Letters
സംഭവിച്ചതു മോദി പറഞ്ഞതു പോലല്ല
Monday, January 9, 2017 4:11 PM IST
നോട്ട് റദ്ദാക്കലിൻറെ രണ്ടു മാസം കഴിഞ്ഞപ്പോഴും പാവങ്ങളുടെ ദുരിതം തീർന്നിട്ടില്ല. പുതിയതായി അച്ചടിച്ച 500 രൂപയുടെയും 2000 രൂപയുടെയും കറൻസികളിൽ നല്ലൊരു പങ്ക് കള്ളപ്പണക്കാരുടെയും പൂഴ്ത്തിവയ്പുകാരുടെയും പക്കലെത്തിയപ്പോൾ അവരൊക്കെ വളരെ സന്തുഷ്‌ടരാണ്.

കള്ളപ്പണവും പൂഴ്ത്തിവയ്പും നിർമാർജനം ചെയ്തതുകൊണ്ടു മാത്രം പോരല്ലോ. അതിൻറെ ഗുണം അനുഭവിക്കുന്നതിന് ആരോഗ്യമുള്ള ജനതയും വേണ്ടതല്ലേ ആരോഗ്യമുള്ള ജനത തന്നെയല്ലേ ഒരു രാജ്യത്തിൻറെ ഒഴിച്ചുകൂടാൻ പറ്റാത്ത സന്പത്ത് ഇപ്പോഴത്തെ കലുഷിതമായ അന്തരീക്ഷത്തിൽ സർക്കാർ എന്താണോ ഉദ്ദേശിച്ചത് അതു നേടുന്നതിനു വർത്തമാനകാല യാഥാർഥ്യങ്ങൾ വിലയിരുത്തി ഉചിതമായ പരിഹാരമാർഗങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു.1978ൽ മൊറാർജി ദേശായിയുടെ ഭരണകാലത്ത് നോട്ട് പിൻവലിക്കലിനുണ്ടായ അനുഭവം ഇനിയും വന്നുചേരുമെന്നാണ് വിലയിരുത്തൽ.

അനിയൻ ഇമേജ് പൂവൻതുരുത്ത്