പുതിയങ്ങാടി, ചൂട്ടാട് മേഖലകളിൽ കടലാക്രമണം
Wednesday, April 24, 2024 7:44 AM IST
പഴയങ്ങാടി: തീരദേശ മേഖലയായ പുതിയങ്ങാടി, ചൂട്ടാട് മേഖലകളിൽ കടലാക്രമണം രൂക്ഷം. ചൂട്ടാട് ബീച്ച് പാർക്കിനും പുതുതായി നിർമിക്കുന്ന പുളിമൂട്ടിനും ഇടയിലാണ് കടലാക്രമണം രൂക്ഷമാകുന്നത്. വൻ തിരമാലകൾ കരയിലേക്ക് അടിച്ചു കയറുന്നതിനാൽ കര ഭാഗികമായും കടലെടുത്ത നിലയിലാണ്.

പാർക്കിലെ സോളാർ ലൈറ്റുകളും വൃക്ഷങ്ങളും ഇരിപ്പിടങ്ങളും കടലെടുത്തതോടെ വലിയ നാശ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. പാർക്കിൽ നടക്കുന്ന ഫെസ്റ്റിന്‍റെ ഭാഗമായി കടൽക്കരയിൽ സ്ഥാപിച്ച ഊഞ്ഞാലുകൾ മാറ്റിത്തുടങ്ങിയിട്ടുണ്ട്. പുലിമൂട്ട് നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇപ്പോഴത്തെ കടലാക്രമണത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

രാത്രികാലങ്ങളിലാണ് കടലാക്രമണം രൂക്ഷമാകുന്നത്. കടലാക്രമണത്തെ തുടർന്ന് കടൽക്കരയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. എം. വിജിൻ എംഎൽഎ, സിപിഎം നേതാക്കളായ വി. വിനോദ്, പി.വി. വേണുഗോപാൽ. മാടായി പഞ്ചായത്ത് അംഗം പി. ജനാർദ്ദനൻ തുടങ്ങിയവരും വില്ലേജ് റവന്യൂ ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദർശിച്ചു.