്‍-തിലകന് കൂട്ടുകെട്ട് സ്ക്രീനില്‍ പകർന്നാടിയ ചിത്രത്തില്‍ മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്, പാര്‍വതി, മുരളി, കൊച്ചിന് ഹനീഫ, കവിയൂര്‍ പൊന്നമ്മ, മോഹന്‍രാജ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു, ജഗദീഷ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. റീ-റിലീസില്‍ ഹൈസിന് ഗ്ലോബല്‍ വെഞ്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
ഛായാഗ്രാഹണം എസ്. കുമാർ, എഡിറ്റർ എൽ. ഭൂമിനാഥൻ, ഗാനരചന കൈതപ്രം, മേക്കപ്പ് വേലപ്പൻ, ആർട്ട് സി.കെ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ കെ.ആർ. ഷൺമുഖം, കോസ്റ്റ്യൂംസ് നാഗരാജ്, പിആർഒ ശിവപ്രസാദ്, 4കെ റീമാസ്റ്ററിങ് ഹൈ സ്റ്റുഡിയോസ്.
Movies
മലയാളികളുടെ പ്രിയ സംവിധായകൻ പ്രിയദർശൻ, ബിടൗൺ സൂപ്പർതാരങ്ങളായ അക്ഷയ്കുമാർ, സൈഫ് അലിഖാൻ എന്നിവർ ഒന്നിക്കുന്ന ഹൈവാൻ - റിലീസിന് ഒരുങ്ങുന്നു. അക്ഷയ്കുമാറും സൈഫ് അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ത്രില്ലർ ചിത്രം സെപ്റ്റംബർ 11-ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സോഷ്യൽ മീഡിയയിലൂടെയാണ് റിലീസ് ഔദ്യോഗികമായി അറിയിച്ചത്.
60 ബ്ലോക്ക്ബസ്റ്ററുകൾ, ഒരൊറ്റ മാസ്റ്റർ സ്റ്റോറിടെല്ലർ - എന്ന ക്യാപ്ഷനോടെ പ്രിയദർശന്റെ കരിയറിനെ അടയാളപ്പെടുത്തുന്ന പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. തേസ്പിയൻ ഫിലിംസും നിർമാണ പങ്കാളിയാണ്. സയാമി ഖേർ, ശ്രിയ പിൽഗോയങ്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ തകർത്തഭിനയിച്ച 2016-ലെ സൂപ്പർഹിറ്റ് മലയാള ചിത്രം ഒപ്പത്തിന്റെ പുനരാവിഷ്കാരമാണ് ഹൈവാൻ. എന്നാൽ ഹിന്ദിയിലേക്ക് എത്തുമ്പോൾ ചിത്രത്തിന്റെ തിരക്കഥയിലും സംഭാഷണങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥിതാരമായി എത്തുന്നുണ്ടെന്ന് പ്രിയദർശൻ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഒരു കൊച്ചുപെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന കാഴ്ച വൈകല്യമുള്ള സംഗീത അധ്യാപകനായാണ് സൈഫ് അലി ഖാൻ ചിത്രത്തിലെത്തുന്നത്. അക്ഷയ്കുമാറാണ് വില്ലൻ. ചിത്രത്തെക്കുറിച്ച് സൈഫ് അലി ഖാൻ:
ഹൈവാന്റെ ചിത്രീകരണം വളരെ മനോഹരവും വെല്ലുവിളി നിറഞ്ഞതുമായ അനുഭവമായിരുന്നു. പ്രിയദർശൻ ചിത്രത്തിന്റെ സെറ്റിൽ ഓരോ ദിവസവും പുതിയ എന്തെങ്കിലും ചെയ്യാനുണ്ടാകും. അക്ഷയ് കുമാർ ഭയപ്പെടുത്തുന്ന വില്ലനായും ഞാൻ കാഴ്ചയില്ലാത്ത മ്യൂസിക് ടീച്ചറായും എത്തുന്ന ചിത്രം ഒരു ഡേവിഡ്-ഗോലിയാത്ത് പോരാട്ടമാണ്.
ബി ടൗൺ സിനിമാപ്രേമികളെ സംബന്ധിച്ച് ഏറെ ആകാംഷ നൽകുന്ന ഒന്നാണ് അക്ഷയ്-സൈഫ് കോന്പോ. 2008-ൽ പുറത്തിറങ്ങിയ തഷാൻ എന്ന ചിത്രത്തിനു ശേഷമാണ് ഈ കൂട്ടുക്കെട്ട് വീണ്ടും വെള്ളിത്തിരയിലെത്തുന്നത്.
NRI
ലണ്ടൻ: യുകെയിലെ മലയാളികളെ ദൃശ്യശ്രാവ്യ സംഗീത വിസ്മയത്തിൽ ആറാടിക്കുവാൻ ഒരുങ്ങി ലണ്ടനിലെ ചരിത്ര പ്രസിദ്ധമായ ഓവോ അരീന. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലും വാനമ്പാടി കെ.എസ്. ചിത്രയും ഉൾപ്പടെ വൻ താരനിര പരിപാടിയിൽ അണിനിരക്കും.
ബ്രിട്ടനിലെ ഏറ്റവും പ്രശ്തമായ വെംബ്ലിയിലെ ഓവോ അരീനയിൽ ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ അരങ്ങേറുന്ന "മോഹൻലാൽ ലൈവ് ബീയോണ്ട് ദി സ്ക്രീൻ സ്റ്റേജ് ഷോ'യെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയാണ് യുകെ മലയാളികൾ.
അഞ്ചര മണിക്കൂർ നീണ്ടുനിൽക്കുന്ന നോൺ സ്റ്റോപ്പ് സ്റ്റേജ് ഷോയിൽ മോഹനലാലിനെയും ചിത്രയെയും കൂടാതെ മലയാളത്തിന്റെ പ്രിയ താരങ്ങളായ ഷൈൻ ടോം ചാക്കോ, കലാഭവൻ ഷാജോൺ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ഗായകരായ വിധു പ്രതാപ്, അഞ്ജു ജോസഫ് എന്നിവരും അണിനിരക്കും.
പ്രശസ്ത നർത്തകരായ റംസാൻ മുഹമ്മദ്, സാനിയ അയ്യപ്പൻ എന്നിവരുടെ നൃത്തചുവടുകളും വേദിയെ അവിസ്മരണീയമാക്കും. വയലിനിസ്റ്റ് മനോജ് ജോർജിന്റെ വയലിൻ ഫ്യൂഷനും ഷോയ്ക്ക് മാറ്റ് കൂട്ടും.
എൻ.വി. അജിത്തിന്റെ സംവിധാനത്തിൽ നടക്കുന്ന മെഗാ ഷോയുടെ അവതാരകനായി എത്തുന്നത് ജീവ ജോസഫ് ആണ്. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും താഴെയുള്ള വെബ്സൈറ്റുകൾ സന്ദർശിക്കുക.
NRI
ഓബർഹൗസൻ: യൂറോപ്യൻ മലയാളി പ്രവാസികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദൃശ്യവിരുന്നിന് ജർമനിയിലെ പ്രശസ്തമായ ഓബർഹൗസനിലെ റുഡോൾഫ് വെബർ അരീന (Oberhausen Arena) ഒരുങ്ങിക്കഴിഞ്ഞു.
ഇതിഹാസ നടൻ മോഹൻലാലും ഒപ്പമുള്ള വൻ താരനിരയും മെഗാ സ്റ്റേജ് ഷോയ്ക്കായി ജർമനിയിൽ എത്തി. വെള്ളിയാഴ്ചയാണ് പ്രവാസ ലോകം കാത്തിരിക്കുന്ന ഈ ദൃശ്യവിരുന്ന് അരങ്ങേറുന്നത്.
ജർമനിയിൽ ലാലേട്ടൻ എത്തുന്ന വാർത്തയറിഞ്ഞത് മുതൽ യൂറോപ്പിലെമ്പാടുമുള്ള മലയാളി കൂട്ടായ്മകളും ആരാധകരും വൻ ആവേശത്തിലാണ്.
അറീനയെ പൂരപ്പറമ്പാക്കാൻ വൻ താരനിര
മോഹൻലാലിനൊപ്പം ഗായകരായ കെ.എസ്. ചിത്രയും വിധു പ്രതാപും തുടങ്ങിയ താരങ്ങളാണ് പ്രവാസികൾക്ക് വിസ്മയമൊരുക്കാൻ ഒപ്പമെത്തിയിരിക്കുന്നത്.
ആവേശം നിറയ്ക്കാൻ മോഹൻലാൽ: തന്റെ എക്കാലത്തെയും മാസ് ഡയലോഗുകളും നൃത്തരംഗങ്ങളുമായി സ്റ്റേജിൽ മോഹൻലാൽ എത്തുമ്പോൾ അരീനയിൽ പൂരപ്പൊരിച്ചിലായിരിക്കും അരങ്ങേറുക.
സംഗീത വിരുന്നും കോമഡി മേളയും: ജനപ്രിയ ഗായകർ അണിനിരക്കുന്ന ലൈവ് മ്യൂസിക് ഷോയും ഒപ്പം നാട്ടിലെ പ്രമുഖ ഹാസ്യ താരങ്ങൾ നയിക്കുന്ന സ്കിറ്റുകളും പ്രവാസി മലയാളി കുടുംബങ്ങൾക്ക് ചിരിയുടെയും ചിന്തയുടെയും ഒരു പുത്തൻ അനുഭവം സമ്മാനിക്കും.
ജർമനിയിലെ മലയാളികൾക്ക് പുറമെ യുകെ, ഫ്രാൻസ്, നെതർലൻഡ്സ്, ബെൽജിയം തുടങ്ങിയ അയൽരാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികളാണ് ഓബർഹൗസൻ അരീനയിലേക്ക് ഒഴുകിയെത്തുന്നത്.
ഷോയുടെ ടിക്കറ്റുകളെല്ലാം ഇതിനകം തന്നെ റിക്കാർഡ് വേഗതയിലാണ് വിറ്റുതീർന്നത്.
Movies
ആഷിക് ഉസ്മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്.
മോഹൻലാലും മീരാ ജാസ്മിനും ഒന്നിച്ചുള്ള പോസ്റ്ററാണ് സാമൂഹികമാധ്യമങ്ങളിൽ ട്രെൻഡിംഗ് ആയി കൊണ്ടിരിക്കുന്നത്.
ടി.എസ്. ലൗലാജൻ എന്ന പോലീസ് കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി.
തുടരും സിനിമയിലെ പല അണിയറ പ്രവർത്തകരും ഈ സിനിമയിലും ആവർത്തിക്കുന്നു. തുടരും ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് കാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
സംഗീതം ജേക്സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് വിവേക് ഹര്ഷന്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്സ് സേവിയര്‍.
NRI
ബെര്‍ലിന്‍: ഇതിഹാസ നടൻ മോഹന്‍ലാല്‍ ജര്‍മനിയിലേക്ക് എത്തുന്നു. ജര്‍മനിയിലെ ഓബര്‍ഹൗസന്‍ റുഡോള്‍ഫ് വേബര്‍ അറീനയിലാണ് വെള്ളിയാഴ്ച (ജൂണ്‍ 26) മെഗാ ഷോ "ബിയോണ്ട് ദ സ്ക്രീന്‍' അരങ്ങേറുന്നത്.
സംഗീതം, നൃത്തം, സിനിമാറ്റിക് അവതരണങ്ങള്‍ എന്നിവയുടെ സമന്വയത്തോടെ ഒരു ഭംഗിയാര്‍ന്ന ഇന്ത്യന്‍ സ്റ്റാര്‍ നൈറ്റ് ഷോ ആയിരിക്കും ബിയോണ്ട് ദ സ്ക്രീന്‍. പ്രശസ്ത ഗായിക കെ.എസ്. ചിത്രയും ഈ വേദിയില്‍ പങ്കുചേരും.
ഇവര്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നും വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള അഞ്ഞൂറിലധികം നര്‍ത്തകരും വേദിയില്‍ അണിനിരക്കും.
ധ്യാന്‍ ശ്രീനിവാസന്, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, റംസാന്, സ്വാസിക, സാനിയ ഇയ്യപ്പന്‍ എന്നിവരും സംഗീതജ്ഞരായ വിധു പ്രതാപ്, മനോജ് ജോര്‍ജ്ജ്, അഞ്ജു ജോസഫ്, അനൂപ് കോവളം എന്നിവരടങ്ങുന്ന വന്‍ താരനിരയും അണിനിരക്കും.
സിഎഫ്സി ഗ്രൂപ്പ് ഒരുക്കുന്ന ഈ ദൃശ്യവിരുന്ന് വെറുമൊരു സ്റേറജ് ഷോ അല്ലെന്നും യൂറോപ്പിലെമ്പാടുമുള്ള മലയാളി മനസുകളെ ആവേശത്തിലാഴ്ത്തുന്ന ഒരു ചരിത്ര നിമിഷമാണെന്നും സംഘാടകർ അറിയിച്ചു.
പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന അതിവേഗം പുരോഗമിക്കുകയാണ്. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് ഈ ദൃശ്യവിരുന്നിന്റെ ഭാഗമാകാന്‍ എല്ലാ പ്രവാസി കലാപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
13,000 പേര്‍ക്ക് ഇരിക്കാവുന്ന ഈ ഭീമന് വേദിയില്‍ നടക്കുന്ന ഏറ്റവും വലിയ ഇന്ത്യന്‍ സ്റ്റാര്‍ നൈറ്റാണിത്. പരിപാടിയുടെ ടിക്കറ്റുകളുടെ ബുക്കിംഗ് ഏപ്രില്‍ 15ന് ആരംഭിച്ചിരുന്നു.
https://www.lokahfilms.com/events/cfcgroupmohanlalliveingermany/
വഴി ടിക്കറ്റുകള്‍ ഇപ്പോള്‍ത്തന്നെ സ്വന്തമാക്കാവുന്നതാണ്.
NRI
ദോഹ: ഖത്തറിലെ മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷനും ബ്രൈറ്റ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. ഇരുന്നൂറോളം പേര് ക്യാമ്പില്‍ പങ്കെടുത്തു.
ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, യൂറിക് ആസിഡ്, കൊളസ്ട്രോള്‍ തുടങ്ങിയ ചെക്കപ്പുകളും ജനറല്‍ മെഡിസിന്, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെന്റല്‍ ചെക്ക്, വിഷന്‍ ടെസ്റ്റ് തുടങ്ങിയ സേവനങ്ങളും ഉറപ്പാക്കിയിരുന്നു.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേരാണ് ക്യാമ്പ് പ്രയോജനപ്പെടുത്തിയത്. ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫീക് അറക്കല്‍, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ അതിഥികളായി ക്യാമ്പ് സന്ദര്‍ശിച്ചു.
മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന് ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഇനിയും സാമൂഹിക പ്രതിബദ്ധത ഉള്‍ക്കൊണ്ടുകൊണ്ട് കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ബ്രൈറ്റ് മെഡിക്കല്‍ സെന്ററിന്റെ നിസീമമായ സഹകരണത്തെയും പ്രവര്‍ത്തനങ്ങളെയും അഭിനന്ദിച്ചുകൊണ്ട് മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ഉപഹാരം ബ്രൈറ്റ് മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ ഷമീര്‍ മുഹമ്മദിന് ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫീക്ക് അറക്കല്‍ സമ്മാനിച്ചു.
ബ്രൈറ്റ് മെഡിക്കല്‍ സെന്റര്‍ കോഓര്‍ഡിനേറ്റര്‍ സജ്ന സംബന്ധിച്ചു. മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന് ഖത്തര്‍ പ്രസിഡന്റ് ദീപക്, സെക്രട്ടറി അഖില്‍, അഡൈ്വസര്‍ മിനി ബെന്നി, ട്രഷറര്‍ ശ്രീജിത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹിരണ്‍, നിതാല്‍, ദൃശ്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
അവതാരകര്‍ അക്ബര്‍ അലി, ശാന്തി എന്നിവരുടെ സാന്നിധ്യവും ക്യാമ്പിനെ സവിശേഷമാക്കി. ബ്രൈറ്റ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ സേവന സന്നദ്ധതയും പ്രഫഷണലിസവും സംഘാടകരുടേയും ക്യാമ്പില്‍ പങ്കെടുത്തവരുടേയും പ്രശംസ പിടിച്ചുപറ്റി.
Movies
"കത്തി താഴെയിടടാ സേതു, നിന്റെ അച്ഛനാ പറയുന്നേ... കത്തി താഴെയിടടാ...' തിലകന്റെ ഈ ഡയലോഗും, അതിനു മുന്നില്‍ തകര്‍ന്നുനില്‍ക്കുന്ന മോഹന്‍ലാലിന്റെ മുഖവും മലയാളികള്‍ ഒരിക്കലും മറക്കില്ല. അതേ, കുടുംബബന്ധങ്ങളുടെ കഥ പറഞ്ഞ ലോഹിതദാസ്- സിബിമലയില്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ക്ലാസിക് "കിരീടം' റീ റിലീസിനൊരുങ്ങുകയാണ്. 4കെ അറ്റ്മോസ് മികവോടെ എത്തുന്ന ചിത്രത്തിന്റെ ട്രയിലര്‍ ലോഞ്ച് ഇന്നു വൈകിട്ട് അഞ്ചിന് എറണാകുളം ഗോകുലം പാര്‍ക്കില്‍ നടക്കും.
മോഹന്‍ലാല്‍, സിബി മലയില്‍ എന്നിവരെക്കൂടാതെ ചിത്രത്തിന്റെ ഭാഗമായുള്ള നടന്മാര്, മറ്റ് അണിയറപ്രവര്‍ത്തകര്‍, ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 1989-ല്‍ ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം, മലയാളി പ്രേക്ഷകന്റെ നെഞ്ചില്‍ വീണ മുറിവുകളായിരുന്നു. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായാണ് കിരീടം അടയാളപ്പെടുത്തുന്നത്.
Movies
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിന് മോഹൻലാലിന്റെ കൈയടി. ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് ഈ ബജറ്റെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
''പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്.
ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്കുന്ന ഈ പ്രഖ്യാപനത്തിന് മുന്‍കൈയെടുത്ത, മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി.സി. വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി''. മോഹൻലാൽ കുറിച്ചു.
സിനിമാ മേഖലയുടെ വികസനത്തിനായി സമഗ്രപദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
കൊച്ചിയിൽ ജെ.സി.ഡാനിയേൽ ഇൻർനാഷണൽ ഫിലിം സിറ്റി ചിത്രനഗരം സ്ഥാപിക്കും. സിനിമയ്ക്ക് വ്യവസായ പദവി നൽകൽ, അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സ്ഥിരം വേദി, വ്യാജ സിനിമകൾ നിരോധിക്കാൻ ആന്റി പൈറസി സല്ലുകള് രൂപീകരിക്കൽ, ദേശീയ അന്താരാഷ്ട്ര സിനിമ നിർമാണത്തെ ആകർഷിക്കുന്നതിനായി അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തൽ എന്നിവയാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതിനായി നൂറ് കോടിയാണ് വകയിരുത്തിയിരിക്കുന്നത്.
അന്തരിച്ച നടൻ സലിംകുമാറിനായി എറണാകുളത്ത് സ്മാരകം നിർമിക്കും. ഒരു കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.
എം.ടി. വാസുദേവൻ നായരുടെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്കും സ്ഥാപിക്കും. കഥകളി, കൂത്ത്, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, മാർഗം കളി, അയ്നിപ്പാട്ട്, ഗോത്രകലാരൂപങ്ങൾ എന്നിവ അവതരിപ്പിക്കും. ജെൻ-സി കുട്ടികൾക്കായി അവരുടെ ഷോർട്ഫിലിമുകൾ, ഡോക്യുമെന്ററികൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും നൃത്ത സംഗീതങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിനും സൗകര്യം ഒരുക്കും.
ഇതിലൂടെ വിനോദ-വിഞ്ജാന കേന്ദ്രമാക്കി ഇതിനെ മാറ്റാനാണ് ഉദ്ദേശ്യം. 50 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി കേരള കൾച്ചറൽ ടൂറിസം ട്രെസ്റ്റ് രൂപികരിക്കും.
കൂടാതെ മൺമറഞ്ഞ വിഖ്യാത സംഗീതസംവിധായകൻ ജോൺസൺ മാഷിന്റെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി ആരംഭിക്കും. ഇതിനായി അഞ്ചുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ഇതിനൊപ്പം തന്നെ പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ പേരിൽ മ്യൂസിക് അക്കാദമി സ്ഥാപിക്കുന്നതിനും ഒരു കോടി മാറ്റിവച്ചിട്ടുണ്ട്.
Movies
ലഹരിക്കെതിരായ കേരള പോലീസിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി നടൻ മോഹൻലാൽ. ലഹരിക്കെതിരായ ഈ പോരാട്ടം വർഷങ്ങളായി താൻ ആഗ്രഹിക്കുന്ന കാര്യമാണെന്ന് മോഹൻലാൽ പറഞ്ഞു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായുള്ള തന്റെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.
ഇത്തരം നടപടികൾക്ക് തുടർച്ചയുണ്ടാകണമെന്നും ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചതിന് നന്ദി പറയുന്നുവെന്നും മോഹൻലാൽ പറഞ്ഞു. വളരെയധികം കുടുംബങ്ങളേയും വിദ്യാർത്ഥികളേയും ഇതുവഴി രക്ഷിക്കാം. ഈ പദ്ധതി ഒരു തൂഫാനായി മാറട്ടേ എന്നും അദ്ദേഹം പറഞ്ഞു.
വിശ്വശാന്തി ഫൗണ്ടേഷന്റെ ബി എ ഹീറോ, സേ നോ റ്റു ഡ്രഗ്സ് എന്ന പ്രോജക്റ്റിന്റെ വിശദാംശങ്ങൾ മോഹൻലാൽ ആഭ്യന്തരമന്ത്രിക്ക് കൈമാറി. കേരളാ പോലീസുമായി ചേർന്ന് എന്തുരീതിയിലുള്ള സഹകരണത്തിനും തയ്യാറാണെന്ന് മോഹൻലാൽ അറിയിച്ചു.
Movies
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു. കൊച്ചിയിലും രണ്ടാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണം ഈ ചിത്രത്തിനുണ്ടായിരുന്നു.
ജൂൺ ഇരുപതോടെ ഈ ഷെഡ്യൂൾ പൂർത്തിയാക്കുന്ന ചിത്രം പിന്നീട് ജൂലൈ പകുതിയോടെ പുനരാരംഭിക്കും. ജൂൺ അവസാന വാരത്തിൽ മോഹൻലാൽ യൂറോപ്യൻ പര്യടനം ആരംഭിക്കുന്നതു കൊണ്ടാണ് ഇപ്പോൾ ഷെഡൂൾ പൂർത്തിയാക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ജൂലൈ പകുതിയിൽ മോഹൻലാൽ മടങ്ങിയെത്തുന്നതോടെ ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ആരംഭിക്കും. തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദരബാദ്, മുംബൈ എന്നിവിടങ്ങളിലായാണ് അവസാന ഘട്ട ചിത്രീകരണം പൂർത്തിയാകുന്നത്.
തുടരുമിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ പോലീസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാലിന്റെ ടി. എസ്. ലവ് ലാജന്റെ ഫസ്റ്റ് ലുക്കോടെയാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരിക്കുന്നത്.
ടി.എസ്. ലൗലാജൻ എന്ന പോലീസ് കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി.
തുടരും സിനിമയിലെ പല അണിയറ പ്രവർത്തകരും ഈ സിനിമയിലും ആവർത്തിക്കുന്നു. തുടരും ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് കാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
സംഗീതം ജേക്സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് വിവേക് ഹര്ഷന്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്സ് സേവിയര്‍. പിആർഒ- വാഴൂർ ജോസ്.
Movies
മോഹൻലാൽ-ജഗതി-മധുബാല കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് സിനിമയാണ് യോദ്ധ (1992). തൈപ്പറമ്പിൽ അശോകനും അരിശുംമൂട്ടിൽ അപ്പുക്കുട്ടനും ഇന്നും ചലച്ചിത്രപ്രേമികളുടെ ഹരമാണ്. സംഗീത് ശിവൻ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ.
യോദ്ധയുടെ ചിത്രീകരണത്തിനിടെ നേപ്പാളിൽവച്ചുണ്ടായ ഭീതിജനകമായ അനുഭവം പങ്കുവയ്ക്കുകയാണ് മധുബാല. മോഹൻലാലാണ് തന്നെ ആ അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തിയതെന്നും മധുബാല വെളിപ്പെടുത്തി. തന്റെ പുതിയ ചിത്രമായ ചിന്ന ചിന്ന ആസൈ-യുടെ പ്രമോഷൻ പരിപാടിക്കിടെയാണ് യോദ്ധയിലെ ഓർമകൾ പങ്കുവച്ചത്.
കുനു കുനേ... എന്ന പ്രണയഗാനത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്:
ആദ്യമായിട്ടായിരുന്നു ഒരു മാസത്തോളം അച്ഛനില്ലാതെ മാറിനിൽക്കുന്നത്. എനിക്ക് കടുത്ത ഹോംസിക്നെസ് അനുഭവപ്പെട്ടിരുന്നു. റോജ-യിൽ ഒപ്പം പ്രവർത്തിച്ച പരിചയമുള്ളതിനാൽ ഛായാഗ്രാഹകൻ സന്തോഷ് ശിവൻ വലിയൊരു ആശ്വാസമായി ഒപ്പമുണ്ടായിരുന്നു. അദ്ദേഹം എനിക്ക് വായിക്കാൻ പുസ്തകങ്ങൾ വാങ്ങി നൽകുകയും തന്നോടു സംസാരിക്കാൻ കൂടുതൽ സമയം കണ്ടെത്തുകയും ചെയ്തിരുന്നു. മലയാളം അറിയില്ലാതിരുന്നിട്ടും മോഹൻലാലും ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകരും തന്നെ ഏറെ സ്നേഹത്തോടെയാണ് പെരുമാറിയത്...
നേപ്പാളിലെ തിരക്കേറിയ മാർക്കറ്റിലായിരുന്നു കുനു കുനേ... എന്ന പാട്ടിന്റെ ചിത്രീകരണം. വൈകുന്നേരമായാൽ മദ്യപാനികളുടെ ശല്യമുള്ള പ്രദേശം. എന്നാൽ അണിയറപ്രവർത്തകർക്ക് അതൊന്നും അറിയില്ലായിരുന്നു. മാർക്കറ്റിലെ ആൾക്കൂട്ടം ക്ഷേത്രത്തിന്റെ പടികൾ കയറി ഞങ്ങളുടെ അടുത്തേക്ക് വരാൻ തുടങ്ങി. മദ്യപിച്ച ജനക്കൂട്ടം ഞങ്ങൾക്ക് തൊട്ടടുത്തെത്തി.
അവർ കടന്നുപിടിക്കുമെന്ന് തോന്നി. അപകടം മണത്തയുടൻ മോഹൻലാൽ ഇടപെടുകയായിരുന്നു. ഉടൻ ലാലേട്ടൻ എന്റെ കൈയിൽ പിടിച്ചു. സംഗീതിന്റെ അസിസ്റ്റന്റ് ബിജോയ്യും കൂടെയുണ്ടായിരുന്നു. എന്നെയും കൊണ്ട് ആ പടികളിൽ നിന്നവർ താഴേക്കുചാടി. ആൾക്കൂട്ടത്തിനിടയിലൂടെ ഒരു കാറിലേക്ക് എന്നെ സുരക്ഷിതമായി എത്തിച്ചു. അവിടെനിന്നു നേരെ പോലീസ് സ്റ്റേഷനിലേക്കാണ് പോയത്... മധുബാല പറഞ്ഞു.
ജനക്കൂട്ടത്തിന് നടുവിലൂടെ കോസ്റ്റ്യൂമിൽ ഓടിയിട്ടും ആരും തന്റെ ദേഹത്ത് പോലും തൊടാതെ മോഹൻലാലും ബിജോയിയും കാത്തുരക്ഷിച്ചെന്നും താരം ഓർക്കുന്നു. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആ സുരക്ഷിതത്വവും കരുതലും തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും നന്ദിയോടെ അതെല്ലാം ഓർക്കുന്നവെന്നും മധുബാല കൂട്ടിച്ചേർത്തു.
Business
കൊച്ചി: വസ്ത്രവ്യാപാര രംഗത്തെ പ്രമുഖരായ രാംസണ്‍സ് ധോത്തിസ് ആൻഡ് ടെക്സ്റ്റൈല്‍സ് ബ്രാന്‍ഡ് അംബാസഡറായി നടൻ മോഹന്‍ലാലിനെ പ്രഖ്യാപിച്ചു.
പരമ്പരാഗത മുണ്ടുകള്‍, സാരികള്‍, ദാവണികള്‍ (റെഡിമെയ്ഡ് ബ്ലൗസ് ഉള്‍പ്പെടെ), കുട്ടികളുടെ പട്ടുപാവടകള്‍ എന്നിവയ്ക്കു പുറമെ സ്ത്രീ-പുരുഷ വിഭാഗങ്ങള്‍ക്കായുള്ള അത്യാധുനിക ഫാഷന്‍ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവും രാംസണ്‍സ് വിപണിയില്‍ എത്തിക്കുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ പ്രവീൺ കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ പ്രമോദ് കുമാർ എന്നിവർ പറഞ്ഞു.
മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന രാംസണ്‍സിന്റെ ആദ്യ ബ്രാന്‍ഡ് പരസ്യചിത്രത്തിന്റെ ചിത്രീകരണം ഉടൻ പൂര്‍ത്തിയാകും.
സംസ്ഥാനവ്യാപകമായി വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിപുലമായ ഡീലേഴ്സ് മീറ്റുകൾ കമ്പനി സംഘടിപ്പിക്കുന്നുണ്ട്. കോഴിക്കോട് നടന്ന ഡീലേഴ്സ് മീറ്റിന് മികച്ച പ്രതികരണമാണു ലഭിച്ചത്.
15ന് കൊല്ലത്തും 17ന് കൊച്ചിയിലും ഡീലേഴ്സ് മീറ്റുകള്‍ നടക്കുമെന്നും അവർ അറിയിച്ചു.
വിവാഹസീസണും ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികളും മുന്‍നിര്‍ത്തി സവിശേഷമായി രൂപകല്പന ചെയ്ത വെഡ്ഡിംഗ് കളക്ഷന്‍, പ്രീമിയം കളക്ഷന്‍, പുതിയ വളർച്ചാപദ്ധതികൾ എന്നിവ രാംസൺസ് അവതരിപ്പിച്ചിട്ടുണ്ട്.
Movies
ഭാര്യ സുചിത്രയുടെ 60-ാം പിറന്നാൾ ആഘോഷമാക്കി നടൻ മോഹൻലാൽ. സിംഗപ്പൂരിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കൊപ്പമായിരുന്നു ആഘോഷം. നിർമാതാവ് ആന്റണി പെരുമ്പാവൂർ, ഭാര്യ ശാന്തി, സുചിത്രയുടെ ബന്ധുക്കൾ തുടങ്ങിയവരെല്ലാം ആഘോഷത്തിൽ പങ്കെടുത്തു.
ശാന്തി ആന്റണിയാണ് ആഘോഷത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. "ഏറ്റവും പ്രിയപ്പെട്ട സുചിച്ചേച്ചിക്ക് ജന്മദിനാശംസകൾ' എന്ന സ്നേഹം നിറഞ്ഞ കുറിപ്പോടെയാണ് ശാന്തി വീഡിയോ പോസ്റ്റ് ചെയ്തത്.
വളരെ ലളിതവും എന്നാൽ മനോഹരവുമായ ചടങ്ങിൽ ഒരുപിടി അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തത്. ആഘോഷ വേദിയിൽ 60 എന്ന് വലിയ അക്ഷരത്തിൽ ബലൂണുകൾ കൊണ്ട് എഴുതിവച്ചിരിക്കുന്നത് ചിത്രങ്ങളിൽ കാണാം. നിരവധി പേരാണ് സുചിത്രയ്ക്ക് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തുന്നത്
Movies
കരിയറിലെ അടുത്ത ഹിറ്റും സ്വന്തമാക്കി മോഹൻലാൽ. ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 റിലീസ് ചെയ്ത് ഏഴാം ദിനം ആയപ്പോൾ ആഗോള ബോക്സ്ഓഫീസിൽ കൊയ്തെടുത്തത് 200 കോടി. ഇതോടെ എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാല്‍ നായകനായെത്തിയ 200 കോടി ചിത്രമായി ദൃശ്യം 3.
500 തിയറ്ററുകളിലാണ് കേരളത്തില്‍ ദൃശ്യം 3 പ്രദര്‍ശിപ്പിക്കുന്നത്. യു/എ 13+ സർട്ടിഫിക്കറ്റാണ് ദൃശ്യം 3യ്ക്ക് ലഭിച്ചിരുന്നത്. ഏപ്രിൽ രണ്ടിന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മേയ് 21 ലേക്ക് നീട്ടുകയായിരുന്നു.
മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്തര് അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.
Movies
മനസിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് നടൻ മോഹൻലാൽ. ഇരട്ടി സന്തോഷമുള്ള നേരമാണിത്. മലയാളികൾക്ക് മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട്. നാട് അദ്ദേഹത്തെ സിഎം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചുവെന്നും വി.ഡി. സതീശന് പറവൂരിൽ നൽകിയ സ്വീകരണത്തിൽ മോഹൻലാൽ പറഞ്ഞു.
സത്യസന്ധ്യതയും സുതാര്യതയും ഇഴ ചേർന്ന ആളാണ് അദ്ദേഹം. അതാവും ജനം വിഡിക്കായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു. കേരളത്തിലെ വിഭവങ്ങൾ നന്നായി ഉപയോഗിക്കാൻ കഴിയട്ടെ.
നെഹ്റുവിയൻ സോഷ്യലിസ്റ്റ് നെഹ്റുവിനെ പോലത്തെ ഡ്രീമർ ആവാതെ തരമില്ല. ചില ആകുലതകളും മോഹൻലാൽ പങ്കുവച്ചു. റോഡുകൾ ആളുകളെ കൊല്ലുന്ന അവസ്ഥയിൽ നിന്നും മാറണം. മാലിന്യം രോഗത്തിന് വഴി മാറരുത്.
നർകോട്ടിക്സ് ഈസ് ഡേർട്ടി ബിസിനസ് എന്ന സിനിമ ഡയലോഗും പറഞ്ഞ മോഹൻലാൽ ലഹരിക്കെതിരെ കർശന നടപടി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വി.ഡി സിഎം ആയപ്പോൾ സിങ്കപൂർ മാതൃക സൃഷ്ടിച്ച ലീയെ ഓർത്തെന്നും മോഹൻലാൽ പറഞ്ഞു. അതുപോലെ മാറ്റം കൊണ്ടുവരാൻ കഴിയട്ടെയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: മനസിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് നടൻ മോഹൻലാൽ. ഇരട്ടി സന്തോഷമുള്ള നേരമാണിത്. മലയാളികൾക്ക് മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട്. നാട് അദ്ദേഹത്തെ സിഎം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചുവെന്നും വി.ഡി. സതീശന് പറവൂരിൽ നൽകിയ സ്വീകരണത്തിൽ മോഹൻലാൽ പറഞ്ഞു.
സത്യസന്ധ്യതയും സുതാര്യതയും ഇഴ ചേർന്ന ആളാണ് അദ്ദേഹം. അതാവും ജനം വിഡിക്കായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു. കേരളത്തിലെ വിഭവങ്ങൾ നന്നായി ഉപയോഗിക്കാൻ കഴിയട്ടെ.
നെഹ്റുവിയൻ സോഷ്യലിസ്റ്റ് നെഹ്റുവിനെ പോലത്തെ ഡ്രീമർ ആവാതെ തരമില്ല. ചില ആകുലതകളും മോഹൻലാൽ പങ്കുവച്ചു. റോഡുകൾ ആളുകളെ കൊല്ലുന്ന അവസ്ഥയിൽ നിന്നും മാറണം. മാലിന്യം രോഗത്തിന് വഴി മാറരുത്.
നർകോട്ടിക്സ് ഈസ് ഡേർട്ടി ബിസിനസ് എന്ന സിനിമ ഡയലോഗും പറഞ്ഞ മോഹൻലാൽ ലഹരിക്കെതിരെ കർശന നടപടി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വി.ഡി സിഎം ആയപ്പോൾ സിങ്കപൂർ മാതൃക സൃഷ്ടിച്ച ലീയെ ഓർത്തെന്നും മോഹൻലാൽ പറഞ്ഞു. അതുപോലെ മാറ്റം കൊണ്ടുവരാൻ കഴിയട്ടെയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Movies
പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. ചിത്രത്തിന്റെ ആദ്യദിന വേൾഡ് വൈഡ് കലക്ഷൻ 43.37 കോടിയാണെന്ന് ട്രാക്കിംഗ് സൈറ്റ് ആയ സാക്നിൽക് റിപ്പോർട്ട് ചെയ്തു.
അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം 35 കോടിയാണ് ചിത്രം നേടിയത്. ഇന്ത്യയിൽ ഇന്നലെ നടന്ന 5506 ഷോകളിൽ നിന്നായി 15.85 കോടിയാണ് വാരിയത്.
മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസിനെത്തിയിരുന്നു. അതിൽ ഭൂരിഭാഗം കളക്ഷനും മലയാളത്തിൽ നിന്നാണ് ലഭിച്ചത്. കേരളത്തിൽ 3503 ഷോകളില്‍ നിന്നായി 67 ശതമാനം ഒക്യുപൻസിയിൽ 10.70 കോടി ആദ്യദിനം നേടി.
കർണാടകയിൽ നിന്ന് 2.9 കോടിയും ആന്ധ്ര തെലങ്കാനയില്‍ നിന്ന് 2.18 കോടിയും ലഭിക്കുകയുണ്ടായി. തമിഴ് നാട് കലക്ഷൻ 1.30 കോടിയാണ്. മറ്റ് ഭാഗങ്ങളിൽ നിന്നും 1.38 കോടി. അങ്ങനെ ആകെ ഇന്ത്യയില്‍ നിന്നും മാത്രം ലഭിച്ചത് 18.63 കോടി.
ഓവർസീസിലും ചിത്രത്തിനു വലിയ വരവേൽപ്പ് ആണ് ലഭിച്ചത്. 25 കോടിയാണ് വിദേശത്തുനിന്നുള്ള കലക്ഷൻ.
Movies
ദൃശ്യം 3 ന്റെ ആദ്യ ഷോ അവസാനിച്ചു. ചിത്രം ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. ഈ ചിത്രവും തൂക്കിയെന്നാണ് അവർ പറയുന്നത്. എന്താണ് അതിലെ സസ്പെൻസ് എന്നറിയാൻ തിയറ്ററിൽ തന്നെ പോയി കാണണമെന്നും അവർ പറയുന്നു.
അതേസമയം ചിത്രത്തിന്റെ സസ്പെൻസുകളെക്കുറിച്ചുള്ള ഒരു സൂചനയും റീലുകൾ വഴിയോ ട്രോൾ രൂപത്തിലോ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യരുതെന്നും സിനിമയെ സ്നേഹിക്കുന്നവർ പറയുന്നു.
പ്രേക്ഷകരുമായി ഒരു വൈകാരിക കണക്ട് ഉണ്ടാക്കുന്നതിൽ ജീത്തു ജോസഫ് വിജയിച്ചിട്ടുണ്ടെന്നും ചെറിയ സർപ്രൈസുകൾ ഒരുക്കിവച്ചത് നന്നായിരുന്നെന്നും പ്രേക്ഷകർ കുറിക്കുന്നു. ജോർജുകുട്ടിയുടെ കുടുംബത്തിൽ ഇനിയെന്തു നടക്കുന്നു എന്നതാണ് ചിത്രം പറയുന്നത്.
‘ഇമോഷൻസ് ആയാലും കഥ പറഞ്ഞ രീതിയിൽ ആയാലും ദൃശ്യം 3 ആദ്യ പകുതി മികച്ചു നിൽപ്പുണ്ട്. ജോർജുകുട്ടിയുടെ കുടുംബത്തിൽ ഇനി എന്തു സംഭവിക്കും എന്ന എലമെന്റ് നൈസ് ആയി വർക്ക് ആയിട്ടുണ്ട് ഇതു വരെ.
ജീത്തു മേക്കിംഗ് കൊള്ളാം. ചെറിയ സർപ്രൈസ് ഉള്ളതൊക്കെ നൈസ് ആയിരുന്നു. മോഹൻലാലിന്റെ പ്രകടനം, സൂക്ഷ്മാഭിനയങ്ങളിലെ കൈയടക്കം, വൈകാരിക രംഗങ്ങളിലെ പൂർണത ഒക്കെ മികച്ച രീതിയിൽ വന്നിട്ടുണ്ട് സിനിമയിൽ. ആരാണ് തന്റെ പിറകിൽ എന്ന് അറിയാതെ ഉള്ള ജോർജ് കുട്ടിയുടെ മുന്നോട്ടുള്ള യാത്ര തുടരും, രണ്ടാം പകുതിയിൽ!. ചിത്രത്തെ കുറിച്ച് ഒരു ആരാധകൻ കുറിച്ചത് ഇങ്ങനെ.
2013 ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. 2021-ൽ രണ്ടാം ഭാഗം വന്നു. ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് ‘ദൃശ്യം 3’ പറയുന്നത്.
Movies
പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം ദൃശ്യം 3യുടെ ആദ്യ പകുതി പൂർത്തിയായി. ചിത്രം ഇടവേളയിലേയ്ക്ക് പ്രവേശിക്കുമ്പോൾ ഞെട്ടിച്ചുവെന്നാണ് പ്രേക്ഷക പ്രതികരണം.
എന്തു സസ്പെൻസായിരിക്കും ഇത്തവണ ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്നറിയാനുള്ള ആകാംഷ ഈ സിനിമയുടെ മുൻഭാഗം കണ്ടെവർക്കെല്ലാമുണ്ട്.
‘ഇമോഷൻസ് ആയാലും കഥ പറഞ്ഞ രീതിയിൽ ആയാലും ദൃശ്യം 3 ആദ്യ പകുതി മികച്ചു നിൽപ്പുണ്ട്. ജോർജുകുട്ടിയുടെ കുടുംബത്തിൽ ഇനി എന്തു സംഭവിക്കും എന്ന എലമെന്റ് നൈസ് ആയി വർക്ക് ആയിട്ടുണ്ട് ഇതു വരെ.
ജീത്തു മേക്കിംഗ് കൊള്ളാം. ചെറിയ സർപ്രൈസ് ഉള്ളതൊക്കെ നൈസ് ആയിരുന്നു. മോഹൻലാലിന്റെ പ്രകടനം, സൂക്ഷ്മാഭിനയങ്ങളിലെ കൈയടക്കം, വൈകാരിക രംഗങ്ങളിലെ പൂർണത ഒക്കെ മികച്ച രീതിയിൽ വന്നിട്ടുണ്ട് സിനിമയിൽ. ആരാണ് തന്റെ പിറകിൽ എന്ന് അറിയാതെ ഉള്ള ജോർജ് കുട്ടിയുടെ മുന്നോട്ടുള്ള യാത്ര തുടരും, രണ്ടാം പകുതിയിൽ!. ചിത്രത്തെ കുറിച്ച് ഒരു ആരാധകൻ കുറിച്ചത് ഇങ്ങനെ.
2013 ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. 2021-ൽ രണ്ടാം ഭാഗം വന്നു. ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് ‘ദൃശ്യം 3’ പറയുന്നത്.
Movies
ദൃശ്യം മൂന്നാം ഭാഗത്തിന്റെ ആദ്യ ഷോ മിനിറ്റുകൾക്കുള്ളിൽ ആരംഭിക്കും. ചിത്രത്തിൽ ഇത്തവണ ഒളിപ്പിച്ചുവച്ചിരിക്കുന്ന ആ സസ്പെൻസ് എന്താണെന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യഭാഗത്തെ വില്ലൻ വരുൺ പ്രഭാകറിനെ അവതരിപ്പിച്ച നടൻ റോഷൻ ബഷീറിന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.
വർഷങ്ങൾക്കിപ്പുറവും ട്രോളുകളിലൂടെയും മീമുകളിലൂടെയും പ്രേക്ഷകർ തന്നെ ഓർത്തിരിക്കുന്നതിലുള്ള സന്തോഷം റോഷൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ദൃശ്യം ഷൂട്ടിനിടെ മോഹൻലാലിനൊപ്പം എടുത്ത ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു റോഷന്റെ കുറിപ്പ്.
‘2013-ലെ എന്റെ ദൃശ്യം സിനിമയുടെ ഷൂട്ടിംഗ് നാളുകളിൽ നിന്നുള്ള ഒരുപിടി നല്ല ഓർമ്മകൾ. ചരിത്രമായി മാറിയ ഒരു സിനിമ, ഇത്രയും വർഷങ്ങൾക്ക് ശേഷവും ആളുകൾ ഓർത്തിരിക്കുന്ന ഒരു കഥാപാത്രം, ഒടുവിൽ ഇതാ നാളെ 'ദൃശ്യം 3' എത്തുകയാണ്.
എന്റെ കഥാപാത്രം ആദ്യ ഭാഗത്തിൽ തന്നെ ഇല്ലാതായതാണ്, എങ്കിലും ഇത്രയും വർഷങ്ങളായി സ്നേഹത്തിലൂടെയും ട്രോളുകളിലൂടെയും അനന്തമായ മീമുകളിലൂടെയും ആ കഥാപാത്രം ആളുകളുടെ മനസ്സിൽ ജീവിക്കുന്നുണ്ട്. സത്യം പറഞ്ഞാൽ, ഞാൻ അതെല്ലാം ഒരുപാട് ആസ്വദിക്കുന്നുമുണ്ട്.
ആ കഥാപാത്രവും ഞാനും രണ്ട് വ്യത്യസ്ത വ്യക്തികളാണ്, എങ്കിലും ഒരൊറ്റ കഥാപാത്രത്തിന്റെ പേരിൽ ഇത്രയും കാലം തിരിച്ചറിയപ്പെടുക എന്നത് വലിയൊരു ഭാഗ്യമാണ്.
ഇത്രയും ഐക്കോണിക് ആയ ഒരു സിനിമയുടെ ഭാഗമാക്കിയതിന് മുഴുവൻ അണിയറപ്രവർത്തകരോടും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. ദൃശ്യം 3 ടീമിന് എന്റെ എല്ലാവിധ ആശംസകളും. നാളത്തെ ദിവസത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു. റോഷൻ ബഷീർ കുറിച്ചു.
Movies
1993 ലാണ് പ്രശസ്ത സംവിധായകൻ ഐ. വി. ശശിയുടെ സംവിധാനത്തിൽ ദേവാസുരം എന്ന ചിത്രം തിയറ്ററുകളിലെത്തിയത്. അതായത് 33 വർഷങ്ങൾക്ക് മുൻപ്... കഥയും തിരക്കഥയും രഞ്ജിത്തിന്റേതായിരുന്നു. രഞ്ജിത്ത് എന്ന അന്നത്തെ യുവ തിരക്കഥാകൃത്തിനെ മലയാള സിനിമ ലോകത്ത് പ്രതിഷ്ഠിക്കുന്നതും ഈ ചിത്രം തന്നെ.
വി.ബി.കെ മേനോൻ ആയിരുന്നു നിർമാതാവ്. തൃശൂർ സ്വദേശി മുല്ലശേരി രാജഗോപാൽ എന്ന യഥാർഥ വ്യക്തിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് രഞ്ജിത്ത് തിരക്കഥ എഴുതുന്നത്.
ഐ.വി. ശശിയുടെ മുൻ ശൈലികളിൽ നിന്നും വേറിട്ട സിനിമ മലയാളികൾ ഒന്നാകെ ഏറ്റെടുത്തു. കരുത്തും കനിവും ഒരുപോലെ കലരുന്ന നായകൻ മംഗലശേരി നീലകണ്ഠൻ പിന്നീട് മലയാളത്തിന്റെ സ്വപ്ന നായകനായി! മോഹൻലാൽ വെള്ളിത്തിരയിൽ അവതരിപ്പിച്ച നായക കഥാപാത്രങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കഥാപാത്രങ്ങളിൽ ഒരു പ്രധാന കഥാപാത്രം തന്നെയാണ് മംഗലശേരി നീലകണ്ഠൻ.
നെഗറ്റീവ് ഷെയ്ഡ് ഉള്ള നായകന്മാർ ദേവാസുരത്തിന് മുൻപും മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട് എങ്കിലും മംഗലശേരി നീലകണ്ഠൻ ഒരു "വെറൈറ്റി ' തന്നെയാണ്. മീശ പിരിച്ച്, ചുണ്ടിൽ ഒരു കുസൃതി ചിരിയുമായി ചാരുകസേരയിൽ കിടക്കുന്ന നീലനെ പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല.
ഇക്കാലത്ത് നമ്മൾ കൂടുതലും കാണുന്നത് "ചോക്ലേറ്റ് ബോയ്' പരിവേഷമുള്ള ആൺകുട്ടികളെയാണ്,അല്ലെങ്കിൽ മുതിർന്ന ആണുങ്ങളെയാണ്. ജീവിതത്തിലും സിനിമയ്ക്കുള്ളിലും ഇത്തരത്തിലുള്ളവരാണ് കൂടുതൽ എന്ന് പറയേണ്ടിവരും. ഇവിടെയാണ് നീലകണ്ഠനെപ്പോലുള്ള കഥാപാത്രത്തിന്റെ പ്രസക്തിയും.
ഇവിടെ ഒരു കാര്യം കൂടി ചേർക്കാം. പിൽക്കാലത്ത് മോഹൻലാൽ ജീവൻ നൽകിയ അമാനുഷ കഥാപാത്രങ്ങളിൽനിന്നു വ്യത്യസ്തനാണ് നീലകണ്ഠൻ. അസുരാംശവും ദേവാംശവും ഇഴച്ചേർന്ന ഒരു മനുഷ്യൻ.
സ്നേഹത്തിന്റെ അലകടൽ ഉള്ളിൽ ഒളിപ്പിച്ച വച്ച് മൂക്കുപൊടി വലിച്ചും കള്ളുകുടിച്ചും പെണ്ണുങ്ങളെ വട്ടം ചുറ്റിച്ചും നടക്കുന്ന നീലൻ എപ്പോഴൊക്കെയൊ മനുഷ്യനായി മാറുന്നുണ്ട്. പിന്നീടെപ്പോഴാ ദൈവമായും!
"എന്താ വാര്യരെ ഞാൻ ഇങ്ങനെ ആയിപ്പോയത്?" എന്ന് ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ ഇന്നസെന്റിന്റെ കഥാപാത്രത്തോട്ചോദിക്കും.എന്നാൽ വളരെ പെട്ടെന്ന് ആ പഴയ നീലകണ്ഠനിലേക്ക്, നീലകണ്ഠന്റെ അഹങ്കാരത്തിലേക്ക് മടങ്ങി വരുന്നതും കാണാം.
ഒരു സാധാരണ മനുഷ്യന്റെ ഉള്ളിലെ നന്മയുടെയും തിന്മയുടെയും സംഘർഷമാണ് ഇതിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. വില്ലനായാണ് രംഗപ്രവേശം എങ്കിലും നന്മയിലേക്ക് നടക്കാൻ കൊതിക്കുന്ന ഒരു മനസ് നീലകണ്ഠനിൽ ഉണ്ട്. സ്നേഹത്തിന്, പ്രണയത്തിന്, സൗഹൃദത്തിന് നൽകുന്ന ഒരു മാനം ഉണ്ട്. നെപ്പോളിയൻ അവതരിപ്പിക്കുന്ന മുണ്ടയ്ക്കൽ ശേഖരനിൽ നിന്നും നീലകണ്ഠനെ വ്യത്യസ്തനാക്കുന്ന മൂല്യബോധമാണ് ഇത്.
നീലകണ്ഠന്റെ കുറുമ്പും കുസൃതിയും അതീവ രസകരമായി എത്തുന്ന ഒട്ടനവധി രംഗങ്ങൾ ഉണ്ട് സിനിമയിൽ. മോഹൻലാൽ എന്ന അതുല്യ നടന്റെ അഭിനയം സാക്ഷ്യപ്പെടുത്തുന്ന രംഗങ്ങളും അനവധി.
സിനിമയുടെ ആദ്യ ഭാഗത്ത് നടി രേവതി മനോഹരമാക്കിയ ഭാനുമതി എന്ന കഥാപാത്രത്തെ കൊണ്ട് നിർബന്ധപൂർവം നൃത്തം ചെയ്യിക്കുന്ന രംഗം തന്നെ എടുക്കാം. പൂമുഖത്തെ ചാരുകസേരയിൽ ചാരി കിടന്ന് കൈവിശറി കൊണ്ട് സ്വയം വീശി ഒക്കെയാണ് ആ നൃത്തം ചെയ്യിക്കൽ. ആസുരതയുടെ നിമിഷങ്ങൾ ആണത്. എങ്കിലും അതിനിടയ്ക്ക് മുറിയുടെ ഒരു വശത്ത് നൃത്തത്തിനു വേണ്ടി പാട്ടുപാടി കൊണ്ടിരിക്കുന്ന ഗായികയെ നോക്കി കണ്ണിറുക്കുന്ന നീലകണ്ഠനെയും കാണാം. ചുണ്ടിൽ ഒരു വഷളൻ ചിരിയുമായി... പിരിമുറുക്കത്തിന്റെ, ആത്മ സംഘർഷത്തിന്റെ ആ വേളയിലും നീലകണ്ഠൻ കാണിക്കുന്ന കുറുമ്പ് കാണുമ്പോൾ രംഗത്തിന്റെ ഗൗരവം മറന്ന് ഒരു നിമിഷം പ്രേക്ഷകർ അറിയാതെ ചിരിച്ചു പോകുന്നു!
മംഗലശേരി നീലകണ്ഠനെ പോലെ ഇത്രയേറെ വൈവിധ്യം ഉള്ളിൽ നിറയുന്ന ഒരു കഥാപാത്രം മലയാള സിനിമയിൽ അധികമില്ല. "കോന്തൻ വാര്യരെ' എന്ന് വിളിക്കുമ്പോൾ ഉള്ള മുഖം ഒന്നോർത്തു നോക്കുക. ഇനി താൻ മംഗലശേരി മാധവമേനോന്റെ മകൻ അല്ലെന്നും, തന്റെ പാരമ്പര്യം പിഴച്ചു പെറ്റ ഒരു അമ്മയുടേതാണെന്നു നീലകണ്ഠൻ തിരിച്ചറിയുന്ന ആ രാത്രിയിലെ നീലനെ കാണാം... കോരിച്ചൊരിയുന്ന മഴയത്ത് അച്ഛന്റെ കാറിനെ നോക്കി പറയുന്നത്... "ഇതെന്റെ മരണമാണ്. മംഗലശേരി നീലകണ്ന്റെ മരണം... ആവശ്യത്തിനും അനാവശ്യത്തിനും ഞാനെടുത്തു പറഞ്ഞ ഒരു പേര്. എന്റെ അച്ഛന്റെ പേര്.എന്റെ നാവിൻ തുമ്പിലിരുന്ന് പൊള്ളുകയാണ്..." കഥാപാത്രത്തിന്റെ ഉള്ളാഴങ്ങളിലേക്ക് നടൻ അറിയാതെ നടന്നുപോകുന്ന ഒരു മാന്ത്രികത ഇവിടെ ദൃശ്യമാണ്.
അതു പോലെ"അംഗോപാംഗം...'എന്ന തുടങ്ങുന്ന നൃത്തത്തിനു ഒടുവിൽ കാലിൽനിന്നു ചിലങ്കകൾ ഊരി നീലകണ്ഠന് മുന്നിൽ എറിയുന്നു ഭാനുമതി. ആ സമയത്ത് രേവതിയുടെ ഭാനുമതി പറയുന്നു... "ഉള്ളിൽ ഒരായിരം മുള്ളുകൾ കുത്തിയിറങ്ങുന്ന വേദനയിലും എനിക്ക് സന്തോഷിക്കാൻ ഞാനിത് ഇവിടെ ഉപേക്ഷിക്കുകയാണ് എന്നന്നേക്കുമായി...’ ചിലങ്കകൾ മുന്നിലേക്ക് തെറിച്ച് വന്നു വീഴുന്ന സമയത്ത് മോഹൻലാലിന്റെ മുഖത്ത് നിറയുന്ന ഒരു ഭാവം,ഇനി സിനിമ കാണുമ്പോൾ ശ്രദ്ധിക്കണം.
അല്ലെങ്കിൽ വീഡിയോ ക്ലിപ്പുകളിൽ ശ്രദ്ധാപൂർവം നോക്കണം. എന്തെന്ന് വേർതിരിച്ചെടുക്കാൻ പറ്റാത്ത തരത്തിലുള്ള ഒരു എക്സ്പ്രഷൻ ആണത്. ദേഷ്യവും വൈരാഗ്യവും സങ്കടവും തകർച്ചയും കുറ്റബോധവും എല്ലാം കൂടി തിങ്ങി വിങ്ങിയ ഒരു അവസ്ഥ.
പുരുഷന്റെ ഈഗോ തകർച്ച മാത്രമല്ല അത്, മാടമ്പിയായ ഒരു ഭൂവുടമയുടെ പ്രാമാണ്യം പെട്ടെന്ന് തകർന്നതിന്റെ ഒരു വിഹ്വലതയും അതിലുണ്ട്. മുണ്ടയ്ക്കൽ ശേഖരനെ പോലുള്ള വേട്ടക്കാരിൽ നിന്നും സ്ത്രീയെ രക്ഷിക്കുന്ന പുരുഷനായി ദേവാസുരത്തിനൊടുവിൽ നീലകണ്ഠൻ എത്തുന്നുണ്ട്.
പെണ്ണിനെ രക്ഷിക്കേണ്ടത് പുരുഷനാണോ? സ്ത്രീ തന്നെയല്ലേ സ്ത്രീയുടെ രക്ഷ എന്ന പുതിയ സമവാക്യങ്ങൾ ഒന്നും അറിയാത്ത ഒരു തലമുറ നീലകണ്ഠൻ എന്ന ഹീറോ മുണ്ടയ്ക്കൽ ശേഖരനെ തകർക്കുന്നത് കണ്ടു കൈയടിച്ചു. അങ്ങനെ കരുത്തും കാരുണ്യവും പ്രണയവും സൗന്ദര്യവും എല്ലാം ചേർന്ന ഒന്നിനെ, ഒരു തലമുറ മംഗലശേരി നീലകണ്ഠൻ എന്നു വിളിച്ചു.
പിന്നാലെ വന്ന തലമുറകളും നീലകണ്ഠന്റെ ആരാധകരായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പെൺകുട്ടികൾ മാത്രമല്ല യുവാക്കളും കൗമാരക്കാരും ദേവാസുരത്തിന്റെ ആരാധകരായി മാറുന്നത് കണ്ടിട്ടുണ്ട്.
യൂട്യൂബിൽ ദേവാസുരത്തിനന്റെ വീഡിയോ ക്ലിപ്പുകൾക്ക് താഴെ വരുന്ന യുവതലമുറയുടെ കമന്റുകൾ ഇത് സാക്ഷ്യപ്പെടുത്തുന്നു...
Movies
ദൃശ്യം സിനിമ ചെയ്യുന്നില്ലെന്ന് കരുതിയ സിനിമയാണെന്നും മമ്മൂട്ടിയാണ് അത് നല്ല വേഷമാണെന്നും ചെയ്യാൻ നിർബന്ധിച്ചതെന്നും തുറന്നുപറഞ്ഞ് നടി മീന.
ദൃശ്യം 3 റിലീസിനോടനുബന്ധിച്ച് ആശീർവാദ് സിനിമാസ് പുറത്തിറക്കിയ ചാറ്റ് ഷോയിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
‘‘ദൃശ്യം ആദ്യഭാഗത്തിൽ അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ വേണ്ട എന്ന് പറഞ്ഞതാണ്. എന്ത് വിഢിത്തമാണ് ഞാൻ പറഞ്ഞതെന്ന് ഇപ്പോൾ തോന്നുന്നു. എന്റെ മകൾക്കപ്പോൾ രണ്ട് വയസുമാത്രമായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്.
അവളെ വിട്ടിട്ട് വരാൻ പറ്റില്ലെന്ന് വിചാരിച്ചിട്ടാണ് അങ്ങനെ പറഞ്ഞത്. നല്ല തിരക്കഥയും കഥാപാത്രവുമൊക്കെയാണെങ്കിലും മകളെക്കുറിച്ചോർത്ത് വരാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ആന്റണിയോട് പറഞ്ഞു.
ജീത്തു എന്നെ വന്ന് കാണുന്നതിനും മുൻപ് ചിത്രത്തേക്കുറിച്ച് മമ്മൂക്ക പറഞ്ഞിരുന്നു. നല്ല കഥാപാത്രമാണ്. നിനക്ക് നന്നായി ചേരും. ജീത്തു വന്ന് കഥ പറയും എന്നൊക്കെ അദ്ദേഹം പറഞ്ഞു. എല്ലാം നല്ലതായിരുന്നു, പക്ഷേ എനിക്ക് അപ്പോഴും ഉറപ്പില്ലായിരുന്നു. അതുവരെ ചെയ്ത സിനിമകൾക്കെല്ലാം ഞാനെന്റെ 200 ശതമാനം നൽകിയിട്ടുണ്ട്.
പക്ഷേ ഇന്ന് എനിക്കൊരു മകളുണ്ട്. നൂറ് ശതമാനം ഒരു സിനിമയിൽ ഫോക്കസ് ചെയ്യാൻ പറ്റുമോ? ആ കഥാപാത്രത്തെ പരിപൂർണതയിൽ അവതരിപ്പിക്കാൻ പറ്റുമോ എന്ന ആശങ്കയുണ്ടായിരുന്നു. കുറേ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു.
Movies
സിനിമാ ഫൊട്ടോഗ്രാഫറായ ആലിഫ് നാസർ പങ്കുവച്ചൊരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മോഹൻലാലിന്റെ ഒരു മനോഹരമായ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ദൃശ്യം 3 സിനിമയുടെ ലൊക്കേഷനിൽ വച്ചെടുത്തതാണ് ഈ വീഡിയോ. മോഹൻലാൽ എന്ന പേരിന്റെ അർഥമെന്തെന്നാണ് ആലിഫ് നടനോട് ചോദിക്കുന്നത്.
Movies
തന്റെ പേരിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ ഓർത്തെടുത്ത് നടി എസ്തർ അനിൽ. ദൃശ്യം 3യുടെ പ്രമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
എസ്തർ എന്ന പേര് മാറ്റണോയെന്ന് ചോദിച്ചപ്പോൾ വേണ്ട അത് നല്ല പേരാണെന്നും തന്റെ മകൻ പ്രണവിന്റെ കൂട്ടുകാരിയുടെ പേരും അതാണെന്ന് മോഹൻലാൽ പറഞ്ഞതാണ് എസ്തർ ഓർത്തെടുത്തത്.
''പാപനാശനത്തില്‍ പ്രണവേട്ടന് അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിരുന്നു. അന്ന് ഞാന്‍ ചെറുതായിരുന്നല്ലോ അതുകൊണ്ട് ഒരുപാട് ഒന്നും അദ്ദേഹവുമായി സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഒരു ഗേള്‍ഫ്രണ്ടിന്റെ പേര് എസ്തര് എന്നായിരുന്നു. അത് ലാല്‍ അങ്കിള്‍ പറഞ്ഞ് എനിക്കറിയാം.
എസ്തര് എന്നൊരു ഗേള്‍ഫ്രണ്ട് ഉണ്ടായിരുന്നില്ലേ എന്ന് ഞാന്‍ പോയി ചോദിച്ചു. എങ്ങനെ അറിയാം എന്ന് പ്രണവേട്ടന് എന്നോട് ചോദിച്ചു. അതൊക്കെ എനിക്ക് അറിയാം എന്ന് ഞാനും പറഞ്ഞു. കാരണം ഒരു നാള് വരും എന്ന എന്റെ രണ്ടാമത്തെ ചിത്രത്തില്‍ ലാലേട്ടന്റെ മകളായിട്ടായിരുന്നു ഞാന്‍ അഭിനയിച്ചത്.
എന്റെ എസ്തര് എന്ന പേര് അന്ന് പൊതുവേ ആര്‍ക്കും ഉണ്ടായിരുന്ന പേരല്ല. പിന്നെ ആര്‍ക്കും പെട്ടെന്ന് അങ്ങനെ പറയാനും പറ്റുന്ന പേരല്ല അത്. സിനിമയിലഭിനയിക്കുന്നവരുടെ പേര് മാറ്റുന്ന പരിപാടിയെല്ലാം അന്ന് ഉണ്ടായിരുന്നു.
മണിയന്‍പിള്ള രാജു അങ്കിൾ ലാലേട്ടന്റെ അടുത്ത് കൊണ്ടുപോയിട്ട് പറഞ്ഞു ലാലേ ഇതാണ് നമ്മുടെ മകളായിട്ട് അഭിനയിക്കുന്ന കുട്ടി, പേര് മാറ്റണോ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. ഞാനാണെങ്കില്‍ മാറ്റല്ലേ എന്ന് വിചാരിച്ച് കൊണ്ടിരിക്കുകയാണ്. കാരണം അതൊരു യുണീക്ക് പേരാണ്. ലാലേട്ടന് ചോദിച്ചു എന്താ പേരെന്ന്.
എസ്തറെന്ന് കേട്ടപ്പോള്‍ നല്ല പേരല്ലേ, അപ്പുവിന്റെ ഗേള്‍ഫ്രണ്ടിന്റെ പേര് എസ്തര് എന്നാണ്, അത് വെച്ചോളൂ സൂപ്പര്‍ പേരാണെന്നാണ് ലാലേട്ടന് പറഞ്ഞത്''. എസ്തര് പറഞ്ഞു.
Movies
18 വർഷത്തെ കാത്തിരിപ്പിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയ ബ്രഹ്മാണ്ഡ ചിത്രം പേട്രിയറ്റ് ഓൺലൈനിൽ ചോർത്തിയ സംഭവത്തിൽ നടപടി. ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചവർക്കെതിരെ സൈബർ ക്രൈം പോലീസ് കേസെടുത്തു.
നിർമാതാവ് ആന്റോ ജോസഫിന്റെ പരാതിയിലാണ് നടപടി. സിനിമ അനധികൃതമായി റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വെബ്സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്നാണ് കേസ്. മേയ് രണ്ടിനും അഞ്ചിനും ഇടയിലാണ് ചിത്രം വ്യാപകമായി ഓൺലൈനിൽ പങ്കുവെച്ചത്.
125 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, രേവതി എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്.
NRI
ന്യൂജഴ്സി: പേട്രിയറ്റ് കാണാൻ മോഹൻലാൽ ന്യൂജഴ്സിയിലെത്തിയത് ആരാധകരെ ആവേശഭരിതമാക്കി. ന്യൂജഴ്സിയിലെ സ്പാർട ബോക്സ്ഓഫീസ് സിനിമാ തിയറ്ററിലാണ് അദ്ദേഹം ഭാര്യ സുചിത്രയ്ക്കൊപ്പം എത്തിയത്.
തിയറ്റർ ഉടമ ജയിംസ് മാത്യു, നോർത്ത് അമേരിക്കൻ മോഹൻലാൽ ഫാൻസ് അസോസിയേഷൻ കോഓർഡിനേറ്റർ റോഷിൻ ജോർജ്, പേട്രിയറ്റിന്റെ നോർത്ത് അമേരിക്കൻ ഡിസ്ട്രിബ്യൂട്ടർ ബിജു പുളിക്കൻ, കാർത്തിക് നാഥ്, സാജു എന്നിവർ മോഹൻലാലിനെ സ്വീകരിക്കാനെത്തി.
ഡയറക്ടർ നീൽ വിൻസന്റ്, വിഡിയോയും ഫോട്ടോകളും ചിത്രീകരിച്ച ജോൺ മാർട്ടിൻ, ന്യൂജഴ്സി സംഘാടനകരായ ഷിജോ പൗലൂസ്, ബൈജു വർഗീസ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, മൗണ്ട് ഒലീവ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ നിന്ന് സുനിൽ പൂവനാൽ എന്നിവരും എത്തിയിരുന്നു.
നിരവധിയാളുകൾ തിയറ്ററിൽ എത്തിയത്. കേക്കുകളും മറ്റും ക്രമീകരിച്ചിരുന്നു. ഇത്തരം സിനിമാ പ്രദർശനങ്ങൾ മനസിനെ കുളിരണിയിക്കുന്നു എന്ന് ലാലേട്ടൻ പറഞ്ഞതായി ആസ്വാദകർ പറഞ്ഞു.
Movies
ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രം പാട്രിയേറ്റിന്റെ ആദ്യ ഷോ തുടങ്ങി. രാവിലെ 9.15-നാണ് ആദ്യ ഷോ ആരംഭിച്ചത്. മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം എന്നതാണ് ഇതിലെ ഏറ്റവും വലിയ ആകർഷീണയത.
ചിത്രത്തിന്റെ സംവിധായകനായ മഹേഷ് നാരായണൻ കൊച്ചിയിലെ തിയറ്ററിൽ ചിത്രം കാണാനെത്തി. മോഹൻലാൽ അമേരിക്കയിൽ വച്ചാണ് ചിത്രം കാണുക. മമ്മൂട്ടി ഇന്ന് രാവിലെ ദുബായിക്ക് പോകുന്നതിനാൽ അവിടെ വച്ചാകും ചിത്രം കാണുക. കുഞ്ചാക്കോ ബോബൻ ബംഗളുരൂവിലായിരിക്കും ചിത്രം കാണുക.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന പേട്രിയറ്റ് പ്രഖ്യാപന സമയം മുതൽ തന്നെ പ്രേക്ഷകർ ഏറെ ആകാംഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ്.
മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
Movies
പേട്രിയേറ്റ് സിനിമയ്ക്ക് ആശംസകളുമായി സംവിധായകൻ ജോഫിൻ ടി. ചാക്കോ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. പ്രധാനമായും സിനിമയുടെ നിർമാതാക്കളിലൊരാളായ ആന്റോ ജോസഫിനെക്കുറിച്ചാണ് ജോഫിൻ എടുത്തുപറഞ്ഞിരിക്കുന്നത്.
പല പ്രതിസന്ധികളേയും അതിജീവിച്ചാണ് ആന്റോ ജോസഫ് പേട്രിയേറ്റ് തിയറ്ററുകളിലേക്കെത്തിക്കുന്നതെന്ന് ജോഫിന്‍ പറയുന്നു.
‘‘നാളെത്തെ ദിവസം ആന്റോ ചേട്ടന്റെ ആവണം. കഴിഞ്ഞ ഒന്നര വർഷമായി ഞാൻ നേരിട്ട് കാണുന്നതാണ് ‘പേട്രിയേറ്റ്’ എന്ന സിനിമക്ക് വേണ്ടി ഈ മനുഷ്യൻ നടത്തുന്ന അത്യധ്വാനം.
മറ്റേതൊരാളും തകർന്ന് പോയേക്കാവുന്ന പല പ്രതിസന്ധികളേയും അതിജീവിച്ചാണ് ഈ സിനിമ നാളെ തിയറ്ററുകളിൽ എത്തിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായി വരുന്ന പേട്രിയറ്റ് ഏറ്റവും വലിയ ഹിറ്റുകയിൽ ഒന്നായി മാറുമെന്നുറപ്പ്.’’ ജോഫിൻ കുറിച്ചു.
ജോഫിൻ സംവിധാനം ചെയ്ത പ്രീസ്റ്റ്, രേഖാചിത്രം (സഹനിർമാണം) എന്നിവ നിർമിച്ചത് ആന്റോ ജോസഫ് ആയിരുന്നു.
മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, രേവതി, ദർശന രാജേന്ദ്രൻ എന്നിങ്ങനെ മലയാളത്തിലെ വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും മനുഷ് നന്ദന്റെ ഛായാഗ്രഹണവും ചിത്രത്തിന് രാജ്യാന്തര നിലവാരം നൽകുന്നു.
ലണ്ടൻ, അസർബൈജാൻ, ദുബായ്, തായ്ലൻഡ് എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ആന്റോ ജോസഫും കെ ജി അനിൽകുമാറും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം മികച്ച ദൃശ്യാനുഭവം ഉറപ്പുനൽകുന്നു.
Movies
മമ്മൂട്ടി-മോഹന്‍ലാല്‍-ഫഹദ്-കുഞ്ചാക്കോ ബോബന് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ബ്രഹ്മാണ്ഡചിത്രം പേട്രിയറ്റ് റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ചിത്രത്തിന്റെ ആവേശം പങ്കുവച്ച് നടി ദര്‍ശന രാജേന്ദ്രന്.
മലയാളത്തിലെ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ തനിക്കു ലഭിച്ച അവസരത്തെ ഫാന്‍ ഗേള്‍ നിമിഷമായാണു ദര്‍ശന വിശേഷിപ്പിച്ചത്.
അവിസ്മരണീയമായ അനുഭവമന്നാണ് ദര്‍ശന സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, നയന്‍താര, രേവതി തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം സിനിമയില്‍ സ്ക്രീന്‍ പങ്കിടാനായത് സ്വപ്നതുല്യമാണെന്നും താരം പറഞ്ഞു.
ഇപ്പോഴും ഉള്ളിലൊരു ആരാധികയാണ്... കുറച്ചുകൂടി അടുത്ത സീറ്റിലിരുന്ന് അവരെ ആരാധിക്കുന്നു എന്ന് മാത്രം... സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദര്‍ശന കുറിച്ചു. കുഞ്ചാക്കോ ബോബന്റെ പങ്കാളിയായാണ് ദര്‍ശന ചിത്രത്തില്‍ എത്തുന്നത്. ഇവര്‍ അഭിനയിച്ച കാറ്റു തൊട്ടപ്പോള്‍- എന്ന പ്രണയഗാനം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു.
മമ്മൂട്ടി അവതരിപ്പിക്കുന്ന മുന്‍ കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥന് തന്റെ കമ്പനിയുടെ സോഫ്റ്റ്വെയര് സാധാരണക്കാരെ ബാധിക്കുന്നതു കണ്ട് അവര്‍ക്കെതിരേ തിരിയുന്നതാണു ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം തിയറ്ററുകളില്‍ വന്‍ തരംഗം സൃഷ്ടിക്കുമെന്നാണു പ്രതീക്ഷ.
Movies
മോഹൻലാലിനൊപ്പമുള്ള ചിത്രം പുറത്തുവിട്ട് പ്രശസ്ത അമേരിക്കൻ ഇലക്ട്രോണിക് ഡിജെ സംഗീതജ്ഞരായ ചെയിൻസ്മോക്കേഴ്സ്. ഒരു പുതിയ കൂട്ടുകാരനെ കിട്ടി എന്ന കുറിപ്പോടെയായിരുന്നു ചെയിൻസ്മോക്കേഴ്സിന്റെ പോസ്റ്റ്. നിമിഷങ്ങൾക്കകം ഈ പോസ്റ്റ് മലയാളികൾക്കിടയിൽ വൈറലായി.
മോഹൻലാലിന്റെ തോളിൽ കൈയിട്ടാണ് ഇരുവരും നിൽക്കുന്നത്. മോഹൻലാലും ഇവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. ഭാര്യ സുചിത്രയും ഈ ചിത്രത്തിലുണ്ട്.
ഇപ്പോൾ അമേരിക്കയിലുള്ള താരം ചെയിന്‍സ്മോക്കേഴ്സിന്റെ ലൈവ് ഷോ കാണാനെത്തിയിരുന്നു. പരിപാടിക്ക് മുന്‍പാണ് മോഹന്‍ലാലുമായി ചെയിന്‍സ്മോക്കേഴ്സ് സംഗീതജ്ഞരായ അലക്സ് പാലും, ഡ്രൂ ടാഗാർറ്റും കണ്ടുമുട്ടിയത്.
ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്, പോപ്പ് എന്നീ വിഭാഗങ്ങളില്‍ പേര് കേട്ട ദ് ചെയിന്‍സ്മോക്കേഴ്സ് 2014ല്‍ പുറത്തിറങ്ങിയ ‘#സെൽഫി’ എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് ‘ക്ലോസര്‍’, ‘ഡോണ്ഡ് ലെറ്റ് മീ ഡൗണ്‍’, ‘സംതിങ് ലൈക്ക് ദിസ്’ തുടങ്ങി ഹിറ്റ് പാട്ടുകളും ചെയിന്‍സ്മോക്കേഴ്സിന്റെ സൃഷ്ടികളാണ്.
ആകാശ് അംബാനിയുടെ വിവാഹാഘോഷത്തിലും മെയിന്‍ ഡിജെമാരായി ചെയിന്‍സ്മോക്കേഴ്സ് എത്തിയിരുന്നു.
ദീപക് ദേവ്, തരുൺ മൂർത്തി, നീരജ് മാധവ്, ഹിഷാം അബ്ദുൾ വഹാബ്, സയനോര, ജ്യോത്സ്ന രാധാകൃഷ്ണൻ, മിഥുൻ രമേശ് തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്.
Movies
മമ്മൂട്ടിയെയും മോഹൻലാലിനെയും എന്തുകൊണ്ട് ഇതിഹാസങ്ങൾ എന്നു വിളിക്കുന്നു എന്നതിന് ഉത്തരവുമായി പാർവതി തിരുവോത്ത്.
ഈ രണ്ടു മനുഷ്യരും ലജന്ഡുകളായി മാറുന്നത് ബോക്സ് ഓഫിസ് കളക്ഷന്കാരണം മാത്രമല്ലെന്നും നല്ല മനുഷ്യരായത് കൊണ്ടുകൂടിയാണെന്നും പാര്‍വതി പറയുന്നു. പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു നടി മനസുതുറന്നത്.
''ഞാൻ മോഹൻലാലിനൊപ്പം പ്രവർത്തിച്ചത് ഒരുപാട് കാലം മുമ്പാണ്. അന്ന് എനിക്ക് 19 വയസായിരുന്നു. ഇപ്പോൾ എനിക്ക് 38 വയസ്സായി.
ഏതാണ്ട് 20 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അന്നത്തെ എന്നെക്കുറിച്ച് ഓർക്കുമ്പോൾ, ഒരു നടൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രസൻസ് ഓഫ് മൈൻഡ് എന്നെ അത്ഭുതപ്പെടുത്തി.
ജഗതി ശ്രീകുമാറും അവിടെ ഉണ്ടായിരുന്നു, എനിക്ക് ആകെ ഒരു രംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ഒരു നടി എന്ന നിലയിൽ എന്താണ് ആകാൻ ആഗ്രഹിക്കുന്നതെന്നോ, ഈ കല എന്താണെന്നോ അന്ന് എനിക്ക് അറിയില്ലായിരുന്നു.
പല കാര്യങ്ങളിലും ഞാൻ ഒരു കുട്ടിയായിരുന്നു. ഒരു നടിയെന്ന നിലയിൽ ഭാവിയിൽ ഞാൻ ആഗ്രഹിക്കേണ്ട ഗുണം ഇതാണെന്ന് എനിക്ക് അന്ന് മനസ്സിലായി. 20 വർഷത്തിന് ശേഷം, ഇപ്പോൾ എനിക്ക് അവരെപ്പോലെ തന്നെ അഭിനയത്തിലേക്ക് പെട്ടെന്ന് വരാനും പോകാനും, സഹപ്രവർത്തകരെ സഹായിക്കാനും സാധിക്കുന്ന ആ നിലയിൽ എത്തിയെന്ന് പറയാൻ എനിക്ക് അഭിമാനമുണ്ട്.
ഈ ഇതിഹാസ താരങ്ങൾ ഇത്രയും വലിയവരായത് സെറ്റിൽ അവർ എത്രത്തോളം നല്ല മനുഷ്യരായി പെരുമാറുന്നു എന്നതുകൂടി കണ്ടിട്ടാണ്. ബോക്സ് ഓഫിസുമായി ഇതിന് ബന്ധമൊന്നുമില്ല. കാരണം അവർ ഒരു മോശം വ്യക്തിയാണെങ്കിൽ അതൊന്നും വലിയ കാര്യമല്ല.
ചില അഭിനേതാക്കളെ ആളുകൾ ഇതിഹാസങ്ങൾ എന്ന് വിളിക്കുന്നത് അതുകൊണ്ടാണ് എന്ന് ഞാൻ കരുതുന്നു, കാരണം അവർ സെറ്റിലേക്ക് നടന്നു വരുമ്പോൾ ആ അന്തരീക്ഷത്തെ തന്നെ മികച്ചതാക്കുന്നു.”
മമ്മൂട്ടിക്കൊപ്പമുള്ള അനുഭവവും വ്യത്യസ്തമായിരുന്നില്ലെന്ന് പാർവതി ഓർക്കുന്നു. “മമ്മൂട്ടിയോടൊപ്പവും സമാനമായ അനുഭവമായിരുന്നു. തീർച്ചയായും ഇങ്ങനെയുള്ളവർ സെറ്റിലേക്ക് വരുമ്പോൾ അവിടെ വലിയൊരു ഗാംഭീര്യമുണ്ടാകും.
എല്ലാവരും നിശബ്ദരാകും. എങ്കിലും അവർ നമുക്ക് മുന്നിൽ നിൽക്കുമ്പോൾ അവർ ഇത്ര വലിയ ഇതിഹാസങ്ങളാണെന്ന കാര്യം നാം മറക്കേണ്ടതുണ്ട്. അല്ലെങ്കിൽ നമുക്ക് എങ്ങനെ ഒരുമിച്ച് അഭിനയിക്കാൻ കഴിയും? ഉദാഹരണത്തിന്, എനിക്ക് അവരെ അടിക്കുന്ന ഒരു രംഗം ഉണ്ടെങ്കിൽ ഞാൻ അവരെ വിസ്മയത്തോടെ നോക്കി നിന്നാൽ എങ്ങനെ അത് സാധിക്കും?
ഈ പറയപ്പെടുന്ന ഇതിഹാസങ്ങളും സൂപ്പർതാരങ്ങളും തങ്ങളുടെ കലയ്ക്കോ ചെയ്യുന്ന ജോലിക്കോ തടസമായി യാതൊന്നിനെയും അനുവദിക്കാത്തത് ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ ഒരു തുടക്കക്കാരി ആയിരിക്കാം, പക്ഷേ കാമറയ്ക്ക് മുന്നിൽ ഞങ്ങൾ തുല്യരാണ്,” പാർവതി പറഞ്ഞു.
മലയാള സിനിമയിലെ പ്രഗത്ഭരായ രണ്ട് സംവിധായകരുടെ ചിത്രങ്ങളിലാണ് പാർവതി ഈ സൂപ്പർതാരങ്ങൾക്കൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തത്. സിബി മലയിൽ സംവിധാനം ചെയ്ത 'ഫ്ലാഷ്' എന്ന സൈക്കോളജിക്കൽ ക്രൈം ത്രില്ലറിലൂടെയാണ് പാർവതി ആദ്യമായി മോഹൻലാലിനൊപ്പം സ്ക്രീൻ പങ്കിട്ടത്.
2022ൽ റത്തീന സംവിധാനം ചെയ്ത പുഴു എന്ന ചിത്രത്തിലൂടെയാണ് താരം മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്.
Movies
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പേട്രിയാറ്റ് മേയ് ഒന്നിന് റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന് സെൻസർ ബോർഡിന്റെ കട്ട്. ചിത്രത്തിലെ ചില രംഗങ്ങളും പേരുകളും വിവാദമാകാൻ സാധ്യതയുള്ളതിനാൽ അവ ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദേശിക്കുകയായിരുന്നു.
തുടർന്ന് റീ-എഡിറ്റ് ചെയ്ത് സിനിമ വീണ്ടും സെൻസർ ബോർഡിന് സമർപ്പിക്കാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. കൊച്ചിയിലെ ലാൽ മീഡിയ സ്റ്റുഡിയോയിൽ ചിത്രത്തിന്റെ റീ എഡിറ്റിംഗ് പൂർത്തിയായി.
ഒരു രാഷ്ട്രീയനേതാവിന്റെ മകന്റെ പേരുമായി ചിത്രത്തിലെ വില്ലന്റെ പേരിന് സാമ്യമുള്ളതിനാൽ ആ പേര് മാറ്റാൻ സെൻസർ ബോർഡ് നിർദേശിച്ചതായാണ് സൂചന.
Movies
മോഹൻലാലിനെ നായകനാക്കി തന്റെ നൂറാം ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് പ്രിയദർശൻ. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലേയ്ക്ക് മോഹൻലാലിന്റെ അച്ഛനാകാൻ നടനെ തേടുകയാണെന്ന് പ്രിയദർശൻ പറഞ്ഞു.
ഹിന്ദി ചിത്രം ഹായ്വാന് ശേഷമായിരിക്കും ഈ ചിത്രത്തിന്റെ ഷൂട്ടിലേയ്ക്ക് കടക്കുക. മിഡ് ഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പ്രിയദർശൻ പങ്കുവച്ചത്.
'മോഹന്‍ലാലിനൊപ്പമുള്ള സിനിമ നവംബറില്‍ ആരംഭിക്കും. സങ്കീര്‍ണമായ സിനിമയാണ്, മ്യൂസിക്കല്‍ ആണ്. അതിനാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തെടുക്കാനുണ്ട്. കൊമേഷ്യല്‍ എന്റര്ടെയ്ന് ആയ ചിത്രത്തില്‍ 12 പാട്ടുകളുണ്ട്. ആക്ഷനുണ്ട്. കുടുംബകഥയാണ്. അച്ഛന്റെയും മകന്റെയും കഥയാണ്. രണ്ടു പേരും കര്‍ണാടിക് ഗായകരാണ്.
അച്ഛനായി പുതുമുഖത്തെയാണ് നോക്കുന്നത്. കര്‍ണാടിക്, ഹിന്ദുസ്ഥാനി സംഗീതം അറിയണം. കഥ കളിയും അറിഞ്ഞിരിക്കണം. അച്ഛനെ കാസ്റ്റ് ചെയ്യുക വെല്ലുവിളിയാണ്.
എസ്പി ബാലസുബ്രഹ്മണ്യം ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തോട് അച്ഛന്റെ വേഷം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചേനെ. മോഹന്‍ലാല്‍ നന്നായി പാടും. സിനിമകളില്‍ പാടിയിട്ടുമുണ്ട്. പക്ഷെ അദ്ദേഹത്തെക്കൊണ്ട് ഈ സിനിമയില്‍ പാടിക്കില്ല'' പ്രിയദര്ശന് പറഞ്ഞു.
ആശിര്‍വാദ് സിനിമാസാണ് പ്രിയദര്‍ശന്റെ 100ാമത്തെ ചിത്രം നിര്‍മിക്കുന്നത്. ബിനു ജോര്‍ജ് അലക്സാണ്ടര്‍ സഹനിര്‍മാതാവാണ്.
Movies
മോഹൻലാൽ ആരാധകർ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന റാം. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പാതിവഴിയിൽ മുടങ്ങിയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ലണ്ടനിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിലേറെയും നടന്നത്.
ഇപ്പോഴിതാ ചിത്രത്തിന് സംഭവിച്ചതെന്താണ് തുറന്നുപറയുകയാണ് ജീത്തു ജോസഫ്. റാമിന് സാമ്പത്തിക പ്രശനമുണ്ടെന്നും രണ്ട് ഭാഗങ്ങളും ഒന്നിച്ച് ഷൂട്ട് ചെയ്യരുതെന്ന് താൻ പറഞ്ഞതാണെന്നും എല്ലാം ഒന്നിച്ച് വന്നപ്പോൾ ഷൂട്ടിംഗ് നിർത്തേണ്ടി വന്നെന്നും മുന്നോട്ട് പോക്ക് നിർമാതാക്കളുടെ തീരുമാനം പോലെ ആയിരിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു.
ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ജീത്തുവിന്റെ പ്രതികരണം.
''റാം ഫിനാന്‍ഷ്യല്‍ പ്രശ്നത്തില്‍ കിടക്കുകയാണ്. വളരെ സങ്കടമുള്ളൊരു കാര്യമാണത്. ഒത്തിരി എഫേര്‍ട്ട് എടുത്തതും ഒത്തിരി പൈസയും മുടക്കിയ പ്രൊജക്ട് ആണത്. നിര്‍മാതാക്കള്‍ തീരുമാനിക്കണം.
യുകെ, മൊറോക്കോ, ഇന്ത്യയിലൊക്കെ ഷൂട്ട് ചെയ്തു. കുറച്ച് ഭാഗങ്ങള്‍ ടുണീഷ്യയില്‍ ഷൂട്ട് ചെയ്യാനുണ്ട്. അത് ഭയങ്കര സങ്കടമായി പോയി. റെസ്യൂം ചെയ്ത് അതുപോലെ മേക്ക് ചെയ്യാന്‍ പറ്റിയാല്‍ റെലവന്‍സിന്റെ പ്രശ്മമില്ല.
ഹെവി ആയിട്ടുള്ളതോടെ ലാര്‍ജര്‍ ദാന്‍ ലൈഫ് ക്യാരക്ടറല്ല ഈ സിനിമ. ഒരാളുടെ യാത്രയും ആയാളുടെ ഇമോഷന്‍സുള്ള സിനിമയാണ്. രസകരമായ ആക്ഷന്‍ സ്വീക്വന്‍സുള്ള ചിത്രം കൂടിയാണത്. വേറൊരു മൂഡിലാണ് അത് പറയാന്‍ ഉദ്ദേശിക്കുന്നത്.
ടു പാര്‍ട്ട് സിനിമയാണ് റാം. അത് ഒന്നിച്ചെടുത്തു പോയി. ഞാന്‍ പറഞ്ഞതാണ് നമുക്കാദ്യം ഫസ്റ്റ് ഫിനിഷ് ചെയ്യാമെന്ന്. യുകെയില്‍ തന്നെ ഫസ്റ്റും സെക്കന്റും ഉണ്ട്.
അവിടെ പോയപ്പോള്‍ തന്നെ രണ്ടും ഷൂട്ട് ചെയ്തു. അത് കഴിഞ്ഞ് മൊറോക്കോയില്‍ പോയി ഇന്ത്യയില്‍ വന്നു. എല്ലാം കൂട്ടി വന്നപ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തി.
20-25 ദിവസമുണ്ടെങ്കില്‍ റാം ആദ്യഭാഗം പൂര്‍ത്തിയാകും. മറ്റൊരു 25 ദിവസമുണ്ടെങ്കില്‍ രണ്ടാം ഭാഗവും. ആകെ മൊത്തെ ഒരു 50 ദിവസത്തെ ഷൂട്ട് മാത്രമാണ് വേണ്ടിയിരുന്നത്''. ജീത്തു ജോസഫ് പറഞ്ഞു.
Movies
എമ്പുരാന് നേരെ ഉയർന്ന വിമർശനങ്ങളൊന്നും തന്നെ പിന്നോട്ട് വലിക്കില്ലെന്നും മൂന്നാം ഭാഗം കാത്തിരിക്കുന്നവർ ഒരുപാടുണ്ടെന്നും നടൻ പൃഥ്വിരാജ്. പള്ളിച്ചട്ടമ്പിയുടെ ടീമിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പൃഥ്വിരാജ് ‘എൽ3’യെക്കുറിച്ച് മനസുതുറന്നത്.
“കുറച്ചധികം സിനിമകൾ അഭിനയിച്ചു തീർക്കാനുണ്ട്. കുറേ നാളുകളായി എനിക്കു വേണ്ടി കാത്തിരിക്കുന്ന സിനിമകളാണ്, അപ്പോൾ ഞാൻ വീണ്ടും അടുത്ത ഒരു കൊല്ലം ‘സംവിധാനം ചെയ്യട്ടേ’ എന്നു പറഞ്ഞു പോയാൽ, അതവരോട് ചെയ്യുന്ന ക്രൂരതയാകും.
‘എമ്പുരാൻ’ കഴിഞ്ഞിട്ട് ചെയ്യാമെന്നു പറഞ്ഞ സിനിമകളാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് സംവിധാനത്തിനു കുറച്ച് സമയം എടുക്കും. ഒന്നുരണ്ട് പരിപാടികൾ മനസിലുണ്ട്. സംവിധാനം ചെയ്യണമെന്ന് എനിക്കു മാത്രമല്ല എല്ലാവർക്കും ആഗ്രഹമുണ്ട്.
വിമര്‍ശനങ്ങള്‍ കാരണം ഒരു സിനിമ ചെയ്യാനോ ചെയ്യാതിരിക്കാനോ, അങ്ങനെയൊരു തീരുമാനം എടുക്കുന്ന ആളല്ല ഞാന്‍. ‘എമ്പുരാന്’ എന്ന സിനിമ ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകള്‍ ഉണ്ടാവും. പക്ഷേ എന്നിരുന്നാലും എനിക്ക് തോന്നുന്നു, പൊതുവായി അതിന്റെയൊരു അടുത്ത ഭാഗം വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുമുണ്ട്.
അപ്പോള്‍ എനിക്ക് അതാണ് വലിയൊരു പ്രചോദനം. കാരണം ഞാന്‍ ഇപ്പോഴും എവിടെയെങ്കിലും പോയാല്‍ ഒരു ചോദ്യമെങ്കിലും ‘എല്‍ 3’ എന്നു വരുമെന്നാണ്. ഇന്നുവരെ ഒരു പ്രസ് മീറ്റില്‍ പോയിട്ട് എല്‍ 3 യെക്കുറിച്ച് ചോദിക്കേണ്ടെന്ന് ആരും കരുതിയിട്ടില്ല.
അത് ഉള്ളിടത്തോളം കാലം അത് ചെയ്യാന്‍ എനിക്ക് ഒരു പ്രചോദനം ഉണ്ട്. അതിന്റെ ഏറ്റവും വലിയ തടസം എന്ന് പറയുന്നത് എന്റെ സമയമാണ്. തീര്‍ച്ചയായും ലാലേട്ടന്റെയൊക്കെ സമയം എന്റെ സമയത്തേക്കാള്‍ വിലപ്പെട്ടതാണ്.
പക്ഷേ ഞാന്‍ അതിനുവേണ്ടി ഒരു സമയം മാറ്റിവയ്ക്കുക എന്നുള്ളതാണ് അതിന്റെ ഏറ്റവും വലിയ ചാലഞ്ച് എന്ന് പറയുന്നത്. പിന്നെ എനിക്ക് അല്ലാതെ ഒന്നുരണ്ട് കമ്മിറ്റ്മെന്റ്സ് ഉണ്ട്, ഡയറക്റ്റ് ചെയ്യാനുള്ളത്. സിനിമ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞിട്ടുള്ള ഒന്നു രണ്ട് പ്രൊഡ്യൂസേഴ്സ് ഒക്കെയുണ്ട്. അതിന്റെയൊക്കെ കാര്യങ്ങള്‍ നോക്കണം” പൃഥ്വിരാജ് പറഞ്ഞു.
ലൂസിഫർ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്തിന് ‘അസ്രയേൽ’ എന്നാണ് പേരിട്ടിരിക്കുന്നത്.