Tax
Services & Questions
അപകട ഇൻഷ്വറൻസ് പദ്ധതി: പ്രീമിയം ഡിസംബർ 31നുള്ളിൽ അടയ്ക്കണം
അപകട ഇൻഷ്വറൻസ് പദ്ധതി: പ്രീമിയം ഡിസംബർ 31നുള്ളിൽ അടയ്ക്കണം
ഗ്രൂപ്പ് പഴ്സണൽ അപകട ഇൻഷ്വറൻസ് പദ്ധതി (ജിപിഎഐഎസ്) കേരള സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് മുഖേന 2011 വർഷം മുതൽ നടപ്പിലാക്കിയതാണ്.

സംസ്ഥാനത്തിലെ പാർട്ട്ടൈം കണ്ടിജന്‍റ് എംപ്ലോയീസ് ഉൾപ്പെടുന്ന സർക്കാർ ജീവനക്കാർ, അധ്യാപകർ, എയ്ഡഡ് സ്കൂൾ / കോളജ് സ്ഥാപനങ്ങളിലെ അധ്യാപക - അനധ്യാപക ജീവനക്കാർ, പഞ്ചായത്ത് - മുനിസിപ്പൽ കോമണ്‍ സർവീസ് എന്നിവിടങ്ങളിലെ ജീവനക്കാർ, മുനിസിപ്പൽ കോമണ്‍ സർവീസിലെ കണ്ടിജന്‍റ് ജീവനക്കാർ, സർവകലാശാല ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ / സഹകരണ സ്ഥാപനങ്ങൾ / സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. നിലവിലെ ചട്ടങ്ങളുടെ/ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പദ്ധതിയിൽ ചേരാൻ യോഗ്യരായ കെഎസ്ഇബി ജീവനക്കാർ, കെഎസ് ആർടിസി ജീവനക്കാർ എന്നിവരുടെ വാർഷിക പ്രീമിയം തുക സർവീസ് ടാക്സ് ഉൾപ്പെടെ യഥാക്രമം 850രൂപ, 550രൂപ എന്ന ക്രമത്തിലും കേരള സർവീസ് ചട്ടത്തിന്‍റെ പരിധിയിൽ വരുന്നവരും എസ്എൽഐ/ജിഐഎസ് എന്നിവ ഒടുക്കിവരുന്നവരുമായ മറ്റു ജീവനക്കാരുടെ വാർഷിക പ്രീമിയം തുക സർവീസ് ടാക്സ് ഉൾപ്പെടെ 400രൂപ എന്ന ക്രമത്തിലും അടയ്ക്കണം. ഗവ.ഉ.(പി)നം. 133/2017 ധന. 21/10/2017.
വാഗ്ദത്ത തുക 10 ലക്ഷം രൂപയായി തുടരുന്നതാണ്.

അപകട തീയതി മുതൽ ഒരു വർഷം വരെയുള്ള കാലയളവിൽ ഇൻഷ്വറൻസ് ഡയറക്ടർക്കു മുന്പാകെ റിപ്പോർട്ട് ചെയ്യുന്ന ക്ലെയിമുകൾ ഇൻഷ്വറൻസ് ഡയറക്ടർക്കു തന്നെ തീർപ്പാക്കാവുന്നതാണ്.

ജീവനക്കാരുടെ പ്രീമിയം തുക അതാതു ജീവനക്കാരുടെ ശന്പളത്തിൽനിന്നു കിഴിവ് നടത്തിയിട്ടും കാലാവധിക്കുള്ളിൽ ട്രഷറിയിൽ ഒടുക്കാത്ത പക്ഷം ഏതെങ്കിലും തരത്തിലുള്ള ക്ലെയിം ഉണ്ടായാൽ ആയതു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കുന്നതാണ്.

2018 വർഷത്തേക്കുള്ള പ്രീമിയം 2017 നവംബർ മാസത്തെ ശന്പളത്തിൽനിന്ന് കിഴിവു ചെയ്ത് ഡിസംബർ 31നുള്ളിൽ ‘8658-102-88 suspen േse account-GPAI Fund’എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്.

ശൂന്യവേതനാവധിയിലുള്ളവർ, മറ്റ് ഏതെങ്കിലും രീതിയിൽ അവധിയിലുള്ളവർ, അന്യത്ര സേവനത്തിലുള്ളവർ, മറ്റ് ഏതെങ്കിലും രീതിയിൽ അവധിയിലുള്ളവർ, പേസ്ലിപ്പ് ലഭിക്കാത്ത കാരണത്താൽ ശന്പളം ലഭിക്കാത്തവർ, മറ്റെന്തെങ്കിലും കാരണത്താൽ ശന്പളം ലഭിക്കാത്തവർ എന്നിവർ ഡിസംബർ 31നകം പ്രീമിയം നേരിട്ട് ട്രഷറിയിൽ ഒടുക്കേണ്ടതാണ്.
ഈ വിഭാഗക്കാരുടെ ഇൻഷ്വറൻസ് പ്രീമിയം നേരിട്ട് ട്രഷറിയിൽ ഒടുക്കേണ്ടതാണ്. ഈ വിഭാഗക്കാരുടെ ഇൻഷ്വറൻസ് പ്രീമിയം യഥാസമയം ട്രഷറിയിൽ ഒടുക്കിയില്ലെങ്കിൽ ഇവർക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നതല്ല.

ഇൻഷ്വറൻസ് പരിരക്ഷ ആഗ്രഹിക്കുന്ന ജീവനക്കാർ അവരുടെ ഇൻഷ്വറൻസ് പ്രീമിയം യഥാസമയം ഒടുക്കിയെന്ന് ഉറപ്പുവരുത്തേണ്ടതാണ്.