ഇൻഡോറിലെ ബാൻഗംഗയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പ്രേമാശ്രയ് വയോജന കേന്ദ്രത്തിൽ പ്രായമായ സ്ത്രീകളെ ഒരു കൗമാരക്കാരൻ വടിയുപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് ജില്ലാ ഭരണകൂടം സ്ഥാപനം പൂട്ടി മുദ്രവെച്ചു.
ഇൻഡോർ കളക്ടർ ശിവം വർമ്മയുടെ നിർദ്ദേശപ്രകാരം എത്തിയ ഉദ്യോഗസ്ഥ സംഘം അന്തേവാസികളായ മുതിർന്ന പൗരന്മാരെ മറ്റ് അംഗീകൃത ആശ്രമങ്ങളിലേക്ക് സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു.
അഞ്ചു മാസം മുമ്പ് അമ്മ മരണപ്പെട്ടതിനെ തുടർന്ന് അവിടെ കഴിഞ്ഞിരുന്ന അസ്വസ്ഥമായ മാനസികാവസ്ഥയിലുള്ള കുട്ടിയാണ് ആക്രമണം നടത്തിയത്.
കുട്ടിയെ കൗൺസിലിംഗിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയ ഭരണകൂടം, സർക്കാർ ഭൂമിയിലെ കെട്ടിടത്തിൽ അനുമതിയില്ലാതെ കേന്ദ്രം നടത്തിയ സംഘാടകർക്കെതിരെ എഫ്ഐആർ അടക്കമുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
#MP: Teen Boy Caught Beating Elderly With Stick At An Old Age Home In #Indore#MadhyaPradesh #MPNews pic.twitter.com/NFM8PpPV79
— Free Press Madhya Pradesh (@FreePressMP) July 30, 2026
Tags : Indore IndoreNews MadhyaPradesh BreakingNews CrimeNews