Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നാം ബാക്കിവച്ചിട്ടു പോകുന്നത്
എത്രയോ ആളുകൾ ഏതെല്ലാം രീതിയിലാണ് ജീവിതത്തിന്റെ ഓരോരോ കാര്യങ്ങൾ നേടാൻ ശ്രമിക്കുന്നത്? പലപ്പോഴും അർഥശൂന്യവും യുക്തിരഹിതവുമായ ഈ പോരാട്ടങ്ങൾക്കുവേണ്ടി സ്വന്തം ആത്മാവിനെ പണയപ്പെടുത്തിയല്ലേ അവർ ജീവിക്കുന്നത്? ഈ വലിയ നഷ്ടത്തെക്കുറിച്ച് അവർ ഓർമിക്കാത്തത് ഏറെ ദുഃഖകരംതന്നെ.
ഗാന്ധിജിയുടെ അക്രമരഹിതമായ മാർഗങ്ങൾ പിന്തുടർന്ന് അമേരിക്കയിൽ കറുത്ത വർഗക്കാരുടെ പൗരാവകാശങ്ങൾക്കുവേണ്ടി പോരാടിയ നേതാവാണ് ഡോ. മാർട്ടിൻ ലൂതർ കിംഗ് ജൂണിയർ (1929-1968). തന്റെ പിതാവിനെപ്പോലെ, ബാപ്റ്റിസ്റ്റ് സഭയിലെ ഒരു മിനിസ്റ്റർ ആയിട്ടായിരുന്നു അദ്ദേഹം പൊതുജീവിതം ആരംഭിച്ചത്. 1955 മുതൽ 1968-ൽ വെടിയേറ്റു മരിക്കുന്നതുവരെ ഡോ. കിംഗ് പൗരാവകാശ പ്രസ്ഥാനത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നു.
അമേരിക്കയിലെ ആഭ്യന്തര യുദ്ധത്തെത്തുടർന്ന് (1861-1865) അമേരിക്കയിൽ അടിമത്തം അവസാനിച്ചെങ്കിലും കറുത്ത വർഗക്കാർക്ക് വോട്ടുചെയ്യാനുള്ള അവസരം പല തെക്കൻ സംസ്ഥാനങ്ങളിലും നൽകിയിരുന്നില്ല. ഭരണഘടനയിലെ 13-ാം ഭേദഗതി കറുത്ത വർഗക്കാർക്ക് പൗരത്വം നേടിക്കൊടുത്തെങ്കിലും വോട്ടുചെയ്യാനുള്ള അവകാശം പല തെക്കൻ സംസ്ഥാനങ്ങളും തന്ത്രപരമായ രീതിയിൽ തടയുകയാണു ചെയ്തത്.
ഈ സാഹചര്യത്തിലാണ് വോട്ടുചെയ്യാനുള്ള അവകാശം ഉൾപ്പെടെ എല്ലാവർക്കും തുല്യ പൗരാവകാശങ്ങൾ ലഭിക്കുന്നതിനുവേണ്ടിയുള്ള പൗരസമത്വ പ്രക്ഷോഭം ആരംഭിച്ചത്.
പൗരാവകാശ സമത്വത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഫലമായി 1964-ൽ സിവിൽ റൈറ്റ്സ് ആക്ടും 1965-ൽ വോട്ടിംഗ് റൈറ്റ്സ് ആക്ടും 1968-ൽ ഫെയർ ഹൗസിംഗ് ആക്ടും പാസായി. ഈ നിയമങ്ങൾ പാസാക്കിയെടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു 1963ൽ വാഷിംഗ്ടണിൽവച്ച് "എനിക്ക് ഒരു സ്വപ്നമുണ്ട്’ എന്ന് ആരംഭിക്കുന്ന പ്രസിദ്ധമായ പ്രസംഗം ഡോ. കിംഗ് നടത്തിയത്.
വർഗീയ സമത്വത്തിനുവേണ്ടിയുള്ള അക്രമരഹിതമായ പോരാട്ടത്തിന് 1964-ൽ ഡോ. കിംഗിനു നോബൽ സമ്മാനം ലഭിച്ചു. എന്നാൽ, ഈ പോരാട്ടത്തിന്റെ പേരിൽത്തന്നെ 1968 ഏപ്രിൽ നാലിന് അദ്ദേഹം വെടിയേറ്റു കൊല്ലപ്പെട്ടു.
അദ്ദേഹം കൊല്ലപ്പെടുന്നതിനു രണ്ടുമാസം മുൻപ് അറ്റ്ലാൻഡയിലെ ഒരു ബാപ്റ്റിസ്റ്റ് ചർച്ചിൽ പ്രസംഗിക്കുന്ന അവസരത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു:
"ഇടയ്ക്കിടെ എന്റെ മരണത്തെക്കുറിച്ചും എന്റെ ശവമടക്കിനെക്കുറിച്ചുമൊക്കെ ഞാൻ ചിന്തിക്കാറുണ്ട്. ഞാൻ മരിക്കുന്ന അവസരത്തിൽ നിങ്ങളാരെങ്കിലും ആ പ്രദേശത്തുണ്ടെങ്കിൽ, എനിക്ക് ആഘോഷമായ സംസ്കാരം ആവശ്യമില്ല എന്ന് ഓർമിക്കുക. അതുപോലെ, ദീർഘമായ ഒരു ചരമപ്രസംഗവും എനിക്കു വേണ്ട’. എന്റെ ചരമപ്രസംഗത്തിൽ പ്രസംഗകൻ എന്തു പറയണമെന്നും ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്. എനിക്കു നോബൽ സമ്മാനം ലഭിച്ച കാര്യം പറയേണ്ടെന്ന് അദ്ദേഹത്തോടു പറയുക. അതിനു വലിയ പ്രാധാന്യമില്ല. എനിക്കു മുന്നൂറിനും നാനൂറിനുമിടയിൽ വേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ടെന്ന കാര്യവും പറയേണ്ടെന്ന് അദ്ദേഹത്തോടു പറയുക. അവയ്ക്കും വലിയ പ്രാധാന്യമില്ല.
"എന്നാൽ, ആ ദിവസം ആരെങ്കിലും ഞാൻ എന്റെ ജീവിതം മറ്റുള്ളവരെ സേവിക്കാൻ വിനിയോഗിച്ചു എന്നു പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. മാർട്ടിൻ ലൂതർ കിംഗ് ജൂണിയർ മറ്റുള്ളവരെ സ്നേഹിക്കാൻ ശ്രമിച്ചു എന്നു പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. വിശക്കുന്നവർക്ക് ഭക്ഷണം നൽകാൻ ഞാൻ ശ്രമിച്ചു എന്ന് ആരെങ്കിലും അന്നു പറയണം. നഗ്നനരായവർക്ക് വസ്ത്രം നൽകാൻ ഞാൻ ശ്രമിച്ചു എന്ന് ആരെങ്കിലും പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതുപോലെ, തടങ്കലിൽ കഴിയുന്നവരെ സന്ദർശിക്കാനും ഞാൻ ശ്രമിച്ചു എന്ന് ആരെങ്കിലും പറയണം. അതോടൊപ്പം, മനുഷ്യരെ മുഴുവനും സ്നേഹിക്കാനും സേവിക്കാനും ശ്രമിച്ചു എന്നു പറയണം.’
ഡോ. കിംഗ് അന്ന് പ്രസംഗം അവസാനിപ്പിച്ചത് ഇപ്രകാരമാണ്: "എന്റെ ജീവിതം അവസാനിപ്പിക്കുന്പോൾ എനിക്കു ബാക്കിവച്ചിട്ടു പോകാൻ പണമൊന്നുമില്ല. സുന്ദരവും വിലയേറിയതുമായ വസ്തുക്കളുമില്ല. എന്നാൽ, മറ്റുള്ളവർക്കുവേണ്ടി അർപ്പിതമായ ഒരു ജീവിതം ബാക്കിവച്ചിട്ടാണ് ഞാൻ പോകുന്നത്.’
ഡോ. കിംഗ് അന്നു പറഞ്ഞതു വാസ്തവമായിരുന്നു. അദ്ദേഹം മരിക്കുന്പോൾ അദ്ദേഹത്തിനു വലിയ സന്പാദ്യമൊന്നുമില്ലായിരുന്നു. എന്നാൽ, മിച്ചംവച്ചിട്ടു പോകാൻ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി സമർപ്പിച്ച ഒരു ജീവിതം അദ്ദേഹത്തിനുണ്ടായിരുന്നു.
ഇതു മൂലമാണ്, അദ്ദേഹം ഇന്നും ഏറെ ആദരിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ മരണശേഷം, 1977-ൽ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡവും 2003-ൽ കോണ്‍ഗ്രഷണൽ മെഡലും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ ജന്മദിനം (ജനുവരി 15) ആഘോഷിക്കാൻ എല്ലാ വർഷവും ജനുവരിയിലെ മൂന്നാം തിങ്കളാഴ്ച പൊതു അവധി ദിവസവുമാക്കിയിട്ടുണ്ട്.
മറ്റുള്ളവരുടെ നന്മയ്ക്കായി സമർപ്പിച്ച ഒരു ജീവിതം ബാക്കിവച്ചിട്ടു പോകാനാണ് ഡോ. കിംഗ് തന്റെ ജീവിതകാലത്തു ശ്രമിച്ചത്. പണവും അധികാരവും പ്രതാപവും നേടാനല്ല അദ്ദേഹം ശ്രമിച്ചത്. തന്മൂലം, അദ്ദേഹം ഇന്നും അനുസ്മരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു.
നാം മരിക്കുന്പോൾ എന്തായിരിക്കും നാം ബാക്കിവച്ചിട്ടു പോവുക? നാം സന്പാദിച്ച സ്വത്തും നാം കെട്ടിപ്പടുത്ത മണിമാളികകളും നാം നേടിയെടുത്ത അധികാരവും പ്രതാപവുമൊക്കെയോ? അവയൊക്കെ നല്ലതുതന്നെ. എന്നാൽ, അതിലേറെ ശ്രേഷ്ഠമല്ലേ മറ്റുള്ളവരുടെ സുഖത്തിനും സന്തോഷത്തിനും നന്മയ്ക്കുംവേണ്ടി ആത്മാർഥമായി ശ്രമിച്ച ഒരു ജീവിതം ബാക്കിവച്ചിട്ടു പോകുന്നത്.
എത്രയോ ആളുകൾ ഏതെല്ലാം രീതിയിലാണ് ജീവിതത്തിന്റെ ഓരോരോ കാര്യങ്ങൾ നേടാൻ ശ്രമിക്കുന്നത്? പലപ്പോഴും അർഥശൂന്യവും യുക്തിരഹിതവുമായ ഈ പോരാട്ടങ്ങൾക്കുവേണ്ടി സ്വന്തം ആത്മാവിനെ പണയപ്പെടുത്തിയല്ലേ അവർ ജീവിക്കുന്നത്? ഈ വലിയ നഷ്ടത്തെക്കുറിച്ച് അവർ ഓർമിക്കാത്തത് ഏറെ ദുഃഖകരംതന്നെ.
നമ്മുടെ ജീവിതാവസാനം നാം ബാക്കിവച്ചിട്ടുപോകുന്നത് സംശുദ്ധവും സ്നേഹസന്പന്നവുമായ ഒരു ജീവിതമാകണമെങ്കിൽ അതിനു നാം ശ്രമിച്ചു തുടങ്ങേണ്ട സമയം ഏറെ വൈകി എന്ന തിരിച്ചറിവോടെ നമുക്ക് ഉണർന്നു പ്രവർത്തിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവര
പണത്തിന്റെ ശക്തി
ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
സുഹൃത്തുക്കളെ തേടിയ കൊന്പനാന
ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അ
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാര
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവര
പണത്തിന്റെ ശക്തി
ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
സുഹൃത്തുക്കളെ തേടിയ കൊന്പനാന
ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അ
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാര
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
പുറത്തുള്ള രത്നങ്ങളും ഉള്ളിലുള്ളവയും
ബുദ്ധമതത്തിലെ മഹായാന വിഭാഗത്തിൽനിന്നു ചൈനയിൽ രൂപമെടുത്ത മറ്റൊരു വിഭാഗമാണ് ചാൻ ബുദ്ധിസം. സംസ്കൃതത്തിലെ "ധ്യാന' എന്ന
ധനികനും പിച്ചക്കാരനും
മാന്യമായി ജീവിക്കാൻ നമുക്ക് പണം വേണം. ആ പണം നേരായ മാർഗങ്ങളിലൂടെ നാം സന്പാദിക്കുകയും വേണം. എന്നാൽ, അതിന്റെ പേരിൽ
ഒരു കല്ലറയ്ക്കും പൂട്ടിയിടാനാവാത്തവൻ
നടിയും നാടകകൃത്തും സംവിധായകയുമായിരുന്നു വിനെറ്റ് കാരൾ (1922-2002). ന്യൂയോർക്കിലെ ബ്രോഡ്വേയിൽ ഒരു മ്യൂസിക്കൽ സംവിധാ
പ്രതീക്ഷ മാത്രമല്ല, ഉറപ്പും നൽകുന്ന ഉത്ഥാനം
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുനാഥന്റെ ഉത്ഥാനത്തിലും നമ്മുടെ ഉത്ഥാനത്തെക്കുറിച്ച് അവിടന്ന് നല്കുന്ന ഉറപ്
ഓശാന ഞായറും വിശുദ്ധവാരവും
റോമിലെ ഒരു പ്രഭുകുടുംബത്തിലാണ് എമീലിയസ് പോളസ് (229 ബിസി-160 ബിസി) പിറന്നത്. റോമൻ റിപ്പബ്ലിക്കിൽ മിലിട്ടറി ട്രിബ്യൂണ
കോപത്തിന്റെ കടിഞ്ഞാണ്‍
മുൻകോപിയായിരുന്നു ജോർജ്. എല്ലാത്തിനും എപ്പോഴും മറ്റുള്ളവരോട് കോപിക്കുന്ന സ്വഭാവം. തന്മൂലം സംഭവിച്ചതെന്താണെന്നോ?
നമ്മെ വഴിനടത്തുന്ന ദൈവം
നാമാരും മനഃപൂർവം അന്ധകാരത്തിൽ നടക്കാൻ ശ്രമിക്കുന്നവരല്ല. എന്നാൽ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പലപ്പോഴും ന
സദ്ഗുണങ്ങൾ പൂത്തുവിരിയാൻ
പണ്ടുകാലത്തെ ഒരു രാജാവ്. യുദ്ധവീരനായിരുന്നു അദ്ദേഹം. എന്നാൽ, അന്യരാജ്യങ്ങളെ ആക്രമിക്കുന്ന പതിവില്ലായിരുന്നു അദ്ദേഹ
ദൈവം മുഖം തിരിക്കാതിരിക്കാൻ
മണ്ണുമാന്തിയന്ത്രങ്ങൾ രൂപകല്പന ചെയ്യുന്നതിൽ അതിവിദഗ്ധനായിരുന്നു റോബർട്ട് ഗിൽമോർ ലെറ്റേർണോ (1888-1969). "ദി ഡീൻ ഓ
പ്രാർഥന ആത്മാവിന്റെ പ്രകാശം
തന്റെ ജീവിതാവശ്യങ്ങൾ നേടിയെടുക്കുന്നതിലുപരിയായി പ്രാർത്ഥന വഴി ആഴമായ ദൈവാനുഭവം നേടുകയായിരുന്നു രാംദാസ് സ്വാ
Latest News
പാത്രത്തിലാകെ കറുത്ത വറ്റെന്ന് മുഖ്യമന്ത്രി മനസിലാക്കണം: സതീശൻ
മഥുര ട്രെയിൻ അപകടത്തിനു കാരണം മൊബൈൽ ഉപയോഗം
ഒരു വറ്റല്ല, കലംമുഴുവൻ കറുത്തിരിക്കുന്നുവെന്ന് പി.കെ. കൃഷ്ണദാസ്
വ്യാജ ചാപ്പ കുത്തൽ: കൂടുതൽ അന്വേഷണത്തിന് പോലീസും മിലിട്ടറിയും
പുൽപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ്: കൂടുതൽ കോണ്‍ഗ്രസ് നേതാക്കൾ കുടുങ്ങും?
Latest News
പാത്രത്തിലാകെ കറുത്ത വറ്റെന്ന് മുഖ്യമന്ത്രി മനസിലാക്കണം: സതീശൻ
മഥുര ട്രെയിൻ അപകടത്തിനു കാരണം മൊബൈൽ ഉപയോഗം
ഒരു വറ്റല്ല, കലംമുഴുവൻ കറുത്തിരിക്കുന്നുവെന്ന് പി.കെ. കൃഷ്ണദാസ്
വ്യാജ ചാപ്പ കുത്തൽ: കൂടുതൽ അന്വേഷണത്തിന് പോലീസും മിലിട്ടറിയും
പുൽപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ്: കൂടുതൽ കോണ്‍ഗ്രസ് നേതാക്കൾ കുടുങ്ങും?
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top