x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിറങ്ങലിച്ച് ഹിമാലയം: ദുരന്ത കാരണം അണക്കെട്ട് തകർച്ചയെന്ന ആരോപണം വ്യാജമെന്ന് ചൈന


Published: August 27, 2026 04:07 PM IST | Updated: August 27, 2026 04:07 PM IST

ഹിമാലയൻ അതിർത്തി പ്രദേശങ്ങളെ പ്രകമ്പനം കൊള്ളിച്ച് ഉണ്ടായ ഭീകരമായ പ്രളയത്തിനു കാരണം ചൈനീസ് ഭാഗത്തെ അപകടാവസ്ഥയിലുള്ള അണക്കെട്ട് തകർന്നതാണെന്ന നേപ്പാളിന്‍റെ ആരോപണം ചൈന ശക്തമായി തള്ളി.

ഈ വാദം പൂർണമായും വ്യാജമാണെന്ന് വ്യക്തമാക്കിയ നേപ്പാളിലെ ചൈനീസ് എംബസി, ഇത്തരം ദുരന്തമുഖങ്ങളിൽ പരസ്പര ആരോപണങ്ങൾ ഉന്നയിക്കുന്നതിനേക്കാൾ പ്രധാനം സംയുക്തമായ രക്ഷാപ്രവർത്തനവും സഹകരണവുമാണെന്ന് കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 26-ന് നേപ്പാളിന്‍റെ അതിർത്തിക്കുള്ളിലുണ്ടായ ശക്തമായ ഹിമാനീപതനമാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് ചൈനയുടെ ഔദ്യോഗിക നിലപാട്. ഇതിനെത്തുടർന്ന് രൂപപ്പെട്ട കൂറ്റൻ ചെളിപ്രവാഹം ഗൈറോംഗ്-രസുവഗധി അതിർത്തി മേഖലയിലുടനീളം വൻ നാശനഷ്ടങ്ങൾ വിതയ്ക്കുകയായിരുന്നു.

വരാനിരുന്ന അപകടത്തെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയില്ലെന്ന നേപ്പാളിന്‍റെ ആക്ഷേപവും ചൈന നിഷേധിച്ചു. ഉയർന്ന ഹിമാലയൻ നിരകളിൽ നിന്ന് വലിയ അളവിൽ മഞ്ഞും പാറക്കല്ലുകളും ഇടിഞ്ഞ് ലെൻഡെ കോല നദീതടത്തിലേക്ക് പതിച്ചതാണ് കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ വിനാശകരമായ പ്രളയമായി മാറിയത്.

തുടക്കത്തിൽ പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനമാണ് ദുരന്തത്തിന് കാരണമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും, മഞ്ഞുമല തകർന്നു വീഴുമ്പോഴുണ്ടായ പ്രകമ്പനമാണ് ഉപകരണങ്ങളിൽ രേഖപ്പെടുത്തിയതെന്ന് യു.എസ് ജിയോളജിക്കൽ സർവേ പിന്നീട് സ്ഥിരീകരിച്ചു.

ഈ മലവെള്ളപ്പാച്ചിലിൽ നൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരത്തിലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവരിൽ ഭൂരിഭാഗവും കൈലാസ മാനസസരോവർ യാത്രയിലായിരുന്ന ഇന്ത്യൻ തീർഥാടകരും അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുമാണ്.

കനത്ത മഴയും ദുർഘടമായ മലയോര പാതകളും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന വെല്ലുവിളികൾക്കിടയിലും നേപ്പാളും ചൈനയും സൈന്യത്തെയും വിദഗ്ദ്ധ രക്ഷാസേനകളെയും വിന്യസിച്ച് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

നദികളിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യത മുൻനിർത്തി ഇരു രാജ്യങ്ങളിലെയും അധികൃതർ മേഖലയിൽ കടുത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags : HimalayanDisaster TibetFloods NepalFloods BreakingNews GlacialCollapse

Recent News

Corehub Up