Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നെഹ്റു സമ്മാനിച്ചത് സൗഹാർദതയുടെ കൈയൊപ്പ്
71 വർഷം മുൻപ് കടലിരന്പലിന്റെ പ്രതീതിയായിരുന്നു ആലപ്പുഴ വേന്പനാട് കായലോരത്തുയർന്ന ആരവത്തിന്. ആഹ്ലാദത്തിൽ മതിമറന്നു ജയ് വിളിച്ചവർക്ക് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കേവലമൊരു ട്രോഫി മാത്രമായിരുന്നില്ല അന്നു സമ്മാനിച്ചത്. ഓളപ്പരപ്പിലെ വള്ളംകളി ലോകത്തിലെ ഏറ്റവും വലിയ ജലമേളയാകാനുതകുന്ന ആവേശംകൂടി നെഹ്റു കിഴക്കിന്റെ വെനീസിനു സമ്മാനിച്ചു.
തടിപീഠത്തിൽ വെള്ളിവെളിച്ചം വിതറുന്ന വള്ളത്തിന്റെ മാതൃക സ്വന്തം കൈയൊപ്പു ചാർത്തി അദ്ദേഹം ഡൽഹിയിൽനിന്ന് കൊടുത്തയച്ചത് തിരുകൊച്ചിയിലെ സാമൂഹിക ജീവിതത്തിന്റെ അടയാളമായ വള്ളംകളിയിലെ വിജയികൾക്ക് എന്ന അടയാളക്കുറിപ്പോടെയാണ്.
വള്ളംകളിയെ പ്രണയിക്കുന്നവർ ജീവശ്വാസംപോലെ ആ വൈകാരികത കൈമാറിവരുന്നു. തെങ്ങോലത്തലപ്പുകൾക്ക് താഴെ വേന്പനാടു കായലിനക്കരെയിക്കരെയായി ഒന്നര ലക്ഷം ആസ്വാദകരെ ഒരേപോലെ ആവേശം കൊള്ളിക്കുന്ന ജലമേള വേറെ ഏതാണുള്ളത്?
1952 ഡിസംബർ 27. മഞ്ഞ് പുതപ്പണിയിച്ച വേന്പനാട്ടു കായലും തീരവും ആസ്വാദ്യമാക്കാൻ കോട്ടയത്തുനിന്ന് ജവഹർലാൽ നെഹ്റുവിനെ ജനം ആലപ്പുഴയിലേക്ക് ജലമാർഗം ആനയിച്ചു. പ്രധാനമന്ത്രിയുടെ ആ സംസ്ഥാന സന്ദർശനം അവിസ്മരണീയമാക്കാൻ പുന്നമടയെ പുളകംകൊള്ളിച്ചൊരു ജലഘോഷയാത്ര.
ഡൊറോത്തി ബോട്ടിൽ നെഹ്റുവിനൊപ്പം മകൾ ഇന്ദിരയും കൊച്ചുമക്കളായ രാജീവും സഞ്ജയും. ബോട്ടുകളിലും വള്ളങ്ങളിലും ആർപ്പുവിളിയും വഞ്ചിപ്പാട്ടുമായി കരിക്കാരും കരക്കാരും. വിശ്വപൗരനെ വരവേൽക്കാൻ കുട്ടനാട്ടിൽ വള്ളംകളിയോളം വലുതെന്തിരിക്കുന്നു?
ആലപ്പുഴയിൽ വേന്പനാട് കായൽ അതിരിടുന്ന കൊറ്റംകുളങ്ങരയിൽ പൂപ്പന്തൽ മണ്ഡപത്തിലേക്ക് നെഹ്റു കുടുംബമെത്തിയത് ഉച്ചകഴിഞ്ഞ് ഒന്നേമുക്കാൽ മണിക്കാണ്. കതിർമണികൾ കോർത്തൊരുക്കിയ ഹാരം അണിയിച്ചപ്പോൾ കേരളത്തിന്റെ നെല്ലറയിൽനിന്നു പൊന്നുമണിമാല ലഭിച്ച സന്തോഷത്തിലായി പ്രധാനമന്ത്രി.
വിസിൽ മുഴുങ്ങേണ്ട നിമിഷം ഓളപ്പരപ്പിൽ വെള്ളിച്ചിറകുകൾ വിടർത്തി ചുണ്ടൻമാർ നടത്തിയ മാസ്മരിക പ്രകടനം നെഹ്റുവിനെ ത്രസിപ്പിച്ചു. മുളങ്കാലുകൾ നാട്ടി മുപ്പത് മീറ്റർ വീതിയിൽ എട്ടു നേർവരികളിലൂടെ മിന്നൽപ്പിണറുകൾക്കു നടുവിലെ കരിനാഗങ്ങളെപ്പോലെ ചുണ്ടനുകൾ കുതിച്ചുവരുന്ന ബൈനോക്കുലർ ദൃശ്യം അദ്ദേഹത്തെ കോരിത്തരിപ്പിച്ചു.
നടുഭാഗം, ചന്പക്കുളം (അമിച്ചകരി), പാർഥസാരഥി, കാവാലം, വലിയ ദിവാൻജി, നെപ്പോളിയൻ, നേതാജി, ഗിയർഗോസ് ചുണ്ടനുകളുടെ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ഒന്നാമതെത്തിയ നടുഭാഗത്തിന്റെ അമരത്തേക്ക് രാജ്യത്തിന്റെ അമരക്കാരൻ ചാടിക്കയറി തുള്ളിച്ചാടിയതും വിജയികളെ ആദരിച്ചതും ഓർമക്കലണ്ടറിൽ ഇന്നും മായാതെ നിൽക്കുന്നു.
ഗാന്ധിത്തൊപ്പിയുടെ പ്രൗഢിയിൽ പൈജാമയും കുർത്തയും അണിഞ്ഞ് പത്താൻ ഷൂവിട്ട പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ നടുഭാഗം വള്ളത്തിൽ ആലപ്പുഴ ജെട്ടിയിലേക്ക് ആനയിച്ചപ്പോൾ അത് ജനാവലിയുടെ ജലപ്രകടനമായി മാറി. കരഘോഷങ്ങൾക്ക് അകന്പടിയായി വഞ്ചിപ്പാട്ടിന്റെ താളലയം. ലോകജലഭൂപടത്തിൽ കുട്ടനാടിനെ അടയാളപ്പെടുത്താനും അലങ്കരിക്കാനുമായി നെഹ്റു ഡൽഹിയിൽനിന്നും അയച്ചുനൽകിയ സമ്മാനമാണ് നെഹ്റു ട്രോഫി.
ലോകത്തിലെ ഏറ്റവും വലിയ ജലമേളയുടെ തുടക്കമായിരുന്നു അത്. 1954ൽ കൈനകരിയിലെ മീനപ്പള്ളി വട്ടക്കായലിൽ പ്രൈംമിനിസ്റ്റേർസ് ട്രോഫി എന്നപേരിലാണ് വള്ളംകളി നടത്തിയത്. 1955 മുതലാണ് പുന്നമടയിൽ തുഴയാരവം തുടങ്ങിയത്. 1969ൽ പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി നെഹ്റു ട്രോഫിയായി. മിനിറ്റിൽ 100 തവണ മുതൽ 120 തവണവരെ വെള്ളത്തിൽ താഴ്ന്നും മിന്നിയും ഉയരുന്ന തുഴകൾ. മാസങ്ങളും വർഷങ്ങളും നീളുന്ന പരിശീലനം വേണം ഇത്തരമൊരു കളിക്കു പാകമാകാൻ.
നെഹ്റു ട്രോഫി വള്ളംകളി ഇക്കാലത്ത് പവലിയനുകളും സംവിധാനങ്ങളും ഘോഷയാത്രയും ചിത്രീകരണങ്ങളുമൊക്കെയായി വേന്പനാട് കായലോരത്ത് അലയടിക്കുന്ന ആർപ്പുവിളികളുടെ ദിവസമാണ്. കേരളത്തനിമയുടെ അടയാളവിരുന്നായി കഥകളി, തെയ്യം, പഞ്ചവാദ്യം, പടയണി കാഴ്ചകളുടെ ദൃശ്യാവതരണവും.
ഒന്നര കിലോമീറ്ററിന് അൽപം കുറവിൽ തീർക്കുന്ന ട്രാക്കുകളിലൂടെ ചുണ്ടൻ മാത്രമല്ല ചുരുളനും വെപ്പും ഇരുട്ടുകുത്തിയും ഓടിയുമൊക്കെ മത്സരിക്കുന്നു. വള്ളങ്ങൾ പലതെങ്കിലും ചുണ്ടന്റെ അഴകും ആകാരവും വേറെതന്നെ. 100 മുതൽ 158 അടിവരെ നീളം. പിൻഭാഗം ജലനിരപ്പിൽ നിന്ന് 20 അടി ഉയരത്തിൽ. നീണ്ടു കൂർത്ത മുൻഭാഗം. അകലക്കാഴ്ചയിൽ പത്തിവിരിച്ച നാഗത്തെപ്പോലെ തോന്നും. അതിന്റെ തലപ്പൊക്കവും നീളായവും എണ്ണത്തിളക്കവും പ്രൗഢിയും ഒന്നു വേറെതന്നെ.
മതമൈത്രിയുടെ ഉത്സവവും പങ്കാളിത്തത്തിന്റെ മത്സരവും കൂടിയാണ് നെഹ്റു ട്രോഫി വള്ളംകളി. വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും മറന്നുള്ള പരിശീലനവും ദിവസേന വള്ളസദ്യയുമൊക്കെയായി ഓരോ കരക്കാർക്കും അവരുടെ മാനവും ജീവനുമാണ് സ്വന്തം ചുണ്ടൻ.
150 പേർ ഒരേ വള്ളത്തിൽ താളത്തിലും കൈയനക്കത്തിലും നെല്ലിട വ്യത്യാസം വരാതെ വള്ളത്തെ വെള്ളപ്പരപ്പിലൂടെ പറപ്പിക്കുന്ന ജാലവിദ്യ. വള്ളംകളി ഉത്സവം ആലപ്പുഴയുടെയും കുട്ടനാടൻ ജനതയുടെയും സാംസ്കാരിക ജീവിതത്തിന്റെ അടയാളമാണ്.
റെജി ജോസഫ്
ജീവൻ കളഞ്ഞും മഹാദേശാടനം!
ടാൻസാനിയായിലെ സെറൻഗേറ്റി നാഷണൽ പാർക്കിൽനിന്ന് കെനിയയിലെ മാസായിമാരായിലേക്ക് ഒരു സംഘം മൃഗങ്ങൾ എല്ലാ വർഷവും നട
രൂപം മാറും വണ്ടികൾ
വാഹനങ്ങൾ രൂപം മാറുന്നതു കാണണോ? മഴ വണ്ടി, ഡെന്റൽ ക്ലിനിക്ക്, മൊബൈൽ റസ്റ്ററന്റ്, ബാങ്ക്, ആധുനിക മഞ്ചൽ, ഷോപ്പ്... ഇങ്ങ
ചൂണ്ടു വിരൽ ചുണ്ടിൽ തൊട്ടാൽ
വാതോരാതെയുളള വാചകമടിയില്ല, കസ്റ്റമേഴ്സിനെ വീഴ്ത്താനുള്ള ചെപ്പടി വിദ്യകളുമില്ല. ഇവര്‍ പങ്കുവയ്ക്കുന്നത് സ്നേഹ
ഇത് സ്നേഹത്തിന്റെ പെൺപട്ടണം
എട്ടു പെണ്മക്കള്; എട്ടും സിസേറിയന്. ഒന്നോ രണ്ടോ തവണ സിസേറിയൻ കഴിഞ്ഞാൽ ഇനി സിസേറിയൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് പ്ര
ചമ്പാനേര്‍ പ്രേതനഗരമായതെങ്ങനെ?
രജപുത്ര രാജാക്കന്മാര് നിര്‍മിച്ച കോട്ടകള്‍ സുല്‍ത്താന്റെ പുതിയ തലസ്ഥാനം സംരക്ഷിക്കാന്‍ പ്രാപ്തമായിരുന്നു. തുടര്‍
ഇത് ചിലങ്കകള്‍ ചിരിക്കുന്ന വീട്
ഭരതനാട്യത്തിൽ അരങ്ങേറി അമ്മയും മകളും കൊച്ചുമകളും
ചിലങ്ക കാലിൽ കെട്ടുന്പോൾ ഇതിങ്ങനെയൊന്നും ആയിത്തീരുമെ
ചോരയിൽ കുതിർന്ന ആഘോഷദിനം! കെന്നഡി, ആ കണ്ണീരോർമയ്ക്ക് 60 വയസ്
ഇതേസമയം യാത്രാറൂട്ടിന്റെ ഓരത്തുള്ള ടെക്സസ് സ്കൂൾ ഡിപ്പോസിറ്ററി എന്ന ഏഴുനില കെട്ടിടത്തിന്റെ ആറാം നിലയിലെ ഒരു ജനല
ആൻഡമാനിലെ അദ്ഭുതങ്ങൾ
തകർന്നടിഞ്ഞ അരാക്കൻ പർവതനിരകളുടെ ശിരസുകൾ, ഘോരവനങ്ങ
കാനനശോഭയ്ക്ക് ആത്മീയനിറവ്: നിലയ്ക്കൽ പള്ളിക്ക് റൂബി ജൂബിലി
പൗരാണികമായി കാത്തുപോന്നതും പിൽക്കാലത്ത് നഷ്ടപ്പെട്ടതുമായ വിശ്വാസപൈതൃകവും പാരന്പര്യവും തനിമയും വീണ്ടെടുക്കാൻ മാ
ഇനി ചെണ്ടയിലാണ് മോഹിനിയാട്ടം!
ചെണ്ട പൂർണമായും ഒരു കേരളീയ സംഗീത ഉപകരണമാണ്. മറ്റൊരു സംസ്ഥാനത്തും ചെണ്ട കൊട്ടില്ല. ഇതു മലയാളികളുടെ പ്രത്യേക പൈതൃ
ആരുടെ ഇസ്രയേൽ
കാനാന്യരുടെ അധിവാസകേന്ദ്രമായിരുന്നു ഇസ്രയേലിലെ പല സ്ഥലങ്ങളും. ഇന്നേക്ക് നാലായിരത്തിലേറെ വർഷങ്ങൾക്കു മുന്‍പേ കാനാ
കുമാര്‍ സാനുവിനെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?
ബംഗാളി ഗായകരെ ഹിന്ദി സിനിമാലോകം അത്രയ്ക്കങ്ങ് ഇഷ്ടപ്പെടാതിരുന്ന കാലത്ത് കേദാർനാഥ് കോല്‍ക്കത്തയില്‍നിന്ന് അന്നത്
കരളിന്റെ കരൾ
പിതാവിനു കരൾ ദാനം ചെയ്ത റോയി എന്ന ചെറുപ്പക്കാരനെ കല്യാണം കഴിക്കാൻ പലരും ആശങ്കയോടെ നിന്നപ്പോൾ നിറഞ്ഞ മനസോടെ വന്നവ
പുത്തൻ വേഷങ്ങൾ ആവേശഭരിതം! 10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയ
10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയും കട്ടമീശയുമാക്കി. സ്കിന്‍ടോണ്‍ വേറെ രീതിയിലാക്കി. വെട്ട
ആ നീലക്കരയുള്ള സാരി!
മദര്‍ തെരേസ ആന്‍ഡ് മീ തരംഗം • മദർ തെരേസയെക്കുറിച്ചുള്ള സിനിമയ്ക്കു വൻ വരവേല്പ്, 14ന് ഇന്ത്യയിൽ
സ്വിസ് ന
കേൾക്കാത്ത കാതുകളും പാടും!
ആലോചിച്ചുനോക്കൂ... കേള്‍വിശക്തിയില്ലാത്തവരുടെ പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഏറ്റവും അര്
ദേ പൊറോട്ടയിൽ പിഎച്ച്ഡി!
ജോലി തരാമോ എന്നു കാന്റീൻ കരാറുകാരനോടു ചോദിച്ചപ്പോൾ അദ്ദേഹത്തിന് ആദ്യം വിശ്വാസമായില്ല. ചോദ്യം തമാശയല്ലെന്നു മനസി
നാടകത്തെ നാടകംകൊണ്ടു നേരിട്ടപ്പോൾ!
ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾകൊണ്ടു മറുപടി പറയുക... ഈ ചിന്തയിൽ ര
ഒരിക്കൽ കണ്ടാൽ ഒട്ടിപ്പിടിക്കും!
ഇറ്റലിയിലെ ഏറ്റവും വലിയ ഭദ്രാസന പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര
ജീവൻ കളഞ്ഞും മഹാദേശാടനം!
ടാൻസാനിയായിലെ സെറൻഗേറ്റി നാഷണൽ പാർക്കിൽനിന്ന് കെനിയയിലെ മാസായിമാരായിലേക്ക് ഒരു സംഘം മൃഗങ്ങൾ എല്ലാ വർഷവും നട
രൂപം മാറും വണ്ടികൾ
വാഹനങ്ങൾ രൂപം മാറുന്നതു കാണണോ? മഴ വണ്ടി, ഡെന്റൽ ക്ലിനിക്ക്, മൊബൈൽ റസ്റ്ററന്റ്, ബാങ്ക്, ആധുനിക മഞ്ചൽ, ഷോപ്പ്... ഇങ്ങ
ചൂണ്ടു വിരൽ ചുണ്ടിൽ തൊട്ടാൽ
വാതോരാതെയുളള വാചകമടിയില്ല, കസ്റ്റമേഴ്സിനെ വീഴ്ത്താനുള്ള ചെപ്പടി വിദ്യകളുമില്ല. ഇവര്‍ പങ്കുവയ്ക്കുന്നത് സ്നേഹ
ഇത് സ്നേഹത്തിന്റെ പെൺപട്ടണം
എട്ടു പെണ്മക്കള്; എട്ടും സിസേറിയന്. ഒന്നോ രണ്ടോ തവണ സിസേറിയൻ കഴിഞ്ഞാൽ ഇനി സിസേറിയൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് പ്ര
ചമ്പാനേര്‍ പ്രേതനഗരമായതെങ്ങനെ?
രജപുത്ര രാജാക്കന്മാര് നിര്‍മിച്ച കോട്ടകള്‍ സുല്‍ത്താന്റെ പുതിയ തലസ്ഥാനം സംരക്ഷിക്കാന്‍ പ്രാപ്തമായിരുന്നു. തുടര്‍
ഇത് ചിലങ്കകള്‍ ചിരിക്കുന്ന വീട്
ഭരതനാട്യത്തിൽ അരങ്ങേറി അമ്മയും മകളും കൊച്ചുമകളും
ചിലങ്ക കാലിൽ കെട്ടുന്പോൾ ഇതിങ്ങനെയൊന്നും ആയിത്തീരുമെ
ചോരയിൽ കുതിർന്ന ആഘോഷദിനം! കെന്നഡി, ആ കണ്ണീരോർമയ്ക്ക് 60 വയസ്
ഇതേസമയം യാത്രാറൂട്ടിന്റെ ഓരത്തുള്ള ടെക്സസ് സ്കൂൾ ഡിപ്പോസിറ്ററി എന്ന ഏഴുനില കെട്ടിടത്തിന്റെ ആറാം നിലയിലെ ഒരു ജനല
ആൻഡമാനിലെ അദ്ഭുതങ്ങൾ
തകർന്നടിഞ്ഞ അരാക്കൻ പർവതനിരകളുടെ ശിരസുകൾ, ഘോരവനങ്ങ
കാനനശോഭയ്ക്ക് ആത്മീയനിറവ്: നിലയ്ക്കൽ പള്ളിക്ക് റൂബി ജൂബിലി
പൗരാണികമായി കാത്തുപോന്നതും പിൽക്കാലത്ത് നഷ്ടപ്പെട്ടതുമായ വിശ്വാസപൈതൃകവും പാരന്പര്യവും തനിമയും വീണ്ടെടുക്കാൻ മാ
ഇനി ചെണ്ടയിലാണ് മോഹിനിയാട്ടം!
ചെണ്ട പൂർണമായും ഒരു കേരളീയ സംഗീത ഉപകരണമാണ്. മറ്റൊരു സംസ്ഥാനത്തും ചെണ്ട കൊട്ടില്ല. ഇതു മലയാളികളുടെ പ്രത്യേക പൈതൃ
ആരുടെ ഇസ്രയേൽ
കാനാന്യരുടെ അധിവാസകേന്ദ്രമായിരുന്നു ഇസ്രയേലിലെ പല സ്ഥലങ്ങളും. ഇന്നേക്ക് നാലായിരത്തിലേറെ വർഷങ്ങൾക്കു മുന്‍പേ കാനാ
കുമാര്‍ സാനുവിനെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?
ബംഗാളി ഗായകരെ ഹിന്ദി സിനിമാലോകം അത്രയ്ക്കങ്ങ് ഇഷ്ടപ്പെടാതിരുന്ന കാലത്ത് കേദാർനാഥ് കോല്‍ക്കത്തയില്‍നിന്ന് അന്നത്
കരളിന്റെ കരൾ
പിതാവിനു കരൾ ദാനം ചെയ്ത റോയി എന്ന ചെറുപ്പക്കാരനെ കല്യാണം കഴിക്കാൻ പലരും ആശങ്കയോടെ നിന്നപ്പോൾ നിറഞ്ഞ മനസോടെ വന്നവ
പുത്തൻ വേഷങ്ങൾ ആവേശഭരിതം! 10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയ
10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയും കട്ടമീശയുമാക്കി. സ്കിന്‍ടോണ്‍ വേറെ രീതിയിലാക്കി. വെട്ട
ആ നീലക്കരയുള്ള സാരി!
മദര്‍ തെരേസ ആന്‍ഡ് മീ തരംഗം • മദർ തെരേസയെക്കുറിച്ചുള്ള സിനിമയ്ക്കു വൻ വരവേല്പ്, 14ന് ഇന്ത്യയിൽ
സ്വിസ് ന
കേൾക്കാത്ത കാതുകളും പാടും!
ആലോചിച്ചുനോക്കൂ... കേള്‍വിശക്തിയില്ലാത്തവരുടെ പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഏറ്റവും അര്
ദേ പൊറോട്ടയിൽ പിഎച്ച്ഡി!
ജോലി തരാമോ എന്നു കാന്റീൻ കരാറുകാരനോടു ചോദിച്ചപ്പോൾ അദ്ദേഹത്തിന് ആദ്യം വിശ്വാസമായില്ല. ചോദ്യം തമാശയല്ലെന്നു മനസി
നാടകത്തെ നാടകംകൊണ്ടു നേരിട്ടപ്പോൾ!
ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾകൊണ്ടു മറുപടി പറയുക... ഈ ചിന്തയിൽ ര
ഒരിക്കൽ കണ്ടാൽ ഒട്ടിപ്പിടിക്കും!
ഇറ്റലിയിലെ ഏറ്റവും വലിയ ഭദ്രാസന പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര
ആ ബംപർകൊണ്ട് അവർ എന്തു ചെയ്യും?
ബംപർ സമ്മാനം കൈയിലേക്കു വരുന്പോൾ ഇനിയെന്താണ് പ്ലാൻ എന്ന ചോദ്യത്തിനും ഇവർക്കു കൃത്യമായ ഉത്തരമുണ്ട്. ബാങ്കില്‍നിന്നു
പ്രകൃതി പഠിപ്പിച്ച കവി!
ഗാനരചന നിർവഹിച്ച രണ്ടാം ചിത്രത്തിലെ പാട്ടുതന്നെ അതിഗംഭീരം. എന്നാൽ അടുത്തൊരു ഹിറ്റ് ലഭിക്കാൻ നീണ്ട പതിനെട്ടു വർഷ
വെളിച്ചമായി ഇടുക്കി
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളുടെ നിർമാണം പൂർത്തിയാക്കി 60 ചതുരശ്ര കിലോമീറ്റർ സംഭരണിയിൽ വെള്ളം നിറച്
ഹൃദയസരോ(ദ്)വരം!
പിതാവ്, മൂത്ത സഹോദരൻ, ഇരട്ടകളായ മക്കൾ എന്നിവർക്കൊപ്പം വേദികൾ പങ്കിടുകയെന്ന അപൂർവ ഭാഗ്യം ലഭിച്ച യുവ സരോദ് വാ
തെങ്ങോലക്കാലം
ഇക്കൊല്ലം വീടു മേയാൻ സാധിച്ചില്ലെന്നു പറയുന്നതുതന്നെ വീട്ടുകാർക്കു വലിയ കുറച്ചിലായിരുന്നു, സങ്കടമായിരുന്നു. മഴ
ഓണപ്പാട്ടിൻ വരികളെ വാരിപ്പുണർന്ന്..
ഓണക്കോടി എന്ന വാക്കുപോലെയാണ് ഓണപ്പാട്ട് എന്നതും. അതിസുന്ദരസന്ധി! ചലച്ചിത്രഗാനങ്ങളോ ലളിതഗാനങ്ങളോ ആയാലും ഓണക
ഓണസദ്യയിൽ കാട്ടിറച്ചിയും പുഴമീനും
നെല്ലിനങ്ങളുടെ ജീൻബാങ്കർ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ. കുറിച്യ ആദിവാസിയായ ഇദ്ദേഹം 55 നെല്ലിനങ്ങൾ കൃഷിചെ
സ്വര്‍ഗരാജ്യം ഇവര്ക്കുള്ളതല്ലേ!
ഇറാനിയന്‍ സിനിമാലോകം ഇന്ത്യന്‍ പ്രേക്ഷകര്‍ക്കു പ്രായേണ അപരിചിതമാണ്. പേര്‍ഷ്യന്‍ സംസ്കാരവുമായി അഗാധമായ ചരിത്രബന്
അങ്ങനെയൊരു ട്യൂട്ടോറിയല്‍ കാലത്ത് ശശിയും ശകുന്തളയും
ബിച്ചാള്‍ മുഹമ്മദ് സിനിമയിലെത്തിയ കഥയ്ക്ക് ഒരു സിനിമാക്കഥയേക്കാള്‍ കൗതുകമുണ്ടാവും. അടങ്ങാത്ത സിനിമാമോഹവുമായി സംവി
"മനസിലായോ സാറേ...’
ബോക്സ് ഓഫീസില്‍ ആയിരം കോടി ഡോളര്‍ ഹിറ്റ് ചെയ്യുന്ന ചിത്രം! ഓസ്ട്രേലിയന്‍ നടിയും നിര്‍മാതാവുമായ മാര്‍ഗോട്ട് റോബി അമേരിക
Latest News
ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവ് ഒളിവിൽ
വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം; യുവാവിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
പിണറായിക്കെതിരേ മത്സരിച്ച കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു
സവാള വിലക്കയറ്റം; നിയന്ത്രണത്തിനായി കയറ്റുമതി നിരോധിച്ചു
Latest News
ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവ് ഒളിവിൽ
വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം; യുവാവിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
പിണറായിക്കെതിരേ മത്സരിച്ച കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു
സവാള വിലക്കയറ്റം; നിയന്ത്രണത്തിനായി കയറ്റുമതി നിരോധിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top