ഓസ്‌ലോ: തുടര്‍ച്ചയായ മൂന്നാം ഫിഫ ലോകകപ്പ് ഫുട്‌ബോളിലും ഇറ്റലി ഉണ്ടാകില്ലേ? 2026 ഫിഫ ലോകകപ്പ് യോഗ്യതയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇറ്റലി മറുപടിയില്ലാത്ത മൂന്നു ഗോളിനു നോര്‍വെയോട് പരാജയപ്പെട്ടു. നാലു തവണ ചാമ്പ്യന്മാരായ ഇറ്റലിക്ക് 2018, 2022 ലോകകപ്പുകളില്‍ യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല.

നോര്‍വെയ്ക്ക് എതിരായ എവേ പോരാട്ടത്തില്‍ അലക്‌സാണ്ടര്‍ സോര്‍ലോത്ത് (14’), അന്‍റോണിയോ നുസ (34’), എര്‍ലിംഗ് ഹാലണ്ട് (42’) എന്നിവരുടെ ആദ്യപകുതിയിലെ ഗോളുകളിലാണ് ഇറ്റലി തോല്‍വി വഴങ്ങിയത്. ജയത്തോടെ ഗ്രൂപ്പ് ഐയില്‍ മൂന്നു മത്സരങ്ങളില്‍നിന്ന് ഒമ്പതു പോയിന്‍റുമായി നോര്‍വെ ഒന്നാം സ്ഥാനത്തു തുടരുന്നു. ആറു പോയിന്‍റുമായി ഇസ്രയേലാണ് രണ്ടാമത്. ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ലോകകപ്പിനു നേരിട്ട് യോഗ്യത നേടുമ്പോള്‍ രണ്ടാം സ്ഥാനക്കാര്‍ പ്ലേ ഓഫ് കളിക്കണം. തോല്‍വിക്കു പിന്നാലെ കോച്ച് ലൂസിയാനൊ സ്‌പെല്ലെറ്റിയെ ഇറ്റലി പുറത്താക്കി.


ഇംഗ്ലണ്ട്, ഡച്ച്, ക്രൊയേഷ്യ

ഗ്രൂപ്പ് കെയില്‍ ഇംഗ്ലണ്ട് 1-0ന് അണ്ടോറയെ കീഴടക്കി. 50-ാം മിനിറ്റില്‍ ഹാരി കെയ്‌ന്‍റെ ഗോളിലായിരുന്നു ഇംഗ്ലണ്ടിന്‍റെ ജയം. മൂന്നു മത്സരങ്ങളില്‍നിന്ന് ഒമ്പതു പോയിന്‍റുമായി ഇംഗ്ലണ്ടാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്.

ഗ്രൂപ്പ് ജിയില്‍ നെതര്‍ലന്‍ഡ്‌സ് 2-0നു ഫിന്‍ലന്‍ഡിനെ കീഴടക്കി. മെംഫിസ് ഡീപ്പെ (6’), ഡെന്‍സില്‍ ഡെംഫ്രിസ് (23’’) എന്നിവരായിരുന്നു ഡച്ച് ടീമിന്‍റെ ഗോള്‍ നേട്ടക്കാര്‍. ഗ്രൂപ്പില്‍ നെതര്‍ലന്‍ഡ്‌സിന്‍റെ ആദ്യ മത്സരമായിരുന്നു. രണ്ടു മത്സരങ്ങളില്‍ ആറു പോയിന്‍റുമായി പോളണ്ടാണ് ഒന്നാമത്. ഗ്രൂപ്പ് എല്ലില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യ 7-0നു ജിബ്രാള്‍ട്ടറിനെ കീഴടക്കി.