കോട്ടയം: ഉപതെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ അര്‍ജന്‍റൈന്‍ ഇതിഹാസ ഫുട്‌ബോളര്‍ ലയണല്‍ മെസി വരുമെന്ന പ്രഖ്യാപനവുമായി വീണ്ടും കായിക മന്ത്രി വി. അബ്ദുറഹിമാന്‍ രംഗത്ത്. മെസിയുടെയും മന്ത്രിയുടെയും ചിത്രങ്ങളടങ്ങിയ പോസ്റ്ററില്‍ ‘മെസി വരും ട്ടാ...!’ എന്നും, ‘ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്’ എന്നും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഇതോടെ പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തും മെസി കേരളത്തിലേക്ക് എത്തുമെന്ന് വി. അബ്ദുറഹിമാന്‍ അവകാശപ്പെട്ടതായുള്ള പരിഹാസരവും ഉയര്‍ന്നു.

ഈ വര്‍ഷം ഒക്‌ടോബര്‍-നവംബര്‍ സമയത്ത് ലയണല്‍ മെസിയുടെ അര്‍ജന്‍റീന ടീം കേരളത്തില്‍ എത്തുമെന്നാണ് അബ്ദുറഹിമാന്‍ വീണ്ടും അവകാശപ്പെട്ടതെന്നതും ശ്രദ്ധേയം. സ്‌പോണ്‍സര്‍മാര്‍ പണം കെട്ടിവച്ചെന്നും എല്ലാ തടസങ്ങളും നീങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അര്‍ജന്‍റൈന്‍ സൂചന ഇങ്ങനെ

ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി നാല് സൗഹൃദ മത്സരങ്ങളാണ് ഫിഫ ഇന്‍റര്‍നാഷണല്‍ കലണ്ടറില്‍ അര്‍ജന്‍റീനയ്ക്കുള്ളത്. അര്‍ജന്‍റൈന്‍ ടീം വൃത്തങ്ങളില്‍നിന്നുള്ള സൂചന അനുസരിച്ച് ഒക്‌ടോബറില്‍ അര്‍ജന്‍റീന ചൈനയില്‍ രണ്ടു മത്സരങ്ങള്‍ കളിക്കും. ചൈനയ്ക്ക് എതിരേയാണ് ഒരു മത്സരം. റഷ്യ, ദക്ഷിണകൊറിയ, ജപ്പാന്‍ ടീമുകളില്‍ ഒന്നായിരിക്കും മറ്റൊരു എതിരാളി.

നവംബറില്‍ അര്‍ജന്‍റീനയുടെ 50-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അംഗോളയ്‌ക്കെതിരേ സ്വദേശത്തു കളിക്കും. ഖത്തറിലെ ലൂസൈല്‍ സ്റ്റേഡിയത്തില്‍ അമേരിക്കയ്ക്ക് എതിരേയാണ് നവംബറിലെ മറ്റൊരു മത്സരം. അര്‍ജന്‍റൈന്‍ ദേശീയ ടീം വൃത്തങ്ങളുടെ ഈ സൂചനകള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ ഷെഡ്യൂള്‍ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. അതേസമയം, ഇന്ത്യയിലേക്ക് എത്തുന്നതു സംബന്ധിച്ച ഒരു സൂചനയും അര്‍ജന്‍റൈന്‍ വൃത്തങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയം.


നിലവില്‍ 2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ട് പോരാട്ടത്തിലാണ് അര്‍ജന്‍റീന. ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ന് കൊളംബിയയ്ക്ക് എതിരേയാണ് അര്‍ജന്‍റീനയുടെ അടുത്ത മത്സരം. സെപ്റ്റംബറില്‍ വെനസ്വേല, ഇക്വഡോര്‍ ടീമുകള്‍ക്കെതിരായ മത്സരങ്ങളോടെയാണ് അര്‍ജന്‍റീനയുടെ 2026 ലോകകപ്പ് യോഗ്യതാ റൗണ്ട് അവസാനിക്കുക. നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീന ഇതിനോടകം യോഗ്യതയും പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനവും ഉറപ്പിച്ചുകഴിഞ്ഞതാണ്.

തിരുവനന്തപുരം വേദിയാകും

ലയണല്‍ മെസിയുടെ അര്‍ജന്‍റൈന്‍ ടീം കേരളത്തിലേക്ക് എത്തിയാല്‍ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലായിരിക്കും കളിക്കുക. ക്രിക്കറ്റും ഫുട്‌ബോളും കളിക്കാവുന്ന തരത്തിലുള്ളതാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. 2015 സാഫ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇവിടെവച്ച് നടന്നിരുന്നു. 55,000 കാണികളെ ഉള്‍ക്കൊള്ളാവുന്നതാണ് കാര്യവട്ടം സ്റ്റേഡിയം. 2011 സെപ്റ്റംബറില്‍ ലയണല്‍ മെസിയും അര്‍ജന്‍റീനയും കോല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കളിച്ചിരുന്നു. വെനസ്വേലയായിരുന്നു അന്ന് അര്‍ജന്‍റീനയുടെ എതിരാളികള്‍.