തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍ കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ സ്‌റ്റോര്‍ തിരുവനന്തപുരത്ത് ആരംഭിച്ചു.

ഇന്‍ഡല്‍ വീല്‍സ് എല്‍എല്‍പി ഡീലര്‍ഷിപ്പുമായി സഹകരിച്ചാണ് പാപ്പനംകോട് 1375 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള റിവര്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇന്‍ഡി സ്കൂട്ടർ, ആക്‌സസറികള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് റിവര്‍ സ്‌റ്റോറില്‍ നിന്നും നേരിട്ട് സ്വന്തമാക്കാം.

കൊച്ചി സ്റ്റോര്‍ മുഖേന ഇന്‍ഡിക്ക് ലഭിച്ചിട്ടുള്ള മികച്ച പ്രതികരണവും സ്വീകാര്യതയും ഞങ്ങള്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുന്നതെന്നു റിവറിന്‍റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അരവിന്ദ് മണി പറഞ്ഞു.


ഇന്‍ഡിയുടെ യൂട്ടിലിറ്റി ലൈഫ്‌സ്‌റ്റൈല്‍ സ്വഭാവം ഇവിടത്തെ വിപണിക്ക് ഏറെ അനുയോജ്യമാണെന്ന് തെളിയിക്കപ്പെട്ടതാണ്. കേരളത്തില്‍ റിവറിന്‍റെ സാന്നിധ്യം കൂടുതല്‍ വിപുലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.

ഇതിന്‍റെ ഭാഗമായി സെപ്റ്റംബര്‍ ആകുമ്പോഴേക്കും തൃശൂര്‍, കൊല്ലം, പാലക്കാട്, കോഴിക്കോട് എന്നീ നഗരങ്ങളില്‍ ഉള്‍പ്പെടെ 10 പുതിയ സ്റ്റോറുകള്‍ റിവര്‍ ആരംഭിക്കുമെന്നും അരവിന്ദ് മണി പറഞ്ഞു.