വിവാഹം പയ്യന്നൂർ കോളേജിൽ; കല്യാണകുറിയുമായി സുരേഷേട്ടനും സുമലത ടീച്ചറും
Saturday, May 27, 2023 10:35 AM IST
‘ന്നാ താന്‍ കേസ് കൊട്’ചിത്രത്തിലെ പ്രണയ ജോഡികളായ സുരേഷും സുമലത ടീച്ചറും പങ്കുവച്ച സേവ് ദ ഡേറ്റ് വീഡിയോയും കല്യാണ കുറിയുമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറൽ. നടനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവനും നടി ചിത്ര നായരുമാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

വീഡിയോ വൈറലായതോടെ ഇരുവരും ജീവിതത്തിൽ വിവാഹിതരാകുകയാണെന്ന് കരുതി നിരവധിപേരാണ് ആശംസകളുമായി എത്തിയത്. വെള്ളിയാഴ്ച ഇരുവരുടെയും പേരിൽ വിവാഹകുറിയും പുറത്തുവന്നതോടെ എന്താണെന്നറിയാൻ ആകാംഷയിലാണ് ആരാധകരും.



മെയ് 29-ന് പയ്യന്നൂര്‍ കോളജിൽ വച്ചാണ് വിവാഹമെന്നാണ് കത്തില്‍ പറയുന്നത്. ഈ കഥാപാത്രങ്ങളുടെ പ്രണയം പറയുന്ന ഒരു പുതിയ ചിത്രത്തിന്‍റെ തുടക്കം അന്നേ ദിവസം ഉണ്ടാവുന്നതിന്‍റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തല്‍.

ന്നാ താന്‍ കേസ് കൊട്’ചിത്രത്തിലെ സുരേഷ്, സുമലത ടീച്ചർ എന്നീ കഥാപാത്രങ്ങളെ വച്ച് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയാണ് ഈ ‘സേവ് ദ് ഡേറ്റും കല്യാണക്കുറിയുമൊക്കെ’.

‘ആയിരം കണ്ണുമായി’ എന്നാണ് സിനിമയുടെ ടൈറ്റിൽ. ‘ന്നാ താന്‍ കേസ് കൊട്’എന്ന ചിത്രത്തിലെ സുരേഷിന്‍റെ ഓട്ടോയുടെ പേരാണ് ‘ആയിരം കണ്ണുമായി’.‌ സിൽവർ ബേ സ്റ്റുഡിയോസും സിൽവർ ബ്രമൈഡ് പിക്ചേഴ്സും ചേർന്നാണ് നിർമാണം.



മലയാള സിനിമയിലെ ശ്രദ്ധേയനായ കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയാണ് രാജേഷ് മാധവന്‍. ഏറെ ശ്രദ്ധിക്കപ്പെട്ട തിങ്കളാഴ്‌ച നിശ്ചയം, ‘ന്നാ താന്‍ കേസ് കൊട്' തുടങ്ങിയ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടറാണ് രാജേഷ്. ദിലീഷ് പോത്തന്‍റെ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.



കനകം കാമിനി കലഹം, മിന്നൽമുരളി, ന്നാ താന്‍ കേസ് കൊട്, മദനോത്സവം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ രാജേഷ് എത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.