പൂര്‍വ വിദ്യാര്‍ഥിനിയുടെ പീഡന പരാതിയില്‍ കോളജ് അധ്യാപകനെതിരേ കേസെടുത്തു
Monday, August 4, 2025 5:14 AM IST
വടകര: പൂര്‍വ വിദ്യാര്‍ഥിനിയുടെ പീഡന പരാതിയില്‍ കോളജ് അധ്യാപകനെതിരേ പോലീസ് കേസെടുത്തു. മടപ്പള്ളി കോളജ് അധ്യാപകനായിരുന്ന ഡോ. പി.എസ്. ജിനീഷിനെതിരേയാണ് ചോമ്പാല പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.

നിലവില്‍ എറണാകുളം മഹാരാജാസ് കോളജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ഡോ. ജിനീഷ്. ഇദ്ദേഹം മടപ്പള്ളി കോളജില്‍ പഠിപ്പിച്ചിരുന്ന കാലത്താണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് യുവതി ആദ്യം അധ്യാപകനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

മടപ്പള്ളി കോളജില്‍ പഠിച്ച അവസരത്തില്‍ ലൈംഗികാതിക്രമങ്ങള്‍ നേരിട്ടുവെന്നായിരുന്നു വെളിപ്പെടുത്തൽ. ഇത് പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് യുവതി ചോമ്പാല പോലീസിനെ സമീപിച്ചത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജിനീഷിനെതിരേ പോലീസ് കേസെടുത്തെങ്കിലും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. ഇതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.