റെയില്‍വേ ജീവനക്കാര്‍ക്കുനേരെ അക്രമം നടത്തിയ യുവാക്കള്‍ പിടിയില്‍
Friday, July 18, 2025 6:25 AM IST
പാറശാല: മദ്യപിച്ചെത്തി ഡ്യൂട്ടിയിലായിരുന്ന റെയില്‍വേ ജീവനക്കാര്‍ക്കു നേരെ അക്രമം നടത്തിയ യുവാക്കള്‍ പിടിയില്‍. കരുമാനൂര്‍ സ്വദേശി പ്രവീണ്‍ (30), മുര്യങ്കര സ്വദേശി സുബീഷ് (21) എന്നിവരാണ് പാറശാല റെയില്‍വേ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 10നു പാറശാല ഇലങ്കം ക്ഷേത്രത്തിനു സമീപത്തുവച്ചായിരുന്നു സംഭവം.

മദ്യപിച്ചെത്തിയ സംഘം ട്രാക്കില്‍ പരിശോധന നടത്തുകയായിരുന്ന ജീവനക്കാര്‍ക്കുനേരെ കല്ലെറിയുകയായിരുന്നു. പാളത്തിലൂടെ നടന്നു വരികയായിരുന്ന ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പെട്ടന്നുണ്ടായ ആക്രമണത്തില്‍ ജീവനക്കാര്‍ക്ക് ഒന്നും ചെയ്യാനായില്ല. സംഭവത്തില്‍ ഒരാള്‍ക്ക് കാര്യമായ പരിക്കേറ്റിരുന്നു.

തുടര്‍ന്നു ജീവനക്കാര്‍ പാറശാല റെയില്‍വേ പോലീസിനു പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി രണ്ടുപേരെ പിടികൂടി. എന്നാല്‍ സംഘത്തിലെ മൂന്നാമന്‍ ഓടി രക്ഷപ്പെട്ടു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതികളെ കോടതിയില്‍ ഹാജരാക്കി.

കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. മൂന്നാമത്തെ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ പിടികൂടുമെന്നും റെയില്‍വേ പോലീസ് പറഞ്ഞു.