അന്പലവയലിൽ അവൊക്കാഡോ ഫെസ്റ്റ് 30ന്  തുടങ്ങും
Monday, July 21, 2025 6:13 AM IST
കൽപ്പറ്റ: അന്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രവും വയനാട് ഹിൽ ഫാർമർ പ്രൊഡ്യൂസർ കന്പനിയും സംയുക്തമായി അവൊക്കോഡോ ഫെസ്റ്റ് നടത്തുന്നു. 30,31 തീയതികളിൽ രാവിലെ ഒന്പത് മുതൽ വൈകുന്നേരം ആറു വരെ അന്പലവയൽ വ്യാപാര ഭവനിലാണ് പരിപാടിയെന്ന് കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.സി.കെ. യാമിനി വർമ, പ്രൊഡ്യൂസർ കന്പനി പ്രതിനിധികളായ എം.ആർ. സുനിൽകുമാർ, പി. പദ്മരാജ്, ഡോ.പി. മണിലാൽ, ഡോ.എ.ടി. സുരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിൽ ആദ്യമായി അവൊക്കാഡോ നട്ടുവളർത്തിയത് 1948ൽ അന്പലവയലിൽ പ്രവർത്തിച്ചിരുന്ന ഹോർട്ടി കൾച്ചർ റിസർച്ച് സ്റ്റേഷനിലാണ്. നിലവിൽ ജില്ലയിലെ മിക്ക വീട്ടുവളപ്പുകളിലും ഒന്നും രണ്ടും അവൊക്കാഡോ മരങ്ങളുണ്ട്. ചെടി നട്ട് നാലു വർഷം കഴിയുന്പോൾ മുതൽ വിളവ് ലഭിക്കുന്ന അവൊക്കാഡോ കൃഷി എന്ന നിലയിൽ ഇനിയും പ്രചാരം നേടിയിട്ടില്ല.

ഈ സാഹചര്യത്തിൽ കൃഷി പ്രോത്സാഹിപ്പിക്കുക, സംസ്കരണം, മൂല്യവർധനം, വിപണനം എന്നിവയിൽ ബോധവത്കരണം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഫെസ്റ്റ് നടത്തുന്നത്. ശിൽപ്പശാലകൾ, ക്ലാസ്, ബിസിനസ് മീറ്റ്, മത്സരങ്ങൾ തുടങ്ങിയവ ഫെസ്റ്റിന്‍റെ ഭാഗമാണ്. അന്പലവയൽ കൃഷി വിജ്ഞാന കേന്ദ്രം, കിസാൻ സർവീസ് സൊസൈറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച്, എൻഎൻഐഎസ്ടി തിരുവനന്തപുരം എന്നിവ പരിപാടിയുമായി സഹകരിക്കും.