Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
റഫി ഫീൽ!
43 വർഷങ്ങൾ! മുഹമ്മദ് റഫിയുടെ ഓർമകൾ മങ്ങാതെ, വാടാതെ പൂക്കളായി വിടർന്നു നിൽക്കുന്നു.., ഋതുക്കളോരോന്നിലും ആ പാട്ടുകളുടെ വസന്തമുദിക്കുന്നു... റഫി അനുഭവങ്ങളില്ലാത്ത ഒരു പാട്ടുപ്രേമിയുമില്ല. കേട്ടറിവുകളുടെ പുതുമ ഒരുകാലത്തും നശിക്കുന്നുമില്ല. ഇതാ, റഫി- കിഷോർ ഓർമകളിൽ ചിലത്...
നാളെ, ജൂലൈ 31.
1980ലെ ഇതേ ദിവസമാണ് മുഹമ്മദ് റഫിയോടു പിണങ്ങി അദ്ദേഹത്തിന്റെ ഹൃദയം താളമിടൽ നിർത്തിയത്. തകർന്നത് കോടി കോടി ഹൃദയങ്ങളായിരുന്നു. താളത്തിനും ഈണത്തിനും മുഹമ്മദ് റഫി നൽകിയിരുന്ന പ്രാധാന്യം പറഞ്ഞറിയിക്കേണ്ടതല്ല. എല്ലാ ഗായകർക്കും മുഖ്യമാണല്ലോ അത്. എന്നാൽ അടിമുടി പെർഫെക്ഷനിസ്റ്റ് ആയിരുന്ന റഫി പാട്ടുകളെ സമീപിച്ചിരുന്നത് എങ്ങനെയാണ്?
അതിനുമുന്‍പ് മറ്റൊരു ചോദ്യത്തിലേക്കു വരാം. ഹിന്ദി ഭാഷയും അതിലെ ചലച്ചിത്രഗാനങ്ങളും നിലനിൽക്കുന്നിടത്തോളം കാലം ഉത്തരം കണ്ടുപിടിക്കാനാവാത്ത ചോദ്യമാണത്. മുഹമ്മദ് റഫിയോ കിഷോർ കുമാറോ, ആരാണ് കൂടുതൽ മികച്ചത്? പലർക്കും പല ഉത്തരങ്ങളുണ്ടാകാമെങ്കിലും അതെല്ലാം വ്യക്തിപരം മാത്രം.
ചില താരതമ്യങ്ങൾ നടത്തുകമാത്രമാണ് സാധ്യമാകുക. അതും ഒന്ന് നല്ലത്, അടുത്തത് മോശം എന്ന അർഥത്തിലല്ല. പാട്ടു പഠിക്കുന്ന കാര്യമെടുക്കാം. പലതവണ റിഹേഴ്സൽ നടത്തിയാണല്ലോ പാട്ടുകൾ പാട്ടുകൾ റെക്കോർഡ് ചെയ്യുന്നത്.
സംഗീതസംവിധായകൻ പാടിയോ ഉപകരണത്തിൽ വായിച്ചോ കേൾപ്പിക്കുന്ന ഈണം. അതല്ലെങ്കിൽ മറ്റാരെങ്കിലും പാടിവച്ച ട്രാക്ക്. ഇതാണ് ഗായകർ പഠിക്കുന്നത്. ആ ഈണത്തിൽ ഗായകരുടെ ചെറിയ തൊട്ടുതലോടലുകൾ ഉണ്ടാകാം- ചില സംഗീതസംവിധായകർ അത്തരം ഇംപ്രൊവൈസേഷനുകൾ അനുദവിക്കാറില്ലെങ്കിലും.
പാട്ടു പാടണമെങ്കിൽ ചില നിബന്ധനകൾ ഉണ്ടായിരുന്നു റഫിക്കും കിഷോറിനും. "പതിനൊന്നാം മണിക്കൂറിൽ’ ആലാപനത്തിൽ സ്വന്തം പരീക്ഷണങ്ങൾ കൊണ്ടുവരാൻ മിടുക്കനായിരുന്നു കിഷോർ കുമാർ. റെക്കോർഡിംഗിന്റെ തലേ ദിവസം ഈണം ഒരു സ്പൂൾ-ടേപ്പിലാക്കി തന്റെ വീട്ടിലെത്തിക്കണമെന്നതായിരുന്നു കിഷോറിന്റെ ഒരു നിബന്ധന.
സ്വന്തമായുള്ള റിഹേഴ്സൽ നടത്താനാണത്രേ ഇത്. അതും ഒരു മുഴുനീള കണ്ണാടിക്കുമുന്പിൽ! ആരാധന സൂപ്പർ ഹിറ്റായതോടെ ഇങ്ങനെ ടേപ്പ് കൊടുത്തയയ്ക്കാൻ മടിച്ചിരുന്ന സംഗീതസംവിധായകർപോലും കിഷോറിന്റെ എല്ലാ നിബന്ധനകളും അംഗീകരിച്ചുതുടങ്ങി. അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ കേൾവിക്കാർക്ക് ഇഷ്ടവുമായിരുന്നു.
അതേസമയം യാതൊരു പരീക്ഷണത്തിനും റഫി ഒരുക്കമായിരുന്നില്ല. അദ്ദേഹം ആവശ്യപ്പെട്ടിരുന്നത് ഫൈനൽ ട്യൂണ്‍ ആയിരുന്നു. റിഹേഴ്സൽ സമയത്ത് സംഗീതസംവിധായകൻ നൽകുന്നത് എന്താണോ അത് പെർഫെക്ട് ആയി റെക്കോർഡിംഗിൽ റഫി നൽകിയിരിക്കും.
നൗഷാദ്, ഒ.പി. നയ്യാർ, ശങ്കർ-ജയ്കിഷൻ, റോഷൻ തുടങ്ങിയ സംഗീതസംവിധായകരെല്ലാം ഈണം നിശ്ചയിച്ചുറപ്പിച്ച ശേഷമേ റഫിയെ സമീപിക്കാറുള്ളൂ. ഒരർഥത്തിൽ റഫി ഏറ്റവും ഒടുവിലേ ചിത്രത്തിൽ വരാറുള്ളൂ എന്നുസാരം.
ട്യൂണിൽ അവസാനനിമിഷം വരുത്തുന്ന മാറ്റം റഫിയെ അസ്വസ്ഥനാക്കുമെന്ന് ഇവർക്കെല്ലാം അറിയാമായിരുന്നു. അനിൽ ബിശ്വാസ്, സി. രാമചന്ദ്ര, സലിൽ ചൗധരി, ആർ.ഡി. ബർമൻ തുടങ്ങിയവർ മാത്രമാണ് റഫിക്കു പാട്ടു പറഞ്ഞുകൊടുത്തശേഷം ഈണത്തിൽ മാറ്റം വരുത്താൻ ധൈര്യം കാണിച്ചിരുന്നത്- അതും ഏറ്റവും നല്ല റിസൽറ്റിനുവേണ്ടി മാത്രം.
ഈ നാലുപേർക്കും ഈണങ്ങൾ ഫൈനൽ എന്നു ബാഡ്ജ് ചെയ്യുന്ന പതിവില്ലായിരുന്നു. ഒരു സ്പാർക്ക് കിട്ടിയാൽ റെക്കോഡിംഗിനിടയിൽപ്പോലും സ്റ്റോപ്പ് പറയുന്ന ശീലമുണ്ടായിരുന്നു ഇവർക്ക്.
മദൻ മോഹനും പഞ്ചമും
കിഷോറിന്റെ ആരാധന ഇംപാക്ടിനു ശേഷവും റഫിയിൽ മാത്രം വിശ്വാസമുറപ്പിച്ചിരുന്ന സംഗീതസംവിധായകരാണ് ഉഷ ഖന്നയും മദൻ മോഹനും. പാട്ടുപഠിപ്പിക്കുന്ന കാര്യത്തിൽ റഫിയുമായി ഒരിക്കലും ഒരു പ്രശ്നവും മദൻ മോഹന്‍ ഉണ്ടായിട്ടില്ല. അതേസമയം കിഷോർ കുമാറുമായി എണ്ണമറ്റ തർക്കങ്ങളുണ്ടാവുകയും ചെയ്തു.
ഒരിക്കൽ ഞാൻ കിഷോറിനെ എന്റെ റെക്കോർഡിംഗ് മുറിയിൽനിന്ന് ഓടിച്ചിട്ടുണ്ട്- മദൻ മോഹൻ പറഞ്ഞതാണിത്! പിൽക്കാലത്ത് അദ്ദേഹത്തിന്റെ ഈണങ്ങൾ പാടുന്പോൾ കിഷോർ പ്രാങ്കുകൾ ഒഴിവാക്കി "നല്ല കുട്ടി'യായിരുന്നു. റഫിയുടെ പെർഫെക്ഷനിസം മദൻ മോഹനുമായി ഇഴചേർന്നു പോകുകയും ചെയ്തു.
എന്നാൽ ആർ.ഡി. ബർമനും റഫിക്കുമിടയിൽ ചില്ലറ ഈഗോ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ബർമന്റേത് കലാകാരന്മാർക്ക് പൊതുവേ ഉണ്ടാകാവുന്ന ഈഗോ ആയിരുന്നു. റഫി നന്പർ വണ്‍ ആയിരുന്നെന്നു സമ്മതിക്കുന്പോഴും തീസ്രീ മൻസിൽ എന്ന ചിത്രത്തിലെ ആജാ ആജാ എന്ന പ്രശസ്തമായ പാട്ട് അദ്ദേഹത്തെ പഠിപ്പിക്കാൻ താൻ കഷ്ടപ്പെട്ടുവെന്ന് ഒരിക്കൽ പഞ്ചം വെളിപ്പെടുത്തിയിരുന്നു. കിഷോർ കുമാറിനാണെങ്കിൽ ഈണം ഒരിക്കൽ പറഞ്ഞുകൊടുത്താൽ മതിയെന്നാണ് ബർമന്റെ ന്യായം.
റഫി പക്ഷേ ഇതൊന്നും കാര്യമായി എടുത്തിരുന്നില്ല. എല്ലാം ചെറുപുഞ്ചിരിയോടെ സ്വീകരിച്ചു. ലതാ മങ്കേഷ്കറുമായി ഒരിക്കൽ അഭിപ്രായവ്യത്യാസം ഉണ്ടായപ്പോഴും, ഓ ദുനിയാ കേ രഖ്വാലേ എന്ന പാട്ടിലും മാത്രമാണ് റഫി തന്റെ ശബ്ദം ഉയർത്തിയിട്ടുള്ളൂ എന്നാണ് തമാശയായി പറയാറുള്ളത്.
സംഗീതസംവിധായകരുടെ ഗായകനായ റഫിയിൽനിന്ന് ഏറ്റവും മികച്ചതു പുറത്തെടുക്കാൻ എല്ലാവർക്കും കഴിഞ്ഞു. സ്റ്റുഡിയോയിലെ ക്യുബിക്കിളിലേക്ക് ഓടിക്കിതച്ചെത്തി, എസിയുടെ സ്വിച്ച് സ്വയം ഓണ്‍ചെയ്ത് വിയർപ്പാറ്റി റഫി പാട്ടിന്റെ കുളിർക്കാലമുണ്ടാക്കി.
എസി വ്യാപകമാകുന്നതിനു മുന്‍പ് മിക്കപ്പോഴും രാത്രി ഒന്പതിനു ശേഷം മാത്രമേ റഫി റെക്കോർഡിംഗിന് എത്താറുള്ളൂവെന്ന് ആഷാ ഭോസ്ലേ ഓർമിച്ചിട്ടുണ്ട്. അപ്പോഴേക്കും അന്നത്തെ ബോംബെയിലെ കൊടുംചൂട് അല്പമൊന്നു ശമിച്ചിരിക്കുമല്ലോ. എപ്പോഴായാലും റഫി പാട്ട് പൂർണമായി പഠിച്ചിട്ടാവും എത്തുക.
കിഷോറിനെക്കുറിച്ച് റഫിയും തിരിച്ചും
റഫി ഒരിക്കൽ പറഞ്ഞത്: സൂപ്പർ സ്റ്റാറായി രാജേഷ് ഖന്ന ഉയർന്നുവന്നത് രംഗം അപ്പാടെ മാറ്റി. കിഷോറിന്റെ ശബ്ദമായി രാജേഷിന്. മറ്റു നടന്മാർ രാജേഷിനെ അനുകരിക്കാൻ ശ്രമിച്ചതോടെ കിഷോറിന്റെ ശബ്ദം രാജ്യത്തിന്റെ മുക്കിലും മൂലയിലും പ്രതിധ്വനിച്ചുതുടങ്ങി.
പാട്ടിന്റെ രംഗത്ത് ഇരുവരും പരസ്പരം മത്സരിച്ചിരുന്ന കാലമുണ്ടായിരുന്നെങ്കിലും പരസ്പരം അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചു. അവർക്കിടയിൽ ഒരിക്കലും ഒരു വിരോധവുമുണ്ടായിട്ടില്ലെന്ന് ഇരുവരുടെയും മക്കൾ പിന്നീട് ഓർമിച്ചിട്ടുണ്ട്.
കിഷോർ പറഞ്ഞത്: ഞങ്ങൾ ബദ്ധവൈരികളായിരുന്നു എന്ന പ്രചാരണം ഒട്ടും അടിസ്ഥാനമില്ലാത്തതാണ്. എനിക്ക് അദ്ദേഹത്തോടു വലിയ ബഹുമാനമാണ്. അപൂർവമായ കഴിവുള്ള ഗായകനാണ് അദ്ദേഹം.
റഫിയുടെ ഭൗതിക ശരീരത്തിനു കാൽക്കീഴിൽ മണിക്കൂറുകളോളം കണ്ണീരണിഞ്ഞ് ഇരുന്ന കിഷോർ കുമാറിന്റെ ദൃശ്യം ഒരു വിഷാദഗാനമായി ഇന്നും കേൾക്കാം.
ഹരിപ്രസാദ്
ജീവൻ കളഞ്ഞും മഹാദേശാടനം!
ടാൻസാനിയായിലെ സെറൻഗേറ്റി നാഷണൽ പാർക്കിൽനിന്ന് കെനിയയിലെ മാസായിമാരായിലേക്ക് ഒരു സംഘം മൃഗങ്ങൾ എല്ലാ വർഷവും നട
രൂപം മാറും വണ്ടികൾ
വാഹനങ്ങൾ രൂപം മാറുന്നതു കാണണോ? മഴ വണ്ടി, ഡെന്റൽ ക്ലിനിക്ക്, മൊബൈൽ റസ്റ്ററന്റ്, ബാങ്ക്, ആധുനിക മഞ്ചൽ, ഷോപ്പ്... ഇങ്ങ
ചൂണ്ടു വിരൽ ചുണ്ടിൽ തൊട്ടാൽ
വാതോരാതെയുളള വാചകമടിയില്ല, കസ്റ്റമേഴ്സിനെ വീഴ്ത്താനുള്ള ചെപ്പടി വിദ്യകളുമില്ല. ഇവര്‍ പങ്കുവയ്ക്കുന്നത് സ്നേഹ
ഇത് സ്നേഹത്തിന്റെ പെൺപട്ടണം
എട്ടു പെണ്മക്കള്; എട്ടും സിസേറിയന്. ഒന്നോ രണ്ടോ തവണ സിസേറിയൻ കഴിഞ്ഞാൽ ഇനി സിസേറിയൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് പ്ര
ചമ്പാനേര്‍ പ്രേതനഗരമായതെങ്ങനെ?
രജപുത്ര രാജാക്കന്മാര് നിര്‍മിച്ച കോട്ടകള്‍ സുല്‍ത്താന്റെ പുതിയ തലസ്ഥാനം സംരക്ഷിക്കാന്‍ പ്രാപ്തമായിരുന്നു. തുടര്‍
ഇത് ചിലങ്കകള്‍ ചിരിക്കുന്ന വീട്
ഭരതനാട്യത്തിൽ അരങ്ങേറി അമ്മയും മകളും കൊച്ചുമകളും
ചിലങ്ക കാലിൽ കെട്ടുന്പോൾ ഇതിങ്ങനെയൊന്നും ആയിത്തീരുമെ
ചോരയിൽ കുതിർന്ന ആഘോഷദിനം! കെന്നഡി, ആ കണ്ണീരോർമയ്ക്ക് 60 വയസ്
ഇതേസമയം യാത്രാറൂട്ടിന്റെ ഓരത്തുള്ള ടെക്സസ് സ്കൂൾ ഡിപ്പോസിറ്ററി എന്ന ഏഴുനില കെട്ടിടത്തിന്റെ ആറാം നിലയിലെ ഒരു ജനല
ആൻഡമാനിലെ അദ്ഭുതങ്ങൾ
തകർന്നടിഞ്ഞ അരാക്കൻ പർവതനിരകളുടെ ശിരസുകൾ, ഘോരവനങ്ങ
കാനനശോഭയ്ക്ക് ആത്മീയനിറവ്: നിലയ്ക്കൽ പള്ളിക്ക് റൂബി ജൂബിലി
പൗരാണികമായി കാത്തുപോന്നതും പിൽക്കാലത്ത് നഷ്ടപ്പെട്ടതുമായ വിശ്വാസപൈതൃകവും പാരന്പര്യവും തനിമയും വീണ്ടെടുക്കാൻ മാ
ഇനി ചെണ്ടയിലാണ് മോഹിനിയാട്ടം!
ചെണ്ട പൂർണമായും ഒരു കേരളീയ സംഗീത ഉപകരണമാണ്. മറ്റൊരു സംസ്ഥാനത്തും ചെണ്ട കൊട്ടില്ല. ഇതു മലയാളികളുടെ പ്രത്യേക പൈതൃ
ആരുടെ ഇസ്രയേൽ
കാനാന്യരുടെ അധിവാസകേന്ദ്രമായിരുന്നു ഇസ്രയേലിലെ പല സ്ഥലങ്ങളും. ഇന്നേക്ക് നാലായിരത്തിലേറെ വർഷങ്ങൾക്കു മുന്‍പേ കാനാ
കുമാര്‍ സാനുവിനെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?
ബംഗാളി ഗായകരെ ഹിന്ദി സിനിമാലോകം അത്രയ്ക്കങ്ങ് ഇഷ്ടപ്പെടാതിരുന്ന കാലത്ത് കേദാർനാഥ് കോല്‍ക്കത്തയില്‍നിന്ന് അന്നത്
കരളിന്റെ കരൾ
പിതാവിനു കരൾ ദാനം ചെയ്ത റോയി എന്ന ചെറുപ്പക്കാരനെ കല്യാണം കഴിക്കാൻ പലരും ആശങ്കയോടെ നിന്നപ്പോൾ നിറഞ്ഞ മനസോടെ വന്നവ
പുത്തൻ വേഷങ്ങൾ ആവേശഭരിതം! 10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയ
10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയും കട്ടമീശയുമാക്കി. സ്കിന്‍ടോണ്‍ വേറെ രീതിയിലാക്കി. വെട്ട
ആ നീലക്കരയുള്ള സാരി!
മദര്‍ തെരേസ ആന്‍ഡ് മീ തരംഗം • മദർ തെരേസയെക്കുറിച്ചുള്ള സിനിമയ്ക്കു വൻ വരവേല്പ്, 14ന് ഇന്ത്യയിൽ
സ്വിസ് ന
കേൾക്കാത്ത കാതുകളും പാടും!
ആലോചിച്ചുനോക്കൂ... കേള്‍വിശക്തിയില്ലാത്തവരുടെ പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഏറ്റവും അര്
ദേ പൊറോട്ടയിൽ പിഎച്ച്ഡി!
ജോലി തരാമോ എന്നു കാന്റീൻ കരാറുകാരനോടു ചോദിച്ചപ്പോൾ അദ്ദേഹത്തിന് ആദ്യം വിശ്വാസമായില്ല. ചോദ്യം തമാശയല്ലെന്നു മനസി
നാടകത്തെ നാടകംകൊണ്ടു നേരിട്ടപ്പോൾ!
ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾകൊണ്ടു മറുപടി പറയുക... ഈ ചിന്തയിൽ ര
ഒരിക്കൽ കണ്ടാൽ ഒട്ടിപ്പിടിക്കും!
ഇറ്റലിയിലെ ഏറ്റവും വലിയ ഭദ്രാസന പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര
ജീവൻ കളഞ്ഞും മഹാദേശാടനം!
ടാൻസാനിയായിലെ സെറൻഗേറ്റി നാഷണൽ പാർക്കിൽനിന്ന് കെനിയയിലെ മാസായിമാരായിലേക്ക് ഒരു സംഘം മൃഗങ്ങൾ എല്ലാ വർഷവും നട
രൂപം മാറും വണ്ടികൾ
വാഹനങ്ങൾ രൂപം മാറുന്നതു കാണണോ? മഴ വണ്ടി, ഡെന്റൽ ക്ലിനിക്ക്, മൊബൈൽ റസ്റ്ററന്റ്, ബാങ്ക്, ആധുനിക മഞ്ചൽ, ഷോപ്പ്... ഇങ്ങ
ചൂണ്ടു വിരൽ ചുണ്ടിൽ തൊട്ടാൽ
വാതോരാതെയുളള വാചകമടിയില്ല, കസ്റ്റമേഴ്സിനെ വീഴ്ത്താനുള്ള ചെപ്പടി വിദ്യകളുമില്ല. ഇവര്‍ പങ്കുവയ്ക്കുന്നത് സ്നേഹ
ഇത് സ്നേഹത്തിന്റെ പെൺപട്ടണം
എട്ടു പെണ്മക്കള്; എട്ടും സിസേറിയന്. ഒന്നോ രണ്ടോ തവണ സിസേറിയൻ കഴിഞ്ഞാൽ ഇനി സിസേറിയൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് പ്ര
ചമ്പാനേര്‍ പ്രേതനഗരമായതെങ്ങനെ?
രജപുത്ര രാജാക്കന്മാര് നിര്‍മിച്ച കോട്ടകള്‍ സുല്‍ത്താന്റെ പുതിയ തലസ്ഥാനം സംരക്ഷിക്കാന്‍ പ്രാപ്തമായിരുന്നു. തുടര്‍
ഇത് ചിലങ്കകള്‍ ചിരിക്കുന്ന വീട്
ഭരതനാട്യത്തിൽ അരങ്ങേറി അമ്മയും മകളും കൊച്ചുമകളും
ചിലങ്ക കാലിൽ കെട്ടുന്പോൾ ഇതിങ്ങനെയൊന്നും ആയിത്തീരുമെ
ചോരയിൽ കുതിർന്ന ആഘോഷദിനം! കെന്നഡി, ആ കണ്ണീരോർമയ്ക്ക് 60 വയസ്
ഇതേസമയം യാത്രാറൂട്ടിന്റെ ഓരത്തുള്ള ടെക്സസ് സ്കൂൾ ഡിപ്പോസിറ്ററി എന്ന ഏഴുനില കെട്ടിടത്തിന്റെ ആറാം നിലയിലെ ഒരു ജനല
ആൻഡമാനിലെ അദ്ഭുതങ്ങൾ
തകർന്നടിഞ്ഞ അരാക്കൻ പർവതനിരകളുടെ ശിരസുകൾ, ഘോരവനങ്ങ
കാനനശോഭയ്ക്ക് ആത്മീയനിറവ്: നിലയ്ക്കൽ പള്ളിക്ക് റൂബി ജൂബിലി
പൗരാണികമായി കാത്തുപോന്നതും പിൽക്കാലത്ത് നഷ്ടപ്പെട്ടതുമായ വിശ്വാസപൈതൃകവും പാരന്പര്യവും തനിമയും വീണ്ടെടുക്കാൻ മാ
ഇനി ചെണ്ടയിലാണ് മോഹിനിയാട്ടം!
ചെണ്ട പൂർണമായും ഒരു കേരളീയ സംഗീത ഉപകരണമാണ്. മറ്റൊരു സംസ്ഥാനത്തും ചെണ്ട കൊട്ടില്ല. ഇതു മലയാളികളുടെ പ്രത്യേക പൈതൃ
ആരുടെ ഇസ്രയേൽ
കാനാന്യരുടെ അധിവാസകേന്ദ്രമായിരുന്നു ഇസ്രയേലിലെ പല സ്ഥലങ്ങളും. ഇന്നേക്ക് നാലായിരത്തിലേറെ വർഷങ്ങൾക്കു മുന്‍പേ കാനാ
കുമാര്‍ സാനുവിനെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?
ബംഗാളി ഗായകരെ ഹിന്ദി സിനിമാലോകം അത്രയ്ക്കങ്ങ് ഇഷ്ടപ്പെടാതിരുന്ന കാലത്ത് കേദാർനാഥ് കോല്‍ക്കത്തയില്‍നിന്ന് അന്നത്
കരളിന്റെ കരൾ
പിതാവിനു കരൾ ദാനം ചെയ്ത റോയി എന്ന ചെറുപ്പക്കാരനെ കല്യാണം കഴിക്കാൻ പലരും ആശങ്കയോടെ നിന്നപ്പോൾ നിറഞ്ഞ മനസോടെ വന്നവ
പുത്തൻ വേഷങ്ങൾ ആവേശഭരിതം! 10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയ
10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയും കട്ടമീശയുമാക്കി. സ്കിന്‍ടോണ്‍ വേറെ രീതിയിലാക്കി. വെട്ട
ആ നീലക്കരയുള്ള സാരി!
മദര്‍ തെരേസ ആന്‍ഡ് മീ തരംഗം • മദർ തെരേസയെക്കുറിച്ചുള്ള സിനിമയ്ക്കു വൻ വരവേല്പ്, 14ന് ഇന്ത്യയിൽ
സ്വിസ് ന
കേൾക്കാത്ത കാതുകളും പാടും!
ആലോചിച്ചുനോക്കൂ... കേള്‍വിശക്തിയില്ലാത്തവരുടെ പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഏറ്റവും അര്
ദേ പൊറോട്ടയിൽ പിഎച്ച്ഡി!
ജോലി തരാമോ എന്നു കാന്റീൻ കരാറുകാരനോടു ചോദിച്ചപ്പോൾ അദ്ദേഹത്തിന് ആദ്യം വിശ്വാസമായില്ല. ചോദ്യം തമാശയല്ലെന്നു മനസി
നാടകത്തെ നാടകംകൊണ്ടു നേരിട്ടപ്പോൾ!
ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾകൊണ്ടു മറുപടി പറയുക... ഈ ചിന്തയിൽ ര
ഒരിക്കൽ കണ്ടാൽ ഒട്ടിപ്പിടിക്കും!
ഇറ്റലിയിലെ ഏറ്റവും വലിയ ഭദ്രാസന പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര
ആ ബംപർകൊണ്ട് അവർ എന്തു ചെയ്യും?
ബംപർ സമ്മാനം കൈയിലേക്കു വരുന്പോൾ ഇനിയെന്താണ് പ്ലാൻ എന്ന ചോദ്യത്തിനും ഇവർക്കു കൃത്യമായ ഉത്തരമുണ്ട്. ബാങ്കില്‍നിന്നു
പ്രകൃതി പഠിപ്പിച്ച കവി!
ഗാനരചന നിർവഹിച്ച രണ്ടാം ചിത്രത്തിലെ പാട്ടുതന്നെ അതിഗംഭീരം. എന്നാൽ അടുത്തൊരു ഹിറ്റ് ലഭിക്കാൻ നീണ്ട പതിനെട്ടു വർഷ
വെളിച്ചമായി ഇടുക്കി
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളുടെ നിർമാണം പൂർത്തിയാക്കി 60 ചതുരശ്ര കിലോമീറ്റർ സംഭരണിയിൽ വെള്ളം നിറച്
ഹൃദയസരോ(ദ്)വരം!
പിതാവ്, മൂത്ത സഹോദരൻ, ഇരട്ടകളായ മക്കൾ എന്നിവർക്കൊപ്പം വേദികൾ പങ്കിടുകയെന്ന അപൂർവ ഭാഗ്യം ലഭിച്ച യുവ സരോദ് വാ
തെങ്ങോലക്കാലം
ഇക്കൊല്ലം വീടു മേയാൻ സാധിച്ചില്ലെന്നു പറയുന്നതുതന്നെ വീട്ടുകാർക്കു വലിയ കുറച്ചിലായിരുന്നു, സങ്കടമായിരുന്നു. മഴ
ഓണപ്പാട്ടിൻ വരികളെ വാരിപ്പുണർന്ന്..
ഓണക്കോടി എന്ന വാക്കുപോലെയാണ് ഓണപ്പാട്ട് എന്നതും. അതിസുന്ദരസന്ധി! ചലച്ചിത്രഗാനങ്ങളോ ലളിതഗാനങ്ങളോ ആയാലും ഓണക
ഓണസദ്യയിൽ കാട്ടിറച്ചിയും പുഴമീനും
നെല്ലിനങ്ങളുടെ ജീൻബാങ്കർ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ. കുറിച്യ ആദിവാസിയായ ഇദ്ദേഹം 55 നെല്ലിനങ്ങൾ കൃഷിചെ
സ്വര്‍ഗരാജ്യം ഇവര്ക്കുള്ളതല്ലേ!
ഇറാനിയന്‍ സിനിമാലോകം ഇന്ത്യന്‍ പ്രേക്ഷകര്‍ക്കു പ്രായേണ അപരിചിതമാണ്. പേര്‍ഷ്യന്‍ സംസ്കാരവുമായി അഗാധമായ ചരിത്രബന്
അങ്ങനെയൊരു ട്യൂട്ടോറിയല്‍ കാലത്ത് ശശിയും ശകുന്തളയും
ബിച്ചാള്‍ മുഹമ്മദ് സിനിമയിലെത്തിയ കഥയ്ക്ക് ഒരു സിനിമാക്കഥയേക്കാള്‍ കൗതുകമുണ്ടാവും. അടങ്ങാത്ത സിനിമാമോഹവുമായി സംവി
"മനസിലായോ സാറേ...’
ബോക്സ് ഓഫീസില്‍ ആയിരം കോടി ഡോളര്‍ ഹിറ്റ് ചെയ്യുന്ന ചിത്രം! ഓസ്ട്രേലിയന്‍ നടിയും നിര്‍മാതാവുമായ മാര്‍ഗോട്ട് റോബി അമേരിക
Latest News
വലിയ ഞെട്ടലുണ്ടാക്കുന്ന വാർത്ത; എം.വി. ഗോവിന്ദൻ
ബിജെപിയുടേത് പകപോക്കൽ രാഷ്ട്രീയം; ജനാധിപത്യത്തെ കശാപ്പ് ചെയ്തു: മമത ബാനർജി
കാനം രാജേന്ദ്രൻ അന്തരിച്ചു
ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവ് ഒളിവിൽ
വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
Latest News
വലിയ ഞെട്ടലുണ്ടാക്കുന്ന വാർത്ത; എം.വി. ഗോവിന്ദൻ
ബിജെപിയുടേത് പകപോക്കൽ രാഷ്ട്രീയം; ജനാധിപത്യത്തെ കശാപ്പ് ചെയ്തു: മമത ബാനർജി
കാനം രാജേന്ദ്രൻ അന്തരിച്ചു
ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവ് ഒളിവിൽ
വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top