അന്യരുടെ ഭൂമി പാട്ടത്തിനു നൽകി തട്ടിപ്പ്: പ്രതികൾ അറസ്റ്റിൽ
Friday, August 8, 2025 6:15 AM IST
കാളികാവ്: തന്‍റേതല്ലാത്ത സ്ഥലം സ്വന്തം സ്ഥലമെന്ന് വിശ്വാസിപ്പിച്ച് പാട്ടത്തിന് നൽകി പണം തട്ടിയ പ്രതികൾ കാളികാവ് പോലീസിന്‍റെ പിടിയിൽ. പൂങ്ങോട് സ്വദേശിക്ക് മമ്പാട് പുള്ളിപ്പാടത്തുള്ള അഞ്ചേക്കർ കമുകിൻ തോട്ടം കാണിച്ച് തന്‍റേതാണെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ച് രണ്ടുലക്ഷം രൂപ തട്ടിയ കേസിലെ പ്രതികളെ കാളികാവ് പോലീസ് ഇൻസ്പെക്ടർ വി. അനിഷാണ് അറസ്റ്റ് ചെയ്തത്.

കബളിപ്പിക്കപ്പെട്ട പൂങ്ങോട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കാളികാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഒളിവിൽ പോയ ഒന്നാം പ്രതി വണ്ടൂർ കരുമാരോട്ട് മുഹമ്മദ് അഷ്റഫി(55)നെ ഐക്കരപ്പടിയിലുള്ള വാടക വീട്ടിൽ നിന്നും രണ്ടാം പ്രതി പത്തപ്പിരിയം ചെറുകാട് മുനവർ ഫൈറൂസിനെ സ്വന്തം വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ഒന്നാം പ്രതി നിരവധി സ്ഥലങ്ങളിൽ റബർ തോട്ടങ്ങൾ കാണിച്ചും തെങ്ങിൻ തോപ്പുകൾ കാണിച്ചും മുമ്പും ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയ ശേഷം ആർഭാട ജീവിതം നയിക്കുകയും മറ്റു സ്ഥലങ്ങളിൽ വാടകക്ക് താമസിക്കുകയുമായിരുന്നു രീതി. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.